പഠനകാലത്തെ തന്നെ യുവതിയെ നോട്ടമിട്ടു; എംബിഎക്ക് ശേഷം ബംഗളൂരുവിൽ നിന്നും ജോലിക്ക് ഓഫർ വന്നപ്പോൾ അത് മുടക്കി; അബുദാബിയിൽ തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം; തന്ത്രത്തിൽ സ്വന്തം കുടുംബത്തെ നാട്ടിലേക്ക് മടക്കി അയച്ച ശേഷം ഫ്ളാറ്റിൽ വച്ച് യുവതിക്ക് നേരേ നിരന്തരം ലൈംഗിക പീഡനം; വിവാഹിതയായി ഭർത്താവിനൊപ്പം അബുദാബിയിൽ എത്തിയപ്പോഴും പഴയകഥ പറഞ്ഞ് ഭീഷണിയും പീഡനവും; ചാത്തന്നൂരിലെ ബൈജു സുന്ദരാംഗനെന്ന സുന്ദര വില്ലൻ ആളുചില്ലറക്കാരനല്ല
എം മനോജ് കുമാർ
ചാത്തന്നൂർ: മാന്യതയുടെ മുഖംമൂടി ധരിച്ച് ബൈജു സുന്ദരാംഗൻ അടുത്ത കുടുംബാംഗമായ യുവതിയോട് നടത്തിയ ക്രൂരതയുടെ ഞെട്ടൽ വിട്ടുമാറാതെ കുടുംബം. കൊറോണ കാലത്ത് അബുദാബിയിൽ നിന്നും അവസാന ഫ്ളൈറ്റിൽ എത്തിയ ബൈജു സുന്ദരാംഗനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും ഈ കുടുംബത്തിന്റെ അമ്പരപ്പ് വിട്ടുമാറുന്നില്ല. സ്വന്തം കമ്പനിയിൽ ജോലി നൽകി ഭീഷണിപ്പെടുത്തി അബുദാബിയിൽ ബൈജു നടത്തിയ തുടർ പീഡനങ്ങളാണ് യുവതിയുടെ ആത്മഹത്യയ്ക്ക് വഴിവെച്ചത്.
വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം യുവതി അബുദാബിയിൽ താമസിക്കുമ്പോഴും ഭർത്താവില്ലാത്ത ദിവസം ബൈജു വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു. ഇതോടെയാണ് നാട്ടിൽ മടങ്ങിയെത്തി ഇരുപത്തിയാറുകാരിയായ യുവതി ആത്മഹത്യ ചെയ്തത്. ബൈജുവിന്റെ തുടർ പീഡനങ്ങളുടെ പേരിൽ ചാത്തന്നൂർ പൊലീസിൽ യുവതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പക്ഷെ ബൈജു അബുദാബിയിൽ തുടർന്നതിനാൽ അറസ്റ്റ് വൈകി. നീതി വൈകുന്നതായി തോന്നിയപ്പോൾ യുവതി ഒരു തവണ ആത്മഹത്യാ ശ്രമം നടത്തി. പക്ഷെ തക്കസമയത്ത് ശ്രദ്ധയിൽപ്പെട്ടതിനാൽ യുവതിയെ വീട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഉറക്ക ഗുളികൾ കഴിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് കഴിഞ്ഞ വർഷം ഏപ്രിൽ മാസം യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവാഹം ജീവിതം തുടങ്ങി മാസങ്ങൾ മാത്രം ആയിരിക്കെയാണ് യുവതി ജീവിതം അവസാനിപ്പിച്ചത്.
യുവതിയുടെ മരണശേഷം പൊലീസ് ബിജുവിന്റെ പേരിൽ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും മടങ്ങി വരാൻ സമ്മർദം ചെലുത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയുടെ മരണത്തിനു ഒരു വർഷത്തിനു ശേഷം ബൈജു നാട്ടിലെത്തിയത്. അബുദാബിയിൽ തന്നെ തുടർന്ന ബൈജു കൊറോണ കാലത്ത് അവസാന ഫ്ളൈറ്റിലാണ് അബുദാബിയിൽ നിന്നും വന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കാത്തു നിന്ന പൊലീസ് സംഘമാണ് കൊറോണ കാലത്ത് ബൈജുവിനെ അറസ്റ്റ് ചെയ്തത്. ക്വാറന്റൈനിലാക്കിയ ബിജുവിനെ അത് കഴിയുന്ന ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. അബുദാബിയിൽ സ്വന്തം കമ്പനിയിൽ ജോലി നൽകിയാണ് യുവതിയെ ബൈജു ഒപ്പം കൂട്ടിയത്. ബന്ധു എന്ന പേരിൽ താമസവും സ്വന്തം കുടുംബത്തിനു ഒപ്പമാക്കി. അതിനു ശേഷം തന്ത്രത്തിൽ കുടുംബത്തെ നാട്ടിലേക്ക് മടക്കി വിട്ടു യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിൽ മനം മടുത്ത് ജോലി ഒഴിവാക്കി യുവതി നാട്ടിലേക്ക് തന്നെ മടങ്ങി. സംഭവം പക്ഷെ യുവതി പരസ്യമാക്കിയില്ല. കാര്യങ്ങൾ അറിയാത്ത ബന്ധുക്കൾ യുവതിയുടെ വിവാഹം നടത്തുകയും ചെയ്തു. പക്ഷെ ഭർത്താവിനൊപ്പം യുവതി എത്തിയതും അബുദാബിയിലാണ്. ഭർത്താവ് ജോലിക്ക് പോകുന്ന സമയത്ത് യുവതിയെ തേടി ബൈജു എത്തുകയും ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡനം നടത്തുകയും ചെയ്തു. ഇതിൽ മനം മടുത്താണ് യുവതി നാട്ടിലേക്ക് പോയത്. വിവരം ബന്ധുക്കളെ അറിയിച്ച ശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പക്ഷെ ബൈജു നാട്ടിൽ വന്നില്ല. തുടർന്നു ജാമ്യം എടുക്കാൻ വേണ്ടിയാണ് ഒരു തവണ നാട്ടിൽ എത്തിയത്. അതിനു ശേഷം ബൈജു വന്നില്ല. നീതി വൈകുന്നതിൽ യുവതി അസ്വസ്ഥയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി ജീവിതം അവസാനിപ്പിച്ചത്.
പഠിക്കാൻ മിടുക്കിയായിരുന്നു യുവതി. ബിബിഎ കഴിഞ്ഞ ശേഷം എംബിഎ ചെയ്തു. അതിനു ശേഷം ബംഗളൂരുവിൽ നിന്നും ജോലിക്ക് ഓഫർ വന്നു. യുവതിയെ നോട്ടമിട്ടു വെച്ചിരുന്ന ബൈജു തന്റെ കമ്പനിയിൽ അബുദാബിയിൽ ജോലി തരാമെന്നു പറഞ്ഞു ഓഫറുകൾ എല്ലാം യുവതിയെക്കൊണ്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. യുവതിയുടെ മാമന്റെ സ്ഥാനത്താണ് ബൈജു. അടുത്ത കുടുംബാംഗമായതിനാൽ ബന്ധുക്കൾ ഒന്നും അവിശ്വസിച്ചതുമില്ല. ബൈജു യുവതിയെയും കൂട്ടി അബുദാബിക്ക് പോവുകയായിരുന്നു. ആ ഘട്ടത്തിൽ ബിജുവിന്റെ കുടുംബവും അബുദാബിയിലുണ്ടായിരുന്നു. അവരോടൊപ്പം തന്നെയാണ് യുവതിയും താമസിച്ചത്. പിന്നീട് തന്ത്രത്തിൽ കുടുംബത്തെ ബൈജു നാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. കുടുംബം നാട്ടിൽ സെറ്റിൽ ചെയ്താൽ മതി എന്നായിരുന്നു ബൈജു എടുത്ത തീരുമാനം. അതുപ്രകാരം ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങി. ഇതോടെ യുവതിയും ബിജുവും ഫ്ളാറ്റിൽ ഒരുമിച്ചായി. ഈ അവസരം മുതലെടുത്താണ് യുവതിയെ ബൈജു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. യുവതിയും ബിജുവും ഒരുമിച്ചായിരുന്ന ദിവസങ്ങളിൽ പീഡനം നടന്നു. അതിനു ശേഷം യുവതി മനം മടുത്ത് ജോലി ഒഴിവാക്കി വീട്ടിലേക്ക് മടങ്ങി.
ഇതിന്നിടയിൽ യുവതിയുടെ വിവാഹം തീരുമാനിച്ചു. വിവാഹം കഴിഞ്ഞതോടെ യുവതിയുടെ ഭർത്താവും ജോലി തേടി വന്നത് അബുദാബിയിലായിരുന്നു. യുവതിയും ഭർത്താവിനൊപ്പം അബുദാബിയിലെത്തി. ഇതോടെ ബൈജു വീണ്ടും യുവതിയെ നോട്ടമിട്ടു. ഭർത്താവ് ജോലിക്ക് പോകുന്ന ദിവസം വീട്ടിലെത്തി പീഡിപ്പിച്ചു. ഇതോടെ യുവതി അസ്വസ്ഥയായി. ഭർത്താവിനോട് കാര്യം പറഞ്ഞു നാട്ടിലേക്ക് വന്നു. നാട്ടിലെത്തിയ യുവതി സംഭവം ബന്ധുക്കളോട് തുറന്നു പറഞ്ഞു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകി. കാര്യമറിഞ്ഞ ബൈജു നാട്ടിലേക്ക് മടങ്ങിയില്ല. അബുദാബിയിൽ തന്നെ തുടർന്നു. നീതി ലഭിക്കാത്തതിനാൽ യുവതി അസ്വസ്ഥയായി. ഒരു തവണ ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വീട്ടുകാർ തക്ക സമയത്ത് യുവതിയെ രക്ഷപ്പെടുത്തി. അതിനു ശേഷം കഴിഞ്ഞ വർഷം ഏപ്രിൽ മാസം അമ്മ ക്ഷേത്രത്തിൽ പോയ തക്കം നോക്കി യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ബൈജു സുന്ദരാംഗനാണ് തന്റെ മരണത്തിനു കാരണമെന്നാണ് യുവതി ആത്മഹത്യാ കുറിപ്പിൽ എഴുതിയത്. ഇതോടെ പൊലീസ് ബൈജുവിനെ പിടികൂടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ എയർപോർട്ടിൽ എത്തിയാൽ പിടി വീഴും എന്നതായി അവസ്ഥ. പൊലീസ് നേരിട്ട് വിളിച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ബൈജു വന്നില്ല. പൊലീസ് സമ്മർദ്ദം ശക്തമാക്കി. ഇതോടെ ലോക്ക് ഡൗൺ കാലത്ത് അവസാന അബുദാബി ഫ്ളൈറ്റിൽ തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. എയർപോർട്ടിൽ കാത്തുനിന്ന ചാത്തന്നൂർ പൊലീസ് ബിജുവിനെ ക്വാറന്റൈനിലാക്കി. അത് കഴിഞ്ഞു അറസ്റ്റും നടത്തി. ഇപ്പോൾ ബൈജു റിമാൻഡിൽ തുടരുകയാണ്.
സ്വന്തം കുടുംബം ആയതിനാൽ ബിജുവിന്റെ അവിശ്വസിക്കേണ്ട ഒരു ആവശ്യവും വന്നില്ലാ എന്നാണ് യുവതിയുടെ അടുത്ത ബന്ധു മറുനാടനോട് പറഞ്ഞത്. ബൈജു സുന്ദരാംഗൻ യുവതിയുടെ മാമന്റെ സ്ഥാനത്താണ്. ഇയാൾക്ക് ഇങ്ങനെ ഒരു മുഖമുണ്ടയിരുന്നില്ലെന്നു ഞങ്ങൾ കരുതിയില്ല. ദുബായിലും തുച്ഛമായ ശമ്പളമാണ് ബൈജു നൽകിയത്. ട്രെയിനി എന്ന ഓമനപ്പേരിലാണ് ശമ്പളം നിഷേധിച്ചത്. ചോദിക്കുമ്പോൾ വല്ലതും നൽകും. ഇതായിരുന്നു രീതി. പക്ഷെ ഞങ്ങൾ ഇതിൽ പ്രശ്നമുണ്ടാക്കിയില്ല. പക്ഷെ പീഡനം നടത്താനാണ് യുവതിയെ ബൈജു കൂട്ടിക്കൊണ്ടു പോയത് എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.
ബിജുവിന്റെ സ്വന്തം കുടുംബം കൂടി ഒപ്പമുണ്ടായിരുന്നു എന്നത് ഞങ്ങൾ കണക്കിലെടുത്തിരുന്നു. പക്ഷെ ഫാമിലിയെ മനഃപൂർവം വീട്ടിലേക്ക് വിട്ടു. എന്നിട്ട് ഫ്ളാറ്റിൽ തനിച്ചായ സമയം യുവതിയെ പീഡിപ്പിച്ചു. വിവാഹം കഴിഞ്ഞ ശേഷവും അവളെ ബൈജു വെറുതെ വിട്ടില്ല. ഭർത്താവ് ജോലിക്ക് പോകുമ്പോൾ വീട്ടിലെത്തി യുവതിയെ തുടർ പീഡനങ്ങൾക്ക് വിധേയമാക്കി. ഇതോടെയാണ് ഭർത്താവിനെയും കൂട്ടി യുവതി നാട്ടിലേക്ക് വന്നത്. അതിനു ശേഷമാണ് ഞങ്ങൾ കേസ് നൽകിയത്. പക്ഷെ നീതി വൈകിയപ്പോൾ അവൾ അസ്വസ്ഥയായി. രണ്ടാമത്തെ ആത്മഹത്യാ ശ്രമത്തിൽ അവൾ വിജയിച്ചു. ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ ഞങ്ങൾക്ക് അവളെ നഷ്ടമായി. ഇനി വേണ്ടത് ബിജുവിനെ തുറന്നു കാട്ടുക മാത്രം. അതിനാണ് ഇപ്പോൾ ഞങ്ങളുടെ ശ്രമം-ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്