ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തി; എല്ലാവരുടെയും ഫലങ്ങൾ നെഗറ്റീവ്; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കെണ്ടെന്നു നിർദ്ദേശമുള്ളതിനാൽ നടത്തുന്നത് ശ്രവ പരിശോധന; കോട്ടയത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നെന്നും കൊറോണ പ്രോട്ടോക്കോൾ അതേപടി പാലിക്കുന്നെന്നും ജില്ലാ കളക്ടർ മറുനാടനോട്; തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് ടെസ്റ്റ് നടത്തിയത് അറിഞ്ഞില്ലെന്ന് വാർഡ് കൗൺസിലർ; റെഡ് സോണിൽ തുടരവേ കോട്ടയത്ത് നിന്നും വരുന്നത് ആശങ്കയുടെ വാർത്തകൾ
എം മനോജ് കുമാർ
കോട്ടയം: കൊറോണ സ്ഥിരീകരിച്ച കോട്ടയത്തെ ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നെഗറ്റീവ് എന്ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു. ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങൾ പന്ത്രണ്ടു പേരുണ്ടെന്നും ഇവർക്ക് കൊറോണ ടെസ്റ്റ് നടത്താത്തതിൽ ആശങ്കകളുണ്ടെന്നു മറുനാടൻ അറിയിച്ചപ്പോഴാണ് ഇവർക്ക് കൊറോണ ടെസ്റ്റ് നടത്തിയതായി കളക്ടർ അറിയിച്ചത്. ചുമട്ടു തൊഴിലാളിയുടെ കുടുംബങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ല എന്ന് നിങ്ങൾക്ക് ലഭിച്ച വാർത്ത തെറ്റാണ്. ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തുകയും അവർക്ക് കൊറോണയില്ലെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ് നെഗറ്റീവ് ആണ്. ഇതിൽ ഭയപ്പെടാനില്ല. കൊറോണ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ താത്കാലികമായി പരിശോധനയ്ക്ക് ഉപയോഗിക്കുന്നില്ല. അത് നിർത്തിവയ്ക്കാൻ നിർദ്ദേശം വന്നിട്ടുണ്ട്. കൊറോണ രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ചാണ് ചെയ്യുന്നത്. ടെസ്റ്റ് ഓരോ മിനുട്ടിലും നടക്കുന്നുണ്ട്. അതിനാൽ ടെസ്റ്റ് നടത്തുന്നു എന്ന വിവരം പുറത്ത് നൽകുന്നത് സുസാധ്യമായ കാര്യമല്ല. അതിനാലാണ് ഇത്തരം കാര്യങ്ങൾ ഉയർന്നു വരുന്നത്. -കളക്ടർ പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ വീട്ടിൽ പന്ത്രണ്ടോളം അംഗങ്ങളുണ്ട്. പ്രായമായ മാതാപിതാക്കൾ കൂടിയുണ്ട്. ഇവരുടെ ടെസ്റ്റ് വൈകുന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കൊറോണ ടെസ്റ്റ് നടത്തിയ കാര്യം കലക്ടർ വിശദീകരിച്ചത്. . ചുമട്ട് തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ, ഇയാൾ കൂടുതൽ ആളുകളുമായി ഇടപഴകിയതിനാൽ റാൻഡം ചെക്കിങ് വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. പക്ഷെ കോട്ടയത്തുകൊറോണ ടെസ്റ്റുകൾ നടത്തുന്നതിൽ പരിമിതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശ്രവ പരിശോധനകൾക്ക് സമയം കൂടുതൽ എടുക്കും. സാവകാശം മാത്രമേ ടെസ്റ്റുകൾ നടത്താനും കഴിയൂ. പക്ഷെ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തത്ക്കാലം ഉപയോഗിക്കുന്നില്ല എന്നാണ് കളക്ടർ പറഞ്ഞത്.
ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങളോട് തത്ക്കാലം ക്വാറന്റൈനിൽ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ ബ്ലഡ് ടെസ്റ്റ് എടുക്കുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല എന്ന് പരാതി ഉയരുന്നിരുന്നു. ഭാര്യയും കുട്ടികളും മാത്രമല്ല സഹോദരനും സഹോദരിയും മാതാപിതാക്കളും അടങ്ങുന്ന വലിയ കുടുംബമാണ് ഇയാളുടെത്. പന്ത്രണ്ടോളം അംഗങ്ങൾ വീട്ടിൽ ഉള്ളതിനാൾ എത്രയും പെട്ടെന്ന് ഇവരുടെ കൊറോണ ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. കൊറോണ ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ലെന്നാണ് ചുമട്ടു തൊഴിലാളിയുടെ കുടുംബം അധികൃതരെ വിളിച്ച് അറിയിച്ചിരിക്കുന്നത്. ചുമട്ടു തൊഴിലാളിയുടെ രണ്ടു കുട്ടികളിൽ ചെറിയ കുട്ടിക്ക് രണ്ടു വയസിൽ താഴെ മാത്രമാണ് പ്രായം. ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് വാർഡ് കൗൺസിലർ അടക്കമുള്ള ആളുകളെ കുടുംബം വിളിച്ച് അറിയിച്ചിരുന്നു. ഇതോടെയാണ് വിവരം അറിഞ്ഞു മറുനാടൻ കളക്ടറുമായി ബന്ധപ്പെട്ടത്.
ചുമട്ടു തൊഴിലാളിക്ക് കൊറോണ വന്ന സാഹചര്യത്തിൽ റാൻഡം ടെസ്റ്റ് വേണമെന്ന ആവശ്യം കോട്ടയത്ത് നിന്നും ഉയരുന്നുണ്ട്. ഇവരുടെ വീടിനു അടുത്തടുത്ത് വീടുകളാണ്. അതിനാൽ സമീപവാസികൾക്കും ഈ കാര്യത്തിൽ ആശങ്കകളുണ്ട്. പതിനാലു പേരുടെ ടെസ്റ്റുകൾ ആണ് നടത്തിയത്. അതിൽ ഇയാൾക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ചുമട്ടു തൊഴിലാളിക്ക് ഒപ്പം ജോലി ചെയ്യുന്ന മൂന്നു തൊഴിലാളികൾ കൂടി ഈ വാർഡിലുണ്ട്. ഇവരും ക്വാറന്റൈനിൽ തന്നെ തുടരുകയാണ്.
വീട്ടുകാരുടെ ഒരു ടെസ്റ്റും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് അറിഞ്ഞത് എന്നാണ് വാർഡ് കൗൺസിലർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. വലിയ കുടുംബമാണ് ഇവരുടേത്. അതിനാൽ ടെസ്റ്റ് വൈകിക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ മുൻഗണനാ പ്രകാരം മാത്രമേ ടെസ്റ്റുകൾ നടത്താൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. പത്ത് മുന്നൂറോളം പേരുകൾ ലിസ്റ്റിലുണ്ട് എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. അതിനാൽ സമയം എടുക്കും എന്ന മറുപടിയാണ് ആശുപത്രി അധികൃതർ നൽകിയത്. ശ്രവ പരിശോധന അടക്കമുള്ളവയ്ക്ക് മൂന്നു മണിക്കൂറിലധികം എടുക്കുന്നുണ്ട്. അതിനാൽ ചുമട്ട് തൊഴിലാളിയുടെ പരിശോധനാ ഫലം വൈകുമെന്നാണ് അറിയുന്നത്. ചുമട്ട് തൊഴിലാളിക്ക് എങ്ങനെ കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ കുടുംബം അടക്കം ഇയാൾ ജോലിക്ക് പോയ സ്ഥലത്തുള്ളവർ അടക്കം ക്വാറന്റൈന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ അവരുടെ വീടുകളിൽ ഇന്നു പോകുന്നുണ്ട്. അതിനാൽ ഇവരിൽ നിന്നും വിവരങ്ങൾ ലഭ്യമായ ശേഷം തുടർ നടപടികൾ ആലോചിക്കും എന്നാണ് വാർഡ് കൗൺസിലർ മറുനാടനോട് പറഞ്ഞത്.
കൊറോണ ബാധിച്ചവർക്കാണ് നിലവിൽ ട്രീറ്റ്മെന്റ് ലഭ്യമാക്കുന്നത്. ഇവരുടെ കാര്യത്തിൽ ഒരു ലാഘവവും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വരുന്നില്ല. പക്ഷെ കൊറോണ രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവരെ കണ്ടുപിടിക്കൽ, ഇവരെ ക്വാറന്റൈൻ ചെയ്യുന്നതിൽ വരുന്ന കാലതാമസം. ഇതൊക്കെ ആളുകളിൽ ആശങ്ക പരത്തുന്നുണ്ട്. കോട്ടയത്തെ ആശങ്കയും ഇത് തന്നെ. പരിശോധന നടത്താത്തതിനാൽ ചുമട്ടു തൊഴിലാളിയുടെ കുടുംബാംഗങ്ങളിൽ എത്ര പേർക്ക് കൊറോണ വന്നിട്ടുണ്ട് എന്നറിയാൻ നിലവിൽ നിവൃത്തിയില്ല. ഇതാണ് സമീപവാസികളിൽ ആശങ്ക പരത്തുന്നത്.
കോട്ടയത്ത് രണ്ടാംഘട്ടം കൊറോണ സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാളായിരുന്നു ഈ ചുമട്ടു തൊഴിലാളി. നാല് ദിവസം മുമ്പാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നു കോട്ടയത്ത് അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കു മാത്രമാണ് യാത്ര അനുവദിക്കുന്നത്. രോഗബാധിതരുടെ വീടുകൾ ഉൾപ്പെടുന്ന മേഖലകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേക പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തി.
മണർകാട് പഞ്ചായത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ഡ്രൈവറുമായി ഒട്ടേറെ പേർ പ്രാഥമിക സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരോടു ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചു. ലോറിയിൽ കോഴിക്കോട്ടു പോയി വന്ന ശേഷം ഈ ഡ്രൈവർ കോട്ടയം മാർക്കറ്റിൽ പല തവണ എത്തി. പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ പനിക്കു ചികിത്സ തേടി എത്തിയെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. വൈക്കം വെള്ളൂരിൽ കോവിഡ് സ്ഥിരീകരിച്ച നാഗർകോവിൽ സ്വദേശിയായ റെയിൽവേ ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 59 പേരുടെ സ്രവം പരിശോധനയ്ക്കായി ഇന്നലെ ആരോഗ്യ വകുപ്പ് ശേഖരിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ മാത്രം 35 പേരാണ് ഉള്ളത്. ദ്വിതീയ സമ്പർക്കപ്പട്ടിക കൂടി ചേർത്താൽ 75 പേരുണ്ട്. ബാക്കിയുള്ളവരുടെ സ്രവങ്ങൾ ഇന്നു പരിശോധിക്കും.
കോട്ടയത്തെ ഹോട്ട്സ്പോട്ടുകൾ ഇതാണ്: നഗരസഭയിൽ 2,16, 18, 20, 29, 36, 37 വാർഡുകൾ . ചങ്ങനാശേരി നഗരസഭയിലെ 33ആം വാർഡ്, വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, മേലുകാവ് പഞ്ചായത്തുകൾ.
Stories you may Like
- ചുമട്ടു തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
- ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് പെൻഷൻ മുടക്കി പാരവയ്പ്
- കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിലും സർക്കാറിന്റെ കയ്യിട്ടു വാരൽ
- പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാറിടിച്ച് തെറിപ്പിച്ച സിഐടിയു ചുമട്ടു തൊഴിലാളി മരിച്ചു
- വിവാഹ സ്ഥലത്തേക്ക് പോകുന്നതിനിടെ നവവധു സഞ്ചരിച്ച കാറിന് തീപിടിച്ചു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍