സർക്കാർ ഗ്യാരണ്ടിയിൽ അധിക വായ്പ നൽകുമ്പോൾ അത് നികുതി ദായകരുടെ തലയിൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? 15,000 രൂപയിൽ താഴെ ശമ്പളമുള്ള ജീവനക്കാർ മാത്രമുള്ള സ്ഥാപനങ്ങൾ ഏത് നാട്ടിലാണ് ഉള്ളത്? പലിശ രഹിത മോറട്ടോറിയം കൊടുത്ത് പിടിച്ച് നിൽക്കാൻ സഹായിക്കാൻ ആരെയാണ് പേടിക്കുന്നത്? ജീവനക്കാരുടെ ചട്ടങ്ങളിലും നിയമങ്ങളിലും മാത്രം പിടി മുറുക്കുന്ന ജനമനസറിയാത്ത ബ്യൂറോക്രസിക്ക് അടിമപ്പെട്ട് പോയ നിർമ്മല സീതാരാമൻ ആറ് ലക്ഷം കോടി വീതിച്ചു നൽകുന്നത് ആർക്ക് വേണ്ടി?
മറുനാടൻ ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുമ്പ്പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജിന്റെ ആദയ ഗഡുവിന്റെ വിശദാംശങ്ങൾ പുറത്ത് വരുമ്പോൾ സാധാരണക്കാരന് ആഹ്ലാദിക്കാൻ വകയൊന്നുമില്ല. ആറ് ലക്ഷം കോടി രൂപയുടെ പാക്കേജുകളുടെ വിശദാംശങ്ങൾ ഇന്നലെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമ്പോൾ അതിന്റെ നേട്ടം ഉണ്ടാകുന്നത് ആർക്ക് എന്ന ചോദ്യം ബാക്കിയാകുകയാണ്. ഈ ആറ് ലക്ഷം കോടി രൂപയിൽ പകുതിയിലേറെയും ചെറുകിട സൂക്ഷ്മ ഇടത്തരം സ്ഥാപനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കും എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ, അതിൽ തന്നെ 3.7ലക്ഷം കോടി രൂപ കൊടുക്കാൻ പോകുന്നത് അധിക വായ്പ്പക്ക് വേണ്ടിയാണ്. അതായത്, ഒരു സ്ഥാപനം മുമ്പോട്ട് പോകാൻ ആവശ്യത്തിന് പണം ഇല്ലാതിരിക്കുമ്പോൾ അവർക്ക് കൂടുതൽ വായ്പ എടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ അതിനുള്ള ഗ്യാരണ്ടിയായി സർക്കാർ നിന്നുകൊണ്ട് വായ്പ കൊടുക്കുക മാത്രം ചെയ്യുന്നു.
വാസ്തവത്തിൽ ഈ അധിക വായ്പ സൃഷ്ടിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും മാത്രമാണ്. ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കമ്പനി കൊറോണക്കാലത്ത് പ്രവർത്തനം നിലച്ച് പോയെങ്കിൽ കൂടി അവർക്ക് ഇപ്പോഴും ലോൺ കിട്ടാൻ പ്രയാസം ഒന്നുമില്ല എന്ന് ഓർക്കേണ്ടതുണ്ട്.ആവശ്യമില്ലാതെ അവർ സർക്കാർ ഗ്യാരണ്ടിയിൽ നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി കിട്ടുമ്പോൾ അത് എടുക്കുന്നവർ തിരിച്ചടയ്ക്കേണ്ടി വരും. അതും പലിശസഹിതം തിരിച്ചടയ്ക്കേണ്ടി വരും എന്നത് നിസ്സാര കാര്യമല്ല. ആവശ്യമില്ലാതെ ആര് ലോൺ എടുത്താലും അവരെല്ലാം നശിച്ച് പോയിട്ടുള്ളതാണ് ചരിത്രത്തിന്റെ ബാക്കിപത്രം. അതുകൊണ്ട് തന്നെ ആവശ്യമില്ലാതെ വായ്പ എടുക്കുന്നതിനുള്ള പ്രേരണ സർക്കാർ കൊടുക്കുകയാണ് എന്ന് പറയേണ്ടിവരും.
ഈ അധിക വായ്പയുടെ ഗ്യാരണ്ടിയായി പറയുന്നത് സർക്കാരാണ്. അതുകൊണ്ട് യാതൊരുവിധത്തിലുള്ള ഈടുമില്ലാതെ ബാങ്കുകൾ പണം കൊടുക്കേണ്ടി വരും. ചെറിയ തോതിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഇതിനോടകം എടുത്തിരിക്കുന്ന ലോണിന് ഇപ്പോൾ തന്നെ ബാങ്കിൽ വെച്ചിരിക്കുന്ന ഈടുകൾ മതിയാകും അധിക വായ്പക്കും ഉപയോഗിക്കാൻ. അതേസമയം, കള്ള ഈടുകൾ വെച്ച് പണം എടുക്കുന്ന ഇടത്തരം കമ്പനികൾക്ക് 20 ശതമാനം കൂടി വായ്പ കിട്ടുമ്പോൾ അവർ തിരിച്ചടയ്ക്കാതിരിക്കുകയും അവർക്ക് നിലവിലുള്ള ഈടുകൾ ബാങ്കുകൾക്ക് ഗുണപ്രദമാകാതിരിക്കുകയും ചെയ്യുമ്പോൾ ആ പണം സർക്കാർ തിരിച്ചടയ്ക്കേണ്ട ഗതി ഉണ്ടാകുകയും സാധാരണക്കാരായ നികുതിദായകരുടെ പണം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാകും സൃഷ്ടിക്കപ്പെടുക.
അതേസമയം, തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനോ സാമ്പത്തിക ഇടപാടുകൾ തുടരുന്നതിനോ ഒരുതരത്തിലുള്ള ഗുണവും ഉണ്ടാകുന്നുമില്ല. ഇതടക്കം മറ്റ് ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഈ വായ്പാ ഇടപാടിലെ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. നിർമ്മല സീതാരാമന്റെയും മോദി സർക്കാരിന്റെയും ഏറ്റവും വലിയ വീഴ്ച്ച ജനമനസ്സറിയാത്ത ബ്യൂറോക്രാറ്റുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നു എന്നതാണ്. ജനമനസ്സറിയാവുന്ന, ജനങ്ങളുടെ വികാരം അറിയാവുന്ന, ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാക്കന്മാരും രാഷ്ട്രീയ പ്രവർത്തകരും പൊതുപ്രവർത്തകരും പറയുന്നതൊന്നും ഇവർ ശ്രദ്ധിക്കുന്നേയില്ല. ഇത്തരം ബ്യൂറോക്രാറ്റുകളാവട്ടെ എക്കാലത്തും ചട്ടങ്ങളും നിയമങ്ങളും മാത്രം മുറുകെ പിടിക്കുകയും അവർ പുറത്ത് വിടുന്ന എല്ലാ നിർദ്ദേശങ്ങളും അത്തരം ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിധിയിൽ പെടുന്നതുമാകും. അതുകൊണ്ട് സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകുകയില്ല.
ഈ പ്രഖ്യാപനം വ്യക്തമാക്കുന്നതും ജനമനസ്സ് അറിയാത്ത ഉദ്യോഗസ്ഥന്മാർ എഴുതിക്കൊടുത്തത് അതേപടി വായിച്ചു എന്ന് തന്നെയാണ്. സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങൽ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്? അവർ ഇതിന് മുമ്പ് തന്നെ സാമ്പത്തികമായി നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും വിപണിയും എത്ര മോശമായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും അവർ ദൈനംദിനം ഉണ്ടാകുന്ന വിറ്റുവരവ് കൊണ്ട് പിടിച്ച് നിൽക്കുകയായിരുന്നു. ഒരു സുപ്രഭാതത്തിൽ അവരോട് കടകൾ അടച്ചിടാൻ പറഞ്ഞു. രണ്ട് മാസമായി അവരുടെ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നു. കടകൾ അടച്ചിട്ടിരിക്കുന്നു. അവർ അതുവരെ ഉണ്ടാക്കിവെച്ചിരുന്ന സ്റ്റോക്കുകൾ മുഴുവൻ നശിച്ച് പോയിരിക്കുന്നു. മിക്ക ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ കൊള്ളാതായിരിക്കുന്നു. വിറ്റ് വരവ് ഇല്ലാത്തതുകൊണ്ട് അവരുടെ വായ്പ അടവ് മുടങ്ങിയിരിക്കുന്നു.
ഇനി അവർ ആ സ്ഥാപനം തുറന്ന് പ്രവർത്തിക്കണം എങ്കിൽ ഒട്ടേറെ രൂപ അറ്റകുറ്റപ്പണിക്ക് വേണ്ടി മുടക്കണം. ഫാക്ടറികളും മറ്റും നശിച്ച് പോയിരിക്കുന്നു. മെഷീനുകൾ പലതും വീണ്ടും റിപ്പയർ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. കരണ്ട് ചാർജ്ജും നികുതിയും അടക്കമുള്ളവയൊക്കെ ഇപ്പോഴും അവർ തുടർന്ന് കൊടുത്തുകൊണ്ടിരിക്കണം താനും. രണ്ടോമൂന്നോ ജീവനക്കാർ മുതൽ പത്തും ഇരുപതും ജീവനക്കാർ വരെയുള്ളവയാണ് ഇത്തരം സ്ഥാപനങ്ങളൊക്കെ. ഈ ജീവനക്കാരൊക്കെയും അവരുടെ കുടുംബം പോറ്റിയിരുന്നത് ഈ സ്ഥാപനത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ അവർക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാതിരിക്കാനും നിവൃത്തിയൊന്നുമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍