പ്രവാസി സംഘടനയ്ക്കായി വൈസ് പ്രസിഡന്റുമാരുടെ കടുംപിടിത്തം; 85 അംഗ ജംബോ സെക്രട്ടറി പട്ടികയിൽ കണ്ണു തള്ളി മുല്ലപ്പള്ളി; എണ്ണം 56 ആയി ചുരുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ എ-ഐ ഗ്രൂപ്പുകൾ; സംഘടനാ ചുമതല വൈസ് പ്രസിഡന്റുമാർക്ക് നൽകിയാൽ നിസ്സഹകരണത്തിന് ജനറൽ സെക്രട്ടറിമാർ; മുല്ലപ്പള്ളിയെ മുഖ്യമന്ത്രിയാക്കാൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന ഭയത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; യുവ തുർക്കികൾ സ്വന്തം വഴിക്കും; കെപിസിസിയിൽ സർവ്വത്ര പ്രതിസന്ധി; കോൺഗ്രസിൽ വീണ്ടും കലാപ നാളുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്ഥാനമാനങ്ങളും ചുമതലകളും പങ്കുവയ്ക്കുന്നതിനെ ചൊല്ലി കെപിസിസിയിൽ കലാപം അതിരൂക്ഷം. എ-ഐ ഗ്രൂപ്പു മാനേജർമാരുടെ ഇടപെടൽ കാരണം പ്രതിസന്ധി അതിരൂക്ഷമാകുകയാണ്. സംഘടനാ ചുമതലകൾ തങ്ങൾക്കും വേണമെന്ന കെപിസിസി വൈസ് പ്രസിഡൻരുമാരുടെ ആവശ്യമാണ് പുതിയ പ്രശ്നം. ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ചർച്ചകളിൽ സജീവമാകുന്നത് വൈസ് പ്രസിഡന്റുമാരാണ്. അതുകൊണ്ട് തന്നെ നിർണ്ണായകമായ പല ചുമതലകളും വൈസ് പ്രസിഡന്റുമാർ ലക്ഷ്യമിടുന്നു. ഇതോടെ ജനറൽ സെക്രട്ടറിമാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതും കെപിസിസിയുടെ മുമ്പോട്ട് പോക്കിനെ ബാധിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകളെ എ-ഐ ഗ്രൂപ്പുകൾ ചേർന്ന് അട്ടിമറിക്കുകയാണ്.
കെപിസിസിയിൽ ജനറൽ സെക്രട്ടറിമാർക്കാണ് ചുമതലകൾ വീതിച്ച് നൽകാറുള്ളത്. എന്നാൽ അത് പോരെന്നും തങ്ങൾക്കും സംഘടനാ ചുമതല വേണമെന്നുമാണ് വൈസ് പ്രസിഡന്റുമാരുടെ ആവശ്യം. പിസി വിഷ്ണുനാഥും ശൂരനാട് രാജശേഖരനും അടക്കമുള്ള പ്രമുഖരാണ് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ചർച്ചകൾക്ക് എത്തുന്നത്. ഇവരെല്ലാം വൈസ് പ്രസിഡന്റുമാരാണ്. ചുമതലകൾ തങ്ങൾക്കും വേണമെന്ന അവർ വാശി പിടിക്കുന്നു. ഇതോടെയാണ് കെപിസിസിയിൽ സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ടാകുന്നത്. വൈസ് പ്രസിഡന്റുമാർക്ക് ചുമതല നൽകുന്നത് കെപിസിസിയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഇതിനെ അംഗീകരിക്കില്ലെന്ന് ജനറൽ സെക്രട്ടറിമാരും പറയുന്നു. അങ്ങനെ ഗ്രൂപ്പുകൾക്ക് അപ്പുറത്തേക്കുള്ള പോര് രൂപപ്പെടുകയാണ്.
പ്രവാസി സംഘടനയായ ഒഐസിസിയുടെ ചുമതല ലക്ഷ്യമിട്ടാണ് ചില വൈസ് പ്രസിഡന്റുമാരുടെ നീക്കം. ഇത് തങ്ങൾക്ക് വേണമെന്ന് എല്ലാവരും പറയുന്നു. കോവിഡുകാലത്ത് ഈ പദവിക്ക് വേണ്ടിയുള്ള തർക്കവും ശ്രദ്ധേയമാണ്. ദേശീയ കോൺഗ്രസിലും ജനറൽ സെക്രട്ടറിമാരാണ് സംഘടനാ ചുമതലകൾ നോക്കുക. എല്ലാ സംസ്ഥാനങ്ങളിലെ പിസിസിയിലും ഇതാണ് പതിവും. കേരളത്തിൽ ഇത് മാറ്റിയെഴുതാനാണ് വൈസ് പ്രസിഡന്റുമാരുടെ ശ്രമം. ഇത് അംഗീകരിക്കില്ലെന്നാണ് ജനറൽ സെക്രട്ടറിമാരുടെ നിലപാട്. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ മുല്ലപ്പള്ളി രാമചന്ദ്രനും അസംതൃപ്തനാണ്. കെപിസിസി സെക്രട്ടറിമാരെ പോലും പ്രഖ്യാപിക്കാൻ മുല്ലപ്പള്ളിക്ക് കഴിയുന്നില്ല.
ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതിയിലും സെക്രട്ടറിമാരിൽ തീരുമാനം ഉണ്ടായില്ല. ജംബോ പട്ടികയ്ക്ക് വേണ്ടി ഐയും എയും ബലം പിടിക്കുന്നു. ഇതിനെ അംഗീകരിക്കാൻ മുല്ലപ്പള്ളിക്ക് മനസ്സ് വരുന്നില്ല. ഇതാണ് സെക്രട്ടറിമാരുടെ പ്രഖ്യാപനം നീളാൻ കാരണം. കെപിസിസിക്ക് വേണ്ടി തയ്യാറാക്കിയ സെക്രട്ടറി പട്ടികയിൽ 85 പേരുടെ പേരാണുള്ളത്. എന്തിനാണ് ഇത്രയും സെക്രട്ടറിമാരെന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം. എന്നാൽ ഇത് കൂടിയേ തീരുവെന്നും എല്ലാ നേതാക്കൾക്കും പദവി വേണമെന്നും ചെന്നിത്തല-ഉമ്മൻ ചാണ്ടി വിഭാഗങ്ങൾ വാശി പിടിക്കുന്നു. 56 പേരെ സെക്രട്ടറിയാക്കാമെന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. പട്ടികയിൽ വെട്ടിച്ചുരുക്കൽ സാധ്യമല്ലെന്ന ഗ്രൂപ്പുകളുടെ വാശിയാണ് സെക്രട്ടറിമാരെ പ്രഖ്യാപിക്കാനുള്ള തടസ്സം.
ഇത്തരം പ്രശ്ന പരിഹാരത്തിന് ഗ്രൂപ്പുകൾ നിയോഗിച്ച വൈസ് പ്രസിഡന്റുമാർ തങ്ങളുടെ ചുമതലകൾക്ക് വേണ്ടി മത്സരിക്കുന്നു. ഇല്ലാത്ത കീഴ് വഴക്കങ്ങളുണ്ടാക്കി ചുമതലകൾ തട്ടിയെടുക്കാനാണ് ശ്രമം. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ വൈസ് പ്രസിഡന്റിന് പ്രവാസികളുടെ ചുമതല കൂടിയേ തീരൂ. ചെന്നിത്തലയുടെ രണ്ട് പ്രതിനിധികളും ചർച്ചകളിൽ വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തിന് വേണ്ടിയാണ് വാദമുയർത്തിയത്. ഇതോടെ കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിലെ അനിശ്ചിതത്വം ജനറൽ സെക്രട്ടറിമാരുടെ ചുമതല വീതം വയ്ക്കലിലും എത്തി. ഇതോടെ രാഷ്ട്രീയ കാര്യ സമിതിക്ക് ഇക്കാര്യത്തിലും തീരുമാനം എടുക്കാനായില്ല.
മുല്ലപ്പള്ളി ഗ്രൂപ്പ് വരുന്നുവെന്ന് ചെന്നിത്തലയ്ക്കും ചാണ്ടിക്കും ഭയം
കെപിസിസിയിൽ മുല്ലപ്പള്ളി ഗ്രൂപ്പുണ്ടാകുന്നുവെന്ന ഭയം ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമുണ്ട്. ജനറൽ സെക്രട്ടറിയായ അനിൽ കുമാർ മുല്ലപ്പള്ളിയുടെ വിശ്വസ്തനാണ്. മണക്കാട് സുരേഷിനെ പോലുള്ളവർക്കും വ്യക്തമായ ഗ്രൂപ്പില്ല. ഇവരെല്ലാം ചേർന്ന് മുല്ലപ്പള്ളിക്ക് വേണ്ടി പുതിയ ഗ്രൂപ്പുണ്ടാക്കുമെന്നതാണ് ഭയം. ഈ സാഹചര്യത്തിലാണ് സെക്രട്ടറി പദവിയിലും മറ്റും ഗ്രൂപ്പ് സമവാക്യങ്ങൾ കൂടിയേ തീരുവെന്ന് ഗ്രൂപ്പ് മാനേജർമാർ നിർബന്ധം പിടിക്കുന്നത്. വീതം വയ്പ്പ് രാഷ്ട്രീയം തകർന്നാൽ മുല്ലപ്പള്ളി ഗ്രൂപ്പ് കരുത്താകുമെന്നും ഭയക്കുന്നു.
മുഖ്യമന്ത്രി കസേരയാണ് മുല്ലപ്പള്ളി ലക്ഷ്യമിടുന്നതെന്നും ഇഷ്ടക്കാരെ സെക്രട്ടറിമാരാക്കാൻ ചരടു വലിക്കുന്നുവെന്നും ആരോപണം ശക്തമാണ്. വി എം സുധീരന്റെ പിന്തുണയും മുല്ലപ്പള്ളിക്ക് കിട്ടുമെന്നും വിലയിരുത്തുന്നു. അതുകൊണ്ട് എല്ലാ തീരുമാനങ്ങളിലും ഗ്രൂപ്പ് ശക്തി ഉണ്ടാകണമെന്നാണ് ആവശ്യം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഈ നീക്കങ്ങളിൽ ഒറ്റക്കെട്ടാണ്. അതുകൊണ്ട് തന്നെ വെല്ലുവിളിയോടെ ഇതിനെ എതിർക്കാൻ മുല്ലപ്പള്ളിക്ക് കഴിയുന്നുമില്ല. എല്ലാ സമവായത്തിലൂടെ മാത്രമേ കൊണ്ടു പോകാൻ കഴിയൂ. കേന്ദ്രത്തിലെ അധികാര നഷ്ടത്തോടെ ഹൈക്കമാണ്ടിന്റെ കരുത്തും ചോർന്നു. അതിനാൽ കേരളത്തിലെ കാര്യങ്ങളിൽ വലിയ ഇടപെടലിന് അവരും തയ്യാറല്ല.
സെക്രട്ടറിമാരുടെ അടക്കം തീരുമാനം കേരളത്തിൽ എടുക്കണമെന്നതാണ് നിർദ്ദേശം. ഇതോടെയാണ് സ്ഥാനങ്ങൾ പിടിച്ചെടുക്കാൻ ഗ്രൂപ്പുകൾ കളി തുടങ്ങിയത്. കെപിസിസിയിലെ പ്രത്യേക സമുദായത്തിലുള്ളവരെ ഒരുമിപ്പിച്ച് മുല്ലപ്പള്ളി പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഇതിനിടെയാണ് ഉയരുന്നത്. കോൺഗ്രസിലെ യുവ തുർക്കികൾ 'വി' ഗ്രൂപ്പുണ്ടാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇതും എത്തുന്നത്. ഇതോടെയാണ് ഗ്രൂപ്പുകൾക്ക് മാത്രമായി സ്ഥാനങ്ങൾ വീതിച്ചെടുക്കാൻ എയും ഐയും കളികളുമായി എത്തിയതും.
തരൂരിന് വിമർശനം
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് ശശിതരൂർ എംപി, പി ജെ കുര്യൻ തുടങ്ങിയവർക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ രൂക്ഷ വിമർശം. സർക്കാർ നടപടികളെ പുകഴ്ത്തി ലേഖനമെഴുതുകയും കൈയടി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയം മറക്കുകയാണെന്ന് പി സി വിഷ്ണുനാഥും ഷാനിമോൾ ഉസ്മാനും പരിഹസിച്ചു.
പ്രതിപക്ഷം സർക്കാരിനെതിരെ ആക്ഷേപങ്ങൾ ചൊരിയുമ്പോഴാണ് മറ്റ് ചിലർ സർക്കാരിനെ പുകഴ്ത്തി ഗുഡ് സർട്ടിഫിക്കറ്റ് നേടാൻ ശ്രമിക്കുന്നതെന്നായിരുന്നു വിമർശനം. സ്പ്രിങ്ക്ളർ വിഷയമേറ്റെടുത്ത് ശക്തമായി മുന്നോട്ട് പോകണമായിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മൂന്ന് നേതാക്കൾ മാത്രം കൂടിയാലോചിച്ച് തീരുമാനമെടുക്കാതെ എല്ലാവരുമായും കൂടിയാലോചിക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
കെപിസിസിക്ക് ജംബോ പട്ടിക വേണ്ടെന്ന് പി ജെ കുര്യനും കെ മുരളീധരനും പറഞ്ഞു. തൃശൂർ, കോഴിക്കോട് ഡിസിസികൾക്ക് അടിയന്തരമായി പൂർണസമയ പ്രസിഡന്റുമാരെ വേണം. കേരള കോൺഗ്രസിലെ തർക്കം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ദോഷമാകുമെന്നും കെപിസിസി വിലയിരുത്തി. എന്നാൽ ഇതിലൊന്നും തീരുമാനം എടുക്കാൻ കെപിസിസിക്ക് കഴിയുന്നുമില്ല.
Stories you may Like
- വയനാട്ടിൽ മുല്ലപ്പള്ളി മത്സരിക്കുമോ?
- പൊതുപ്രവർത്തകർ എല്ലാ കാര്യങ്ങളിലും ജാഗ്രത കാട്ടണം
- കെപിസിസി അധ്യക്ഷനെ തളയ്ക്കാൻ രണ്ടും കൽപ്പിച്ചത് ക്രൈംബ്രാഞ്ച്; പൊലീസ് ഭീഷണിയും ചർച്ചയിൽ
- വടകരയിൽ യുഡിഎഫ് കൺവൻഷനിൽനിന്ന് വിട്ടുനിന്ന് മുല്ലപ്പള്ളി
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്