മുൻ ഡെപ്യൂട്ടിസ്പീക്കർ നഫീസത്ത് ബീവി അന്തരിച്ചു; വിടവാങ്ങുന്നത് മതത്തിന്റെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ ധീരവനിത; പഠിച്ച് മിടുക്കിയായി രാഷ്ട്രീയത്തിലെത്തി; കമ്മ്യൂണിസ്റ്റ് ഇതിഹാസം ടിവി തോമസിനെ തോൽപ്പിച്ച് താരവുമായി
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നഫീസത്ത് ബീവി അന്തരിച്ചു. 91 വയസായിരുന്നു. 1960 മാർച്ച് മുതൽ 1964 സെപ്റ്റംബർ വരെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ച നഫീസത്ത് ബീവി ആലപ്പുഴയിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. 1924 മാർച്ച് 22-നാണ് നഫീസത്ത് ബീവി ജനിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം 3.30നു പാളയം പള്ളിയിൽ നടക്കും. സജീവ കോൺഗ്രസ് പ്രവർത്തകയായിരുന്ന നഫീസത്ത് എഐസിസി, കെപിസിസി അംഗമായിരുന്നു. അഭിഭാഷകയായിരുന്ന നഫീസത്ത് 1954 മുതലാണ് രാഷ്ട്രീയത്തിൽ സജീവമായത്.
വനിതകൾ, പ്രത്യേകിച്ച് മുസ്ലിം വനിതകൾ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരാൻ മടി കാണിച്ചിരുന്ന ഒരു കാലത്താണ് ബീവി തന്റേടത്തോടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. 1924ൽ കായംകുളം കൃഷ്ണപുരം പുത്തൻപുരയിൽ കുടുംബാംഗമായാണ് ബീവിയുടെ ജനനം. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച നഫീസത്ത് ബീവി സമുദായത്തിൽ നിലനിന്നിരുന്ന പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ടും കേട്ടുമാണ് വളർന്നത്. മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരമില്ലാതിരുന്ന അക്കാലത്ത് പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള പിതാവിന്റെ പ്രോത്സാഹനം ബീവിക്ക് വലിയ പ്രചോദനമായി.
സ്കൂൾ ഫൈനൽ കഴിഞ്ഞ് തിരുവനന്തപുരം വിമൻസ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. ഇന്റർമീഡിയറ്റ് കഴിഞ്ഞതും ആലപ്പുഴ സ്വദേശിയായ അബ്ദുള്ളക്കുട്ടിയുമായുള്ള വിവാഹം. വ്യാപാരിയായിരുന്നു അബ്ദുള്ളക്കുട്ടി. ആലപ്പുഴ പണിക്കൻ ബംഗ്ലാവ് കുടുംബാംഗമാണ് അബ്ദുള്ളക്കുട്ടി. പക്ഷേ, നഫീസത്ത് ബീവിയുടെ പഠനത്തിന് വിവാഹമൊരു തടസ്സമായിരുന്നില്ല. ആലപ്പുഴ എസ്.ഡി. കോളേജിൽ ബിരുദം പൂർത്തിയാക്കി എറണാകുളം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നു. ആദ്യത്തെ കുഞ്ഞ് പിറന്നതിനു ശേഷമുള്ള നിയമപഠനം ബീവിക്ക് ഒരു വെല്ലുവിളിയായിരുന്നു. നിയമബിരുദം നേടി പുറത്തിറങ്ങിയ ബീവി ആലപ്പുഴ ബാറിൽ പ്രാക്ടീസ് തുടങ്ങി.
അക്കാലത്താണ് നഫീസത്ത് ബീവിയുടെ രാഷ്ട്രീയരംഗത്തേക്കുള്ള അരങ്ങേറ്റം. 1952ൽ ടി.എ. അബ്ദുള്ള ആലപ്പുഴ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതോടെയാണ് നഫീസത്ത് ബീവിയുടെ രാഷ്ട്രീയത്തിന് പുതിയ തലം വരുന്നത്. പ്രചാരണയോഗങ്ങളിലുംമറ്റും അബ്ദുള്ളയ്ക്കുവേണ്ടി ബീവി പ്രസംഗിച്ചു. തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയിച്ച് മന്ത്രിയായ അബ്ദുള്ളയുടെ ശ്രമഫലമായി നഫീസത്ത് ബീവിയെ കെപിസിസി. അംഗമായി നോമിനേറ്റു ചെയ്തു. കെ.പി. മാധവൻ നായർ കെപിസിസി. പ്രസിഡന്റായിരുന്നപ്പോൾ ബീവി നിർവാഹകസമിതി അംഗമായിരുന്നു.
1953ൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു എ.ഐ.സി.സി. പ്രസിഡന്റായിരുന്നപ്പോൾ ബീവി എ.ഐ.സി.സി. മെംബറുമായി. കേരള നിയമസഭയിലേക്ക് 1957ൽ നടന്ന നപഥമ തിരഞ്ഞെടുപ്പിലാണ് നഫീസത്ത്ബീവി ആദ്യമായി മത്സരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ബീവിക്ക് എതിരാളിയായത് കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസും. ആ തെരഞ്ഞെടുപ്പിൽ ടി.വി. ജയിച്ചെങ്കിലും ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചത് നഫീസത്ത് ബീവിക്ക് ഗുണമായി. 1960ൽ ടി.വി.യെ വീണ്ടും ബീവി ആലപ്പുഴയിൽനിന്ന് നേരിട്ടു. ആ തെരഞ്ഞെടുപ്പിലെ ബീവിയുടെ വിജയമറിഞ്ഞ് നെഹ്രുവരെ വിളിച്ചഭിനന്ദിച്ചു എന്ന് ബീവി ഓർമിക്കുന്നു.
മന്ത്രിയാവുമെന്ന് ഉറപ്പിച്ചിരുന്നിട്ടും അവസാന നിമിഷം മന്ത്രിസ്ഥാനം തെറിച്ചു. തൊടുപുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച കുസുമം ജോസഫിനെയാണ് 1960ലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തത്. എന്നാൽ, തന്നെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് അവർ ആ പദവി നിരസിച്ചു. അങ്ങനെയാണ് നഫീസത്ത് ബീവിക്ക് നറുക്ക് വീണത്. 1960 മാർച്ച് 15ന് ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റ നഫീസത്ത് ബീവി 1964 സെപ്റ്റംബർ 10 വരെ തൽസ്ഥാനത്ത് തുടർന്നു.
പിന്നീട് കോൺഗ്രസ് നേതൃത്വമിടപെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ പദവി നല്‍കുകയും ചെയ്തു. അങ്ങനെ 1960ൽ നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റു. അക്കാലത്ത് സ്പീക്കറായിരുന്ന കെ.എം. സീതിസാഹിബ് മരിച്ചപ്പോൾ നാല്പതു ദിവസത്തോളം സ്പീക്കറുടെ ചുമതല ബീവിക്കായിരുന്നു. പിന്നീട് സ്പീക്കർസ്ഥാനമേറ്റെടുത്ത സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചപ്പോഴും ബീവി സ്പീക്കർസ്ഥാനം അലങ്കരിച്ചു.
1962ലെ ബജറ്റ് സമ്മേളനത്തിൽ ബീവിയായിരുന്നു സ്പീക്കർ. അവരുടെ അധ്യക്ഷതയിലായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. വളരെയേറെ ഉത്തരവാദിത്വമുള്ള, സെൻസിറ്റീവായ സ്പീക്കർ പദവി ആർജവത്തോടെയും സമചിത്തതയോടെയുമാണ് നഫീസത്ത് ബീവി കൈകാര്യം ചെയ്തത്. ഇ.എം.എസ്, കെ.ആർ ഗൗരിയമ്മ പോലുള്ള പ്രഗത്ഭർ പ്രതിപക്ഷത്ത്. പക്ഷേ, ബീവി പതറിയില്ല. ഡെപ്യൂട്ടി സ്പീക്കർക്ക് അക്കാലത്ത് വലിയ അധികാരമൊന്നുമുണ്ടായിരുന്നില്ല. കാറ്, ബംഗ്ലാവ്, സെക്രട്ടറിമാർ തുടങ്ങിയവയൊന്നുമില്ല. 400 രൂപയായിരുന്നു ശമ്പളം.
1967ൽ മഞ്ചേരിയിൽ പാർലമെന്റ് സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. 1979ൽ വാമനപുരം അസംബ്ലി നിയോജകമണ്ഡലത്തിലും മത്സരിച്ച് തോറ്റു. 70കളുടെ തുടക്കത്തിൽ ആലപ്പുഴ വിട്ട ബീവി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. കേരളത്തിൽ കോൺഗ്രസ് മഹിളാ സംഘടന കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. നഫീസത്ത് ബീവി രണ്ട് തവണ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്; 1959ലും '79ലും. രണ്ടും പാർട്ടിക്കു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളെ തുടർന്നായിരുന്നു. വിമോചനസമരത്തെ തുടർന്നായിരുന്നു 1959 ലെ അറസ്റ്റ്. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തിൽ വന്ന ജനതാ ഗവൺമെന്റ് ഇന്ദിരാഗാന്ധിയെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സമരം ചെയ്തതായിരുന്നു 1979ലെ അറസ്റ്റിന് കാരണം. ഒരാഴ്ചയാണ് അന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നത്. കോൺഗ്രസിൽ 1967ൽ ഉണ്ടായ പിളർപ്പിന്റെ സന്ദർഭത്തിൽ നഫീസത്ത് ബീവി ഇന്ദിരാഗാന്ധിയുടെ പക്ഷത്താണ് നിലകൊണ്ടത്.
നഫീസത്ത് ബീവിയുടെ ഭർത്താവ് അബ്ദുല്ല കുട്ടി 1986 ജൂലൈ 28ന് തിരുവനന്തപുരത്ത് വച്ചാണ് അന്തരിച്ചത്. ഇസ്ലാമിക വിശ്വാസവും സംസ്കാരവും ആരാധനകളിൽ നിഷ്ഠയുമുള്ള ആളായിരുന്നു അദ്ദേഹം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍