സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ? കമൽഹാസൻ വിശ്വരൂപം ഡി. ടി.എച്ച് പ്ലാറ്റ് ഫോമിൽ റിലീസിനൊരുക്കിയപ്പോൾ കടുത്ത എതിർപ്പ് നേരിട്ടു; ഓൺലൈൻ റിലീസ് കാലത്തിന്റെ അനിവാര്യത; സുനിൽ സുരേഷ് എഴുതുന്നു
സുനിൽ സുരേഷ്
ത്തിരിപ്പോന്ന ഒരു വൈറസ്. കൊന്നൊടുക്കിയത് ലക്ഷക്കണക്കിനാളുകളെ.താളം തെറ്റിച്ചു കൊണ്ടിരിക്കുന്നത് നിരവധി രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥകളെ. കൊവിഡ് 17 ലോക്ക്ഡൗണിനെത്തുടർന്ന് രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന തീയേറ്ററുകൾ എന്ന് തുറക്കും എന്ന് എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യത്തിൽ ചില സിനിമകൾ ഓൺലൈൻ റിലീസിങിന് തയ്യാറെടുക്കുകയാണ്.
മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ ചില ചിത്രങ്ങൾ വൈകാതെ ആമസോൺ പ്രൈമിൽ ലഭ്യമാകും. ചലച്ചിത്ര നിർമ്മാതാക്കളുടെ ദേശീയ സംഘടനയായ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓൺലൈൻ റിലീസിംഗിന് പച്ചക്കൊടി കാട്ടുക കൂടി ചെയ്തതോടെ തീയേറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം അതിരൂക്ഷമായിരിക്കുകയാണ്. ഡിജിറ്റൽ റിലീസിങിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവിനെതിരെയും നായകൻ ജയസൂര്യക്കെതിരെയും വിലക്കുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
പണമെറിഞ്ഞ് പണം കൊയ്യുന്ന ഏറ്റവും വലിയ ബിസിനസ്സുകളിൽ ഒന്നാണ് സിനിമ. (എല്ലാവർക്കും അങ്ങനെ അല്ലെങ്കിൽ കൂടി) തലപ്പത്തിരിക്കുന്ന നിർമ്മാതാവ് മുതൽ ഭക്ഷണം വിളമ്പുന്ന ജോലിക്കാർ ഉൾപ്പെടെ വിവിധ കണ്ണികളിലൂടെയുള്ള സാമ്പത്തിക ക്രയവിക്രയമാണ് ഇവിടെ നടക്കുന്നത്. ഉയർന്ന തട്ടിൽ ഉള്ളവർക്ക് ഇത് ലാഭക്കളിയാണെങ്കിൽ താഴേത്തട്ടിലുള്ളവരെ സംബന്ധിച്ച് ഇത് ഉപജീവനം ആണ്. അങ്ങനെയുള്ള ഒരു കളിയിൽ മുടക്ക് മുതൽ തിരിച്ചു പിടിക്കുക എന്നത് തന്നെ മുഖ്യലക്ഷ്യം. ഒപ്പം ലാഭവും. ഈ സംവിധാനത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മേൽപ്പറഞ്ഞ താഴേത്തട്ടിലുള്ളവരെയാണ്.
മുൻകാലങ്ങളെ അപേച്ച് ഇന്ന് കുടുംബമായി ഒരു സിനിമ കണ്ടു വരണമെങ്കിൽ ഒറ്റയടിക്ക് പൊട്ടുന്നത് 500 മുതൽ 2000 രൂപ വരെയാണ്. ഇത് ടിക്കറ്റ് ചെലവ് മാത്രം. (ഇക്കാര്യത്തിൽ സർക്കാർ തിയേറ്ററുകൾ അല്പം ആശ്വാസം ആണ്.) ഇടവേള സമയത്തെ പോപ് കോണിനും മറ്റും ചെലവ് വേറെ. കുട്ടികളെയും കൊണ്ടു പോകുന്ന രക്ഷിതാക്കൾക്ക് ഈ ചെലവ് ഒഴിവാക്കാൻ സാധിച്ചെന്നു വരില്ല. എം.ആർ.പി യിൽ കൂടുതൽ തുക ഈടാക്കാൻ പാടുള്ളതല്ലെങ്കിലും പലയിടങ്ങളിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. പാർക്കിങ് അസൗകര്യം ആണ് മറ്റൊരു പ്രശ്നം. ഇതിനൊക്കെ പുറമെ, കാണുന്ന സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ സമയനഷ്ടവും ധനഹാനിയും വേറെ. കൊട്ടിഘോഷിച്ചെത്തി ക്ഷമ പരീക്ഷിച്ചു മടങ്ങിയ ചിത്രങ്ങൾ കണ്ട അനുഭവം പലർക്കും ഉണ്ടാവാം. ചില ചിത്രങ്ങൾ കാണുമ്പോൾ ഇതൊക്കെ പണം ചെലവാക്കി തീയേറ്ററിൽ വന്നു കാണേണ്ടിയിരുന്നോ എന്നായിരിക്കും തോന്നുക.
ഇനി തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ നല്ല ചിത്രങ്ങൾ ടെലിവിഷൻ സ്ക്രീനിൽ കാണാം എന്നാണെങ്കിൽ പരസ്യങ്ങളുടെ ബാഹുല്യം ആസ്വാദനവും സമയവും നഷ്ടപ്പെടുത്തുന്ന കാഴ്ചയായിരിക്കും അവിടെ.
ഇവിടെയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ പ്രസക്തി. ഓവർ ദി ടോപ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ സംവിധാനത്തിൽ ഇടനിലക്കാരനെ ഒഴിവാക്കി ഇന്റർനെറ്റ് വഴി കാഴ്ചകൾ നേരിട്ട് ഉപഭോക്താവിലേക്ക് എത്തുകയാണ്. മൊബൈൽ ഫോണും അത്യാവശ്യം നല്ല ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ഇതിന്റെ ഭാഗമാകാം. ഉപഭോക്താവിന്റെ സമയവും സൗകര്യവും അനുസരിച്ചുള്ള സുഗമമായ സിനിമാ കാഴ്ചയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നത്. സിനിമകൾക്ക് പുറമെ കണ്ടുമറന്ന ടെലിവിഷൻ സീരീസുകളും ഇവിടെ ലഭ്യമാണ്. അതും സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ. ചെലവ് കുറഞ്ഞ സിനിമകൾക്ക് അനുയോജ്യമായ മാർക്കറ്റാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ.
ഹോം തിയേറ്റർ എന്ന നിശബ്ദ വിപ്ലവം :
എൺപതുകളിലെ വി.എച്ച്.എസ് അനലോഗ് ഫോർമാറ്റിൽ നിന്നും സി.ഡി - ഡി.വി.ഡി ഡിജിറ്റൽ യുഗത്തിലേക്കുള്ള ചുവടുവയ്പ്പോടുകൂടിയാണ് ഗൃഹാന്തരീക്ഷത്തിൽ തിയേറ്റർ നിലവാരത്തിലുള്ള സിനിമ ആസ്വാദനം സാധ്യമാക്കുന്ന ഹോം തിയേറ്റർ സംവിധാനങ്ങൾ വ്യാപകമായിത്തുടങ്ങിയത്. അഞ്ച് സ്പീക്കറുകളും ഒരു സബ് വൂഫറും ഉൾപ്പെടുന്ന 5.1 ഹോം തിയേറ്റർ ആണ് ശ്രേണിയിലെ കേമൻ. ഇന്ന് ചില കമ്പനികൾ അറ്റ്മോസ് ശബ്ദവിന്യാസം വരെ ഹോം തിയേറ്റർ സംവിധാനത്തിൽ ഒരുക്കിക്കൊടുക്കുന്നു. അത്രയും താങ്ങാനുള്ള ശേഷി ഇല്ലെങ്കിൽ എൽസി.ഡി പ്രൊജക്ടറുംസ്ക്രീനും കൊണ്ട് തൃപ്തിപ്പെടാം. എങ്കിലും 4ഗ റെസൊല്യൂഷനിൽ ചിത്രീകരിച്ചിട്ടുള്ളതും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസത്തിൽ ഒരുക്കിയിട്ടുള്ളതുമായ ചിത്രങ്ങളൊക്കെയുംതന്നെ നല്ല തിയേറ്ററുകളിൽ ആസ്വദിക്കേണ്ടതാണ്
ഒ.ടി.ടി റിലീസ് സിനിമാമേഖലയെ എപ്രകാരമായിരിക്കാം ബാധിക്കുക? ഇവിടെ എത്തിക്സ് അഥവാ പൊതു മര്യാദയുടേതായ ചില പ്രശ്നങ്ങളുമുണ്ട്. സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ?
തീയേറ്ററിൽ ആളുകുറയുന്ന സാഹചര്യം തിയേറ്റർ ഉടമകളെ സംബന്ധിച്ച് ആശങ്കാജനകമായ ഒന്നാണ്. വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടി പിന്നീട് കല്യാണമണ്ഡപങ്ങളായി രൂപാന്തരം പ്രാപിച്ച തീയേറ്ററുകൾ നാട്ടിൽ നിരവധിയാണ്. പ്രത്യേകിച്ചും സി ക്ലാസ് തിയേറ്ററുകൾ. അതിലേക്കുള്ള തിരിച്ചുപോക്കിന് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴിതെളിക്കുമോ എന്നതാണ് ആശങ്ക.
ലോക്ക്ഡൗൺ കാലത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യത ഏറെ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ആ ഒരു ട്രെൻഡ് ഇനി തുടരാൻ തന്നെയാണ് സാധ്യത. തീയേറ്റർ ആസ്വാദനം അത് ആവശ്യപ്പെടുന്ന ചിത്രങ്ങൾക്ക് മാത്രമായി പരിമിതപ്പെടാം. അതേസമയം നിർമ്മാതാവിന് തന്റെ സിനിമ തീയേറ്ററിൽ ഓടിയില്ലെങ്കിലും ഒരു പരിധിവരെ മുടക്കുമുതൽ തിരിച്ചു പിടിക്കുന്നതിനുള്ള മറ്റ് അവസരങ്ങളുണ്ട്. പല സൂപ്പർതാര ചിത്രങ്ങളുടെയും ഓവർസീസ് - സാറ്റലൈറ്റ് റൈറ്റുകൾ വൻ തുകയ്ക്കാണ് വിറ്റുപോകുന്നത്.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സജീവമാകുന്നതിനും ഏറെ മുൻപ് കമൽഹാസൻ വിശ്വരൂപം ഡി ടിഎച്ച് (ഡയറക്ട് ടു ഹോം) ലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ തീയേറ്റർ ഉടമകളിൽ നിന്നും കനത്ത എതിർപ്പുകൾ ആയിരുന്നു നേരിടേണ്ടി വന്നത്. തുടർന്ന് തീരുമാനം പിൻവലിക്കേണ്ടിവന്നു.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കാലക്രമേണ തിയേറ്ററുകളെ കീഴടക്കുമോ? വാസ്തവത്തിൽ ലോക്ക്ഡൗൺ കാലഘട്ടം തുടങ്ങുന്നതിന് ഏറെ മുൻപ് തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ വളർച്ചാ കാലഘട്ടം ആരംഭിച്ചിരുന്നു. സിനിമകൾ കൂട്ടത്തോടെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ചുവടു മാറുക എന്നത് അസംഭവ്യം ആണ്. കാരണം സിനിമയുടെ ആത്യന്തികമായ ആസ്വാദനം തിയേറ്ററിൽ തന്നെയാണ്. നിലവിലെ ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രത്യക്ഷ സാഹചര്യത്തിന്റെ സൃഷ്ടി ആയതിനാൽ അത് സിനിമാ വ്യവസായത്തെ ബാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപിത - അപ്രഖ്യാപിത വിലക്കുകൾക്കും മറ്റും തടയിടാൻ ഗവൺമെന്റ് തന്നെ രംഗത്തിറങ്ങുന്ന സാഹചര്യം അധികം താമസിയാതെതന്നെ സംജാതമാകുന്നതാണ്. ചലച്ചിത്രമേഖലയിലെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട് നിയമം നിർദ്ദേശിക്കുന്ന തരത്തിൽ നിർദിഷ്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു തർക്ക പരിഹാര സമിതിയാണ് വിഭാവനം ചെയ്യപ്പെടുന്നത്.
സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് ചലച്ചിത്ര വ്യവസായം പതിയെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. എന്നാൽ അതിന് സമയമെടുത്തേക്കും. തിയേറ്ററുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും സമരസപ്പെട്ട് രണ്ട് വ്യത്യസ്ഥ മാർക്കറ്റുകളായി മാറ്റുരയ്ക്കുന്ന കാഴ്ചയായിരിക്കും കുറെയധികം നാളത്തേക്ക് കാണാൻ സാധിക്കുക. അതിനുശേഷവും സ്ഥിതിഗതികൾ മറ്റൊന്നാവാൻ വഴിയില്ല. കാരണം കേവല സിനിമ ആസ്വാദനത്തിനുമപ്പുറംകുടുംബവുമൊത്തുള്ള ഒരു വാരാന്ത്യ ഔട്ടിങ്, ഭക്ഷണം ഇവയൊക്കെ ഇതിന്റെ ഭാഗമാണ്.ഭാവിയിൽ സിനിമ - സിനിമതിയേറ്റർ എന്ന പരമ്പരാഗത സങ്കൽപത്തിൽ തന്നെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഓൺലൈൻ സീരീസുകൾക്ക് പ്രാധാന്യമേറി വരുന്നതിനു സമാനമായി ഓൺലൈൻ സിനിമകളും സൃഷ്ടിക്കപ്പെടാം. മാറ്റങ്ങൾ നല്ലതിനുവേണ്ടി ആകട്ടെ. അതിനെ നമുക്ക് സ്വാഗതം ചെയ്യാം.
ലേഖകൻ:-
സുനിൽ സുരേഷ്
അസി: പ്രൊഫസർ
കേരള ലോ അക്കാഡമി ലോ കോളേജ്
തിരുവനന്തപുരം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്