ജയലളിത കേസിൽ ചൊറിയാൻ വരണ്ട! ഇത് ഞങ്ങൾ ജഡ്ജിമാരുടെ സ്റ്റൈൽ; ന്യായാധിപരെ ശുംഭനെന്ന് വിളിച്ചതിന് വിമർശന അമ്പുകൾ കൊണ്ട ജയരാജനോട് നമുക്ക് മാപ്പിരക്കാം..
ജയലളിതയുടെ കേസിൽ എന്തിനധികം വികാരം കൊള്ളുന്നു. ഇതാണ് നീതിയുടേയും നിയമത്തിന്റേയും കോടതി സ്റ്റൈൽ. ഇത്രകാലം ആയിട്ടും മലയാളികൾ ഒരു പാട് വിധിന്യായങ്ങൾ വായിച്ചും, കേട്ടും മനസിലാക്കിയിട്ടും ഒന്നും പഠിച്ചില്ലേ? നീതി വ്യക്തിഗതമാണ്. അതിന് നീതിന്യായ കോടതികളിൽ ഏകരൂപവും ഒരു ശരീരഭാഷയുമില്ല. ഒരു കേസിൽ ഇന്ന ശിക്ഷ വിധിച്ചിരിക്കണം എന്നു ഒരു ജഡ്ജിയോടും നിയമം അനുശാസിക്കുന്നില്ല. ഒരു ജഡ്ജിയുടെ നീതിയും, വിധിയും മറ്റൊരു ജഡ്ജിക്ക് നീതിയും സത്യവും അല്ലാതെ ആകും. ഒരേ കേസിൽ തന്നെ പ്രതികളെ തൂക്കികൊല്ലാനും, മറ്റൊരു കോടതി അതേ പ്രതികളെ വെറുതേ വിടാനും പറയുന്ന എത്രയോ വിധികൾ നാം കണ്ടുകഴിഞ്ഞു.
ഒരു കോടതി തൂക്കാൻ വിധിച്ച പ്രതികൾ മേല്കോടതിയുടെ കാരുണ്യത്താൽ ഇന്ന് നാട്ടിൽ നീതിമാന്മാരായി നമുക്കിടയിൽ ജീവിക്കുന്നില്ലേ? നീതിയും, സത്യവും കണ്ടെത്തുന്നതിൽ എല്ലാ മനുഷ്യരും ഒരേപോലെ ചിന്തിക്കണം എന്ന് എവിടേലും ഏതേലും നിയമത്തിൽ പറയുന്നുണ്ടോ? ഇല്ല. വ്യക്തികൾക്കനുസരിച്ച് നീതി വ്യാഖ്യാനിക്കുന്നതും, വിധി പറയുന്നതും മാറി മറിയും. ഒരു ജഡ്ജിയുടെ നീതി മറ്റൊരു ജഡ്ജിക്ക് അനീതിയാകും. അതെല്ലാം ഓരോ ജഡ്ജിയും കേസിനെ വിലയിരുത്തുന്ന രീതി. ജഡ്ജിയുടെ മാനസികാവസ്ഥ, ജഡ്ജിയെ സ്വാധീനിക്കുന്ന പല വിഷയങ്ങൾ (അധികാരം, പണം, ഭീഷണി, സെക്സ്) അങ്ങിനെ പോകുന്നു.
കോടതികൾ നീതിയുടെ അവസാനവാക്കെന്ന് ചുമ്മാ പറഞ്ഞു നടക്കുന്നവർ പൊട്ടന്മാരാണ്. അവർക്ക് ഈ കോടതികളേ പറ്റി ഒരു ചുക്കും അറിയില്ല. കോടതി നീതി എന്നു പറഞ്ഞാൽ അത് സാങ്കേതികമായുള്ള ഒരു ടെക്നിക്കൽ പദം മാത്രമാണ്. അതിൽ ഒരു പാട് ഉടായിപ്പുകളും, ടെക്നിക്കലുകളും ഉണ്ട് കേട്ടോ. അതുകൊണ്ട് ഇനിയെങ്കിലും ഏതെങ്കിലും ജഡ്ജി പറയുന്ന വിധികൾ നീതിയുടെ അവസാന വാക്കായി ആരും ഏടുക്കരുത്. ജയലളിത തെറ്റ് ചെയ്തോ ഇല്ലയോ എന്ന് ആർക്കും പറയാൻ ആകില്ല. അവസാനം ഈ വിഷയത്തേ ഈ നിലപാടിലേക്ക് കോടതി എത്തിച്ചിരിക്കുന്നു. ഇന്ത്യക്കാരനായി കഴിയണമെങ്കിൽ ഈ വിധികൾ അംഗീകരിച്ചേ പറ്റൂ. ഒച്ചപാടുണ്ടാക്കുന്നവർക്ക് തല്ക്കാലം കുരച്ച് മടുക്കുമ്പോൾ നിർത്തി വിശ്രമിക്കാം. ഒന്നും സംഭവിക്കില്ല.
ജഡ്ജിമാരെ ശുഭൻ എന്നു വിളിച്ച സിപിഐ(എം) നേതാവ് എം വിജയരാജനെ ഒരുപാട് വിമർശിച്ചിട്ടുണ്ട്. അതിൽ മാപ്പ് പറയുന്നു. ജയരാജൻ അങ്ങയോട് ഇപ്പോൾ ബഹുമാനം തോന്നുന്നു. അങ്ങ് മഹാനാണ്. എത്ര കൃത്യമായ ഒരു വസ്തുതയാണ് അങ്ങ് പറഞ്ഞത്. മഹാന്മാരെപോലെ ഭൂതവും ഭാവിയും ഒക്കെ മനസിലാക്കി അങ്ങ് നടത്തിയ ആ പദപ്രയോഗത്തിന്റെ പേരിൽ അങ്ങേക്ക് ജയിലിൽ വരെ പോകേണ്ടിവന്നല്ലോ. താങ്കൾക്ക് ഇനിയും ഇങ്ങിനെ പറയാൻ നാവിനു ശക്തിയുണ്ടാകണം. ഒന്നല്ല ഒരു നൂറുവട്ടം പറയണം ഇവന്മാർ ശുഭന്മാരാണെന്ന്.
സൽമാൻ ഖാൻ കേസിൽ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടതിനെതിരെ നമ്മൾ എന്തിനു അരിശം കൊള്ളുന്നു. അതും കോടതിയുടെ ഒരു നടപ്പ് രീതിതന്നെയാണ്. അവിടെ നീതിയല്ല നടപ്പായതെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ആർക്കും ഒന്നും ചെയ്യാൻ അവാത്ത നിസഹായ അവസ്ഥയാണ്. ഒരു സർക്കാരാണ് സല്മാൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കിയതെങ്കിൽ ജനവികാരം ഉയർത്താമായിരുന്നു, പ്രതിഷേധിക്കാമായിരുന്നു. സർക്കാർ ജനവികാരത്തേയും, വോട്ടിനേയും ഭയന്ന് തീരുമാനം മാറ്റുമായിരുന്നു. എന്നാൽ കോടതിയോട് എന്തു പറയാൻ, പ്രതിഷേധിക്കാൻ. കാരണം കോടതിക്ക് രാജ്യത്തോടും ജനങ്ങളോടും പാലിച്ചിരിക്കേണ്ട ബാധ്യതകൾ ഒന്നും ഇല്ല. കോടതികൾ ചോദ്യം ചെയ്യലിനും പുറത്തുള്ള പരമാധികാര സിംഹാസനങ്ങളാണ്. എന്തു പറയാം, എന്തും വിധിക്കാം. രാജ്യവും ജനങ്ങളും അത് ശിരസാ വഹിക്കും.ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും.
കോടതികൾ അപ്പർ, അട്ടർ ബ്യൂറോക്രാറ്റുകളും, ജഡ്ജിമാർ ഹിപ്പോക്രാറ്റുകളും ആയി അധഃപതിച്ചിരിക്കുകയാണ്. എത്ര വിധികളാണ് പണത്തിനും, പദവികൾക്കും വഴങ്ങി പറയുന്നത്?. ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥ. നിന്ന് അനുഭവിക്കുക തന്നെ. പണം വാങ്ങി വിധി പറയുന്ന എത്രയോ സംഭവങ്ങൾ പുറത്തുവന്നു. ജഡ്ജിമാർ നടത്തിയ അഴിമതികൾ എത്ര പുറത്തായി. മുൻ സുപ്രീം കോടതി ജഡ്ജി കെ.ജി ബാലകൃഷ്ണനെതിരെ വ്യക്തമായ കേസുകൾ വന്നിട്ടും അദ്ദേഹം ഇതാ കുടുങ്ങി, ഇപ്പോൾ അകത്താകും എന്നൊക്കെ പ്രതീക്ഷിച്ചിരുന്ന ജനം ചമ്മിപോയില്ലേ? അഭയ കേസിൽ ഇടപെട്ട ഹൈക്കോടതി ജഡ്ജിയേ പറ്റി മജിസ്ട്രേട്ടിന്റെ വെളിപ്പെടുത്തൽ വന്നില്ലേ? അഭയ കേസിൽ ഒളിഞ്ഞും തെളിഞ്ഞും വിവാദനായകനായ ഹൈക്കോടതി ജഡ്ജി സിറിയക്കിനെതിരെ വന്ന ആരോപണങ്ങൾ പോയ വഴിക്ക് പോയില്ലേ? സരിതകേസിൽ രഹസ്യമൊഴി അന്ന് മജിസ്ട്രേട്ട് രേഖപെടുത്തിയിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ മുഖ്യമന്തി കസേരയി ഉമ്മൻ ചാണ്ടി കാണുമായിരുന്നോ? സ്വയാശ്ര കോളേജ് കേസിൽ എ കെ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ കേരളത്തിന്റെ പൊതു വികാരത്തിനും സർക്കാരിന്റെ നീതി നടപ്പാക്കലിനുമെതിരെ തുടരെ തിരിച്ചടികൾ നല്കിയ ഹൈക്കോടതിയുടെ കോഴ വിധികൾ നമ്മൾ മറന്നിട്ടില്ല. ഗുജറാത്ത് കലാപ കേസിൽ വ്യക്തമായ കേസ് ഉണ്ടായിട്ടും ബിജെപി നേതാവും ഇപ്പോഴത്തേ പ്രസിഡന്റുമായ അമിത് ഷായേ കുറ്റവുമുകതനാക്കിയില്ലേ? അന്ന് അദ്ദേഹത്തെ അതിനു സഹായിച്ച നിയമജ്ഞനെ ബിജെപി ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ ജഡ്ജിയാക്കി നന്ദി കാണിച്ചില്ലേ? എണ്ണിയെണ്ണി പറയാൻ എത്ര അഴിമതികൾ, പൊരുത്തകേടുകൾ, വൃത്തികേടുകൾ നമ്മുടെ ജഡ്ജിമാരുടെയും ജുഡീഷ്യറിയുടേയും മുഖത്ത് പതിഞ്ഞു കിടക്കുന്നു.
നാം മലയാളികൾ ഇപ്പോൾ ജയലളിതയേ വിട്ടയച്ചതിൽ അരിശം കൊള്ളുന്നു. ജയലളിത 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. പൊതു ഖജനാവിനു നഷ്ടം ഉണ്ടാക്കിയതായി ഒരിടത്തും കേസില്ല. എന്നാൽ കേരളത്തിൽ 345 കോടി പൊതു ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നു സിഐജി തന്നെ വെളിപ്പെടുത്തിയ ലാവ് ലിൻ കേസിൽ പ്രതിയായ പിണറായി വിജയനെ വെറുതെവിട്ടപ്പോൾ എന്തായിരുന്നു വലിയ കോലാഹലം ഉണ്ടാകാതിരുന്നത്. ലാവ ലിൻ കേസിൽ പിണറായി കുറ്റം ചെയ്തോ ഇല്ലയോ എന്നു കോടതി വിചാരണപോലും നടത്താതെ കണ്ടെത്തി വെറുതെ വിടുകയായിരുന്നു. പൊതു ഖജനാവിനു 345 കോടി നഷ്ടം ഉണ്ടാക്കിയ ആ കേസ് ഇപ്പോഴും നിലനില്ക്കുകയാണ്. ഇവിടെ ജയലളിതയെ വിചരണചെയ്ത് ശിക്ഷിച്ച് ജയിലിൽ കിടത്തി അപ്പീലിൽ വെറുതെ വിടുകയായിരുന്നു.
പിണറായി കുറ്റം ചെയ്തുവോ ഇല്ലയോ എന്നു ആർക്കും പറയാൻ കഴിയാത്ത ഒരു സ്ഥിതി കോടതി ഉണ്ടാക്കികൊടുത്തു. ലാവലിൻ കേസിൽ വിചാരണപോലും നടന്നിട്ടില്ല എന്നോർക്കണം. ഒരു പ്രദേശത്ത് നടപ്പാക്കുന്ന നീതിയേയും വിധിയേയും രാജ്യത്തേ മറ്റൊരു ഭാഗത്തേ ജനം അനീതിയെന്നും വിളിക്കുന്നു. ജനങ്ങൾക്കിടയിലും നീതിക്കും, ന്യായത്തിലും പൊതുരൂപം ഒന്നും ഇല്ല. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ നീതി, അനീതി, നല്ല വിധി, ചള്ള് വിധി എന്നൊക്കെ ജനം പറഞ്ഞു നടക്കുന്നു. അതായത് കോടതികൾ എന്ത് തോന്ന്യവാസം വിധിച്ചാലും സമൂഹത്തിൽ ഒരു പ്രബല വിഭാഗം അതിനേ അനുകൂലിക്കാനും സ്വീകരിക്കാനും ഒരുങ്ങി നില്ക്കുകയാണ്. നീതി നിഷേധിക്കപെട്ടവരെ നോക്കി കോടതികളും, ഒരു വിഭാഗം ജനവും പലപ്പോഴും കൊഞ്ഞനം കുത്തുകയും ചെയ്യുന്നു.ഇന്ത്യയിലേ ജഡ്ജിമാരിൽ 30% ആളുകളും അഴിമതിക്കാരാണെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളതാണ്. അഴിമതിക്കാർ ജഡിമാരായി ഉള്ളിടത്തോളം കാലം നീതിമാന്മാരായ ജഡ്ജിമാർക്ക് രക്ഷയുണ്ടാകില്ല. കാരണം ഈ 30% ജഡ്ജിമാർ മതി നീതിമാന്മാരായ ജഡ്ജിമാരുടെ വിധികൾ മാറ്റിയെഴുതാനും, അനീതി പ്രവർത്തിക്കാനും.
കോടതിവിധികൾ വിലയിരുത്തുന്നതിൽ പൊതുജനവും പലവിധത്തിലാണ്. കേരളത്തിൽ സിപിഎമ്മിനു എതിരായ വിധി വരുമ്പോൾ അതിനേ നീതിയായി അവരുടെ എതിരാളികൾ വിലയിരുത്തും. സിപിഐ(എം) ആകട്ടെ അനീതി നിറഞ്ഞ് വിധിയായും പറയും. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും, പ്രകടനം നടത്തിയും കേരളത്തിലേ ലക്ഷോപലക്ഷം സിപിഐ(എം) പ്രവർത്തകർ സ്വാഗതം ചെയ്തു. എന്നാൽ പിണറായിയേ വിചാരണയും, വിധിയും തെളിവെടുപ്പും ഒന്നും ഇല്ലാതെ കോടതി വെറുതെ വിട്ടതിനേ യു.ഡി.എഫ് വിമർശിച്ചു. അതായത് ഒരു കോടതിവിധിയേ കേരളത്തിലേ ലക്ഷോപലക്ഷം വരുന്ന ജനങ്ങൾ ചേരിതിരിഞ്ഞ് വൃത്തികെട്ട വിധിയെന്നും, നല്ല വിധിയെന്നും പറഞ്ഞു.
ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും. ഇതിനെല്ലാം അപവാദമായി ജഡ്ജിമാരുണ്ട് നിഷേധിക്കുന്നില്ല. എന്നാൽ നീതിയോട് കൂറു പുലർത്തി ആകാശം ഇടിഞ്ഞു വീണാലും ഞാൻ നീതി നടപ്പാക്കും എന്ന അസാമാന്യ വാക്യം നടപ്പിലാക്കുന്ന ജഡ്ജിമാർ ധാരാളം ഇന്ത്യയിലുണ്ട്.
സത്യം പറഞ്ഞാൽ ഇവരെകൊണ്ട് കാര്യമായ പ്രയോജനം ഇല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അന്യം നിന്നു പോകുന്ന വംശമാണിക്കൂട്ടർ. കാരണം സത്യവും നീതിയും നിർവചിച്ച് വിധിപറയുന്ന ഇത്തരക്കാരുടെ വിധിന്യായങ്ങൾ ചെന്നു പതിക്കുന്ന അപ്പീൽ കോടതികളിൽ നീതിക്ക് തൂക്കി വിലയിടുന്ന പഹയൻ ജഡ്ജിമാർ ഉണ്ടേൽ നല്ലവനായ ജഡ്ജിയുടെ നീതിയുടെ ദേവവാക്യങ്ങൾ ചുരുട്ടികൂട്ടി ചവറ്റു കുട്റ്റയിലിടും..എന്നിട്ട് അവൻ പുതിയ വിധി അനീതി നിറച്ച പേനകളിലൂടെ നീതിക്കായി ദാഹിക്കുന്ന ഇരയുടെ നെഞ്ചുകുത്തി പിളർന്ന് ദുഷ്ടതകൾ എഴുതിവയ്ക്കും. ഇന്ത്യയിലേ ജഡ്ജിമാരിൽ 30% ആളുകളും അഴിമതിക്കാരാണെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളതാണ്. അഴിമതിക്കാർ ജഡിമാരായി ഉള്ളിടത്തോളം കാലം നീതിമാന്മാരായ ജഡ്ജിമാർക്ക് രക്ഷയുണ്ടാകില്ല. കാരണം ഈ 30% ജഡ്ജിമാർ മതി നീതിമാന്മാരായ ജഡ്ജിമാരുടെ വിധികൾ മാറ്റിയെഴുതാനും, അനീതി പ്രവർത്തിക്കാനും.
ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും. ഇതിനെല്ലാം അപവാദമായി ജഡ്ജിമാരുണ്ട് നിഷേധിക്കുന്നില്ല. എന്നാൽ നീതിയോട് കൂറു പുലർത്തി ആകാശം ഇടിഞ്ഞു വീണാലും ഞാൻ നീതി നടപ്പാക്കും എന്ന അസാമാന്യ വാക്യം നടപ്പിലാക്കുന്ന ജഡ്ജിമാർ ധാരാളം ഇന്ത്യയിലുണ്ട്. സത്യം പറഞ്ഞാൽ ഇവരെകൊണ്ട് കാര്യമായ പ്രയോജനം ഇല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അന്യം നിന്നു പോകുന്ന വംശമാണിക്കൂട്ടർ. കാരണം സത്യവും നീതിയും നിർവചിച്ച് വിധിപറയുന്ന ഇത്തരക്കാരുടെ വിധിന്യായങ്ങൾ ചെന്നു പതിക്കുന്ന അപ്പീൽ കോടതികളിൽ നീതിക്ക് തൂക്കി വിലയിടുന്ന പഹയൻ ജഡ്ജിമാർ ഉണ്ടേൽ നല്ലവനായ ജഡ്ജിയുടെ നീതിയുടെ ദേവവാക്യങ്ങൾ ചുരുട്ടികൂട്ടി ചവറ്റു കുട്റ്റയിലിടും. എന്നിട്ട് അവൻ പുതിയ വിധി അനീതി നിറച്ച പേനകളിലൂടെ നീതിക്കായി ദാഹിക്കുന്ന ഇരയുടെ നെഞ്ചുകുത്തി പിളർന്ന് ദുഷ്ടതകൾ എഴുതിവയ്ക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്