പ്രവാചകനിന്ദ കാട്ടിയതു പോപ്പുലർ ഫ്രണ്ടും പിന്നെ കോളേജ് മാനേജ്മെന്റും; അദ്ധ്യാപകൻ കൊടുത്ത ചോദ്യം നിലവാരമില്ലാത്തത്; അതിന്റെ പേരിൽ കൈവെട്ടിയത് പൈശാചികമായ പ്രവൃത്തി: പ്രൊഫ. എം എൻ കാരശേരി മറുനാടൻ മലയാളിയോട്
എം പി റാഫി
മുസ്ലീങ്ങൾക്കിടയിൽ സർവ്വസാധാരണമായ മുഹമ്മദ് എന്ന പേരു ചോദ്യക്കടലാസിൽ കൊടുത്തതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയതും പിന്നീടുണ്ടായ സംഭവവികാസങ്ങളും. ഭാവിയിൽ ഏതെങ്കിലും കൃതിയിൽ മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ മുഹമ്മദ് നബിയാകുമോ, ആ കൃതി ഒരാക്ഷേപഹാസ്യമാണെന്നിരിക്കിൽ അതിന്റെ പേരിൽ പ്രവാചകനിന്ദ ആരോപിച്ച് രചയിതാവിന്റെ കൈ വെട്ടുമോ?.... ഈ വിഷയത്തിൽ തുടങ്ങിവച്ച ചർച്ചയ്ക്ക് പ്രഫ. എം എൻ കാരശേരി പങ്കെടുക്കുന്നു.
- മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ കൈവെട്ടാൻ കാരണമാകുമോ?ഡി ടി പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താഞ്ഞതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് മറുനാടനോട്
- ഡിടിപിക്കാരി തെറ്റ് അറിയിച്ചുവെന്നു പ്രചരിപ്പിച്ചതു കത്തോലിക്കാസഭ; അറിയാത്ത പോപ്പുലർ ഫ്രണ്ടുകാരെക്കാൾ എന്നോടു ക്രൂരത കാട്ടിയത് എല്ലാമറിയുന്ന കോളേജുകാരും സഭയും; പ്രവാചകനിന്ദ നടത്തിയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ ഇപ്പോഴും ആശങ്ക: പ്രൊഫ ടി ജെ ജോസഫ് മറുനാടൻ മലയാളിയോട്
മുഹമ്മദ് എന്ന പേരു ചേർത്ത അദ്ധ്യാപകനോടു ഡി ടി പി ഓപ്പറേറ്ററും പിന്നീട് വിദ്യാർത്ഥികളും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ലെന്നാണ് അദ്ധ്യാപകനെതിരേ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ എച്ച് നാസർ ആരോപിക്കുന്നത്. ഇതിനു കാരശേരി മറുപടി നല്കുന്നു. പ്രൊഫ.എം.എൻ (മുഹ്യുദ്ധീൻ എൻ)കാരശേരിയുമായി മറുനാടൻ മലയാളി ലേഖകൻ എം പി റാഫി നടത്തിയ അഭിമുഖത്തിൽ നിന്ന്:-
- പ്രവാചകനിന്ദ നടത്തിയെന്ന പേരിലാണല്ലോ മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയത്. ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ ദൈവവും പ്രവാചകരും വിമർശനത്തിന് അതീതരല്ലെന്നാണോ?
ഒരു ജനാധിപത്യവ്യവസ്ഥയിൽ ആരും വിമർശനത്തിന് അതീതരല്ല. ദൈവത്തെയും വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. ജനാധിപത്യത്തിൽ ആർക്കും ആർക്കെതിരെയും വിമർശനങ്ങൾ പറയാം. അതായത് നിന്ദയും വിമർശനവും രണ്ടാണ്. നിന്ദ എന്നത് നിങ്ങൾ ആളുകളെ അവഹേളിച്ച് ശകാരിച്ച് വർത്തമാനം പറയുകയാണ്. ഇന്ന ഒരു കാര്യത്തിൽ മുഹമ്മദ് നബി ചെയ്തത് ശരിയല്ല എന്നതു വിമർശനമാണ്. അതേസമയം അദ്ദേഹത്തെക്കുറിച്ച് തെറിപറയലാണ് നിന്ദ എന്നു പറയുന്നത്. മുഹമ്മദ് നബിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ അത് വിമർശിക്കാനുള്ള സ്വതന്ത്ര്യമുണ്ട് അത്തരത്തിൽ വിമർശനങ്ങൾ ഞാൻ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ തല വെട്ടണമെങ്കിൽ അതാവാം.
പ്രവാചകനെന്നല്ല ഒരു മനുഷ്യനെയും നിന്ദിക്കാൻ പാടില്ല. ഇതു ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. നിന്ദ വിമർശനത്തിന് എതിരാണ് . നിന്ദിച്ചാൽ മറുപടി പറയാൻ കഴിയില്ല. ഇപ്പോൾ ഫേസ്ബുക്ക് നോക്കിയാൽ കാണാം അത് വിമർശനമല്ല നിന്ദയാണ്. കുടുംബമാണെങ്കിലും മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും വിമർശനമെന്നത് അത്യാവശ്യമാണ്. അതാണ് അതിന്റെ ഒരു രീതി. രാമനെ വിമർശിക്കാൻ വേണ്ടിയാണ് രാമായണം എന്ന പുസ്തകം ഉണ്ടായത്. ദൈവങ്ങളോ അവതാരപുരുഷന്മാരോ പ്രവാചകന്മാരോ വിമർശനത്തിന് അതീതമാണെന്ന് ഇവിടെയാരും ധരിക്കാൻ പാടില്ല.
- ഈ ധാരണയല്ലേ പലപ്പോഴും വൈകാരിക പ്രകടനങ്ങളിലേക്ക് എത്തിച്ചേരുന്നത്?
മുന്നോട്ടുപോകാൻ വേണ്ടത് വികാരമല്ല വിചാരമാണ്. ഈ വിചാരത്തിൽ നിന്നാണ് വിവേകം ഉണ്ടാകുന്നത്. ഇവിടെ മുഹമ്മദ് നബിയെ കൂടുതൽ നിന്ദിച്ചത് ജോസഫ്മാഷിന്റെ കൈപ്പത്തി വെട്ടിയവരല്ലേ?. ജോസഫ് ഒരു ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ അത് തിരുത്തുന്നതിനു പകരം അതിന്റെ നൂറിരട്ടി പ്രവാചകനെ നിന്ദിക്കുകയല്ലേ പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. ഒരു കോളേജിലെ ബി.കോം ഡിപ്പാർട്ട്മെന്റും അവരുടെ രക്ഷിതാക്കളും മാത്രം അറിഞ്ഞിരുന്ന കാര്യമല്ലേ ഇത്രത്തോളം എത്തിച്ചത്. ഇവിടെ മതനിന്ദ നടത്തിയത് പോപ്പുലർ ഫ്രണ്ടുകാരും ആ കോളേജിന്റെ അധികാരികളായ കത്തോലിക്കാസഭയുമാണ്. ഇദ്ദേഹത്തിന്റെ പത്നിയുടെ ആത്മഹത്യയിലേക്ക് നയിച്ചതിന് ഉത്തരവാദികൾ വരെ കോളേജ് അധികാരികളാണ്. ജോസഫിന് സംഭവിച്ച പിശകിനേക്കാളും ആയിരമിരട്ടി പ്രവാചകനെ നിന്ദിച്ചത് പോപ്പുലർ ഫ്രണ്ടുകാരാണ്. ഇവിടെ മുഹമ്മദ് നബിയെ കൂടുതൽ നിന്ദിച്ചത് ജോസഫ്മാഷിന്റെ കൈപ്പത്തി വെട്ടിയവരല്ലേ?. ജോസഫ് ഒരു ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ അത് തിരുത്തുന്നതിനു പകരം അതിന്റെ നൂറിരട്ടി പ്രവാചകനെ നിന്ദിക്കുകയല്ലേ പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. ഒരു കോളേജിലെ ബി.കോം ഡിപ്പാർട്ട്മെന്റും അവരുടെ രക്ഷിതാക്കളും മാത്രം അറിഞ്ഞിരുന്ന കാര്യമല്ലേ ഇത്രത്തോളം എത്തിച്ചത്. ഇവിടെ മതനിന്ദ നടത്തിയത് പോപ്പുലർ ഫ്രണ്ടുകാരും ആ കോളേജിന്റെ അധികാരികളായ കത്തോലിക്കാസഭയുമാണ്.
- ചോദ്യപേപ്പർ അടിച്ചിരുന്ന ഡി.ടി.പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടു പോലും ജോസഫ് മാഷ് അതു തിരുത്താൻ തയ്യാറായില്ല അതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്നായിരുന്നു പോപ്പുലർഫ്രണ്ട് നേതാവ് കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നത്..
ഡി.ടി.പി ഓപ്പറേറ്റർ ചൂണ്ടിക്കാട്ടിയോ, അതല്ല വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയോ എന്നൊന്നും നമുക്കറിയില്ല. ഇദ്ദേഹം ഒരു മലയാളം പ്രൊഫസറാണല്ലോ. മിനിമം എം.എ പാസായിട്ടാണല്ലോ മലയാളം പ്രൊഫസറായി എത്തുന്നത്. അങ്ങനത്തെ ഒരാൾക്ക് ആരെങ്കിലും ചൂണ്ടിക്കാട്ടേണ്ടതുണ്ടോ. ഇനി വാദത്തിന് വേണ്ടി പ്രവാചകനെ നിന്ദിക്കാൻ വേണ്ടിയാണെന്നു തന്നെ വിചാരിക്കുക- അങ്ങനെയാണെന്ന് നമുക്കാർക്കും അറിയില്ല- വാദത്തിന് വേണ്ടി കരുതുക, എന്നാൽ അതിന് പരിഹാരമുണ്ടാക്കാൻ ഈ നാട്ടിൽ നിയമവ്യവസ്ഥയില്ലേ.
ഏതെങ്കിലും വ്യക്തിയേയോ സമൂഹത്തെയോ സംസ്കാരത്തെയോ പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ആ ചോദ്യക്കടലാസ് ഇട്ടതിനെപ്പറ്റി ന്യൂമാൻ കോളേജിലെ പ്രിൻസിപ്പലിനോടും അതിന്റെ മേലെയുള്ള സർവകലാശാലയോടും അതിന്റെ പുറത്തേക്കു വന്നാൽ പൊലീസിനോടും കോടതിയോടും പരാതിപ്പെടാനുള്ള വകുപ്പുണ്ട്, അതിന് ഇവിടെ നിയമമുണ്ട്. അതുകൊണ്ട് ആരും നിയമം കയ്യിലെടുക്കാൻ പാടില്ല. മതത്തിന്റെയും പാർട്ടിയുടെയും പേരിലായാൽ നിയമം കയ്യിലെടുക്കാം എന്നുവന്നാൽ ഈ നാട്ടിൽ അച്ചടക്കമില്ല, നിയമവാഴ്ചയില്ല, നീതിന്യായ വ്യവസ്ഥയില്ല എന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുക.
- യഥാർത്ഥത്തിൽ ആ ചോദ്യത്തിൽ വല്ല പിശകും ഉണ്ടായിരുന്നോ?
ജോസഫ് സാറ് ചെയ്തത് തെറ്റാണ്. എന്തുകൊണ്ടെന്നാൽ അത് മുഹമ്മദ് എന്ന പേരല്ലെന്നു കരുതുക, പകരം രാമകൃഷ്ണൻ എന്നോ ജേക്കബ് എന്നോ ആണെന്നു കരുതുക എന്നാൽ തന്നെയും ആ ചോദ്യം കൊടുക്കാൻ പാടില്ലെന്നാണ് എന്റെ പക്ഷം. കാരണം, ആ ചോദ്യപേപ്പറിലുണ്ടായിരുന്നത് ഒരു സംസ്കാരരഹിതമായ ഒരു സംഭാഷണമാണ്. ദൈവം ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ നായിന്റെ മോനെ എന്നു വിളിക്കുമെന്ന് കുട്ടികളോട് പറയാൻ പാടില്ല. അത് പ്രവാചകനാണോ അതല്ല ഏതോ ഒരു മുഹമ്മദ് ആണോ എന്നുള്ളതെല്ലാം വേറെ വിഷയമാണ്. പിന്നെ അതിൽ പടച്ചോനെ എന്നുള്ള വിളി മലയാളികൾക്കിടയിൽ മുസ്ലിങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നത്. അതുകൊണ്ട് ജോസഫ് ചെയ്തത് ശരിയാണെന്ന് ഞങ്ങളാരും ഒരിക്കലും പറയുകയില്ല. അത് ഇവരാരെയും പേടിച്ചിട്ടല്ല. ഞാനും ഒരു മലയാളം അദ്ധ്യാപകനാണ്. ചോദ്യക്കടലാസ് ഇട്ട് എനിക്കെത്രയോ പരിചയമുണ്ട്, ഞാൻ 34 വർഷം കോളേജിലും യൂണിവേഴ്സിറ്റിയിലും അദ്ധ്യാപകനായിരുന്നു. അതുകൊണ്ട് ഇതൊരു നിലവാരം കുറഞ്ഞ സാധനമാണ്. ഈ ചോദ്യം കൊടുത്തത് ചിഹ്നം ചേർക്കാനാണ്. ആളുകൾ തമ്മിലുള്ള വിരഹത്തിന്റെയോ, സ്നേഹത്തിന്റെയോ, ശോകത്തിന്റെയോ, മഹത്വത്തിന്റെയോ വാക്കുകളാണ് വേണ്ടത്. ഇത് എന്തു സംഭാഷണമാണ്. പി.ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽ ഭ്രാന്തൻ എന്നാണുള്ളത്, ആ ലേഖനത്തിൽനിന്ന് ആ ഭാഗം അടർത്തിയതു തന്നെ തെറ്റാണ്.ജോസഫ് സാറ് ചെയ്തത് തെറ്റാണ്. എന്തുകൊണ്ടെന്നാൽ അത് മുഹമ്മദ് എന്ന പേരല്ലെന്നു കരുതുക, പകരം രാമകൃഷ്ണൻ എന്നോ ജേക്കബ് എന്നോ ആണെന്നു കരുതുക എന്നാൽ തന്നെയും ആ ചോദ്യം കൊടുക്കാൻ പാടില്ലെന്നാണ് എന്റെ പക്ഷം. കാരണം, ആ ചോദ്യപേപ്പറിലുണ്ടായിരുന്നത് ഒരു സംസ്കാരരഹിതമായ ഒരു സംഭാഷണമാണ്. ദൈവം ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ നായിന്റെ മോനെ എന്നു വിളിക്കുമെന്ന് കുട്ടികളോട് പറയാൻ പാടില്ല. അത് പ്രവാചകനാണോ അതല്ല ഏതോ ഒരു മുഹമ്മദ് ആണോ എന്നുള്ളതെല്ലാം വേറെ വിഷയമാണ്. പിന്നെ അതിൽ പടച്ചോനെ എന്നുള്ള വിളി മലയാളികൾക്കിടയിൽ മുസ്ലിങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ നിന്ദിച്ചത് ആ കുട്ടികളെയാണ്. ഒരു ചോദ്യപേപ്പറിൽ വരാൻ പാടില്ലാത്തതാണിത്. ഭ്രാന്തനെന്നതിനു പകരം മുഹമ്മദ് എന്നെഴുതിയത് പി.ടി കുഞ്ഞഹമ്മദിനെ ബഹുമാനിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ കുഞ്ഞുമുഹമ്മദ് എന്ന് എഴുതണ്ടായിരുന്നോ, ദൈവം കുഞ്ഞുമുഹമ്മദിനെ നായിന്റെ മോനേ എന്നു വിളിക്കുന്നതാണോ ബഹുമാനിക്കൽ. ഏതു ദൈവമാണ് നായേ എന്നു വിളിക്കുക. ഒരു ചെകുത്താൻ വിളിക്കുമോ അങ്ങനെ. ഇക്കാരണങ്ങളാലെല്ലാമാണ് 259 ചുമത്തി ജോസഫിനെതിരെ പൊലീസ് കേസെടുത്തത്.
- അദ്ധ്യാപകനോട് ചെയ്ത ആക്രമത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
ജോസഫ് ചെയ്തതു മുഴുവൻ ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതേസമയം ജോസഫിനോട് ചെയ്തത് ശരിയല്ല എന്ന് ഞാൻ പറയും. പിന്നെ പോപ്പുലർ ഫ്രണ്ടുകാർ അദ്ദേഹത്തിന്റെ കൈവെട്ടി എന്നുള്ളത് നൂറു ശതമാനം പൈശാചികമായ പ്രവൃത്തിയാണ്. അവർക്ക് നിയമവാഴ്ചയോടോ പ്രവാചകനോടോ ബഹുമാനമുണ്ടെങ്കിൽ ചെയ്യേണ്ടിയിരുന്നത് ഇത് പ്രവാചകനിന്ദയാണ്, മനുഷ്യനിന്ദയാണ,് സംസ്കാര നിന്ദയാണ്... ഇങ്ങനെയുള്ള ചോദ്യപേപ്പർ കുട്ടികളുടെ മുന്നിൽ വയ്ക്കാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ് നിയമവ്യവസ്ഥയെ സമീപിക്കുകയല്ലേ വേണ്ടത്. അതായത് ഇത് പ്രവാചകനിന്ദയാണെന്ന് പറഞ്ഞ് ഇവർക്ക് ഇസ്ലാമിന്റെ പേരിൽ വാളെടുക്കാനും അക്രമം നടത്താനുമുള്ള പ്രവണത തീവ്രവാദമാണ്, താലിബാനിസമാണ്.
- ഈ കൃത്യം നടത്തിയിരിക്കുന്നത് പോപ്പുലർഫ്രണ്ട് പ്രവർത്തകരെല്ലെന്നാണ് അവരുടെ നേതാക്കൾ തന്നെ പറയുന്നത്?
ഈ സംഭവത്തിൽ നമ്മളെല്ലാം കാണുന്നത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ശിക്ഷിക്കുന്നതുമാണ്. ഇതിലെ പ്രധാനപ്പെട്ട അഞ്ചു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് പോപ്പുലർഫ്രണ്ടുമായി ബന്ധമില്ലെന്നു പറയാൻ അവർക്കു സാധിക്കുമോ. ഇനി അവരുടെ നേതാക്കളുമായി ആലോചിച്ച് ചെയ്തതാണോ അല്ലയോ എന്നു പറയാൻ നമ്മുടെ കയ്യിൽ തെളിവൊന്നുമില്ല. അപ്പോ ഇവർ കൈ വെട്ടിയെന്നത് യാഥാർത്ഥ്യമല്ലാതാകുന്നില്ല. ഇവർ പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തകരാണെന്നുള്ളത് കോടതി തെളിയിച്ചതാണ് കോടതി തന്നെ പറഞ്ഞിട്ടുള്ളതുമാണ്. പോപ്പുലർഫ്രണ്ടുകാർക്കെതിരേ ആരോപണം മാത്രമുള്ളൂ എന്നായിരുന്നു ഇതുവരെ അവർ പറഞ്ഞിരുന്നത്, ഇപ്പോൾ ശിക്ഷയും വിധിച്ചില്ലേ.., മാറാട് കലാപത്തിൽ ഇവർക്ക് പങ്കുണ്ട് എന്നത് ജോസഫ് പി കമ്മീഷന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവർ അക്രമം കാണിക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. പിന്നെ അത് നേതൃത്വം മീറ്റിംങ് കൂടി നടപ്പാക്കിയതാണെന്ന് നമുക്ക് പറയാൻ പറ്റില്ല.
- കൈവെട്ട് കേസോടു കൂടി ഭാവിയിൽ ഇത്തരം സാഹചര്യങ്ങളുടെ പിന്നാമ്പുറം എന്തായിരിക്കുമെന്നാണ് താങ്കളുടെ നിരീക്ഷണം?
ചാർളിഎബ്ദോ എന്ന മാസിക പുറത്തിറങ്ങിയപ്പോൾ ഉണ്ടായ വെടിവെയ്പ്പിൽ പന്ത്രണ്ടു പേർ മരിക്കാനിടയായതോടെ പിറ്റേദിവസം അറുപത് പേജിൽ പ്രവാചകനെതിരേ കാർട്ടൂണുമായി ലക്ഷക്കണക്കിന് കോപ്പി ഇറങ്ങുകയല്ലേ ചെയ്തത്. അതുകൊണ്ട് പ്രവാചകനിന്ദക്ക് വഴിവയ്ക്കാൻ മാത്രമേ ഇത്തരം ഇടപെടൽ കൊണ്ട് സാധിക്കുകയുള്ളൂ. ഭീഷണിക്കും തീവ്രവാദത്തിനും ആരാണ് ഇന്നത്തെ കാലത്ത് വഴങ്ങിക്കൊടുക്കുക. ഇന്ന് ആരെയും അതിന് കിട്ടില്ല. പേടിപ്പിക്കുന്നവന്റെ വിചാരം എല്ലാവരും പേടിക്കുമെന്നാണ്. ആ സംഭവത്തിനു ശേഷം ഫെയ്സ്ബൂക്കിൽ നബിയുടെ ആയിരക്കണക്കിന് കാർട്ടൂണുകൾ വന്നില്ലേ. ഇത് വൈറലായതോടു കൂടിയല്ലേ മലയാളികളായ നമ്മളെല്ലാം അത് കണ്ടത്. കഴിഞ്ഞ ദിവസം ഖത്തറിൽനിന്നുള്ള ദൃശ്യം കണ്ടില്ലേ.. അതെല്ലാം ഇത്തരം വികാരജീവികളാണ്. അതേസമയം പ്രവാചകന്റെ കാർട്ടൂൺ വരച്ചയാൾ മുസ്ലിമായി കഅബയിൽ പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മനുഷ്യൻ അങ്ങനെയുമുണ്ട് വാളും അക്രമവും മാത്രമല്ല മാർഗം. ഈ വെട്ടും കുത്തും നടത്തിയാൽ സ്വർഗത്തിൽ പോകുമെന്നാണ് ഇവരുടെ ധാരണ. അതിന് നമുക്ക് മറുപടിയൊന്നും പറയാനില്ല. നരകത്തിൽ പോകുന്നവർ പിന്നെ ആരാണെന്ന് മനസിലാകുന്നില്ല. സ്വർഗമുണ്ടെങ്കിൽ നരകവും ഉണ്ടാകേണ്ടതാണല്ലോ.ഭീഷണിക്കും തീവ്രവാദത്തിനും ആരാണ് ഇന്നത്തെ കാലത്ത് വഴങ്ങിക്കൊടുക്കുക. ഇന്ന് ആരെയും അതിന് കിട്ടില്ല. പേടിപ്പിക്കുന്നവന്റെ വിചാരം എല്ലാവരും പേടിക്കുമെന്നാണ്. ആ സംഭവത്തിനു ശേഷം ഫെയ്സ്ബൂക്കിൽ നബിയുടെ ആയിരക്കണക്കിന് കാർട്ടൂണുകൾ വന്നില്ലേ. ഇത് വൈറലായതോടു കൂടിയല്ലേ മലയാളികളായ നമ്മളെല്ലാം അത് കണ്ടത്. കഴിഞ്ഞ ദിവസം ഖത്തറിൽനിന്നുള്ള ദൃശ്യം കണ്ടില്ലേ.. അതെല്ലാം ഇത്തരം വികാരജീവികളാണ്. അതേസമയം പ്രവാചകന്റെ കാർട്ടൂൺ വരച്ചയാൾ മുസ്ലിമായി കഅബയിൽ പോയ സംഭവവും ഉണ്ടായിട്ടുണ്ട്.
- അക്രമത്തിന്റെ ഭാഷ ഇസ്ലാമിനെയും പ്രവാചകനെയും സമൂഹത്തിൽ തെറ്റായി ധരിക്കാൻ മാത്രമല്ലേ ഇടവരുത്തുകയുള്ളൂ..?
അതായത് പ്രവാചകൻ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്ത് അറേബ്യയിൽ ഒരു പ്രശസ്തയായ കവയിത്രിയുണ്ടായിരുന്നു. അവർ നബിയെ കളിയാക്കിക്കൊണ്ട് ഒരു കാവ്യമെഴുതി. പരിഹാസ കവനം, അതിൽ നബിയുടെ പേരായി പറഞ്ഞിരുന്നത് മാമൂദ് എന്നാണ്. അറബിയിൽ ദുരന്തമെന്നാണ് ഇതിനർത്ഥം. ഇതു കേട്ട നബിയുടെ ശിഷ്യന്മാരും അനുചരന്മാരും ആകെ ബേജാറിലായി. അവർ ഇതുമായി നബിയുടെ അടുക്കൽ ചെന്നു. മുഹമ്മദ് നബി ഇതു മറിച്ചു നോക്കിയിട്ട് പറഞ്ഞത് ഞാൻ മുഹമ്മദാണ് ഇത് മാമൂദിനെ പറ്റിയാണല്ലോ എന്നായിരുന്നു. വാസ്തവത്തിൽ നബി ഒരു യോഗ്യനായതു കൊണ്ട് അത്രയുള്ളൂ എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള അനേകം സംഭവങ്ങൾ പ്രവാചകന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പതിമൂന്നു വർഷം ഇതെല്ലാം സഹിച്ച് പൊറുത്ത് ജീവിച്ചയാളാണ് നബി. അദ്ദേഹം ആരോടും പ്രതികാരം ചെയ്തിട്ടില്ല. പ്രവാചകന്റെ തലയിൽ സ്ഥിരമായി പാത്രം കമഴ്ത്തിയിരുന്ന ഒരു യഹൂദസ്ത്രീ അസുഖ ബാധിതയായ സമയത്ത് ആ സ്ത്രീയെ സന്ദർശിക്കാൻ പോയതും ആ വനിത മാപ്പപേക്ഷിച്ചതും ചരിത്രത്തിൽ പരിശോധിച്ചാൽ കാണാൻ സാധിക്കും. അതുകൊണ്ട് നിന്ദ ഒന്നിനു പരിഹാരമല്ല. വാളെടുക്കുന്നത് മറുപടിയില്ലാതാകുമ്പോഴാണ്. മറുപടിയില്ലാതാകുമ്പോഴാണ് അക്രമത്തിന്റെ പാത സ്വീകരിക്കുന്നതും കൈവെട്ടുന്നതുമെല്ലാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്