പിണറായി വിജയനും നരേന്ദ്ര മോദിയും വളരെ കഷ്ടപ്പെട്ടു നേതൃത്വത്തിൽ എത്തി വലിയ കാര്യങ്ങൾ ചെയ്യുന്ന, സുതാര്യതയുള്ളവർ; എന്റെ മനസ്സിലെ ആദരവ് അവർ തിരിച്ചറിയുന്നു; എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചത്; ഞാൻ തേടി ചെന്നു നല്ല മനസുകളെ അടുപ്പിക്കാൻ ആഗ്രഹിക്കുന്നു; എനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല; 60ാം പിറന്നാൾ ദിനത്തിൽ കേരളത്തെയും രാജ്യത്തെയും നയിക്കുന്ന നേതാക്കളെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് ലഭിച്ച ഭാഗമായാണ് മോഹൻലാൽ എന്ന അഭിനയ പ്രതിഭ. പകരം വെക്കാൻ ഇല്ലാത്ത നടന വൈഭവത്തിന് ഉടമയായ മലയാളികളുടെ പ്രിയ ലാലേട്ടന് ഇന്ന് അറുപതാം പിറന്നാളാണ്. മലയാളികൾ സ്വന്തം വീട്ടിലുള്ള പ്രിയപ്പെട്ടവരുടെ പിറന്നാൾ ആഘോഷിക്കും പോലെയാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേർ ലാലേട്ടന് ആശംസകൾ നേർന്നു കൊണ്ടു രംഗത്തുവരുന്നുണ്ട്. മലയാളം മാധ്യമങ്ങളും മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്. ഇന്ന് രാവിലെ മുതൽ മോഹൻലാലിന്റെ അഭിമുഖങ്ങൾ അടക്കം ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇന്നലെ മുതൽ പത്രങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ലാലേട്ടൻ വിശേഷം കൊടുത്തിട്ടുണ്ട.
സിനിമയ്ക്ക് അപ്പുറത്തേക്ക് അഭിപ്രായങ്ങൾ പറഞ്ഞപ്പോഴൊക്കെ ലാലേട്ടനെ തേടി വിവാദങ്ങളും എത്തിയിരുന്നു. ബ്ലോഗെഴുത്തിന്റെ പേരിൽ അഭിപ്രായം പറഞ്ഞപ്പോഴെല്ലാം അദ്ദേഹത്തിന് നേരെ സൈബർ ആക്രമണം ഉണ്ടായി. ഒരേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് മോഹൻലാൽ. പലപ്പോഴും മോദിയുടെ നടപടികളെ പ്രകീർത്തിച്ചതിന്റെ പേരിലാണ് മോഹൻലാൽ സൈബർ ലോകത്ത് ആക്രമിക്കപ്പെട്ടത്. എന്നാൽ, അതിനൊന്നും മറുപടി പറയാതെ തന്റെ സിനിമാ വഴിയെ നടക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ ഇരു നേതാക്കളുമായുള്ള അടുപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവുമായി മോഹൻലാൽ രംഗത്തുവന്നു. മലയാള മനോരമയിൽ ഉണ്ണി കെ വാര്യർക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ രാജ്യം ശ്രദ്ധിക്കുന്ന രണ്ട് നേതാക്കളെയു പറ്റ് പറഞ്ഞത്. നരേന്ദ്ര മോദിയുമായും പിണറായി വിജയനുമായും ഒരേ അടുപ്പം സൂക്ഷിക്കുന്നത് എങ്ങനെയാണ്? എന്നതായിരുന്നു ലേഖകന്റെ ചോദ്യം. ഉത്തരമായി മോഹൻലാൽ രണ്ട് പേരിലും കണ്ടത് രാഷ്ട്രീയമല്ല, മറിച്ച് അധ്വാനവും കഷ്ടപ്പാടുമാണ്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും മോഹൻലാൽ അഭിമുഖത്തിൽ വ്യക്തമാക്കി.
എനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കല്ലോ ഇല്ല. ഇവർ രണ്ടുപേരും വളരെ കഷ്ടപ്പെട്ടു നേതൃത്വത്തിൽ എത്തി വലിയ കാര്യങ്ങൾ ചെയ്യുന്ന, സുതാര്യതയുള്ളവരാണെന്നു ഞാൻ വിശ്വസിക്കുന്നവരാണ്. ആദരവു തോന്നുന്നവർ. എന്റെ മനസ്സിലെ ആദരവ് അവർ തിരിച്ചറിയുന്നു എന്നു കരുതിയാൽ മതി. അല്ലാതെ എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചത്. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞാൻ തേടി ചെന്നു നല്ല മനസുകളെ അടുപ്പിക്കാൻ ആഗ്രഹിക്കുന്നു.- അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ ഇപ്പോൾ കഴിയുന്നത്. സംസ്ഥാന സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി അദ്ദേഹം സഹകരിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അദ്ദേഹം പണം നൽകിയിരുന്നു. മാത്രമല്ല, സിനിമാ രംഗത്ത് കോവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്നവരെ തേടിയും അദ്ദേഹത്തിന്റെ കാരുണ്യഹസ്തം എത്തുന്നുണ്ട്. ചെന്നൈയിൽ കഴിയുമ്പോഴും അമ്മ കൊച്ചിയിലാണ് എന്ന ദുഃഖവും ലാലേട്ടനെ അലട്ടുന്നുണ്ട്. ഇക്കാര്യവും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. അമ്മയുടെ അടുത്തല്ല എന്ന സങ്കടമുണ്ട്. അമ്മ കൊച്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഉടൻ രണ്ടു ദിവസം കൊണ്ടു തിരിച്ചെത്താമെന്നു കരുതി പോന്നതാണു ഞാൻ. എന്നും വിഡിയോ കോളിലൂടെ കാണും, സംസാരിക്കും. എന്തു ചെയ്യാം. ഇതൊന്നും ആരും ആസൂത്രണം ചെയ്തു ചെയ്യുന്ന കാര്യങ്ങളല്ലല്ലോ.- ലേഖകന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
കൂടെ ജോലി ചെയ്തവർ അടക്കമുള്ള എത്രയോ പേർ കഷ്ടപ്പാടിലാണെന്നോർത്തും മോഹൻലാാൽ വാചാലനാകുന്നു. അതു വലിയ സങ്കടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ വ്യക്തിപരമായി അമ്പലത്തിൽ പോയി ദൈവത്തോടു കാര്യം പറയാൻ ആഗ്രഹിക്കുന്ന ആളല്ലെന്നും അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. കുറേക്കാലമായി ഗുരുവായൂരിൽ പോകാത്തതെന്താണെന്നു ഒരു പാടു പേർ ചോദിച്ചപ്പോൾ അടുത്ത കാലത്തു ഗുരുവായൂരിൽ പോയി. ഭക്തി എന്നതു അമ്പലത്തിൽ പോയി പറയേണ്ട കാര്യമാണെന്നു ഞാൻ കരുതുന്നില്ല. എന്റെ ഭക്തി എന്റെ മനസ്സിൽ മാത്രമാണ്. അതിന്റെ സുഖവും വേദനയും ഞാൻ അനുഭവിക്കുന്നു. ദൈവം നമുക്കു കാര്യങ്ങൾ സാധിച്ചു തരാനുള്ള ആളാണെന്നു ഞാൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ രംഗത്തേക്ക് മകൻ ചുവടു വെച്ചെങ്കിലും അക്കാര്യത്തിൽ തനിക്ക് ആകാംക്ഷ ഇല്ലെന്നും മോഹൻലാൽ ഉണ്ണി കെ വാര്യരോട് പറയുന്നു. അയാൾക്കുതന്നെ ആകാംഷയില്ല, പിന്നെയാണോ എനിക്ക്! എന്നാണ് ഇതോടുള്ള ചോദ്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. അപ്പുവിന്റെ ലോകം പുസ്തകവും പർവതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയിൽ അയാൾ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെപ്പോലെ ആഗ്രങ്ങളില്ലാതെ ജീവിക്കുന്ന ആളാണെന്നും മോഹൻലാൽ വ്യക്തമാക്കി.
കടപ്പാട്: മലയാള മനോരമ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍