ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടക്കം കടന്നത് കേരളത്തിൽ മാത്രം; രാഹുൽ പിൻവാങ്ങിയിരിക്കെ ലോക്സഭാ പ്രതിപക്ഷ നേതൃപദവി ന്യായമായും ലഭിക്കേണ്ടിയിരുന്നത് തരൂരിന്; വന്നത് ആരാലും അറിയപ്പെടാത്ത അധിർ രഞ്ജൻ ചൗധരിയും; സ്ഥാനത്തും അസ്ഥാനത്തും ഇടത് ഭരണത്തെ പുകഴ്ത്തി തരൂർ തിരിച്ചടിക്കുമ്പോൾ പ്രശംസ വാരിച്ചൊരിഞ്ഞു മുഖ്യമന്ത്രിയും സിപിഎം സൈബർ കേന്ദ്രങ്ങളും; ദേശീയ രാഷ്ട്രീയത്തിലെ കണക്ക് കേരള രാഷ്ട്രീയത്തിൽ തരൂർ തീർക്കുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: എന്താണ് കോൺഗ്രസിന്റെ ഗ്ലാമർ താരം ശശി തരൂരിന്റെ ലക്ഷ്യം. കൊറോണ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കും തരൂർ നൽകുന്ന പിന്തുണ കേരളത്തിന്റെ കോൺഗ്രസ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുകയാണ്. നിർദ്ദോഷകരമായ പ്രസ്താവനകളല്ല തരൂരിന്റെ ഭാഗത്ത് നിന്നും വരുന്നത് എന്നതാണ് കോൺഗ്രസിന്റെ അസ്വസ്ഥതകൾക്കുള്ള പ്രധാന കാരണം. അടിയുറച്ച പിന്തുണയാണ് കൊറോണ കാര്യത്തിൽ തരൂർ ഇടത് സർക്കാരിനു നൽകുന്നത്. ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളിൽ, കോൺഗ്രസിന്റെ ആഭ്യന്തര പൊളിറ്റിക്സുമായി ഇതിനുള്ള അഭേദ്യബന്ധമാണ് തരൂരിന്റെ നീക്കങ്ങളിൽ കോൺഗ്രസ് അപകടം മണക്കാൻ കാരണം. കഴിഞ്ഞ ശനിയാഴ്ച ഇന്ദിരാഭവനിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ശക്തമായ വിമർശനമാണ് ശശി തരൂർ എംപിക്ക് നേരെ ഉയർന്നത്. തരൂരിനെ നിയന്ത്രിക്കേണ്ട ആവശ്യമാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ കാര്യസമിതിയിൽ ചൂണ്ടിക്കാട്ടിയത്. ഇതൊന്നും കൂസാതെയാണ് തരൂരിന്റെ മുന്നോട്ടുള്ള പോക്ക്. ദേശീയ രാഷ്ട്രീയത്തിലെ കണക്ക് കേരള രാഷ്ട്രീയത്തിൽ തീർക്കുന്ന നിലപാടാണ് തരൂരിന്റെത് എന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തനിക്ക് നേരെ വരുന്ന കോൺഗ്രസ് മൂക്കുകയർ തരൂർ തട്ടിക്കളയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തരൂർ ന്യായമായും പ്രതീക്ഷിച്ചിരുന്നത് സോണിയ പിൻവാങ്ങിയ അവസ്ഥയിൽ ലോകസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനമായിരുന്നു. തരൂരിനെക്കാളും മികച്ച രീതിയിൽ കോൺഗ്രസിൽ നിന്നും ആരുമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽഗാന്ധി വിസമ്മതിച്ച അവസ്ഥയിൽ തരൂരിന് ഒരു ബദൽ കോൺഗ്രസിലുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് സ്ഥാനം തനിക്ക് ലഭിക്കും എന്ന് തന്നെയാണ് തരൂർ കരുതിയത്. പക്ഷെ സോണിയ ചുമതലപ്പെടുത്തിയത് ബംഗാളിൽ നിന്നുള്ള ആരാലും അറിയപ്പെടാത്ത അധിർ രഞ്ജൻ ചൗധരിയെയും. തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയയുടെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മാനം രക്ഷിച്ച സ്റ്റേറ്റുകളാണ് കേരളവും തമിഴ്നാടും പഞ്ചാബും. കേരളത്തിലേ ഇരുപത് സീറ്റുകളിൽ 19 ലോക്സഭാ സീറ്റും കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളിൽ ഇത്ര തിളക്കമുള്ള ജയമില്ല. ലോക്സഭാ സീറ്റുകളിൽ രണ്ടക്കം കേരളം കടന്നപ്പോൾ രണ്ടക്കത്തിലേക്ക് ഈ രണ്ടു സംസ്ഥാനങ്ങളും വന്നില്ല. അതുകൊണ്ട് തന്നെ തരൂർ പ്രതിപക്ഷ നേതൃസ്ഥാനം പ്രതീക്ഷിച്ചിരുന്നു. പക്ഷെ സോണിയ സ്ഥാനം നൽകിയത് ബംഗാളിൽ നിന്നുള്ള അധിർ രഞ്ജൻ ചൗധരിക്കും. ഇത് തരൂർ ഒരിക്കലും പ്രതീക്ഷിച്ച തീരുമാനമായിരുന്നില്ല. കോൺഗ്രസിന് ലീഡർ ഷിപ്പ് സെൻട്രലിൽ ഇല്ലാതിരുന്നിട്ട് കൂടി അതിനു യോജ്യനായ തരൂരിനെ സോണിയ പരിഗണിച്ചില്ല. നെഹ്റു കുടുംബത്തിന്റെ താത്പര്യങ്ങൾ പാർട്ടി താത്പര്യങ്ങൾക്ക് ഉപരിയാണെന്ന് തെളിയിക്കുന്നതായിരുന്നു സോണിയയുടെ തീരുമാനം. തരൂർ അത് മനസിലാക്കുകയും ചെയ്തു.
തരൂർ പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നാൽ നല്ല രീതിയിൽ ശോഭിക്കും. ഇത് നെഹ്റു കുടുംബത്തിനു രുചിക്കുന്ന കാര്യമല്ല. രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനത്തില്ലെങ്കിലും രാഹുലിനെ കവർ ചെയ്യുന്ന ഒരാളെ നെഹ്റു കുടുംബത്തിനു തത്ക്കാലം ആവശ്യമില്ല. ഇതാണ് അധിർ രഞ്ജൻ ചൗധരിക്ക് കടന്നുവരവ് എളുപ്പമാക്കിയത്. കോൺഗ്രസിന്റെ അടിസ്ഥാന നയങ്ങളെ പോലും ലംഘിക്കുന്ന പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവിൽ നിന്നും വന്നിട്ടുള്ളത്. ഇത് കോൺഗ്രസ് നേതാക്കൾക്ക് തന്നെ പലപ്പോഴും പ്രതിരോധിക്കേണ്ടിയും വന്നു. ചൈനയ്ക്ക് എതിരെ അതിരൂക്ഷ വിമർശനം അധിർ രഞ്ജൻ ചൗധരി നടത്തിയപ്പോൾ ഉടൻ തന്നെ കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ അത് തിരുത്തി. അത് പ്രതിപക്ഷ നേതാവിന്റെ വ്യക്തിപര നിലപാടാണ് എന്നാണു ആനന്ദ് ശർമ്മ പ്രതികരിച്ചത്. കോൺഗ്രസിന്റെ അവസ്ഥ ഇതാണെന്ന് മനസിലാക്കിയിട്ടും സോണിയ അടക്കമുള്ള നേതാക്കൾ അനങ്ങിയിട്ടില്ല. ഏതു തീരുമാനവും രാഹുൽ ഗാന്ധി വഴി പോകുന്നതാണ് സോണിയഗാന്ധിക്ക് താത്പര്യം. രാഹുൽ ഗാന്ധി ലോകസഭയിലെ പ്രതിപക്ഷ നേതാവല്ല, കോൺഗ്രസിന്റെ അധ്യക്ഷനുമല്ല. എന്നിട്ടും ഇതാണ് അവസ്ഥ. ഇത് തരൂരും മനസിലാക്കിയിട്ടുണ്ട്. തരൂർ ഈ കാര്യങ്ങളിൽ തീർത്തും അസംതൃപ്തനാണ്. ഇതാണ് തരൂരിന്റെ കേരളത്തിലെ പൊട്ടിത്തെറിക്ക് പിന്നിലെ കാരണം. രാഹുൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം എന്നാണ് സോണിയ ആവശ്യപ്പെടുന്നത്. രാഹുൽ തത്ക്കാലം അതിനു സന്നദ്ധനല്ല. സെൻട്രലിൽ കോൺഗ്രസിന് ആരും നിയന്ത്രിക്കാനില്ലാത്ത അവസ്ഥയാണ്. നേതാക്കൾ നാല് വഴിക്ക് നാല് രീതിയിൽ നീങ്ങുകയാണ്. തരൂരിന് ആണെങ്കിലും ഒരു സ്ഥാനവും നൽകാൻ സോണിയ തയ്യാറുമല്ല. ഈ അസംതൃപ്തിയാണ് പിണറായി വിജയനെയും ശൈലജ ടീച്ചറിനെയുമൊക്കെ കൊറോണ കാര്യത്തിൽ തരൂർ പിന്തുണയ്ക്കുന്നതിനു പിന്നിൽ. കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് തരൂരിന്റെ പ്രതികരണങ്ങൾ.
കോൺഗ്രസ് വാളെടുക്കുന്നത് മനസിലാക്കി ഉള്ളാലെ ചിരിച്ച് തന്റെ പ്രവർത്തനങ്ങളുമായി തരൂർ മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം ദർശിക്കുന്നത്. പിണറായി വിജയനും ശൈലജ ടീച്ചർക്കും നൽകുന്ന അതേ പിന്തുണ തരൂർ തുടർന്നു പോവുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ അന്തർദേശീയ നേതാക്കളും മാധ്യമങ്ങളും കേരളത്തെ പുകഴ്ത്തുമ്പോൾ അതിനെക്കാൾ വലിയ പിന്തുണയാണ് തരൂർ നൽകുന്നത്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ 'ദ ഗാർഡി'യനിൽ കെ.കെ. ശൈലജയെ കുറിച്ച് വന്ന ലേഖനം തരൂർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ കാര്യത്തിൽ വളരെ ഫലപ്രദമായ നടപടികളാണ് കൈക്കൊള്ളുന്നത് എന്നും ഇതെല്ലാം വളരെ വിജയപ്രഥമാണ് എന്നും തരൂർ തുറന്നടിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും തരൂരിനെ പ്രശംസിക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാറുമില്ല. കൊവിഡ് പരിശോധനയ്ക്ക് വേണ്ടി തരൂർ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ അടക്കം എത്തിച്ചപ്പോൾ മുഖ്യമന്ത്രിയും അഭിനന്ദനം കോരിച്ചൊരിഞ്ഞിരുന്നു. രാഷ്ട്രീയമായി ഇടത് സർക്കാരിനെ കടിച്ചു കുടയേണ്ട ഘട്ടത്തിൽ തരൂരും ഇടത് സർക്കാരും തമ്മിലുള്ള ഭായി-ഭായി ബന്ധം കേരളത്തിലെ നേതാക്കൾക്ക് ഒട്ടും രുചിക്കുന്നില്ല.ദേശീയ രാഷ്ട്രീയമാണ് തരൂരിന് മുന്നിലുള്ള വിഷയം. അത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലംപരിശായ ശേഷം ആരംഭിച്ചതാണിത്. പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് രാഹുൽ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെയാണ് തരൂരിന്റെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
വരുന്ന വർഷം കേരളം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ കൊറോണ വിഷയത്തിൽ കേരളത്തിനു ലഭ്യമായ തിളക്കമുള്ള ഇമെജുമായാണ് പിണറായി വിജയൻ സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുക. കൊറോണ മാത്രമല്ല മഹാപ്രളയത്തെയും അതിനു ശേഷം വന്ന പ്രളയത്തെയും പിണറായി സർക്കാർ നേരിട്ട രീതിയും അഭിനന്ദനാർഹമായിരുന്നു. ഇത് വോട്ടായി മാറുമെന്ന പേടി കോൺഗ്രസിനുണ്ട്. ഇത് വോട്ടായി മാറിയാൽ കേരളം ചരിത്രം തിരുത്തിയെഴുതി പിണറായി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരും. അഞ്ച് വർഷം ഭരണമില്ലാതെ തുടരുന്ന അവസ്ഥ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ കാര്യമാണ്. വരുന്ന അഞ്ച് വർഷം അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നാൽ കോൺഗ്രസ് കേരളത്തിൽ ചിഹ്നഭിന്നമാകും. കോൺഗ്രസ് മാത്രമല്ല യുഡിഎഫും.
യുഡിഎഫ് രൂപീകരിച്ച ശേഷം പതിറ്റാണ്ടുകൾ തന്നെ പിന്നിടുമ്പോൾ ഇത്തരമൊരു പ്രതിസന്ധി കോൺഗ്രസ് നേതൃത്വത്തിൽ മുന്നിൽ ഇതാദ്യമായാണ് വരുന്നത്. ഈ രാഷ്ട്രീയ പശ്ചാത്തലം മുന്നിൽ നിൽക്കെയാണ് മുഖ്യമന്ത്രിക്ക് തരൂർ നൽകുന്ന ബ്ലാങ്ക് ചെക്ക് കോൺഗ്രസിന് മുന്നിൽ രാഷ്ട്രീയ പ്രതിസന്ധി തീർക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ രൂക്ഷ വിമർശനം തരൂരിന് നേരെ ഉയർന്നിരികെ അത് പുറത്തും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. തരൂരിന്റെ നിലപാടുകൾക്കെതിരെ പരോക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുനാടനോട് പ്രതികരിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ദൈനംദിന കാര്യങ്ങൾ തരൂരിന് അറിയാത്ത പ്രശ്നമുണ്ട്. അതാണ് തരൂർ വിവാദത്തിൽ ചാടുന്നത്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് എന്ന നിലയിൽ ആ രീതിയിലുള്ള നിലപാടാണ് തരൂർ കൈക്കൊള്ളുന്നത്. പ്രതിപക്ഷ നേതാവിന്റെ മറുനാടനോടുള്ള പ്രതികരണത്തിൽ ഒരു കാര്യം വ്യക്തമാണ്. നിലവിലെ തരൂർ നിലപാട് കോൺഗ്രസിന് കേരളത്തിൽ തലവേദന സൃഷ്ടിക്കുകയാണ്. ഇതുകൊണ്ട് തന്നെ തരൂരിന് എതിരെ കോൺഗ്രസിനുള്ളിൽ അമർഷം ശക്തമായിരിക്കുകയാണ്. രാഷ്ട്രീയ കാര്യസമിതിയിൽ തരൂരിന് എതിരെ ഉയർന്ന പ്രതിഷേധം ഇതിന്റെ ഭാഗം തന്നെയാണ്. ഇടത് സർക്കാരിനെ സ്ഥാനത്തും ആസ്ഥാനത്തും പുകഴ്ത്തി തരൂരും ശക്തമായി തിരിച്ചടിക്കുക തന്നെയാണ്
Stories you may Like
- ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് കരുതിക്കൂട്ടി; ബംഗാളിൽ മമത ഒറ്റപ്പെടുമോ?
- രാഹുലിനെ അയോഗ്യനാക്കിയത് ഒറ്റ ദിവസത്തിനകം; തിരിച്ചെടുക്കാൻ അതേവേഗതയില്ല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- ഹമാസിനെ ഭീകരവാദികൾ എന്ന് തരൂർ വിളിച്ചത് തിരിച്ചടിയാകുമോ?
- കെപിസിസിയുടെ ഫലസ്തീൻ ഐക്യദാർഢ്യത്തിന് ശശി തരൂർ എത്തും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്