Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് മുംബൈയിൽ നിന്ന് എത്തിയ ചാവക്കാട് സ്വദേശിനിയായ 73 കാരി; താലൂക്ക് ആശുപത്രിയിൽ മരണം സംഭവിച്ചത് ബുധനാഴ്ചയെങ്കിലും കോവിഡ് ഫലം സ്ഥിരീകരിച്ചത് വ്യാഴാഴ്ച; മരിച്ചത് ചാവക്കാട് കടപ്പുറം സ്വദേശിനി ഖദീജ കുട്ടി; മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ; ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ; കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് മുംബൈയിൽ നിന്ന് എത്തിയ ചാവക്കാട്  സ്വദേശിനിയായ 73 കാരി; താലൂക്ക് ആശുപത്രിയിൽ മരണം സംഭവിച്ചത് ബുധനാഴ്ചയെങ്കിലും കോവിഡ് ഫലം സ്ഥിരീകരിച്ചത് വ്യാഴാഴ്ച;  മരിച്ചത് ചാവക്കാട് കടപ്പുറം സ്വദേശിനി ഖദീജ കുട്ടി; മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ; ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ; കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന വയോധിക മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 73 വയസുകാരിയാണ് മരിച്ചത്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരുടെ സ്രവ പരിശോധനാ ഫലം എത്തിയതോടെയാണ് കോവിഡ് മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കേന്ദ്ര സർക്കാരിന്റെ കണക്കിൽ മരണം അഞ്ചാണ്. കേരളത്തിൽ ചികിത്സയ്‌ക്കെത്തിയശേഷം മരിച്ച മാഹി സ്വദേശിയെക്കൂടി കൂട്ടിയതിനാലാണിത്.

പ്രമേഹവും ശ്വാസതടസ്സവും രക്തസമ്മർദവുമുള്ള ഇവർ ഈ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മുംബൈയിൽ നിന്നെത്തിയ ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.മരണകാരണം കോവിഡ് ആണെന്ന് വ്യാഴാഴ്ച രാത്രിയാണ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയെടുത്ത സാമ്പിൾ ഫലം വരാൻ വൈകിയതിനാൽ വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച ഖബറടക്കവും വൈകിയിരുന്നു.

മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്. മുംബൈയിൽ മക്കൾക്കൊപ്പം താമസിച്ചിരുന്ന ഖദീജക്കുട്ടി ബുധനാഴ്ച പുലർച്ച 5.30ഓടെയാണ് കാറിൽ പെരിന്തൽമണ്ണയിലെത്തിയത്. ഒറ്റപ്പാലം സ്വദേശികളായ അഞ്ചംഗ കുടുംബത്തോടൊപ്പമായിരുന്നു വന്നത്. പെരിന്തൽമണ്ണയിലെത്തിയ ഇവരെ മകനാണ് നാട്ടിലെത്തിച്ചത്.ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ഐസൊലേഷനിൽ പ്രവേശിക്കാൻ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിയത്. അതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മരിച്ചു. ഇവരുടെ മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിലാണ്

അതേസമയം, കേരളത്തിൽ 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 5 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ വിദേശത്തു നിന്നും (യു.എ.ഇ.-8, കുവൈറ്റ്-4, ഖത്തർ-1, മലേഷ്യ-1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രാപ്രദേശ്-1) വന്നതാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയിൽ നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 5495 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയിൽവേ വഴി 2136 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,138 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 79,611 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 527 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 48,276 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 6540 സാമ്പിളുകൾ ശേഖരിച്ചതിൽ 6265 സാമ്പിളുകൾ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1798 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂർ ജില്ലയിലെ ധർമ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 28 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP