കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞു: 'നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെടിവെച്ച് കൊന്നേനെ'; പ്രകോപിപ്പിച്ചത് ഇന്ത്യൻ സൈനികരെ മോശമായി ചിത്രീകരിച്ച എഫ്ബി പോസ്റ്റ്; രാജ്യദ്രോഹകുറ്റത്തിന് തന്നെ കുടുക്കിയത് ഫോട്ടോഷോപ്പ് മറിമായം കാട്ടിയ വ്യാജപോസ്റ്റിൽ; തെളിവില്ലെങ്കിലും ഷാഹു അമ്പലത്ത് നിരപരാധിയെന്ന് വിധി എഴുതാതെ പൊലീസ്; സിപിഎം സൈബർ പോരാളി ഊരാക്കുടുക്കിൽ പെട്ടത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമപോരാട്ടം തുടരുകയാണെങ്കിലും ഷാഹു അമ്പലത്ത് തളരുന്നില്ല. ഷാഹു അമ്പലത്തിനെ അറിയില്ലേ? അറിയപ്പെടുന്ന സിപിഎം സൈബർപോരാളിയും ആക്റ്റിവിസ്റ്റും. ഫേസ്ബുക്കിൽ പ്രചരിച്ച ഒരു വ്യാജ സ്ക്രീൻ ഷോട്ടിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജനങ്ങൾക്ക് മുൻപിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടിവന്നു ഷാഹുവിന്. താൻ ചെയ്യാത്ത കാര്യത്തിന് പാക് ഭീകരനെന്നു മുദ്രകുത്തിയതിനെ തുടർന്നു ഏൽക്കേണ്ടി വന്ന മാനസിക ആഘാതത്തിൽ നിന്നും ഷാഹു ഇപ്പോഴും മോചിതനായിട്ടില്ല. ഇത് ഷാഹുവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്തു. വ്യാജ സ്ക്രീൻ ഷോട്സ് ആണെന്ന് മനസിലാക്കിയിട്ടും തന്നെ കുറ്റവാളിയാക്കിയ പൊലീസിനെതിരെ ലോകായുക്തയിൽ കേസ് നൽകി മുന്നോട്ടു പോവുകയാണ് ഷാനു. ഇന്ത്യൻ പട്ടാളക്കാരെ മോശമായി ചിത്രീകരിക്കുന്ന ഷാനുവിന്റെ പേരിൽ പ്രചരിച്ച ഫെയ്സ് ബുക്ക് പോസ്റ്റാണ് സിപിഎമ്മിന്റെ ഈ സൈബർ പോരാളിയെ കുടുക്കിയത്. 2016 സെപ്റ്റംബർ 30ന് രാത്രി 12.30നാണ് ഷാഹുവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് തന്നെ ഷാനുവിനെ ജാമ്യത്തിൽ വിടുകയും ചെയ്തു.
പാക്കിസ്ഥാന് എതിരെ ആക്രമണം അഴിച്ചു വിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളെ.. നീയൊക്കെ തീർന്നെടാ...തീർന്നു...ഇന്ത്യയിൽ ജനിച്ചു എന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ..അതിൽ ഞാൻ ദുഃഖിക്കുന്നു...എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗം ലഭിക്കട്ടെ...ഈ പോസ്റ്റാണ് ഷാനുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇതേ ദിവസം ഇതേ സമയത്ത് ഷാനു ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ഓരോ 37 സെക്കന്റിലും ഒരു പുരുഷൻ ആക്രമിക്കപ്പെടുന്നു സ്ത്രീയാൽ.. പൊതു സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പുരുഷനാൽ ആക്രമിക്കപ്പെട്ടാൽ പൊതുബോധം അവനെതിരെ വാളോങ്ങിയിരിക്കും...എന്നുള്ള ഫെയ്സ് ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന്റെ സ്ഥാനത്താണ് മുകളിൽ പറഞ്ഞ പോസ്റ്റ് വന്നത് എന്നാണ് ഷാനു പറയുന്നത്.
എന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്സ് എടുത്ത് ഫോട്ടോ ഷോപ്പ് വഴി വ്യാജ പോസ്റ്റ് ആക്കി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ടു പോസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബർ 2016 സെപ്റ്റംബർ 29 ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പാക് അതിർത്തിയിൽ നടന്ന സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ എന്റെ പേരിൽ പ്രചരിച്ച വ്യാജ പോസ്റ്റിൽ പറഞ്ഞ സമയം സെപ്റ്റംബർ 29 നു രാവിലെ 10.17 എന്നും. ഇതിൽ നിന്ന് തന്നെ സത്യാവസ്ഥ വ്യക്തമാണ്. വ്യാജ പോസ്റ്റാണ് ഇതെന്ന് എന്ന് എന്നെ അറസ്റ്റ് ചെയ്ത വിഴിഞ്ഞം പൊലീസിന് അറിയാമായിരുന്നു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷനിൽ നടത്തിയ പോരാട്ടത്തെ തുടർന്നു പൊലീസ് തന്നെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കേസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന്. ഫെയ്സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ല. അതിനാൽ കേസ് അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ഇത് എന്റെ പേരിൽ ചമച്ച വ്യാജ പോസ്റ്റാണ് എന്ന് മനസിലാക്കിയിട്ടും എന്നെ നിരപരാധി എന്ന് പറയാൻ പൊലീസ് തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് ലോകായുക്തയിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു കേസ് നൽകിയത്. അത് ഇപ്പോഴും തുടരുന്നു-ഷാനു അമ്പലത്ത് മറുനാടനോട് പറഞ്ഞു.
ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്നത് ആരും അത് വിശ്വസിച്ചില്ല. കപീഷ് വാനരൻ എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് ഇത് പുറത്തേക്ക് വന്നതും പ്രചരിക്കുകയും ചെയ്തത്. പൊലീസ് എന്നെ പാക് ഭീകരനായിട്ടു തന്നെയാണ് കണ്ടത്. എന്നെ ഐജി ഓഫീസിൽ കൊണ്ടുപോയി. സൈബർ സെൽ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ ഒരു പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞത് നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെച്ച് വെടിവെച്ച് കൊന്നേനെ എന്നാണ് പറഞ്ഞത്. നിരപരാധിയായ ഒരു കേസിലാണ് എനിക്ക് ഇതെല്ലാം സഹിക്കേണ്ടി വന്നത്. അതിനാലാണ് നീതി തേടി പോരാട്ടം തുടരുന്നത്. മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയപ്പോൾ പൊലീസ് ഈ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഫെയ്സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ലെന്നും കമ്മിഷനിൽ പറഞ്ഞു.
അതായത് ഈ കേസ് ക്ലോസ് ചെയ്യാൻ പോവുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ ഈ പോസ്റ്റിങ് നടത്തിയത് ഞാനല്ല എന്ന് പറയാൻ തയ്യാറാകുന്നില്ല. എന്റെ പോസ്റ്റിങ് ആണെങ്കിൽ മാത്രമല്ലേ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുള്ളു. അത് എന്റെ പോസ്റ്റ് അല്ല. അപ്പോൾ ഞാൻ നിരപരാധിയാണ്. ഇത് സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഒരു ഒളി അജണ്ട കൂടി പൊലീസിനുണ്ട്. ഷാഹു അത്രത്തോളം കഴിവുള്ള വ്യക്തിയാണ്. ഞാൻ നിരപരാധിയല്ല. പക്ഷെ പൊലീസിനെയും കബളിപ്പിക്കുന്ന വലിയ കഴിവുള്ള വ്യക്തിയാണ് എന്ന ചിത്രീകരണം പൊലീസിന്റെ മറുപടിയിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് ലോകായുകതയിലെ കേസുമായി മുന്നോട്ടു പോകുന്നത്. ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസിന് മനസിലായി. അപ്പോൾ ആരാണ് വ്യാജ പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസ് കണ്ടുപിടിക്കെണ്ടേ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടെ പേരിൽ ആർക്കൊക്കെ എതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസ് എടുത്തുവെന്ന് അബ്ദുറബ് നിയമസഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത പേരുകളിൽ ഒന്ന് എന്റെ പേരാണ്. ഇതോടെയാണ് ഞാൻ രാജ്യദ്രോഹകേസിലെ പ്രതിയാണ് എന്ന് എനിക്ക് തന്നെ ബോധ്യം വരുന്നത്. എന്തായാലും ലോകായുക്ത കേസിൽ എന്ത് നടപടി വരും എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്.
കേസും ഓർമ്മകളും മാഞ്ഞു പോകാത്തതിനാൽ ഈ സംഭവുമായി ബന്ധപ്പെട്ടു ഷാഹു അമ്പലത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:
എന്റെ പ്രിയപ്പെട്ട മാപ്പിള സഖാക്കൾക്ക് വേണ്ടിഒരു തുറന്ന കത്ത്.
നിങ്ങളുടെ സ്വന്തം സഹോദരൻ ഷാഹു അമ്പലത്ത് ആണ് ഇത് എഴുതുന്നത്. തികച്ചും മുൻധാരണകളോ വിഷലിപ്തമായ മനസ്സ് കൊണ്ടോ ചിന്തിച്ചു എഴുതുന്നതല്ല. തികച്ചും സത്യ സന്ധമായ എന്റെ അനുഭവമാണ് നിങ്ങളോട് പങ്ക് വെക്കുന്നത്. നിങ്ങൾക്ക് അറിയാമല്ലോ എന്റെ പേരിലുള്ള കേസ്. ആ കേസ് എന്റെ പേരിൽ ഈ കാലയളവിൽ ആണ് വന്നതെങ്കിൽ നല്ലവരായ സഖാക്കൾ അല്ലാത്ത മറ്റുള്ള ആളുകൾ ഉണ്ടല്ലോ. അവർ എന്ത് പറയും.
ഇവന് ഇത് ആവശ്യമാണ്. എന്നും സിപിഐഎം നേ തെറി പറഞ്ഞോണ്ട് ഇരിക്കുന്ന ഇവന് ഒരു പണികൊടുക്കാൻ കുറേ നാളായി ആലോചിക്കുന്നു. അവൻ നിരപരാധി ആണ് ഈ വിഷയത്തിൽ എങ്കിലും ഈ കേസ് ഇവന് കിട്ടിയത് നന്നായി. സർക്കാറിനോടൊപ്പം. എന്ന് നിങ്ങൾ പറയും.. സ്വാഭാവികം. കാരണം ഞാൻ ഒരു സിപിഐഎം വിമർശകനാണല്ലോ. അപ്പൊ എന്റെ ഭാഗത്തുള്ള ന്യായം നിങ്ങൾ നീതിയുകതമായി നോക്കില്ല.
എന്നാൽ.... ശെരിക്കും മനസ്സിലാക്കിക്കോ. എന്റെ പേരിൽ കേസ് വരുന്ന കാലഘട്ടത്തിൽ എന്നെ അറിയപ്പെടുന്ന പേര് സഖാവ് എന്നാണ്. ഇന്നത്തെ കാലത്ത് ആണെങ്കിൽ ഞാൻ മാപ്പിള സഖാവ്. എന്റെ വാളിൽ ആർഎസ്എസ് വിരുദ്ധ പോസ്റ്റുകളെ കാണൂ. ആർഎസ്എസ്ന് വേണ്ടി സർവ്വതും ഉണ്ടാക്കി കൊടുത്ത കോൺഗ്രസ്സ് വിരുദ്ധ പോസ്റ്റുകളെ കാണൂ. സിപിഐഎം അധികാരത്തിൽ വരാനുള്ള ഉണർത്ത് പോസ്റ്റുകളെ കാണൂ. എന്റെ ആരോപണ വിധേയമായ ഐഡി യിൽ. പിന്നെ കുറച്ചു ഫെമിനിസ്റ്റ് വിരുദ്ധ പൈങ്കിളി പോസ്റ്റുകളും അപ്പൊ ആ കാലത്ത് ഞാൻ സ്വാഭാവികമായും അകാരണമായി കേസ് എടുക്കപ്പെടാനോ പീഡിപ്പിക്കപ്പെടാനോ പാടില്ലാത്തതാണ് കാരണം ആർഎസ്എസ് ന്റെ മുന്നിൽ ഞാനൊരു സഖാവും സിപിഐഎം ന്റെ മുന്നിൽ സിപിഐഎം അനുഭാവിയും.
എന്നിട്ടും ഞാൻ കുടുങ്ങി. എന്താണ് കാരണം? രാജ്യദ്രോഹി സഖാവ് ഷാഹു എന്നാണ് ആർഎസ്എസ് വിളിച്ചിരുന്നത്. ആർഎസ്എസ്നെതിരെ യുള്ള എന്റെ പോസ്റ്റുകൾ ഇന്നത്തേക്കാൾ ഭീകരമായിരുന്നു. എനിക്ക് വേണ്ടി ഓൺലൈനിൽ സഖാക്കൾ ഉൾപ്പെടെ പോരാടി. എന്നിട്ടും ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് എടുത്തു. എന്റെ ഇമെയിൽ. എഫ്ബി . മൊബൈൽ എല്ലാം പൊലീസ് സിസി ചെയ്തു.
എന്താണ് കാരണം? കാരണം നിസ്സാരം. ആഭ്യന്തരം അന്നും ഇന്നും ഭരിക്കുന്നത് ഇന്ത്യയിലുടനീളം എന്ന പോലേ കേരളത്തിൽ പോലും ആർഎസ്എസ് ആണ്. പിണറായിയെക്കൊണ്ട് ഒന്നും മുസ്ലിം വിഷയം വരുമ്പോൾ ഒന്നും ചെയ്യാൻ ആവില്ല. എന്നാൽ എല്ലാം നടക്കും. നിങ്ങളെപ്പോലുള്ള അണികൾ ചോദ്യം ചെയ്യാൻ തയ്യാറായാൽ. ആ പാർട്ടിയിൽ നിന്ന് രാജിവച്ചു വെളിയിൽ ഇറങ്ങാൻ തയ്യാറായാൽ. പക്ഷെ നിങ്ങൾക്ക് അടിമകളായി നിൽക്കാനാണ് താല്പര്യം. നാട്ടിലെ നിസ്സാര കേസുകളിൽ പാർട്ടിയുടെ സഹായം കിട്ടുമെന്ന് വിചാരിച്ചുള്ള ഈ അടിമത്തം. മാപ്പിള സഖാക്കളോട് ഞാൻ ഒന്ന് പറയട്ടെ. ആത്യന്തികമായി നിങ്ങളുടെ സ്വത്വം ഇസ്ലാം ആണ്. നിങ്ങൾ മുസ്ലിംകളാണ്. ഇപ്പോൾ് ആർഎസ്എസിന് ഞാനെന്ന ഒരു ഇരയെ കിട്ടിയിരിക്കുന്നു ഇരയായ എന്റെ മാംസവും രക്തവുമെല്ലാം ആസ്വദിച്ചു തിന്നുകയാണ് ആ ചെന്നായ എന്നെ കിട്ടിയതുകൊണ്ട് ഞങ്ങളെല്ലാം രക്ഷപെട്ടുവെന്ന് നാളെ ഇരകളാകാനുള്ള മുസ്ലിം സഖാക്കൾ കരുതി സമാധാനിക്കുന്നുണ്ടോയെന്നറിയില്ല.
സർക്കാർ ഈ ഇരയെ പിടിച്ച രീതി ശരിയല്ലെങ്കിലും അവന്റെ കയ്യിലിരിപ്പുകൊണ്ടാണ് അവനെ പിടിക്കപ്പെട്ടതെന്ന് ഇവിടെ ഹിന്ദുക്കളും മറ്റു ലിബറുകളും വാദിക്കുന്നുണ്ടോയെന്നും എനിക്കറിയില്ല. ആർഎസ്എസ് ആവുന്ന ചെന്നായയുടെ ദ്രംഷ്ടങ്ങൾക്കിടയില് രക്തം വാർന്നൊഴുകുന്ന എന്റെ ഹൃദയമിടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജീവന് പോയിക്കഴിഞ്ഞിട്ടില്ലാത്ത ഞാൻ ഇത് വിളിച്ചു പറയുന്നു. ഇരകളാവാൻ പോകുന്ന നിങ്ങളും നമ്മളും ഒരുമിച്ചു നില്ക്കുക ഇന്ന് ഞാനാണ് ഇരയെങ്കിൽ നാളെ നീയാണ്. നീ മുസ്ലിമാണ് ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാണ്.
Stories you may Like
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- സിംനയുടെ ജീവനെടുത്തതും പഴയ കൂട്ടുകാരൻ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്