അടിമുടി മാറി ഓട്ടോറിക്ഷകളും ബാർബർ ഷോപ്പുകളും; നഗര വീഥികൾ സജീവമായെങ്കിലും വാണിജ്യ കേന്ദ്രങ്ങൾ ഇപ്പോഴും വിജനം; സ്വർണക്കടകളിൽ എത്തുന്നവരിൽ അധികവും രണ്ട് മാസത്തിനിടെ നടന്ന ലളിതമായ വിവാഹങ്ങൾക്ക് സമ്മാനമായി സ്വർണം വാങ്ങാൻ; തലസ്ഥാന നഗരത്തിന് കാണാനാകുന്നത് പുതിയ ഭാവവും ശീലങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നഗരം വീണ്ടും സജീവമാകുന്നത് ഇതുവരെ കാണാത്ത പുതിയ ശീലങ്ങളുമായാണ്. പണ്ടുണ്ടായിരുന്ന തിരക്കും തിക്കും ഒഴിവാക്കി ചലനത്തിന് ഒരു സൂക്ഷ്മത കൈവന്നിരിക്കുന്നു. സ്വന്തം സുരക്ഷ സ്വന്തം കൈകളിലാണെന്ന തിരിച്ചറിവിലാണ് ഓരോ മനുഷ്യനും പെരുമാറുന്നത്. അതേസമയം, മാരക വൈറസിനെ ഭയന്ന് വീട്ടിൽ അടച്ചിരിക്കാനും ജനം തയ്യാറല്ലെന്ന് നഗരത്തിലെ സജീവത പ്രഖ്യാപിക്കുന്നു. ലോക്ഡൗൺ ഇളവുകളെ തുടർന്ന് നഗരം ഒന്നുകൂടി ഉഷാറായി. ഒട്ടു മിക്ക കടകളും തുറന്നു തുടങ്ങി. റോഡുകൾ നിരന്ന് വാഹനങ്ങൾ ഒഴുകിത്തുടങ്ങി. ഒട്ടോ റിക്ഷകൾക്കും സവാരി കൂടി. കാർ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത പഴയ അവസ്ഥയിലേക്ക് നഗരം മടങ്ങുകയാണ്.
പ്രകടമായ മാറ്റം ഓട്ടോറിക്ഷകളിലാണ്. ഭൂരിപക്ഷം പേരും മാനദണ്ഡം പാലിച്ച് ഒരു യാത്രക്കാരനുമായിട്ടായിരുന്നു സവാരി. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് അനുവദിച്ച സമയം. സാനിറ്റെസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമാണ് ഓട്ടോയിലേക്കു യാത്രക്കാരെ കയറ്റിയത്. ജില്ലയിൽ 60,000 ലധികം ഓട്ടോകളാണ് ഉള്ളത്. ഇനിമുതൽ മുഴുവൻ ഓട്ടോകളും നിരത്തിലിറങ്ങുമെന്നാണ് കരുതുന്നത്. ബസുകളിൽ കൂടുതൽ പേർ നഗരത്തിലേക്ക് എത്തുന്നത് ഓട്ടോക്കാർക്ക് തുണയായി.
നിരത്തുകളിൽ തിരക്ക് കൂടിയെങ്കിലും കടകളിൽ പഴയ തിരക്ക് അനുഭവപ്പെടുന്നില്ല. നഗരത്തിലേക്ക് ഒഴുകിയെത്തുന്നവരൊക്കെ എവിടെ പോകുന്നു എന്ന് സംശയം തോന്നും വിധം കടകളൊക്കെ വിജനമായി കിടക്കുന്നു. ഇപ്പോഴത്തെ വാഹന തിരിക്കു ഷോപ്പിങ്ങിനുള്ളതല്ല. ജോലിസ്ഥലത്തേക്ക് അല്ലെങ്കിൽ ആശുപത്രിയിലേക്ക് അതുമല്ലെങ്കിൽ സ്വകാര്യ ആവശ്യങ്ങൾക്ക് പോകുന്നവരാണ് ഏറെയും. ആളകൾ അഞ്ചു മണിക്കേ വീടണയുന്നതു കൊണ്ട് ഏഴുമണി വരെ തുറക്കാൻ അനുമതിയുള്ള കടകൾ പോലും അഞ്ചിനു ഷട്ടർ താഴ്ത്തുന്നു.
അതേസമയം, ജൂവലറികളിൽ ചെറിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ലോക്ഡൗൺ കാരണം ഈ മാസവും കഴിഞ്ഞമാസവും വിവാഹങ്ങൾ ലളിതമായാണു പലരും നടത്തിയത്. അന്നു സമ്മാനിക്കാനാകാത്ത സ്വർണം വാങ്ങാനായിരുന്നു പലരും ജൂവലറികളിൽ എത്തിയത്. കടകൾക്കു മുന്നിൽ ജനം ക്യൂ നിൽക്കുന്നുണ്ടെങ്കിലും ഒരു സമയം പരമാവധി കുറച്ചു പേരെ മാത്രമേ ഉള്ളിൽ പ്രവേശിപ്പിക്കുന്നുള്ളൂ. പുറത്ത് സാനിറ്റൈസറും ഹാൻഡ് വാഷും റെഡി. ചില ജൂവലറികൾ മാസ്ക് സമ്മാനിക്കുന്നുമുണ്ട്. ദൂരെയുള്ള ജീവനക്കാർ മടങ്ങിയെത്താത്തത് ചില ജൂവലറികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വൻസംഘമായി എത്തരുതെന്നാണ് കുടുംബങ്ങളോട് ജൂവലറികളുടെ അഭ്യർഥന. ടോക്കൺ നൽകിയാണ് ഓരോരുത്തരെയും അകത്തേയ്ക്കു കടത്തുന്നത്. രാത്രി 7ന് അടയ്ക്കേണ്ടതിനാൽ പല ജൂവലറികളും എട്ടിനു തന്നെ തുറക്കുന്നുണ്ട്. ഓരോ ഉപഭോക്താക്കൾ തൊട്ടും അണിഞ്ഞും പരിശോധിച്ച ആഭരണങ്ങൾ അണുമുക്തമാക്കിയാണ് വീണ്ടും പ്രദർശിപ്പിക്കുന്നതെന്ന സവിശേഷതയുമുണ്ട്
അതിജീവനത്തിൻറ പുതിയ പരീക്ഷണങ്ങൾ ബാർബർ ഷാപ്പുകളിലാണ്. ടവൽ കൊണ്ടുവന്നില്ലങ്കിൽ പത്രക്കടലാസിനെ ടവലാക്കി മേനിമൂടി മുടിമുറിക്കുന്ന പുതിയ സമ്പ്രദായം. കാത്തിരിക്കുന്നവർക്കു വായിക്കാൻ വരുത്തുന്ന പത്രംകൊണ്ട് പുതിയ ഉപയോഗംകൂടി. ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. ഹെയർ കട്ടിങ്, ഡ്രസിങ്, ഷേവിങ് ജോലികൾ മാത്രമേ നടത്തിയുള്ളൂ. പ്രവർത്തന സമയം, സേവനങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങളുമായി ഒട്ടേറെ ഫോൺ വിളികളെത്തുന്നതായി സലൂൺ, പാർലർ ഉടമകൾ പറയുന്നു. ടവൽ, സോപ്പ് തുടങ്ങിയവ സ്വന്തം നിലയ്ക്കു കൊണ്ടു വരാനും ഉപഭോക്താക്കളോട് ചില കടയുടമകൾ ആവശ്യപ്പെടുന്നുണ്ട്. ചില ഉപഭോക്താക്കൾ വീട്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട്.
സ്റ്റുഡിയോകൾ തുറന്നുവെങ്കിലും എത്തുന്നവരുടെ എണ്ണം വളരെക്കുറവാണ്. ഉച്ചയോടെ പലരും ഷട്ടറിട്ടു. എത്തിയവരിൽ മിക്കവരും പാസ്പോർട്ട് സൈസ് ഫോട്ടോകൾക്കു വേണ്ടിയായിരുന്നു. മരണാനന്തര ചടങ്ങിന്റെ ആവശ്യത്തിലേക്കായി ചിലർ ഫോട്ടോ ഫ്രെയിം ചെയ്യാനെത്തി.ചെറിയ സ്റ്റുഡിയോകൾ നടത്തുന്നവർ ബാബാസ്, പാരാമൗണ്ട് തുടങ്ങിയ സ്റ്റുഡിയോകളിൽ പ്രിന്റ് എടുക്കാനെത്തി. ഇളവ് അനുവദിച്ചെങ്കിലും തുറക്കാത്ത സ്റ്റുഡിയോകളും ഒട്ടേറെയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍