Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം

ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം

എം മാധവദാസ്

നാഗർകോവിൽ: കഴിഞ്ഞമാസം നാഗർകോവിലിൽവെച്ച് 26കാരനായ ആ സുന്ദരനെ കസ്റ്റഡിയിലെടുക്കുമ്പോൾ തമിഴ്‌നാട് പൊലീസ് ഒരിക്കലും കരുതിയില്ല അത് ഇന്ത്യകണ്ട ഏറ്റവും വലിയ സ്ത്രീപീഡന കേസ് ആവുമെന്ന്. നാഗർകോവിലെ ഒരു ചെറിയ ചിക്കൻ ഫാം ഉടമ തങ്കപാണ്ഡ്യന്റെ മകനായ കാശിയെന്ന സുജി, ഒരു ഡോക്ടറുടെ പരാതിയിൽ കന്യാകുമാരി എസ്‌പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അറസ്റ്റിലായത്. താൻ കാശിയുടെ മുൻ കാമുകിയായിരുന്നെന്നും തങ്ങൾ തമ്മിലുള്ള ബന്ധം മുതലെടുത്ത് സ്വകാര്യഫോട്ടോകൾ ഇന്റർനെറ്റിൽ അപ്പ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഡോക്ടറുടെ പരാതി. 7ലക്ഷം രൂപകൊടുത്തിട്ടും ആർത്തി തീരാതെ കാശി വീണ്ടും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

കേസ് അന്വേഷിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. ഈ ഫ്രീക്കൻ പയ്യാന് ബന്ധമുള്ളത് ഒന്നും രണ്ടുമല്ല നൂറിലധികം സ്ത്രീകളെയാണ്. അതിൽ ഭൂരിഭാഗവും ഡോകട്ര്മാരോ മെഡിക്കൽ സ്റ്റുഡൻസോ ആണ്. ഇവരെയൊക്കെ വളച്ച് ഫോട്ടോയൊടുത്ത് പണം തട്ടുകയായിരുന്നു കാശിയുടെ രീതി. ഇയാളുടെ പടവും രീതികളും വാർത്തയയാതോടെ മുപ്പതിലധികം ഡോക്ടമാരാണ് കന്യകുമാരി എസ്‌പിക്ക് പരാതി നൽകിയത്. മൊത്തം നൂറിലിധം ഇരുകളുടെ കാശി തന്നെ സമ്മതിക്കുന്നുണ്ട്. ഇതുകൊണ്ടും തീർന്നില്ല അന്താരാഷ്ട്ര ബന്ധമുള്ള ഒരു ക്രിനലാണ് കാശിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം വാങ്ങിയിട്ടും ഇയാൾ പല കാമുകിമാരുടെയും ചിത്രങ്ങളും വീഡിയോകളും പല പോൺ സൈററുകൾക്കും വിറ്റിട്ടുണ്ട്.

അന്താരാഷ്ട്രതലത്തിൽ രഹസ്യമായി പ്രവർത്തിക്കുന്ന പല ഡേറ്റിങ്ങ് ഗ്രൂപ്പുകളിലും എസ്‌കോർട്ട് വെബ്സൈറ്റുകളിലും ഇയാൾ അംഗമാണ്. എസ്‌കോർട്ട് ഡ്യൂട്ടിയെന്ന പേരിൽ പുരഷവേശ്യയായി ജീവിച്ചും ഈ സുമുഖൻ പണം സമ്പാദിക്കുന്നു. അതുകൊണ്ടുതന്നെ പൊലീസ് ഈ കേസ് തമിഴ്‌നാട് സിബിസിഐഡിക്ക് വിട്ടിരിക്കയാണ്. പോണ്ടിച്ചേരിയിലെ വിലിയ ആഡംബര ഹോട്ടലുകൾ കൊണ്ടുപോയാണ് ഇയാൾ പീഡനം നടത്തിയത്. ഇതിനുള്ള പണമൊക്കെ വിദേശ അക്കൗണ്ടുകളിൽനിന്നാണ് വരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാശിയുടെ സഹായികളിൽ ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത്. ഒരാൾക്ക് ഒറ്റക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വൻ റാക്കറ്റ് പിന്നിലുണ്ടെന്ന് തമിഴ്മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്.

ഒരു പ്രമുഖ നടന്റെ മകളും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളും വരെ കാശിയുടെ ഇരകൾ ആയിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ശക്തമായ ഒരു രാഷട്രീയ വിവാദമായും ഈ പ്രശ്നം ഉയർന്നുവരികയാണ്. നേരത്തെ നടന്ന പൊള്ളാച്ചി പീഡന പരമ്പര ഭരണകക്ഷിയായ എഐഡിഎംകെക്ക് വലിയ ചീത്തപ്പേരാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ കേസിൽ പഴുതടച്ച അന്വേഷണമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാലത്തും ഈ പീഡന കേസിൽ തമിഴകം തിളക്കയാണ്.

ഇരപിടുത്തം നവമാധ്യമങ്ങൾ വഴി

ചിലയിടത്ത് പൈലറ്റ് ട്രയിനി, മറ്റിടങ്ങളിൽ ഒരു ബിസിനസുകാരൻ, ചിലടയിടതത് അഭിഭാഷകൻ.. ഇങ്ങനെ സിനമാസ്റ്റെലിൽ തരംപോലെ പേരും ജോലിയും മാറ്റിപ്പറഞ്ഞാണ് ഈ വിരുതൻ കെണിയൊരുക്കാറുള്ളത്. ഇരിപിടുത്തം എല്ലായിപ്പോഴും ഫേസ്‌ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.

ഡോക്ര്മാരുടെയൊക്കെ ഫ്രണ്ട്ലിസ്റ്റിൽ എങ്ങനെയെങ്കിലും കയറിപ്പറ്റുന്ന ഇയാൾ തന്റെ വർക്കൗട്ട് വീഡിയോസും ആഡംബര ബൈക്കിലെ കറങ്ങുന്ന ദൃശ്യങ്ങളുമൊക്കെയാണ് അയച്ചുകൊടുത്താണ് പ്രീതി പിടിച്ചുപറ്റുന്നത്. എന്തുകൊണ്ടാണ് ഡോകട്മാരെയും മെഡിക്കൽസ്റ്റുഡൻസിലെയും ലക്ഷ്യമിടുന്നത് എന്ന് ചോദിച്ചപ്പോൾ അവരുടെ കൈയിൽ പണം ധാരാളം ഉണ്ടെന്നായിരുന്നു കാശിയുടെ മറുപടി. ചെന്നെ നഗരമായിരുന്നു ഇയാളുടെ വിഹാര രംഗം. അവിടുത്തെ മൂന്ന് മലയാളി പെൺകുട്ടികളും കാശിയുടെ വലയിൽ പെട്ടിട്ടുണ്ട്. ഇയാളുടെ പെൻഡ്രൈവ് പരിശോധിച്ച് പൊലീസ് നൂറിലധികം സ്ത്രീളുടെ അശ്ളീല ചിത്രങ്ങൾ കണ്ട് ഞെട്ടുകയായിരുന്നു.

എല്ലാ ഗജഫ്രോഡുകളെയും പോലെ വാക്ചാതുരിയായിരുന്നു ഇയാളുടെയും കൈമുതൽ. പക്ഷേ ഇയാൾക്ക് അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ചിലയിടത്തൊക്കെ മോഡലാണെന്നും നടനാണെന്നും തട്ടിവിടും. ആഡംബര ബൈക്കിൽ സിനിമാസ്റ്റെലിൽ കാണാനെത്തുന്ന ഇയാൾ വിലപടിച്ച സമ്മാനങ്ങളും നൽകി കാമുകിയെ വീഴുത്തും. പിന്നെയാണ് പോണ്ടിച്ചേരിയിലേക്കുള്ള യാത്ര. ഒരു പ്രത്യേക ഹോട്ടലിലാണ് ഇയാൾ മുറിയെടുക്കാറുള്ളത്. ഇവിടെവച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. എല്ലാം പ്രൊഫഷണൽ നിലവാരത്തിലുള്ളവയാണ്്. ഒരിടത്തും കാശിയുടെ ഒരു തലപോലും പെട്ടിട്ടില്ല. കാശിക്ക് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്ന് പൊലീസ് നിഗമനത്തിൽ എത്താനുള്ള കാരണം ഇതാണ്.

ഒരു ഡോക്ടറുടെ സുഹൃത്തായാൽ അത് മുതലെടുത്ത് അടുത്ത ലേഡി ഡോകട്റെയും ഇയാൾ വഞ്ചിക്കും. വിവരം പുറത്തായാലും മാനഹാനി ഓർത്ത് ആരും പരാതിപ്പെടില്ല. ഇനി പണം കൊടുത്തവരുടെ ചിത്രങ്ങളും ഇയാൾ പോൺ സൈറ്റുകൾക്ക് വിറ്റിട്ടുണ്ട്. അതുപോലെ വിദേശത്തുനിന്നും മറ്റും വരുന്ന പണച്ചാക്കുകളായ സ്ത്രീകൾക്ക് എസകോർട്ട് ഡ്യൂട്ടിയെന്ന് പറഞ്ഞ് കൂടെപ്പോയി ഒരു ദിവസം പങ്കാളിയായി ജീവിച്ചും ഇയാൾ കാശുണ്ടാക്കിയിരുന്നു.

കുടുക്കിയത് ചെന്നെയിലെ ഡോക്ടർ

ഒന്നുരണ്ടുമല്ല കഴിഞ്ഞ ആറ് വർഷമായി ഇയാൾ ഇതോപരിപാടി തുടരുകയാണ്. അതായത് 19ാമത്തെ വയസ്സുമുതൽ. കന്യകുമാരി ജില്ലായിൽനിന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. ഒടുവിൽ ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയിൽ ഏപ്രിൽ 24നാണ് യുവാവ് പിടിയിലാകുന്നത്. ഏഴുലക്ഷം കൊടുത്തിട്ടും ഇനിയും പണം കിട്ടണമെന്ന അതിബുദ്ധിയാണ് കാശിയെ കുടുക്കിയത്. പെൺകുട്ടി കന്യകുമാരി എസ്‌പി ശ്രീനാഥിന് പരാതി നൽകുകയായിരുന്നു. എപ്രിൽ 26നാണ് പൊലീസ് ഇയാളെ അറ്സ്റ്റ് ചെയ്തത്. നാഗർ കോവിൽ കോട്ടാറിലെ തൊഴിൽ രഹിതമാണ് ഇയാൾ എന്ന് അറിഞ്ഞ് കാമുകിമാർ ഞെട്ടുകയയാിരുന്നു.

ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യാൻ സഹായിച്ച ജിനോ എന്നയാളും ഒപ്പം അറസ്റ്റിലായി.വിദേശങ്ങളിൽ അടക്കം ഇയാൾക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടർന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാൻ കന്യാകുമാരി എസ്‌പി സർക്കാരിനോടു ശുപാർശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന. സമാനമായ രീതിയിൽ നേരത്തെ പൊള്ളാച്ചിയിലും പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന സംഘം പിടിയിലായിരുന്നു

''മിക്ക കേസുകളിലും പ്രതികൾ വെളിപ്പെടുമെന്ന് ഭയന്ന് സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ട് വന്നിട്ടില്ല,'' കന്യാകുമാരി എസ്‌പി എൻ ശ്രീനാഥ് പറഞ്ഞു. നൂറിലധികം പെൺകുട്ടികളെയും സ്ത്രീകളെയും കാസി ചൂഷണം ചെയ്തിരിക്കാമെന്ന് എസ്‌പി പറഞ്ഞു. ''ഭൂരിഭാഗം സ്ത്രീകളും ചെന്നൈയിലാണ്, അവരിൽ ധാരാളം ഡോക്ടർമാരും ഉൾപ്പെടുന്നു,'' അദ്ദേഹം പറഞ്ഞു.കാശിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌കുകൾ, സിഡികൾ എന്നിവ കണ്ടെടുത്തതായി ശ്രീനാഥ് പറഞ്ഞു.

തന്റെ മൊബൈൽ നമ്പറായ '9498111103' എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാൻ അല്ലെങ്കിൽ നമ്പറിലേക്ക് സന്ദേശത്തിന്റെ രൂപത്തിൽ പരാതികൾ അയയ്ക്കാൻ ശ്രീനാഥ് കാശിയുടെ ഇരകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പരാതിക്കാരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും എസ്‌പി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP