ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എം മാധവദാസ്
നാഗർകോവിൽ: കഴിഞ്ഞമാസം നാഗർകോവിലിൽവെച്ച് 26കാരനായ ആ സുന്ദരനെ കസ്റ്റഡിയിലെടുക്കുമ്പോൾ തമിഴ്നാട് പൊലീസ് ഒരിക്കലും കരുതിയില്ല അത് ഇന്ത്യകണ്ട ഏറ്റവും വലിയ സ്ത്രീപീഡന കേസ് ആവുമെന്ന്. നാഗർകോവിലെ ഒരു ചെറിയ ചിക്കൻ ഫാം ഉടമ തങ്കപാണ്ഡ്യന്റെ മകനായ കാശിയെന്ന സുജി, ഒരു ഡോക്ടറുടെ പരാതിയിൽ കന്യാകുമാരി എസ്പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അറസ്റ്റിലായത്. താൻ കാശിയുടെ മുൻ കാമുകിയായിരുന്നെന്നും തങ്ങൾ തമ്മിലുള്ള ബന്ധം മുതലെടുത്ത് സ്വകാര്യഫോട്ടോകൾ ഇന്റർനെറ്റിൽ അപ്പ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഡോക്ടറുടെ പരാതി. 7ലക്ഷം രൂപകൊടുത്തിട്ടും ആർത്തി തീരാതെ കാശി വീണ്ടും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
കേസ് അന്വേഷിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. ഈ ഫ്രീക്കൻ പയ്യാന് ബന്ധമുള്ളത് ഒന്നും രണ്ടുമല്ല നൂറിലധികം സ്ത്രീകളെയാണ്. അതിൽ ഭൂരിഭാഗവും ഡോകട്ര്മാരോ മെഡിക്കൽ സ്റ്റുഡൻസോ ആണ്. ഇവരെയൊക്കെ വളച്ച് ഫോട്ടോയൊടുത്ത് പണം തട്ടുകയായിരുന്നു കാശിയുടെ രീതി. ഇയാളുടെ പടവും രീതികളും വാർത്തയയാതോടെ മുപ്പതിലധികം ഡോക്ടമാരാണ് കന്യകുമാരി എസ്പിക്ക് പരാതി നൽകിയത്. മൊത്തം നൂറിലിധം ഇരുകളുടെ കാശി തന്നെ സമ്മതിക്കുന്നുണ്ട്. ഇതുകൊണ്ടും തീർന്നില്ല അന്താരാഷ്ട്ര ബന്ധമുള്ള ഒരു ക്രിനലാണ് കാശിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം വാങ്ങിയിട്ടും ഇയാൾ പല കാമുകിമാരുടെയും ചിത്രങ്ങളും വീഡിയോകളും പല പോൺ സൈററുകൾക്കും വിറ്റിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ രഹസ്യമായി പ്രവർത്തിക്കുന്ന പല ഡേറ്റിങ്ങ് ഗ്രൂപ്പുകളിലും എസ്കോർട്ട് വെബ്സൈറ്റുകളിലും ഇയാൾ അംഗമാണ്. എസ്കോർട്ട് ഡ്യൂട്ടിയെന്ന പേരിൽ പുരഷവേശ്യയായി ജീവിച്ചും ഈ സുമുഖൻ പണം സമ്പാദിക്കുന്നു. അതുകൊണ്ടുതന്നെ പൊലീസ് ഈ കേസ് തമിഴ്നാട് സിബിസിഐഡിക്ക് വിട്ടിരിക്കയാണ്. പോണ്ടിച്ചേരിയിലെ വിലിയ ആഡംബര ഹോട്ടലുകൾ കൊണ്ടുപോയാണ് ഇയാൾ പീഡനം നടത്തിയത്. ഇതിനുള്ള പണമൊക്കെ വിദേശ അക്കൗണ്ടുകളിൽനിന്നാണ് വരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാശിയുടെ സഹായികളിൽ ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത്. ഒരാൾക്ക് ഒറ്റക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വൻ റാക്കറ്റ് പിന്നിലുണ്ടെന്ന് തമിഴ്മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്.
ഒരു പ്രമുഖ നടന്റെ മകളും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളും വരെ കാശിയുടെ ഇരകൾ ആയിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ശക്തമായ ഒരു രാഷട്രീയ വിവാദമായും ഈ പ്രശ്നം ഉയർന്നുവരികയാണ്. നേരത്തെ നടന്ന പൊള്ളാച്ചി പീഡന പരമ്പര ഭരണകക്ഷിയായ എഐഡിഎംകെക്ക് വലിയ ചീത്തപ്പേരാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ കേസിൽ പഴുതടച്ച അന്വേഷണമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാലത്തും ഈ പീഡന കേസിൽ തമിഴകം തിളക്കയാണ്.
ഇരപിടുത്തം നവമാധ്യമങ്ങൾ വഴി
ചിലയിടത്ത് പൈലറ്റ് ട്രയിനി, മറ്റിടങ്ങളിൽ ഒരു ബിസിനസുകാരൻ, ചിലടയിടതത് അഭിഭാഷകൻ.. ഇങ്ങനെ സിനമാസ്റ്റെലിൽ തരംപോലെ പേരും ജോലിയും മാറ്റിപ്പറഞ്ഞാണ് ഈ വിരുതൻ കെണിയൊരുക്കാറുള്ളത്. ഇരിപിടുത്തം എല്ലായിപ്പോഴും ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.
ഡോക്ര്മാരുടെയൊക്കെ ഫ്രണ്ട്ലിസ്റ്റിൽ എങ്ങനെയെങ്കിലും കയറിപ്പറ്റുന്ന ഇയാൾ തന്റെ വർക്കൗട്ട് വീഡിയോസും ആഡംബര ബൈക്കിലെ കറങ്ങുന്ന ദൃശ്യങ്ങളുമൊക്കെയാണ് അയച്ചുകൊടുത്താണ് പ്രീതി പിടിച്ചുപറ്റുന്നത്. എന്തുകൊണ്ടാണ് ഡോകട്മാരെയും മെഡിക്കൽസ്റ്റുഡൻസിലെയും ലക്ഷ്യമിടുന്നത് എന്ന് ചോദിച്ചപ്പോൾ അവരുടെ കൈയിൽ പണം ധാരാളം ഉണ്ടെന്നായിരുന്നു കാശിയുടെ മറുപടി. ചെന്നെ നഗരമായിരുന്നു ഇയാളുടെ വിഹാര രംഗം. അവിടുത്തെ മൂന്ന് മലയാളി പെൺകുട്ടികളും കാശിയുടെ വലയിൽ പെട്ടിട്ടുണ്ട്. ഇയാളുടെ പെൻഡ്രൈവ് പരിശോധിച്ച് പൊലീസ് നൂറിലധികം സ്ത്രീളുടെ അശ്ളീല ചിത്രങ്ങൾ കണ്ട് ഞെട്ടുകയായിരുന്നു.
എല്ലാ ഗജഫ്രോഡുകളെയും പോലെ വാക്ചാതുരിയായിരുന്നു ഇയാളുടെയും കൈമുതൽ. പക്ഷേ ഇയാൾക്ക് അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ചിലയിടത്തൊക്കെ മോഡലാണെന്നും നടനാണെന്നും തട്ടിവിടും. ആഡംബര ബൈക്കിൽ സിനിമാസ്റ്റെലിൽ കാണാനെത്തുന്ന ഇയാൾ വിലപടിച്ച സമ്മാനങ്ങളും നൽകി കാമുകിയെ വീഴുത്തും. പിന്നെയാണ് പോണ്ടിച്ചേരിയിലേക്കുള്ള യാത്ര. ഒരു പ്രത്യേക ഹോട്ടലിലാണ് ഇയാൾ മുറിയെടുക്കാറുള്ളത്. ഇവിടെവച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. എല്ലാം പ്രൊഫഷണൽ നിലവാരത്തിലുള്ളവയാണ്്. ഒരിടത്തും കാശിയുടെ ഒരു തലപോലും പെട്ടിട്ടില്ല. കാശിക്ക് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്ന് പൊലീസ് നിഗമനത്തിൽ എത്താനുള്ള കാരണം ഇതാണ്.
ഒരു ഡോക്ടറുടെ സുഹൃത്തായാൽ അത് മുതലെടുത്ത് അടുത്ത ലേഡി ഡോകട്റെയും ഇയാൾ വഞ്ചിക്കും. വിവരം പുറത്തായാലും മാനഹാനി ഓർത്ത് ആരും പരാതിപ്പെടില്ല. ഇനി പണം കൊടുത്തവരുടെ ചിത്രങ്ങളും ഇയാൾ പോൺ സൈറ്റുകൾക്ക് വിറ്റിട്ടുണ്ട്. അതുപോലെ വിദേശത്തുനിന്നും മറ്റും വരുന്ന പണച്ചാക്കുകളായ സ്ത്രീകൾക്ക് എസകോർട്ട് ഡ്യൂട്ടിയെന്ന് പറഞ്ഞ് കൂടെപ്പോയി ഒരു ദിവസം പങ്കാളിയായി ജീവിച്ചും ഇയാൾ കാശുണ്ടാക്കിയിരുന്നു.
കുടുക്കിയത് ചെന്നെയിലെ ഡോക്ടർ
ഒന്നുരണ്ടുമല്ല കഴിഞ്ഞ ആറ് വർഷമായി ഇയാൾ ഇതോപരിപാടി തുടരുകയാണ്. അതായത് 19ാമത്തെ വയസ്സുമുതൽ. കന്യകുമാരി ജില്ലായിൽനിന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. ഒടുവിൽ ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയിൽ ഏപ്രിൽ 24നാണ് യുവാവ് പിടിയിലാകുന്നത്. ഏഴുലക്ഷം കൊടുത്തിട്ടും ഇനിയും പണം കിട്ടണമെന്ന അതിബുദ്ധിയാണ് കാശിയെ കുടുക്കിയത്. പെൺകുട്ടി കന്യകുമാരി എസ്പി ശ്രീനാഥിന് പരാതി നൽകുകയായിരുന്നു. എപ്രിൽ 26നാണ് പൊലീസ് ഇയാളെ അറ്സ്റ്റ് ചെയ്തത്. നാഗർ കോവിൽ കോട്ടാറിലെ തൊഴിൽ രഹിതമാണ് ഇയാൾ എന്ന് അറിഞ്ഞ് കാമുകിമാർ ഞെട്ടുകയയാിരുന്നു.
ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യാൻ സഹായിച്ച ജിനോ എന്നയാളും ഒപ്പം അറസ്റ്റിലായി.വിദേശങ്ങളിൽ അടക്കം ഇയാൾക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടർന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാൻ കന്യാകുമാരി എസ്പി സർക്കാരിനോടു ശുപാർശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന. സമാനമായ രീതിയിൽ നേരത്തെ പൊള്ളാച്ചിയിലും പെൺകുട്ടികളെ വലയിൽ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന സംഘം പിടിയിലായിരുന്നു
''മിക്ക കേസുകളിലും പ്രതികൾ വെളിപ്പെടുമെന്ന് ഭയന്ന് സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ട് വന്നിട്ടില്ല,'' കന്യാകുമാരി എസ്പി എൻ ശ്രീനാഥ് പറഞ്ഞു. നൂറിലധികം പെൺകുട്ടികളെയും സ്ത്രീകളെയും കാസി ചൂഷണം ചെയ്തിരിക്കാമെന്ന് എസ്പി പറഞ്ഞു. ''ഭൂരിഭാഗം സ്ത്രീകളും ചെന്നൈയിലാണ്, അവരിൽ ധാരാളം ഡോക്ടർമാരും ഉൾപ്പെടുന്നു,'' അദ്ദേഹം പറഞ്ഞു.കാശിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, സിഡികൾ എന്നിവ കണ്ടെടുത്തതായി ശ്രീനാഥ് പറഞ്ഞു.
തന്റെ മൊബൈൽ നമ്പറായ '9498111103' എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാൻ അല്ലെങ്കിൽ നമ്പറിലേക്ക് സന്ദേശത്തിന്റെ രൂപത്തിൽ പരാതികൾ അയയ്ക്കാൻ ശ്രീനാഥ് കാശിയുടെ ഇരകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പരാതിക്കാരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും എസ്പി കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍