മെയ് മാസത്തിലെ തുറന്നെഴുത്തുകൾ: ആർത്തവവും ചില സദാചാര ചിന്തകളും; ഡോ. സിന്ധു ജോയി എഴുതുന്നു..
'രൂപി കൗർ' ഈയിടെയായി നവമാദ്ധ്യമങ്ങൾ ഏറെ ചർച്ചചെയ്തുകൊണ്ടിരി ക്കുന്ന ഒരു വ്യക്തി. വാട്ടർലൂ സർവ്വകലാശാലയിൽ വിഷ്വൽ റൈറ്റിങ് കോഴ്സ് ചെയ്യുന്ന കവിയും കലാകാരിയുമായ ഇന്ത്യകാരി. പഠനത്തിന്റെ ഭാഗമായി ടൊറോന്റോയിൽ താമസിക്കുന്നു. തന്റെ കോഴ്സിന്റെ ഭാഗമായി ആർത്തവത്തെ സംബന്ധിക്കുന്ന ഫോട്ടോ സീരിസിന് വേണ്ടി എടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു എന്നതിന്റെ പേരിൽ അവരത് നീക്കം ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്തപ്പോഴും സമാനമായ അനുഭവം ഉണ്ടായതിനെ തുടർന്ന് ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടു.
സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിയമവിരുദ്ധ പ്രവർത്തി കളുടെയോ സ്വയം പീഡിപ്പിക്കുന്ന ചിത്രങ്ങളോ, നഗ്നചിത്രങ്ങളോ ഒക്കെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന ചിത്രങ്ങളുടെ പട്ടികയിൽ വരുന്നതെന്നി രിക്കേ ഒരു സ്ത്രീ പൂർണ്ണമായും വേഷം ധരിച്ച് രക്തം പുരണ്ട ബെഡ്ഷീറ്റിൽ കിടക്കുന്ന ചിത്രങ്ങൾ നീക്കം ചെയ്യേണ്ട കാര്യം എന്താണെന്നായിരുന്നു രുചിയുടെ ചോദ്യം. ആർത്തവചക്രം സ്ത്രീയുടെ ജീവിതത്തിലെ സാധാരണ സംഭവമാ ണെന്നും അതിൽ മാറ്റി നിർത്താനോ ലജ്ജിക്കാനോ ഒന്നുമില്ലെന്ന് സമൂഹത്തെ മനസ്സിലാക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും രുചി പറയുന്നു.
രൂപിയുടെ പോസ്റ്റിലെ വരികൾ ഇതായിരുന്നു: ''നന്ദി ഇൻസ്റ്റഗ്രാം എന്റെ ചിത്രങ്ങൾ വിമർശിക്കാനും ചർച്ച ചെയ്യപ്പെടാനും ആഗ്രഹിച്ചതുപോലെ തന്നെയായി നിങ്ങളുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ കൊച്ചു കുട്ടികളെ പോലും അശ്ലീലമായി ചിത്രീകരിക്കുന്ന രീതിയിലുള്ള നിരവധി അക്കൗണ്ടുകളും ഫോട്ടോകളുമുണ്ട്. സ്ത്രീകളെ മനുഷ്യരായിപോലും കണകാക്കാത്തതിന് നന്ദി''. രൂപിയുടെ പ്രതിഷേധം ഫലം കണ്ടു. നിരവധി ആളുകൾ അവർക്കനു കൂലമായി പ്രതികരിക്കാൻ തുടങ്ങിയതോടെ ക്ഷമാപണം നടത്തികൊണ്ട് ആ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിന് പുനഃസ്ഥാപിക്കേണ്ടി വന്നു.
രൂപിയുടെ കാര്യം ഇവിടെ പറയേണ്ടിവന്നത് ഇതിന് സമാനമായ ഒരനുഭവം എനിക്കും ഉണ്ടായതുകൊണ്ടാണ്. കഴിഞ്ഞ ദിവസം ആർത്തവമാണെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ലഭിച്ച പ്രതികരണങ്ങൾ ഏറെക്കുറെ അമ്പരിപ്പിക്കുന്നവയായിരുന്നു. ചിലരത് പരസ്യമായി പറയാൻ ധൈര്യം കാണിച്ചപ്പോൾ ഇൻബോക്സിലൂടെ വന്ന മെസ്സേജുകൾ ദീർഘമായി ചിന്തിപ്പിക്കുകയും ഇത്തരമൊരു തുറന്നെഴുത്തിലേക്ക് നയിക്കുകയുമായിരുന്നു. നിമിഷനേരം കൊണ്ട് ഫേസ്ബുക്കിലതൊരു വലിയ സദാചാരപ്രശ്നമായി മാറുകയും ചെയ്തു.
വാസ്തവത്തിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ മൂടിവെയ്ക്കപ്പെടേണ്ട ഒന്നാണോ ആർത്തവം? അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ നികൃഷ്ടമായ ഒരു രോഗമാണോ? അത് സ്ത്രീയുടെ ഒരു ശാരീരികാവസ്ഥയാണ്. ഈയിടെയായി ഫേസ്ബുക്കിലും, സാമൂഹിക മാദ്ധ്യമങ്ങളിലുമൊക്കെ ഈ വിഷയത്തിൽ നടക്കുന്ന തുറന്ന ചർച്ചകൾ എന്റെ ഈ വരികൾക്ക് കരുത്ത് പകരുന്നുണ്ട്.
എന്റെ പേരിനുതാഴെ കമന്റായി ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ചോദിച്ചത് ഇങ്ങനെ: ''ചേഛീ വാട്ട് ഈസ് ആർത്തവം'' ''ഗോ ആൻഡ് ആസ്ക് യുവർ മദർ'' എന്ന് മറുപടിയിട്ടപ്പോൾ പോസ്റ്റും ഡീലിറ്റ് ചെയ്തു അയാൾ ഓടിക്കളഞ്ഞു എന്നത് സത്യം. എന്നാൽ ആ കുട്ടിയുടെ അറിവിലേയ്ക്കായി ആർത്തവം എന്താണെന്ന് വിശദീകരിക്കുകയാണ്.
പെൺകുട്ടി പ്രത്യുൽപ്പാദനശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. അതോടുകൂടി അണ്ഡവിസർജ്ജനം ആരംഭിക്കുകയും ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുകയും വളർച്ചയെത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന് ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിൽ ആരംഭിക്കുകയും ചെയ്യുന്നു. ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ അവസാനിക്കുന്നു. ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവമാണ് ആർത്തവം. ഗർഭപാത്രത്തിന്റെ ഉൾപ്പാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം അല്ലെങ്കിൽ തീണ്ടാരി ആർത്തവ രക്തം. സാധാരണ രക്തം തന്നെയാണ് ആർത്തവം കഴിഞ്ഞ് ഇരുപത്തിയെട്ട് ദിവസമാകുമ്പോൾ ഗർഭപാത്രത്തിന്റെ ഏറ്റവും ഉള്ളിലായുള്ള എൻഡോമെട്രിയം എന്ന സ്തരം ഈസ്ട്രജൻ പ്രോജസ്ട്രോൺ ഹോർമോണുകളുടെ പ്രവർത്തനഫലമായി കട്ടപിടിച്ചുവരുന്നു. ഇങ്ങനെ കട്ടപിടിക്കുമ്പോൾ പെട്ടെന്ന് പ്രൊജസ്ട്രോൺ നിരക്ക് കുറഞ്ഞുവരികയും ഇതുമൂലം എൻഡോമെട്രിയത്തിന് അവിടെ പിടിച്ചു നിൽക്കാൻ കഴിയാതെ പുറത്തേക്കുവരികയും ചെയ്യുന്നു. ഇങ്ങനെയാണ് ഓരോ മാസവും ആർത്തവരക്തം കാണപ്പെടുന്നത്. ഹോർമോണുകളാണ് ആർത്തവരക്തത്തെ നിയന്ത്രിക്കുന്നത്. ഇത് സ്വാഭാവിക പരിവർത്തനമായതിനാൽ വൈദ്യശാസ്ത്രപരമായി ആർത്തവരക്തം അശുദ്ധരക്തമല്ല. ഈ പ്രക്രിയ എല്ലാ സസ്തനികളിലുമുണ്ട്.
സൂപ്പർ മാർക്കറ്റുകളിലും മറ്റും പോകുമ്പോൾ 'സാനിട്ടറി നാപ്കിൻസ്' എടുക്കുന്ന ഭാഗത്ത് എത്തുന്ന സ്ത്രീകൾ തിടുക്കത്തിൽ എന്തോ അപരാധം ചെയ്യുന്നതുപോലെ പാഡും എടുത്ത് വേഗത്തിൽ പോകുന്നത് കാണാൻ ഇടവന്നിട്ടുണ്ട്. എന്തായിരിക്കാം അവരുടെ ആ മാനസികാവസ്ഥ എന്ന് മുൻപും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആർത്തവം ഒളിച്ചുവെയ്ക്കപ്പെടേണ്ടതാണെന്ന മാനസിക ധാരണയിൽ നിന്നാകാം ആ പെരുമാറ്റം. കാലം മാറി എന്നും തൊഴിൽ മേഖലയിൽ ഉൾപ്പെടെ സ്ത്രീകൾ മുന്നേറി എന്നൊക്കെ വീരവാദം മുഴക്കുന്ന ഈ കാലഘട്ടത്തിലും സ്വന്തം ശാരീരികാവസ്ഥകൾ ഒളിച്ചുവെയ്ക്കണമെന്ന വാദം എന്നെ അസ്വസ്ഥയാക്കുന്നു.
എല്ലാം മൂടിവെയ്ക്കപ്പെടുന്ന അല്ലെങ്കിൽ മൂടിവെയ്ക്കപ്പെടേണ്ടിവരുന്ന ഒരു സാമൂഹികാവസ്ഥയിൽ നിന്ന് പൊളിച്ചെഴുത്തലുകൾ നടത്താൻ നമുക്കിനിയു മായിട്ടില്ല. 'ആർത്തവം', 'സ്തനം', 'ലിംഗം', 'ലൈംഗികത' തുടങ്ങിയ വാക്കുകളും അവ ചർച്ചചെയ്യപ്പെടുന്നതും അപരാധമാണെന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നു. പലപ്പോഴും എഴുത്തുകളിലും വാക്കുകളിലും 'ലൈംഗികത' എന്ന പദം പോലും ഉപയോഗിക്കാൻ പലരും മടിക്കുന്നു. പകരം ഇംഗ്ലീഷിലെ 'സെക്സ്' എന്ന വാക്ക് ഉപയോഗിക്കുന്നു.
ഈ ഒളിച്ചുവെയ്ക്കലുകളിലാണ് നമ്മുടെ സമൂഹത്തിലെ പല പ്രശ്നങ്ങളും ചുറ്റിപിണഞ്ഞ് കിടക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ന് പിഞ്ചുകുഞ്ഞുങ്ങളിലേക്കും വയോധികരിലേക്കുമൊക്കെ വ്യാപിക്കുമ്പോൾ, ഗാർഹിക പീഡനങ്ങൾ അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് എന്തുചെയ്യാൻ സാധിക്കുന്നു?
ചെറുപ്പം മുതൽ ആൺകുട്ടിയേയും പെൺകുട്ടിയേയും ക്ലാസ്സ് മുറിയിൽ പോലും വേർതിരിച്ച് ഇരുത്തുന്ന രീതി ഇന്നും തുടരുകയാണ്. സ്ത്രീ അകറ്റി നിർത്തപ്പെടേണ്ടവളാണെന്ന ബോധം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇതുകൊണ്ടാണ് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണ മെന്ന ആവശ്യം ഉയരുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളോട് സന്ധി ചെയ്യാൻ നമ്മുടെ സമൂഹം ഇനിയും മാനസികമായി തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.
പരസ്യമായി ഇത്തരം കാര്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും രഹസ്യമായി ഇതെല്ലാം ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. പോൺ സൈറ്റുകളും മറ്റും സേർച്ച് ചെയ്യുന്ന മലയാളികളുടെ ശരാശരി രാജ്യത്തുതന്നെ വളരെ മുൻപന്തിയിലാണെന്ന് ഈയിടെ പുറത്തുവന്ന ഒരു പഠനം വെളിവാക്കുന്നു.
എന്റെ ഫേസ് ബുക്ക് പോസ്റ്റ് ഒത്തിരി ആളുകളുടെ സദാചാരചിന്തകളെ മുറിവേൽപ്പിച്ചിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. ''നിങ്ങളെപ്പോലെ ഒരാളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നാണ് പലരും പ്രതികരിച്ചത്''. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഒരു ശാരീരികാവസ്ഥ തുറന്ന് പറഞ്ഞതാണ് തെറ്റെങ്കിൽ ശരി നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ എന്റെ ശരി ഇതാണ്. എന്റെ വാക്കുകളെ ഞാൻ തെല്ലും ഭയപ്പെടുന്നില്ല. പ്ലാബ്ലോ നെരൂദ പറഞ്ഞതുപോലെ.''എനിക്ക് ആർത്തവം തുടങ്ങുംമുൻപേ അതേക്കുറിച്ച് നാണിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. അതു തുടങ്ങിയപ്പോൾ സമൂഹം അതിന്റെ നാണംകൂടി എന്റെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങി. എന്തിനാണ് സമൂഹത്തിന് ഇത്ര പേടി, ആർത്തവത്തോട് ഈ അയിത്തം? സ്ത്രീകളുടെ രതിവൽക്കരിക്കപ്പെട്ട ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കാണിക്കാമെങ്കിൽ ആർത്തവം എന്തുകൊണ്ട് മറച്ചുപിടിക്കണം?''നിങ്ങൾക്ക് പൂക്കളെ നുള്ളിയെറിയാൻ സാധിച്ചേക്കാം. പക്ഷേ വസന്തത്തിന്റെ വരവിനെ തടയാനാകില്ല''.
അതുകൊണ്ടുതന്നെ നിങ്ങൾ ഒളിച്ചുവെയ്ക്കാൻ ആഗ്രഹിക്കുകയും പറയാൻ മടിക്കുന്നതുമായ ചില കാര്യങ്ങൾ മറുനാടനിലെ ഈ വേദിയിലൂടെ തുറന്ന ചർച്ചയാക്കാൻ ശ്രമിക്കുകയാണ്.
രൂപി കൗറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അവസാന വരികൾ ഇതായിരുന്നു. ''എനിക്ക് ആർത്തവം തുടങ്ങുംമുൻപേ അതേക്കുറിച്ച് നാണിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. അതു തുടങ്ങിയപ്പോൾ സമൂഹം അതിന്റെ നാണംകൂടി എന്റെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങി. എന്തിനാണ് സമൂഹത്തിന് ഇത്ര പേടി, ആർത്തവത്തോട് ഈ അയിത്തം? സ്ത്രീകളുടെ രതിവൽക്കരിക്കപ്പെട്ട ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കാണിക്കാമെങ്കിൽ ആർത്തവം എന്തുകൊണ്ട് മറച്ചുപിടിക്കണം?
രൂപിയുടെ വാക്കുകൾ നവമാദ്ധ്യമങ്ങളിലും സമൂഹത്തിലും ഒരു തുറന്ന സമരത്തിന്റെ തുടക്കമാകുകയാണ്. ശാരീരികാവസ്ഥകളോടുള്ള രഹസ്യ സമീപനവും മാറ്റിനിർത്തപ്പെടലും ഇല്ലാതാക്കാനുള്ള ശ്രമം. എന്നാൽ രൂപി കൗറിന്റെ വാക്കുകൾ തുറന്ന സമീപനത്തോടെ കാണുവാൻ നമ്മുടെ സമൂഹം തയ്യാറാകുമോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്