മദനിക്ക് വീണ്ടും ഭാഗിക നീതി; രോഗബാധിതയായ അമ്മയെ കാണാൻ അഞ്ച് ദിവസം കേരളത്തിലെക്ക് പോകാൻ അനുമതി; കർണ്ണാടക പൊലീസ് സുരക്ഷ ഒരുക്കും; ജാമ്യ വ്യവസ്ഥയിൽ മറ്റ് ഇളവുകൾ ഇല്ല
ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചു. അസുഖമായി കിടക്കുന്ന അമ്മയെ കാണാൻ കേരളത്തിലേക്ക് പോകാനാണ് അനുമതി. അഞ്ച് ദിവസത്തേക്കാണ് ഇളവ്. മദനി കേരളത്തിൽ പോകുമ്പോൾ എല്ലാ സുരക്ഷാ ക്രമീകരണവും കർണ്ണാടക പൊലീസ് ഒരുക്കണം. കേരളാ പൊലീസുമായി ഇതിനായി ഏകോപനം ഉണ്ടാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. മദനിക്ക് വേണ്ടി സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹജരായത്. എന്ന് കേരളത്തിൽ പോകണമെന്ന കാര്യം മദനിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയെ തുടർന്ന് നാളെ തന്നെ മദനി ബംഗളുരുവിൽ നിന്ന് കേരളത്തിലെത്തും.
ബംഗളുരു സ്ഫോടനക്കേസിൽ വിചാരണ പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വരുമെന്ന് വിചാരണ കോടതി സുപ്രീംകോടതിയിൽ കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മദനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാമെന്ന് കർണാടക സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ കാലയളവ് പിന്നിട്ടതിനാൽ ജാമ്യവ്യവസ്ഥതകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയെ സമീപിച്ചു. ഇതാണ് അംഗീകരിക്കപ്പെടുന്നു. മദനിക്ക് ഏറെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. വീൽചെയറിലാണ് യാത്ര. അമ്മയാണെങ്കിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസിയിലുമാണ്. ഈ സാഹചര്യത്തിൽ മദനിക്ക് കേരളത്തിലേക്ക് പോകാൻ അവസരം നൽകാത്തത് നീതി നിഷേധമാണെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.
അതേ സമയം ബാംഗലൂർ സ്ഫോടന കേസിലെ വിചാരണ 2 കൊല്ലം നീളുമെന്ന കർണ്ണാടക സർക്കാർ കോടതിയിൽ അറിയിച്ചതും ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കാൻ സുപ്രീം കോടതി പരിഗണിച്ചു. അതേ സമയം എന്തുകൊണ്ടാണ് വിചാരണ ഇത്രയും നീളുന്നത് അറിയിക്കാൻ കർണ്ണാടക സർക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മദനി പ്രതിയായ ബംഗലൂരു സ്ഫോടന കേസിന്റെ വിചാരണ പൂർത്തിയാക്കാൻ രണ്ട് വർഷത്തെ സമയം വേണമെന്ന് വിചാരണ കോടതി കർണാടക ഹൈക്കോടതിക്ക് കത്തുനൽകി നൽകിയിരുന്നു. വിചാരണ കോടതി ജഡ്ജിയുടെ കത്ത് ഹൈക്കോടതി സുപ്രീംകോടതിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
കേസിന്റെ വിചാരണ പൂർത്തയാകാൻ രണ്ടു വർഷം വേണമെന്നു കേസ് പരിഗണിക്കുന്ന കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവിൽ കേസ് പരിഗണിച്ച കോടതിയിൽ നിന്നും പുതിയ കോടതിയിലേയ്ക്കു എന്തിനു കേസിന്റെ വിചാരണ മാറ്റിയെന്നു കോടതി കർണാടക സർക്കാരിനോടു ചോദിച്ചു. ഇക്കാര്യത്തിൽ ഉടൻ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ നീളുന്നതിന്റെ കാരണം അറിയിക്കണമെന്നും കോടതി പറഞ്ഞു. നാലു മാസത്തിനകം വിചാരണ പൂർത്തിയാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ രണ്ടു വർഷം വേണ്ടിവരുമെന്ന പുതിയ വാദത്തേയും കോടതി ചോദ്യം ചെയ്തു. വിചാരണ അനന്തമായി നീണ്ടു പോകുന്നതും ആരോഗ്യപ്രശ്നങ്ങളുമാണു മദനിയുടെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണു ജാമ്യവ്യവസ്ഥയിൽ ഇളവനുവദിക്കാൻ കോടതി തീരുമാനിച്ചത്. ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണു മദനിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ലഭിച്ച ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണു മദനി വീണ്ടും കോടതിയെ സമീപിച്ചത്.
ബംഗലൂരു സ്ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് മദനിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കർണാടക സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചത്. അതിന് വിരുദ്ധമായ അഭിപ്രായാണ് വിചാരണ കോടതി നേരിട്ട് മേൽക്കോടതികളെ അറിയിച്ചിരിക്കുന്നത്. ചികിത്സക്കായി മദനിക്ക് സുപ്രീംകോടതി നൽകിയ ജാമ്യം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ വിചാരണ വീണ്ടും നീട്ടിക്കൊണ്ടുപോകാനും ബംഗളൂരുവിൽ തളച്ചിടാനും കർണാടക സർക്കാർ നടത്തുന്ന നീക്കം ചോദ്യം ചെയ്താണ് പി.ഡി.പി ചെയർമാൻ മദനി സുപ്രീംകോടതിയെ സമീപിച്ചത്. ചില സാക്ഷികളെ വീണ്ടും തിരിച്ചുവിളിക്കാൻ കർണാടക സർക്കാർ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് മദനി ബോധിപ്പിച്ചു.
വിചാരണകോടതി മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. വിചാരണകോടതി അഞ്ച് വർഷമെടുത്ത് വിചാരണ പൂർത്തിയാക്കുന്ന സമയത്തായിരുന്നു മാറ്റം. ഇതിലൂടെ വീണ്ടും വിചാരണ നടത്തേണ്ട അവസ്ഥയുണ്ടായി. ഇത് കേസ് നീട്ടികൊണ്ട് പോകാനുള്ള തന്ത്രമാണെന്നാണ് മദനിയുടെ പക്ഷം. 2010 ജൂലൈ 11ന് അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി കഴിഞ്ഞ മദനിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സിറ്റി സിവിൽ ജഡ്ജിക്ക് മുമ്പാകെയുള്ള വിചാരണ തീരുന്നത് വരെ എന്നായിരുന്നു കഴിഞ്ഞ നവംബർ 14ന് ജാമ്യം അനുവദിക്കുമ്പോൾ സുപ്രീംകോടതി പറഞ്ഞിരുന്നത്. നാലു മാസത്തിനകം വിചാരണ തീർക്കാമെന്ന് സർക്കാർ അന്ന് സുപ്രീംകോടതിക്ക് ഉറപ്പുനൽകി. അത് മറികടക്കാനാണ് കേസ് എൻ.ഐ.എ കോടതിയിലേക്ക് മാറ്റിയത്. ബംഗളുരുവിൽ ഒരു വർഷം മുമ്പ് പ്രത്യേക കോടതി പ്രവർത്തിച്ചുതുടങ്ങിയ ശേഷമായിരുന്നു തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍