ഉഗ്രനൊരു മാമ്പഴക്കാലം
എന്താണ് ഒരു വസ്തുവിന്റെ വില?
ചോദ്യം ആവർത്തി കൊണ്ട് മിസ്. ലിപി ദാസ് ലക്ച്ചറർ ഹാളിലെ സ്റ്റേജിൽ രണ്ട് ചാൽ നടന്നു. മപ്പതോളം വരുന്ന ഞങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ മാറി മാറി നോക്കി സ്റ്റേജിൽ നിന്നിറങ്ങി അവർ, മുൻനിരയിൽ ഇടത്തേ അറ്റത്തിരുന്ന എന്റെ അരികിലെത്തി. ഞങ്ങൾ രാണ്ടാഴ്ച നീളുന്ന ഒരു മാനേജ്മെന്റ് റിഫ്രഷർ കോഴ്സിലായിരുന്നു.
ഞാൻ ഉത്തരം പറഞ്ഞില്ല.
അവരുടെ ആകർഷകമായ രൂപഭാവങ്ങളിലോ വശ്യമായ സംസാര രീതിയിലോ വിസ്മയിച്ചിരുന്നതുകൊണ്ടു മാത്രമല്ല ഞാൻ ഉത്തരം പറഞ്ഞിരുന്നെങ്കിൽ അതൊരു മറു ചോദ്യമാകുമായിരുന്നു.
''മിസ് ലിപി, ഒരടിയോളം നീളമുള്ള മെലിഞ്ഞ കമ്പിന്റെ അറ്റത്ത് കെട്ടിപ്പിടിച്ച്, ഊതി വിടർന്ന്, പുറത്ത് വർണ്ണപ്പൊട്ടുകളുടെ ദൃശ്യ ചാരുതയും അകത്ത് കടുക് മണികളുടെ കിലുകിലാരവമുള്ള ഒരു ചുവന്ന ബലൂണിന് എന്താണ് വില''
മിസ് ലിപിക്കോ, സാമ്പത്തിക ശാസ്ത്രി അരച്ച് കലക്കി കുടിച്ച നോബൽ ജേതാക്കൾക്കോ അതിന്റെ വില കണക്കാക്കാനാകില്ല!
കാരണം അതെന്റെ ബാല്യമാണ്. ബാല്യത്തിന്റെ വർണ്ണാഭവും ചേതോഹരവുമായ ഒരു
ചീന്താണ്.
തീവെട്ടി വിളക്കുകൾക്കും ഉത്സവാരവങ്ങൾക്കും മദ്ധ്യേ ഒരു വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ കൈവശം ചേരുന്ന വിലമതിക്കാനാവാത്ത ആഹ്ലാദമാണ്.
കല്ലെറിഞ്ഞു വീഴ്ത്തിയ പച്ച മാങ്ങകൾ കല്ലുപ്പ് ചേർത്ത് കടിച്ചു തിന്നുമ്പോൾ നാവിലൂറുന്ന രസക്കൂട്ടായി. വരമ്പോരത്തെ പുൽ നാമ്പുകൾ നഗ്ന പാദങ്ങളിലേക്ക് പടർന്നു തരുന്ന പുലർകാല മഞ്ഞിന്റെ കുളിരായി, അമ്പല മുറ്റത്തിനപ്പുറം വയൽപ്പരപ്പിന് മുകളിലേക്ക് ഞാനുയർന്ന് അനന്തതയിലേക്ക് നീളുന്ന വൈദ്യുത കമ്പികളിൽ ആരവം കൂട്ടുന്നു ഇരട്ടവാലൻ കുരുവികളായി, ഓർമ്മകളിലെ നിതാന്ത വിരുന്നായ ബാല്യം.
കലാപ കാലഘട്ടങ്ങളിലെ കാർക്കോടക നീതികൾ കാലുഷ്യം മാത്രം വിളമ്പുന്ന മനസ്സിലേക്ക് മഷിപ്പച്ചയുടെ തണുപ്പ് കിനിഞ്ഞിറങ്ങിയത് എങ്ങിനെ എന്ന അതിശയത്തിന് ഒരു ഉത്തരം മാത്രം - അജോയ് കുമാറിന്റെ ആദ്യ രചനയായ ''അങ്ങിനെ ഒരു മാമ്പഴക്കാല'' ത്തിന്റെ പുനർ വായന.
''കുഞ്ഞുന്നാളിലെ ഇഷ്ടങ്ങൾ, മുതിർന്നാലും ഹൃദയത്തിൽ അധിവസിക്കും. ഒരിക്കൽ മതിമറന്നാടിയ സ്ഥല കാലങ്ങളിലേക്ക് ആത്മാവ് വിതാന്ത പ്രയാണത്തിലേക്കായിരിക്കുമെന്നത് ജീവിതത്തിലെ മനോഹരമായ ഒരു തിരിച്ചറിവാണ്''-ഖലീൽ നിബ്രാന്റെ ഊ വരികൾ ''അങ്ങിനെ ഒരു മാമ്പഴക്കാല'' ത്തിന് വേണ്ടി മുന്നേ കുറിച്ചിട്ടതായിരിക്കാം.
ഓമനത്വം തുളമ്പുന്ന ഒരു കുരുന്നു ശൈശവം നമ്മുടെയെല്ലാം വളർച്ചയുടെ ശൈത്യ സുഷുപ്തിയിലേക്ക് വഴുതി വീണിട്ടുണ്ടാകാം. എന്നാൽ അപൂർവ്വം ചില ഭാഗ്യവാന്മാർക്ക് ഇല കൊഴിച്ചിലിന്റെ ആസുര ഭാവങ്ങൾക്കിടയിലും വരാനിരിക്കുന്ന വസന്തത്തിന്റെ ദൂരക്കാഴ്ചകൾ പോലെ അതിനെ തിരിച്ചറിയാൻ കഴിയും. അജോയ് കുമാർ അങ്ങിനെയൊരാളാണെന്ന് ഞാൻ കുറിക്കുമ്പോൾ ''മാമ്പഴക്കാലം'' അനുഭവിച്ചറിഞ്ഞ ആസ്വാദകരുടെ പ്രതിനിധിയാണ് ഞാനെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു.
''മാമ്പഴക്കാല'' ത്തിന്റെ ഏറ്റവും ആകർഷകമായ ഭാവതലം, കളകളിലുടനീളം പ്രകടമാകുന്ന എഴുത്തു കാരന്റെ ലാളിത്യവും ആത്മാർത്ഥതയും ആണ്. അങ്ങേയറ്റം ശ്ലാഘനീയമായ കാര്യം. സംഭവങ്ങളെയും അതിന്റെ അവസ്താന്തരങ്ങളെയും നിഷ്കളങ്കമായ ഒരു വീക്ഷണ കോണിലൂടെ നോക്കി കാണുന്നു. പിന്നെ അതിനെ ആവിഷ്കരിക്കുന്നു. ഒരു കുഞ്ഞിന്റെ ഹൃദയക്കാഴച്കളിലൂടെ. കഥകൾ ഉരുത്തിരിയുന്നതും വികസിക്കുന്നതും തന്നിലൂടെയാണെങ്കിലും ഒരു വീര നായക പരിവേഷം സ്വയം നൽകാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം കഥാകാരനെ നമുക്ക് വളരെ പ്രിയങ്കരനാക്കുന്നു. ''വിധി വശാൽ ഞാനവിടെയുണ്ടായിരുന്നു. അതിനാൽ എനിക്ക് നിങ്ങളോടിത് പങ്ക് വയ്ക്കാനാകുന്നു''
മൂത്ത് പഴുത്ത സ്വർണ്ണ മാമ്പഴങ്ങൾ ഇറുന്ന വീഴുന്ന ഒരു മാഞ്ചോട്ടിൽ കഥാകാരനോടൊപ്പം കൂട്ടം കൂടിയിരുന്ന് തതേനൂറും കനികൾ ഒരുമിച്ചാസ്വദിക്കുന്ന അവതരണം രീതിയെക്കുറിച്ച് പറയാൻ ആംഗലേയം കടമെടുക്കട്ടെ ''ഹാറ്റ്സ് ഓഫ്''
ഈ പതിമൂന്ന് കഥകളിൽ നിന്ന് ഏറ്റവും ഉത്തമമായത് തെരഞ്ഞെടുക്കുന്നതിന് പ്രസക്തിയില്ല. ഒന്നിനൊന്ന് മെച്ചമായ മാകന്ദങ്ങളോട് ആ അനീതി പാടില്ല.
കുഞ്ഞു നിഷ്കളങ്കത മനസ്സിലാക്കാനുള്ള മുതിർന്നവരുടെ കഴിവില്ലായ്മയും കുരുന്നുകളോടുള്ള ക്രൂരതയും ''ഒരു മുറിവിന്റെ ഓർമ്മയ്ക്ക്'' ഹൃദയ സ്പൃക്കായി ചിത്രീകരിക്കുന്നു. പഴയ കൂട്ടുകാരന്റെ നിറമിഴകളെ സ്വ പുത്രന്റെ ഓമനത്വമാർന്ന മുഖത്ത് പാശ്ചാത്താപ വിവശതയോടെ ഓർത്തെടുക്കുമ്പോൾ ''ബിനാക്ക ടോയ്സ്'' നമ്മുടെയും കഥയാകുന്നു. ഭൂതകാലത്തിന്റെ നൈമിഷമായ അത്യാർത്തികൾ സൃഷ്ടിക്കുന്ന കണ്ണീർച്ചാലുകളിലൂടെ ജീവിതത്തിൽ ഒരു ''ൗിറൗ'' ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മളിൽ ഓരോരുത്തരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടായിരിക്കും. ''ലോഡ്ജ് മുതലാളി'' കഥയിലെന്ന പോലെ.
ജനലഴികളിലേക്ക് ഞാനും എത്തി നോക്കിക്കാണുമായിരിക്കും. ''സൈക്കിൾ അണ്ണാച്ചി'' യിലെ ബിന്ദുവിന്റെ ''അജ്മാറേ'' എന്ന വിളി കേട്ട്.
നീറുന്ന ജീവിത സത്യങ്ങൾ മനോഹരമായി ഇഴപിരിച്ചു ചേർക്കപ്പെട്ട കഥകൾ.
''ജനാലക്കലെ കുട്ടി'' മഞ്ഞു തുള്ളി പോലൊരു സുഹൃത്തി ടീ ഷോപ്പ് അമ്മാവൻ എന്നീ കഥകൾ ഹൃദയത്തെ തൊട്ടു നിൽക്കുന്ന ജീവിതാനുഭവങ്ങൾ അവയെ വിദൂരമായ ഭൂതകാലത്തിൽ നിന്നായാലും ഖനനം ചെയ്തെടുക്കാനും മനോഹരമായി പുനരവതരിപ്പിക്കാനുമുള്ള കഥാകാരന്റെ അനന്യ സാധാരണമായ കൗശലം വെളിപ്പെടുത്തുന്നു.
എത്രയെത്ര കഥകൾ ഞാൻ വായിച്ചിരിക്കുന്നു. മാതൃ ഭാഷയിലും മറു ഭാഷയിലും. പക്ഷെ ഈ പതിമൂന്ന് കഥകൾ, ഒരു തുടക്കക്കാരന്റെയല്ല, പ്രത്യുത ഇരുത്തം വന്ന ഒരു എഴുത്തുകാരന്റെ തൂലിക സൃഷ്ടികളായി നെഞ്ചോട് ചേർത്ത് വയ്ക്കാൻ ഞാനിഷ്ടപ്പെടുന്നു.
ഓരോ കഥകളെക്കുറിച്ചും ഉപന്യസാഖ്യാനം നടത്തി മറ്റ് വായനക്കാരുടെ സുഖം നുകരാൻ മുതിരുന്നില്ല. അത് ശരിയല്ല. മടിപ്പിക്കുമായിരുന്ന ഭാഷാ പ്രയോഗങ്ങളുടെ അനാവശ്യ കസർത്തുകൾ ഒഴിവാക്കി താൻ ജീവിച്ച ബാല്യകാലം അതിന്റെ എല്ലാ കുരുഹലത്തോടെയും അനുവാചകന് അനുഭവേദ്യമാക്കുന്ന കഥാകാരന്റെ ആവിഷ്കാരം ശൈലിയോട് നിർമ്മല സുന്ദരമായ കഥകളോട് എനിക്ക് തോന്നിയ അടുപ്പവും അഭിനിവേശവുമാണ് ഈ ആസ്വദനക്കുറിപ്പിന് ആധാരം. മനസ്സിൽ ഉരുണ്ടു കൂടി വീർപ്പ് മുട്ടിക്കുന്ന മധുര വിചാരങ്ങൾ പങ്ക് വച്ചില്ലെങ്കിൽ, അത് പ്രിയപ്പെട്ട കഥാകാരനോടും മറ്റ് വായനക്കാരോടും ഞാൻ നടത്തുന്ന അനാഭാരവും അനീതിയുമായിരിക്കും.
അവസാന താളും ആസ്വദിച്ച് പുസ്തകം മടക്കി അകലെ ആകാശത്ത് കൂട്ടം കൂടുകയും പിരിയുകയും പരിഭവിക്കുകയും ചെയ്യുന്ന മേഘ ശകലങ്ങളെ ഞാൻ നോക്കി തെല്ലനിയത്തോടെ. എന്നോ പൊളിച്ചു നീക്കപ്പെട്ട എന്റെ പഴയ തറവാടിന്റെ കൂട്ടു കുടുംബം ഉത്സവാരവങ്ങൾക്കിടക്ക് എപ്പോഴോ, ഏതോ അപാര മരത്തിൽ ഞാനിവയെ കണ്ടിട്ടുണ്ട്. ഇറയത്ത് നിന്ന് ആദ്യം വയൽപ്പരപ്പിനക്കരെ തെങ്ങിൻ തോപ്പിലേക്കും പിന്നെ മുഖമുയർത്തി ആകാശച്ചരുവിലേക്കും മിഴകൾ പായിച്ചപ്പോൾ പിന്നെപ്പോഴാണ് ഞാൻ വയൽക്കാറ്റിനെയും മേഘക്കാഴ്ചകളെയും മറന്ന് പോയത്?
നന്ദി, അജോയ് കുമാർ. എന്നിലെ ആ പഴയ വള്ളിനിക്കർകാരനെ ഒരിക്കൽ കൂടി ഉയർത്തെഴുന്നേൽപ്പിച്ചതിന്. ഞാൻ വീണ്ടും മുകിൽ മാലകളുടെ നിറമറിയുന്നു, പ്രയാണമറിയുന്നു. താങ്കളുടെ കഥകളിലൂടെ വളർച്ചയുടെയും പക്വതയുടെയും അതിർ വരമ്പുകൾക്ക് അവധി നൽകി കൊണ്ട്.
ഞാനും അനേകശതം വായനക്കാരും കാത്തിരിക്കുന്നു. പണ്ട് താങ്കളും അനിയത്തിയും വീട്ടിൽ കാലാകാലങ്ങളായി വളർത്തുന്ന പൂച്ചകളും മീൻകറിയുടെ വരവറിഞ്ഞ് ഉമ്മറത്തേക്ക് കുതിക്കുന്നത് പോലെ താങ്കളുടെ അടുത്ത സൃഷ്ടികൾക്കായി. കാരണം, താങ്കളെപ്പോലെ ഞങ്ങളും സ്നേഹിക്കുന്നു ഇനിയൊരിക്കലും വരില്ലെന്നറിയുന്ന ബാല്യ വസന്തങ്ങളെ അവയുടെ ഗൃഹാതുരത്വമുണർത്തുന്ന ആവിഷ്കാരങ്ങളെ.
Stories you may Like
- രഞ്ജിത്തിനെതിരെ അതൃപ്തിയിൽ സിപിഎം; ചലച്ചിത്ര അക്കാഡമിയിൽ പിണറായി മനസ്സ് നിർണ്ണായകം
- കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: ഗൗതംഘോഷ് ജൂറി ചെയർമാൻ
- കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി സ്ക്രീനിങ് 19 ന് ആരംഭിക്കും
- പ്രിസൈസ് ഐ കെയർ ആശുപത്രിയുടെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്