ദേശീയ തലത്തിൽ ശ്രദ്ധേയനായത് ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റായി; ഹീറോയായത് നോർത്തിൽ കാർത്തികേയനെ മലർത്തിയടിച്ച്; ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ സൂപ്പർ താരമാകും; അരുവിക്കരയിലെ ഇടത് സ്ഥാനാർത്ഥി വിജയകുമാർ സൗമ്യനായ കമ്മ്യൂണിസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാധാരണ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മുഖഭാവമില്ല എം വിജയകുമാറിന്. പക്ഷേ തീരുമാനങ്ങളിൽ ആ കാർക്കശ്യവുമുണ്ടായിരുന്നു. അത് തന്നെയാണ് വിദ്യാർത്ഥിയുവജന പ്രസ്ഥാനത്തിലൂടെ ഇടത് രാഷ്ട്രീയത്തിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനിയായ വിജയകുമാറിന്റെ കരുത്തും. തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സിപിഐ(എം) മുന്നോട്ട് വയ്ക്കുന്ന പ്രധാന പേരുകാരനാണ് വിജയകുമാർ. തിരുവനന്തപുരം ലോക്സഭാ മണ്ഡലം സിപിഐയാണ് മത്സരിക്കുന്നത്. പല ഘട്ടത്തിലും സിപിഐയിൽ നിന്ന് സീറ്റ് തിരിച്ചു വാങ്ങി വിജയകുമാറിനെ ലോക്സഭയിലേക്ക് അയക്കാൻ സിപിഐ(എം) ശ്രമിച്ചിട്ടുണ്ട്. പക്ഷേ സിപിഐ വഴങ്ങാത്തതു കൊണ്ട് മാത്രമം അതു നടന്നില്ല. തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും ജയിക്കാൻ കഴിയുന്ന സമ്മതിയുള്ള ഏക സിപിഐ(എം) നേതാവും വിജയകുമാർ തന്നെ.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് വിജയകുമാറിനോട് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് മാത്രം സാമുദായിക സമവാക്യങ്ങൾ ഉയർത്തി നെയ്യാറ്റിൻകരയിൽ ലോറൻസ് സ്ഥാനാർത്ഥിയായി. നെയ്യാറ്റിൻകരയിലും വിജയകുമാർ മത്സരിച്ചെങ്കിൽ രാഷ്ട്രീയ നേട്ടം സിപിഎമ്മിനാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. സിപിഐ(എം). സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഏറ്റവും വിശ്വാസമുള്ള നേതാവാണ് വിജയകുമാർ. കോടിയേരി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ വിജയകുമാറായിരുന്നു ജോയിന്റ് സെക്രട്ടറി. അന്നുമുതൽ ഇവർ തമ്മിൽ അടുപ്പമുണ്ട്. നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുമ്പ് വിജയകുമാർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരിയുടെ അനുമതിയോടെയായിരുന്നു പെരുന്നയിലേക്കുള്ള പോക്ക്.
എന്നാൽ അത് വലിയ വിവാദങ്ങൾ ഉണ്ടാക്കി. അതുകൊണ്ട് മാത്രമാണ് നെയ്യാറ്റിൻകരിയിൽ വിജയകുമാറിന് മത്സരിക്കുന്നതിന് തടസ്സമായതെന്നും കരുതുന്നവരുണ്ട്. രണ്ട് വർഷത്തിന് ശേഷം തിരുവനന്തപുരത്ത് ഒരു ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ സ്വാഭാവിക സ്ഥാനാർത്ഥിയായി വിജയകുമാർ മാറി. അതിനൊപ്പം സ്വന്തം നാട്ടിൽ മത്സരിക്കുകയെന്ന മോഹവും നടന്നു. 1987ൽ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും സ്വന്തം വീടുൾപ്പെട്ട ആര്യനാട് മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാൽ ഇടതു പക്ഷത്ത് ആർഎസ്പിയുടെ സീറ്റായിരുന്നു അത്. കെ പങ്കജാക്ഷൻ മത്സരിച്ച് സ്ഥിരമായി ജയിക്കുന്ന സീറ്റിൽ വിജയകുമാറിന് മത്സരിക്കാൻ ഒരു സാധ്യതയുമില്ലായിരുന്നു. അങ്ങനെ ഈ യുവ രാഷ്ട്രീയക്കാരൻ കോൺഗ്രസ് കോട്ടയായ തിരുവനന്തപുരം നോർത്തിലെത്തി. കോൺഗ്രസിലെ യുവതുർക്കിയും കെ കരുണാകരന്റെ വൽസല ശിഷ്യനുമായ ജി കാർത്തികേയനായിരുന്നു എതിരാളി.
കാർത്തികേയൻ വിജയിക്കുമെന്നായിരുന്നു വിലയിരുത്തൽ. സാമുദായിക പരിഗണനകൾ നിർണ്ണായകമായ മണ്ഡലത്തിൽ കരുണാകരന് നല്ല സ്വാധീനവുമുണ്ടായിരുന്നു. പക്ഷേ ഈ കണക്കുകൂട്ടലെല്ലാം തെറ്റിച്ച് വിജയകുമാർ അട്ടിമറി വിജയം നേടി. പിന്നീട് നോർത്ത് വിജയകുമാറിലൂടെ ഇടത് കോട്ടയായി. സൗമ്യസാന്നിധ്യമായി നാല് തവണ തുടർച്ചയായി ജയിച്ചു കയറി. എന്നാൽ സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരിക്കൽ അടിതെറ്റി. റിപ്പറോഗ്രാഫിക് സെന്ററിലെ പോസ്റ്റ് അച്ചടിയിൽ അടിതെറ്റിയ വിജയകുമാർ കെ മോഹൻകുമാറിനോട് തോറ്റു. സ്പീക്കറെന്ന ഗ്ലാമറുമായി മത്സരിക്കുമ്പോഴായിരുന്നു തോൽവി. എന്നാൽ 2005ൽ വീണ്ടും ജയിച്ചു കയറി. സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് വിജയകുമാർ. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് എംഎൽഎയായി ജയിച്ചെത്തിയ വിജയകുമാറിനെ മന്ത്രിയാക്കി. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ തുറമുഖവും സ്പോർട്സുമായിരുന്ന വകുപ്പുകൾ. അവസാനം പൊതുമരാമത്ത് വകുപ്പും വിജയകുമാറിന് ലഭിച്ചു.
എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നു. നോർത്ത് മണ്ഡലും വട്ടിയൂർകാവുമായി. അവിടേയും വിജയകുമാറിനെയാണ് സിപിഐ(എം) പ്രധാനമായി പരിഗണിച്ചത്. മത്സരത്തിനില്ലെന്ന വിജയകുമാറിന്റെ കത്ത ്കിട്ടിയതോടെ ചെറിയാൻ ഫിലപ്പ് മത്സരിക്കാനെത്തി. കെ മുരളീധരൻ കൈപ്പത്തി ചിഹ്നത്തിൽ ജയിക്കുകയും ചെയ്തു. അങ്ങനെ വിജയകുമാറിലൂടെ കാത്ത കോട്ട നഷ്ടമായി. വീണ്ടും സംഘടനാ തലത്തിൽ സജീവമായി നിൽക്കുമ്പോഴാണ് കാർത്തികേയന്റെ മരണത്തോടെ അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പെത്തിയത്. 1987ൽ മത്സരിക്കാൻ ആഗ്രഹിച്ച ആര്യനാടെന്ന സ്വന്തം മണ്ഡലത്തിന്റെ പുതിയ രൂപം. ആർഎസ്പി കോട്ടയായിരുന്ന അരുവിക്കരയെ കാർത്തികേയനിലൂടെ വലതു പക്ഷത്ത് യുഡിഎഫ് ഉറപ്പിച്ചു നിറുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് വിവാദത്തിലൂടെ ആർഎസ്പി കൂറുമാറി യുഡിഎഫിലെത്തി. അങ്ങനെ സീറ്റിൽ മത്സരിക്കാൻ സിപിഎമ്മിന് സാധ്യതയും വന്നു.
പിന്നെ രണ്ടിലൊന്ന് സിപിഐ(എം) ആലോചിച്ചില്ല. നാട്ടുകാരനായ വിജയകുമാർ സിപിഐ(എം) സ്ഥാനാർത്ഥിയാകുന്നു. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള അരുവിക്കരയിൽ വ്യക്തിപരമായ മികവിലൂടെയാണ് കാർത്തികേയൻ ഒറ്റയാനെ പോലെ ജയിച്ചു കയറിയത്. കാർത്തികേയന് അവകാശപ്പെടാനുള്ള എല്ലാ ഗുണഗണങ്ങളും വിജയകുമാറിന് ഉണ്ട്. സൗമ്യമായ ഇടപെടൽ, സംസ്ഥാന രാഷ്ട്രീയത്തിലെ തലയെടുപ്പ്, മാന്യമായ പെരുമാറ്റം, സംശുദ്ധ വ്യക്തിത്വം, ഭരണ പരിചയംഅങ്ങനെ എല്ലാം ഉണ്ട്. അതിലെല്ലാം ഉപരി നാട്ടുകാരനെന്ന പേരും. അതുകൊണ്ട് തന്നെ വിജയകുമാറിലൂടെ അരുവിക്കര പിടിക്കാമെന്ന് സിപിഐ(എം) കുരുതുന്നു. സംഘടനാ തലത്തിൽ മണ്ഡലത്തിലെ മുക്കു മൂലയിലും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് വിജയകുമാർ. അതുകൊണ്ട് കൂടിയാണ് അരുവിക്കരയിൽ സിപിഐ(എം) പ്രചരണത്തിൽ പിടിമുറുക്കുമെന്ന വിലയിരുത്തൽ വരുന്നതും.
ഇവിടെ സിപിഐ(എം) ജയിച്ചാൽ വിജയകുമാർ വീണ്ടും സൂപ്പർ താരമാകും. സിപിഎമ്മിന് നഷ്ടപ്രതാപം വീണ്ടെടുക്കാനും കഴിയും. എംഎബേബിയ്ക്കൊപ്പം സിപിഐ(എം) സംസ്ഥാന സമിതിയിൽ എത്തിയ നേതാവാണ് വിജയകുമാർ. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി വിജയകുമാർ ജയിൽ വാസവും അനുഭവിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്. ഡിവൈഎഫ്ഐയുടെ രൂപീകരണത്തിനും മുന്നിൽ നിന്നു. ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായതോടെ വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായി. പിന്നീട് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റുമായി. വിജയകുമാറിനെ ശേഷമാണ് എം എ ബേബി ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റാകുന്നത്. തിരുവനന്തപുരത്ത് നടന്ന ആദ്യ സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു വിജയകുമാർ.
19996ൽ നയനാർ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മന്ത്രിയാക്കാൻ വിജയകുമാറനേയും പരിഗണിച്ചു. എന്നാൽ സ്പീക്കറാകാനായിരുന്നു നറുക്ക് വീണത്. 20 കൊല്ലം മുമ്പ് തുടങ്ങിയ പുതിയ നിയമസഭാ മന്ദിരത്തിന്റെ പണി പൂർത്തിയായത് വിജയകുമാർ സ്പീക്കറായപ്പോഴാണ്. സ്പീക്കറെന്ന നിലയിൽ നടത്തിയ ഇടപെടലുകൾ പ്രതിപക്ഷത്തിന്റേയും ശ്രദ്ധ നേടിവയായിരുന്നു. 2006ൽ വി എസ് അധികാരത്തിലെത്തിയപ്പോൾ വിജയകുമാർ തുറമുഖ കായിക മന്ത്രിയായി. നീന്തൽ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റെ കൂടിയായിരുന്ന വിജയകുമാർ, കായിക വകുപ്പ് ചോദിച്ച് വാങ്ങിയതായിരുന്നു.
ദേശീയ ഗെയിംസ് കേരളത്തിലെത്തിച്ചതും വിഴിഞ്ഞം തുറമുഖ പദ്ധതിയെ സജീവമാക്കിയതും വിജയകുമാറിന്റെ നേതൃത്വത്തിലാണ്. സിപിഎമ്മിൽ വിഎസിനൊപ്പം ആദ്യ കാലത്ത് നിന്ന വിജയകുമാർ പതിയെ ഔദ്യോഗിക പക്ഷത്തേക്ക് മാറി. സംസ്ഥാന സമിതിയിൽ പലപ്പോഴും വിഎസിനെ വിമർശിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍