ഇന്ത്യ അഭിമുഖീകരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ അഞ്ചാമത്തെ ചൂട്; ഇന്ത്യൻ ചരിത്രത്തിലെ രണ്ടാമത്തെയും; മരണം 2000 കടന്നു
കനത്ത വേനലിൽ ഇന്ത്യ കത്തുകയാണ്.. സഹിക്കാൻ പററാത്ത ചൂടിൽ പിടിച്ച് നിൽക്കാനാവാതെ ജനങ്ങളും മറ്റ് ജീവജാലങ്ങളും പരക്കം പായുകയാണ്. ഒരിറ്റ് ദാഹജലം ലഭിക്കാതെ പിടയുന്ന പ്രാണനുമായി നെട്ടോട്ടമോടുന്ന ജീവനുകൾ നിരവധിയാണ്. ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ അഞ്ചാമത്തെ ചൂടാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ചൂടുകാലവുമാണിത്. ദുരന്തങ്ങളെക്കുറിച്ചുള്ള ഇന്റർനാഷൺ ഡാറ്റാബേസിൽ നിന്നുള്ള കണക്കുകളാണിത് വ്യക്തമാക്കുന്നത്. കനത്ത താപത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മരിച്ച് വീണവരുടെ എണ്ണം 2207 കടന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ശനിയാഴ്ച 202 പേർകൂടി മരിച്ചതോടെയാണിത്.
ആന്ധ്രാപ്രദേശ് 146, തെലങ്കാന 52, ഒഡിഷ 4 എന്നീ തോതിലാണ് ഇന്നലെ മരണങ്ങളുണ്ടായിരിക്കുന്നത്. ആന്ധ്രയിലെ ആകെ മരണസംഖ്യ 1636 ആയി. തെലങ്കാന 541, ഒഡിഷ 21 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണസംഖ്യ. ഇന്നലെ മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 47.1 ഡിഗ്രി സെൽഷ്യസാണിത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ നല്ലൊരു ഭാഗം ചൂടിൽ വെന്തുരുകുന്നുണ്ടെങ്കിലും ആന്ധ്രപ്രദേശിനെയും തെലുങ്കാനെയെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കനത്ത ചൂട് കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാപ്രവാചകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കനത്ത താപവാതമാണ് പ്രസ്തുത ചൂടിന് വഴിയൊരുക്കിയിരിക്കുന്നത്.
ഇത്തരത്തിൽ അപകടകരമായ താപവാതം ഇതിനേക്കാൾ ഇന്ത്യയിൽ രൂക്ഷമായിരുന്നത് 1998ലായിരുന്നു. അന്ന് അത്യുഷ്ണത്താൽ 2541 പേരാണ് മൃതിയടഞ്ഞത്. 2003ലാണ് ലോകചരിത്രത്തിൽ ഏറ്റവും കൂടിയ ചൂട് സംജാതമായത്. യൂറോപ്പിനെയായിരുന്നു ആ താപവാതം വേട്ടയാടിയത്. ഇതിനെത്തുടർന്ന് 71,310 പേരാണ് മരണമടഞ്ഞത്. ബെൽജിയത്തിലെ ബ്രസൽസിലുള്ള സെന്റർ ഫോർ റിസർച്ച് ഓൺ ദി എപിഡെമിയോളജി ഓഫ് ഡിസാസ്റ്റേർസ്(സിആർഇഡി) മെയിന്റയിൻ ചെയ്യുന്ന എമർജൻസി ഇവന്റ്സ് ഡാറ്റാബേസി(ഇഎംഡാറ്റ്)ലെ വിവരങ്ങളാണിവ.
താപവാതത്താലുണ്ടാകുന്ന യഥാർത്ഥ മരണസംഖ്യ കണക്കാക്കുന്നതിൽ പലവിധ ബുദ്ധിമുട്ടുകളുണ്ടെന്നാണ് കാലാവസ്ഥാ വിഗദ്ധനും വെതർ അണ്ടർഗ്രൗണ്ട് സ്ഥാപകനുമായ ജെഫ് മാസ്റ്റേർസ് പറയുന്നത്. അതായത് ഇതിന് മുമ്പ് തന്നെ ഹൃദ്രോഗവും ശ്വാസകോശവുമുള്ളവർ അധികതാപം കാരണം മരിച്ചാലും ഇവർ ചൂട് കൊണ്ട് മരിച്ചതാണെന്ന് കണക്കാക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനാൽ ചൂടു കാരണമുള്ള മരണസംഖ്യ എപ്പോഴും കണക്കാക്കുന്നതിനേക്കാൾ കൂടുതലാവാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇന്ത്യയിൽ ഇപ്പോഴുള്ള ചൂടിൽ മരണമടഞ്ഞവരുടെ എണ്ണവും ഇപ്പോൾ കണക്കാക്കിയതിനേക്കാൾ കൂടാനാണ് സാധ്യത.
അഹമ്മദാബാദിൽ 2010ൽ ഉണ്ടായ ചൂടിൽ മരണമടഞ്ഞവരുടെ സംഖ്യയെ 2009ലെയും 2011ലെയും മരണസംഖ്യയുമായി താരതമ്യപ്പെടുത്തി ഒരു വിശകലനം നടത്താൻ അഹമ്മദാബാദ് ഹീറ്റ് ക്ലൈമറ്റ് സ്റ്റഡി ഗ്രൂപ്പ് മുന്നിട്ടിറങ്ങിയിരുന്നു. ഇവരുടെ പഠനഫലം 2014 മാർച്ചിൽ പ്ലോസ്വൺ ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണിത് വെളിപ്പെടുത്തുന്നത്. അതായത് 2010ൽ കണക്ക് കൂട്ടിയതിനേക്കാൾ എത്രയോ ഇരട്ടി ആളുകൾ അമിത ചൂട് കാരണം മരിച്ചിട്ടുണ്ടെന്നാണ് അതിലൂടെ വെളിവായിരിക്കുന്നത്.2010ൽ അമിത ചൂട് കാരണം 50 പേർ മരിച്ചുവെന്നായിരുന്നു ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ മറ്റുള്ള വർഷങ്ങളിലേതിനേക്കാൾ1344പേർ ചൂട് കാരണം മരിച്ചിട്ടുണ്ടെന്നായിരുന്നു പ്രസ്തുത പഠനം കണ്ടെത്തിയത്. ചൂട് കാരണം ആളുകൾ മരിക്കുന്നത് കുറയ്ക്കാനായുള്ള ഫലപ്രദമായ നടപടികൾ സംഘടിപ്പിക്കുന്നതിനായി പ്രസ്തുത പ ഠനത്തിനെ ഗവേഷകർ നഗരാധികൃതരുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഏറ്റവും അപകടകരമായി ചൂട്കാലങ്ങളെക്കുറിച്ചുള്ള ഒരു ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരം 1998ലും 2002ലും 2003ലും 2015ലും രാജ്യത്ത് കടുത്ത ചൂട് ദുരന്തങ്ങളാണ് അരങ്ങേറിയത്. ഇതിൽ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതിൽ 1998ൽ ഇന്ത്യയിലുണ്ടായ അത്യുഷ്ണത്തിൽ 2541 പേരാണ് മൃതിയടഞ്ഞത്. ലോകത്തിലെ തന്നെ നാലാം സ്ഥാനത്തുള്ള കടുത്ത ഉഷ്ണകാലമായിരുന്നു അത്. 2002ൽ രാജ്യത്തുണ്ടായ ഉഷ്ണദുരന്തത്തിൽ 1030 പേരാണ് മരിച്ചത്. ലിസ്റ്റിൽ ഈ ഉഷ്ണദുരന്തത്തിന് 9ാം സ്ഥാനമാണുള്ളത്. 2003ൽ ചൂട് കാരണം ഇവിടെ 1210 പേരാണ് മരിച്ചത്. ലിസ്റ്റിലെ 8ാം സ്ഥാനത്തുള്ള ഉഷ്ണദുരന്തമാണിത്. ലിസ്റ്റ് പ്രകാരം ഏറ്റവും വലിയ രണ്ടാമത്തെ ഉഷ്ണദുരന്തം ഉണ്ടായിരിക്കുന്നത 2010ൽ റഷ്യയിലാണ്. ആ ദുരന്തത്തിൽ 55,736 പേരാണ് മരിച്ചത്.
താപവാതത്തിന്റെ തീവ്രതയും ആവൃത്തിയും ഭാവിയിൽ വർധിച്ച് വരുമെന്നാണ് ഐഐടി ബോംബെ, ടിഐഎസ്എസ്, ഓസ്ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.2015 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ജേണൽ റീജിയണൽ എൻവയോൺമെന്റൽ ചേഞ്ചിൽ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിലും വടക്കെ ഇന്ത്യയിലും താപവാതം സാധാരണ സംഭവമായത്തീർന്നിരിക്കുകയാണെന്നാണ് പ്രസ്തുത പഠനത്തിലൂടെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. മൺസൂൺ എത്തുന്നത് വരെ ഈ ചൂട് നിലനിൽക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- മുറിയിൽ ബക്കറ്റിൽ വെള്ളം വെച്ച് ഫാനിട്ടാൽ ചൂട് കുറയുമോ?
- ചൂട്ടുപ്പൊള്ളും ഓണക്കാലം; ആഘോഷത്തിനിടെ ചൂട് കൊള്ളതിരിക്കണം
- കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി
- കോട്ടയം ജില്ലയിൽ താപനില 38.7 ഡിഗ്രി
- ഉയർന്ന ചൂട്: ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍