കുട്ടിപ്പട്ടാളത്തിന് എതിരെ രംഗത്തെത്തിയവർ ഇതുവരെ എവിടെയായിരുന്നു? പരാതിയുമായി എത്തിയവർ ഒരു പണിയുമില്ലാത്തവർ; അരമണിക്കൂർ കൊണ്ട് കുട്ടികൾ എങ്ങനെയാണ് ചീത്തയാകുന്നത്? വിവാദങ്ങൾ മറുപടിയുമായി സുബി സുരേഷ് മറുനാടനോട്
കൊച്ചി: സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഏറ്റവും റേറ്റിംഗുള്ള ഷോയാണ് കുട്ടിപ്പട്ടാളം. കുട്ടികളെ അണിനിരത്തികൊണ്ടുള്ള ടോക്ക് ഷോ നയിക്കുന്നത് മിനിസ്‌ക്രീനിലെ ശ്രദ്ധേയതാരം സുബി സുരേഷാണ്. സുബിയുടെ അവതരണ ശൈലിയിലുള്ള മിടുക്കു തന്നെയാണ് ഈ ഷോയെ എളുപ്പത്തിൽ ഹിറ്റാക്കിയതും. എന്നാൽ, കുട്ടികളെ അണിനിരത്തിയ പരിപാടിക്കെതിരെ തുടക്കം മുതൽ ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കുട്ടികളെ ഉപയോഗിച്ച് മുതിർന്നവരുടെ രഹസ്യങ്ങൾ തിരയുന്നു, കുട്ടികളെ കൊണ്ട് അശ്ലീലം പറയാൻ ശീലിപ്പിക്കുന്നു തുടങ്ങിയവായിരുന്നു ചില ആരോപണങ്ങൾ. എന്നാൽ പരിപാടി തുടങ്ങി വർഷം രണ്ട് കഴിഞ്ഞിട്ടും മുതിർന്നവർക്കും കുട്ടികൾക്കും കുട്ടിപ്പട്ടാളം ഇപ്പോഴും ഇഷ്ടപ്പെട്ട പ്രോഗ്രാമാണ്. ഇതിനിടെയാണ് പരിപാടിക്കും അവതാരിക സുബി സുരേഷിനും എതിരെ ബാലവകാശ കമ്മീഷനിൽ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തിയത്.
കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന പരിപാടി നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സാമൂഹിക പ്രവർത്തകൻ ഹാഷിം കൊളമ്പൻ സുബി സുരേഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സുബി സുരേഷിനെതിരെ കേസെടുത്തേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഷോ നിർത്തിവെപ്പിക്കുമെന്ന വാർത്തകളും പുറത്തുവരുന്നത്. ഈ പരാതിയുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി സുബി സുരേഷുമായി ബന്ധപ്പെട്ടപ്പോൾ അവർ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഉണ്ടായത്. പരിപാടി തുടങ്ങിയിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും മിണ്ടാതിരുന്നവർ ഇപ്പോൾ എങ്ങനെയാണ് രംഗത്തെത്തിയതെന്നാണ് അവർ ചോദിച്ചത്. ഒരു പണിയുമില്ലാതെ ഇരിക്കുന്നവരാണ് കുട്ടിപ്പട്ടാളത്തിനെതിരെ രംഗത്തെത്തിയതെന്നും അവർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. വിവാദങ്ങൾക്ക് മറുപടിയുമായി സുബി മറുനാടനോട് സംസാരിച്ചത് ഇങ്ങനെയാണ്:
- കുട്ടിപ്പട്ടാളത്തിനെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുൾ. ഇതോടുള്ള സുബിയുടെ പ്രതികരണം എന്താണ്?
ഈ പരിപാടി ഇറങ്ങി രണ്ടര വർഷം കഴിഞ്ഞാണോ ഇവർ പ്രതികരണങ്ങളും കൊണ്ടിറങ്ങിയത്. ഇതുവരെ ഇത്തരത്തിൽ ഒരു പ്രോഗ്രാമുണ്ടെന്നറിഞ്ഞില്ലേ ഇവരാരും എന്നോർത്ത് സങ്കടം തോന്നി. ഇതുവരെ ഇവരൊക്കെ എവിടെയായിരുന്നു. ഒരുപണിയുമില്ലാത്ത കുറേ പേരാണ് കേസിനെന്ന പേരും പറഞ്ഞ് രംഗത്തിറങ്ങുന്നത്. മാത്രമല്ല ഇത്രയും നാൾ തുടർച്ചയായി ഈ പരിപാടി ചെയ്യുന്ന ഞാനോ ഞങ്ങളുടെ ടീമോ പോലും ഓർത്തിരിക്കാത്ത എത്രയെത്ര ഡയലോഗുകൾ ഇവർ ഇത്തരത്തിൽ ഓർത്തു പറയണമെങ്കിൽ അവർ കേസ് നൽകണം എന്നു തന്നെ ലക്ഷ്യമിട്ടാകണം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഏതായാലും എന്റെ അഭിപ്രായത്തിൽ ഇത് പരിപാടിക്ക് കൂടുതൽ പ്രേക്ഷകരെ കൂട്ടുകയേയുള്ളു. എന്നെ കുറച്ചു പേർ കൂടി അറിയും. വിമർശിക്കാനുള്ളവർ കൂടി പ്രോഗ്രാം കാണും. ഇത്തരത്തിൽ ഒന്നുമില്ലെങ്കിൽ പോലും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്ത്!നേരത്തെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റും കൈരളിയും ഇതുപോലുള്ള പ്രോഗ്രാമുകൾ നടത്തിയിരുന്നു. അത് ഗ്രൂമിങ് നടത്തിയാണ് ചെയ്തതും. ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു പഠിപ്പിക്കുമായിരുന്നു. രണ്ട് ചാനലിൽ ഏതു ചാനലെന്നു ഞാൻ പറയുന്നില്ല. അതിലൊന്നിൽ നിന്ന് മാതാപിതാക്കൾ വഴക്കിട്ടിറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.
നേരത്തെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റും കൈരളിയും ഇതുപോലുള്ള പ്രോഗ്രാമുകൾ നടത്തിയിരുന്നു. അത് ഗ്രൂമിങ് നടത്തിയാണ് ചെയ്തതും. ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു പഠിപ്പിക്കുമായിരുന്നു. രണ്ട് ചാനലിൽ ഏതു ചാനലെന്നു ഞാൻ പറയുന്നില്ല. അതിലൊന്നിൽ നിന്ന് മാതാപിതാക്കൾ വഴക്കിട്ടിറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. കുട്ടിപ്പട്ടാളത്തിൽ ഇതുവരെ ഒരു രക്ഷിതാവ് പോലും അങ്ങനെ പെരുമാറേണ്ടി വന്നിട്ടില്ല. കുട്ടികൾ എന്തെങ്കിലും അറിയാതെ പറഞ്ഞു പോയാൽ ചിലപ്പോൾ പരിപാടി കഴിഞ്ഞ് പോകുമ്പോൾ അവർ ടെലികാസ്റ്റ് ചെയ്യരുത് എന്ന് പറയുന്ന ഭാഗം ചെയ്യാറില്ല. ഒരിക്കൽ അമ്മായിയമ്മയെ തല്ലി എന്നൊക്കെ പറഞ്ഞപ്പോൾ അത്തരത്തിൽ ഒരു കേസ് നിലനിൽക്കുന്നതാണ് അതുകൊണ്ട് അത് പ്രോഗ്രാമിൽ വന്നാൽ പ്രശ്‌നമായതു കൊണ്ട് ടെലികാസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതുകൊണ്ട് അത് ടെലികാസ്റ്റ് ചെയ്തില്ല.
- കുട്ടിപ്പട്ടാളത്തോടുള്ള ആരോപണങ്ങൾ ശരിയാണോ? എന്തുകൊണ്ടാണ് കുടുംബങ്ങളിലെ സ്വകാര്യതകൾ കുട്ടികൾ വേദിയിൽ വിളമ്പുന്നതിന് നമ്മൾ പ്രോത്സാഹിപ്പിക്കുന്നത്?
ഇത് പൂർണമായും ഒരു എന്റർട്ടെയ്ന്മെന്റ് പ്രോഗ്രാം ആണ്. ആളുകൾക്ക് ടെൻഷൻ അടിച്ചിരുന്ന് കാണേണ്ടാത്ത ഒരു സ്‌ട്രെസ്സും നൽകാത്ത ഒരു പ്രോഗ്രാമാണ് ഇത്. ചെറിയ രീതിയിൽ ഒരു അവെയർനെസ് പ്രോഗ്രാം കൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അച്ഛനും അമ്മയും കുട്ടികളുമായി വീട്ടിൽ ഇത്തരത്തിൽ സംസാരിക്കാറില്ലല്ലോ. അവർക്ക് വീട്ടിൽ ഇത്തരത്തിൽ ഒരു പ്രോഗ്രാം ചെയ്യേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ചിലപ്പോൾ വിഷമമുണ്ടാക്കുന്ന കാര്യങ്ങളോ, അല്ലെങ്കിൽ കെയറിങ് കുറയുന്നതോ, അവരുടെ ആവശ്യങ്ങളോ ഒക്കെ ഈ പരിപാടിയിലൂടെ അവർ തുറന്നുപറയുകയാണ്. ഒരു കുടുംബമാകുമ്പോൾ പല കാര്യങ്ങൾ ഉണ്ടാകും. കുട്ടികൾ പലതും കാണുന്നുമുണ്ട് കേൾക്കുന്നുമുണ്ട്. അതൊക്കെ കുട്ടികളുടെ മനസ്സിൽ പതിയുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഒരു ഒതുക്കം എല്ലാ കാര്യങ്ങൾക്കും കുട്ടികളുടെ മുന്നിൽ ഉണ്ടായിരിക്കണം എന്ന ഒരു അവെയർനെസ് കൂടെ ഞങ്ങൾ ഈ പരിപാടിയിലൂടെ ചെയ്യുന്നു. ഒരു കുട്ടി പറഞ്ഞു ഒരിക്കൽ ക്യൂ നിൽക്കാൻ അച്ഛൻ എന്നേ കൊണ്ടു പോകും എന്ന്. ഇതൊക്കെ കുട്ടികളെ കൊണ്ടുപോയി ചെയ്യുമ്പോഴാണ് അവർ അത് തുറന്നു പറയുന്നത്.ഈ പരിപാടിക്ക് ഒരു ഗ്രൂമിംഗോ പറഞ്ഞു പഠിപ്പിക്കലോ ഒന്നും ഇല്ല. പരിപാടിയിൽ വച്ച് തന്നെ ഞങ്ങൾ മാതാപിതാക്കൾക്ക് ചെറിയ ചില പണിഷ്‌മെന്റുകൾ കൊടുക്കും. അത് അവർ കൂടി സഹകരിച്ചു കൊണ്ടുള്ളതാണ്. കുട്ടികൾ അത് ശരിയാണെന്നു കരുതി സന്തോഷിക്കുകയും ചെയ്യും. ചിലപ്പോൾ കുടിക്കില്ല എന്നു പറഞ്ഞ് തലയിൽ തൊട്ട് സത്യമൊക്കെ ചെയ്യിക്കുന്നത് അതിനാണ്.
ഈ പരിപാടിക്ക് ഒരു ഗ്രൂമിംഗോ പറഞ്ഞു പഠിപ്പിക്കലോ ഒന്നും ഇല്ല. പരിപാടിയിൽ വച്ച് തന്നെ ഞങ്ങൾ മാതാപിതാക്കൾക്ക് ചെറിയ ചില പണിഷ്‌മെന്റുകൾ കൊടുക്കും. അത് അവർ കൂടി സഹകരിച്ചു കൊണ്ടുള്ളതാണ്. കുട്ടികൾ അത് ശരിയാണെന്നു കരുതി സന്തോഷിക്കുകയും ചെയ്യും. ചിലപ്പോൾ കുടിക്കില്ല എന്നു പറഞ്ഞ് തലയിൽ തൊട്ട് സത്യമൊക്കെ ചെയ്യിക്കുന്നത് അതിനാണ്. ചിലകുട്ടികൾ വളരെ അധികമായി വൃത്തികേടുകൾ ഒക്കെ പറയും. അതെന്താണെന്നറിയാതെ അത് നമ്മൾ എഡിറ്റ് ചെയ്താണ് കാണിക്കുന്നത്. പ്രേക്ഷകർക്ക് മുന്നിൽ കാണിക്കുമ്പോൾ മര്യാദയായി തന്നെയാണ് കാണിക്കുന്നത്. ഇവിടെ വരുന്ന മാതാപിതാക്കളെയോ ബന്ധുക്കളെയോ മറ്റുള്ളവരുടെ മുന്നിൽ താറടിച്ചു കാണിച്ചിട്ട് ഞങ്ങൾക്കെന്തിനാ.? അങ്ങനെയുണ്ടെങ്കിൽ ഈ പരിപാടി പണ്ടേ നിന്നു പോയേനെ. മാത്രമല്ല ഇന്ന് ടിവി ചാനലുകളിൽ സീരിയലുകളും റിയാലിറ്റി ഷോകളുമെല്ലാം ഉണ്ട്. അതിനകത്തൊക്കെ ഒരു സ്‌ട്രെസ് ഉണ്ട്. റിയാലിറ്റി ഷോകളിൽ പോലും എത്ര മാർക്ക് കിട്ടും, ആറ് പുറത്തു പോകും എന്നൊക്കെ ഉള്ള ഒരു സ്‌ട്രെസ് കിടപ്പുണ്ട്. എന്നാൽ ഇത് അര മണിക്കൂർ സ്‌ട്രെസ് ഫ്രീ ആയി ഇരിക്കാൻ കഴിയുന്ന ഒരു പ്രോഗ്രാം മാത്രമാണ്.
അഞ്ച് വയസ്സുള്ള ഒരു കുട്ടി അവൻ അവന്റെ വീട്ടിലെ സാഹചര്യങ്ങളിൽ വളർന്നതാണ്. വീട്ടിൽ മോശമായ വാക്കുകൾ കേട്ടിട്ടുണ്ടാകും, സ്‌കൂളിൽ നിന്നു കിട്ടുന്നുണ്ടാകും ഇന്നത്തെ സിനിമകൾ എല്ലാം ടൂ....ടൂ... ഉള്ളതല്ലേ? അതവർക്ക് കാണാൻ പറ്റുന്നതാണോ? സീരിയൽ, കുട്ടികളുടെ മാത്രം പ്രോഗ്രാമുകളിൽ പോലും എന്തൊക്കെ ആണ് കാണുന്നത്. അപ്പോൾ അത്തരത്തിൽ ഒരു കുട്ടി ആകെ അരമണിക്കൂർ ആണ് എന്റെ മുന്നിൽ വരുന്നത്. ആ അര മണിക്കൂറിൽ അവൻ എന്തു ചീത്തയാകാനാണ്?
വാർത്തയറിഞ്ഞ് ഒരു മാദ്ധ്യമപ്രവർത്തകൻ എന്നെ വിളിച്ചു എന്നിട്ട് പരിപാടിയിൽ ഒരിക്കൽ നടന്ന ഒരു സംഭവമാണെന്ന രീതിയിൽ ഒരു കെട്ടു കഥ ചോദിച്ചു. ഒരു ബാബു ചേട്ടൻ , ബാർബർ ഷോപ്പ് നടത്തുന്നയാൾ അച്ഛനില്ലാത്തപ്പോൾ എപ്പോഴാണ് വീട്ടിൽ വരുന്നതെന്ന് ചോദിച്ചു ഞാനെന്നാണ് കഥ. അത്തരത്തിൽ ഒരു കഥ എനിക്കുമറിയില്ല. എന്റെ എല്ലാ എപ്പിസോഡുകളും പരിശോധിച്ചാൽ അറിയാം അത്തരത്തിൽ ആരോടും ഞാൻ ഒരു ചോദ്യം ചോദിച്ചിട്ടുമില്ല. ഒരവിഹിതം ഞാനായിട്ട് ഉണ്ടാക്കികൊടുക്കില്ല. ചിലപ്പോൾ അത്തരത്തിലുള്ള മറുപടികൾ വന്നാൽ പോലും നമ്മൾ അത് മറ്റൊരു രീതിയിലേക്ക് പറഞ്ഞു മാറ്റാറാണ് ചെയ്യുക.
- സുബി എങ്ങനെയാണ് വിമർശനങ്ങളെ നേരിടുന്നത്?
ഞാൻ പറഞ്ഞില്ലേ എല്ലാം പോസിറ്റീവായി ഞാൻ കാണുന്നു. എനിക്ക് ഇതൊരു സംഭവമേ ആയി തോന്നുന്നില്ല. പിന്നെ കുടുംബത്തിന്റെ സപ്പോർട്ട് വളരെ വലുതാണ്. അമ്മ അംബികയും സഹോദരൻ അബിയുമാണ് എനിക്ക് വിമർശനവും പ്രോത്സാഹനവുമൊക്കെ തരുന്നത്. സ്‌റ്റേജ് പ്രോഗ്രാമുകൾ ഒക്കെ കൂടുതലുള്ളപ്പോൾ എന്റെ ടി വി പ്രോഗ്രാമുകൾ കാണാൻ സമയം കിട്ടാറില്ല. അപ്പോൾ അവരാണ് അഭിപ്രായങ്ങൾ പറയുന്നത്. അവരുടെ പിന്തുണയില്ലാതിരുന്നെങ്കിൽ എന്നേ ഞാൻ ഇതൊക്കെ ഒടിച്ചുമടക്കി വേച്ചെനെ. ഞാൻ പൊതുവെ ഒരു മടിച്ചിയാണ്. ഏതായാലും ഇതോടെ എന്നെ അറിയാത്ത കുറച്ചു കൂടി ആളുകൾ അറിയുമല്ലോ?
- മെയ്ഡ് ഫോർ ഈച്ച് അദർ എന്ന മനോരമയിലെ പ്രോഗ്രാമിൽ കോമഡി താരമാണല്ലോ?
ആദ്യം അതൊരു ക്യാരക്റ്റർ റോളായിരുന്നതുകൊണ്ട് ചെറിയ ചമ്മൽ ഉണ്ടായിരുന്നു. പക്ഷെ ക്യാരക്റ്ററാകുമ്പോൾ ആ ചമ്മലെല്ലാം ഞാൻ മറക്കും. അതിലെ മത്സരാർഥികൾ ചോദിക്കാറുണ്ട്. എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയുന്നത്. അല്ലാത്തപ്പോൾ മിണ്ടാതെ ഇരിക്കുന്നതെങ്ങനെയാണ് എന്നു ചോദിക്കും. ഞാൻ പൊതുവെ അങ്ങനെയാണ്. അധികം മിണ്ടാറില്ല. എന്നു കാണുന്നവർ തമ്മിൽ ഒത്തിരി കാര്യങ്ങൾ എന്തു പറയാനാണ്.എത്ര ടയേഡ് ആയി ആണ് സെറ്റിൽ എത്തുന്നതെങ്കിലും അവിടെ ചെന്ന് കുട്ടികളുടെ കടുകിട്ടു വറുക്കുന്നത് പോലുള്ള തമാശകൾ കേൾക്കുമ്പോൾ റിലാക്‌സ് ആകും. മാരത്തോൺ കണക്കാണ് അത്. അത് കഴിയുമ്പോൾ ആണ് കുട്ടികളുടെ അടുത്തു നിൽക്കുമ്പോൾ ശരീരത്തിന്റെ ക്ഷീണമോ മുഷിച്ചിലോ അറിയപ്പെടില്ല എന്നു മനസിലാക്കുന്നത്.
- കുട്ടിപ്പട്ടാളത്തിന്റെ സെറ്റിൽ എങ്ങനെയാണ്?
എത്ര ടയേഡ് ആയി ആണ് സെറ്റിൽ എത്തുന്നതെങ്കിലും അവിടെ ചെന്ന് കുട്ടികളുടെ കടുകിട്ടു വറുക്കുന്നത് പോലുള്ള തമാശകൾ കേൾക്കുമ്പോൾ റിലാക്‌സ് ആകും. മാരത്തോൺ കണക്കാണ് അത്. അത് കഴിയുമ്പോൾ ആണ് കുട്ടികളുടെ അടുത്തു നിൽക്കുമ്പോൾ ശരീരത്തിന്റെ ക്ഷീണമോ മുഷിച്ചിലോ അറിയപ്പെടില്ല എന്നു മനസിലാക്കുന്നത്. ക്രൂ ഒക്കെ വളരെ സപ്പോർട്ടീവ് ആണ്. കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ് എന്നെ. അവർടെ വിചാരം എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള ആളാണ് ഞാൻ എന്നാണ്.
- പ്രേക്ഷകർ നേരിട്ട് പറയുന്ന കമന്റുകൾ എന്താണ് കുട്ടിപ്പട്ടാളത്തെക്കുറിച്ച്?
ഇന്നു വരെ ഒരാൾ പോലും നേരിട്ട് കണ്ട് നല്ലതു പറഞ്ഞിട്ടുള്ളതല്ലാതെ മോശമായി ഒരഭിപ്രായങ്ങളും പറഞ്ഞിട്ടില്ല. ലുലുവിലൊക്കെ ചെല്ലുമ്പോൽ മുതൽ ഫോട്ടോയെടുപ്പു തുടങ്ങും. ഞാൻ വർഷങ്ങളോളം ഏകദേശം 14 വർഷത്തോളമായി സിനിമാല ചെയ്യുന്നതാണ്. പണ്ട് എന്നെ കാണുമ്പോൾ എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്നു മാത്രം പറഞ്ഞിരുന്നെങ്കിൽ ഇന്ന് സുബി എന്ന എന്റെ പേര് എടുത്തു വിളിക്കാൻ തുടങ്ങി. അല്ലെങ്കിൽ കുട്ടിപ്പട്ടാളം സുബി, ചിലർ കുട്ടിപ്പട്ടാളം എന്നും വിളിക്കാറുണ്ട്. സ്‌നേഹം കണ്ട് ചിലപ്പോൾ ആനന്ദാശ്രു വന്നു പോകാറുണ്ട്.
- വിവാഹം കഴിക്കുന്നില്ലേ?
വിവാഹം കഴിക്കില്ല എന്നിതുവരെ പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പ്രഖ്യാപിച്ചിട്ട് വിവാഹം കഴിച്ചാൽ നാണക്കേടല്ലേ? എന്താണെന്നറിയില്ല. ആരാണെന്നും ഉറപ്പിച്ചിട്ടില്ല. അങ്ങനെ ഒരു ഹതഭാഗ്യൻ ഉണ്ടെങ്കിൽ വിവാഹം കഴിക്കും. ഒരു മൂഡ് ഇല്ല അതാണ്. വീട്ടുകാര് എന്നെ കല്യാണം കഴിച്ച് കാണാനുള്ള ആഗ്രഹം കൊണ്ട് പ്രേമിക്കുകയെങ്കിലും ചെയ്ത് കൂടെ എന്നു പറയും സോറി അതിനു ടൈം കിട്ടിയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍