മാനസികാരോഗ്യ പ്രശ്നങ്ങൾ ഒളിച്ചുവെയ്ക്കേണ്ടതോ? വിഷാദരോഗം ഒരു അവലോകനം: ഡോ. സിന്ധു ജോയി എഴുതുന്നു
തിരുവനന്തപുരം സ്വദേശിയും കണ്ണൂർ ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും എന്റെ കൗൺസിലിങ് സൈക്കോളജി അദ്ധ്യാപകനുമായ ഡോ. പി. ആർ. അജിത്തിനെ പഠനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടിൽ സുഹൃത്തുക്കളുമൊത്ത് ഒരു ദിവസം പോയി കാണേണ്ടിവന്നു. അവിടെ പോയത് എങ്ങിനെയോ അറിഞ്ഞ ചിലർ എന്തിനാണ് പോയതെന്ന് ഫോൺ വിളിച്ച് ചോദിക്കു കയുണ്ടായി. ആ ഫോൺ കോളിൽ ഒളിഞ്ഞിരുന്ന ജിജ്ഞാസയുടെ വശം പിന്നീടാ ണ് മനസ്സിലായത്. എനിക്കെന്തെങ്കിലും മാനസിക പ്രയാസങ്ങൾ ഉണ്ടായതിന്റെ ഭാഗമായാണോ അവിടെ പോയത് എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. എന്നെപ്പറ്റിയുള്ള ആ അന്വേഷണം നമ്മുടെ സമൂഹത്തിൽ മാനസികരോഗങ്ങളെ പ്പറ്റിയുള്ള ധാരണകളുടെ ബാക്കിപത്രമാണ്. അനാവശ്യമായ ഒരു സാമൂഹിക അവജ്ഞ മാനസിക അസ്വസ്ഥതയുള്ളവർ നേരിടേണ്ടിവരുന്നു എന്നത് വസ്തുതയാണ്.
മാനസികആരോഗ്യ പ്രശ്നങ്ങളും അസ്വസ്ഥതകളും ചികിത്സിക്കാതെ ഒളിപ്പാക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ തുടക്കത്തിലെ ചികിത്സിച്ചാൻ പല പ്രശ്നങ്ങളും ഭേദപ്പെടുത്താനും, വരുതിയിൽ നിർത്താൻ കഴിയുമെന്നും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. തലച്ചോറിലെ ന്യൂറോട്രാൻസ്മീറ്ററുകളുടെ വൃതിയാനങ്ങളാണ് ഇത്തരം അവസ്ഥയിലേക്ക് ഒരാളെ എത്തിക്കുന്നത്. ശാരീരിക അസുഖങ്ങളും, മാനസികാരോഗ്യ പ്രശ്നങ്ങളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതിൽ ഒളിച്ചുവയ്ക്കേണ്ടതായി ഒന്നുമില്ല.
ഇനി വിഷാദരോഗത്തിലേയ്ക്ക് വരികയാണെങ്കിൽ ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്നങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് വിഷാദരോഗത്തിന്റെ സ്ഥാനം. വിഷാദരോഗം ഒരു രോഗത്തിനുമപ്പുറം മനസ്സിന്റെ ഒരവസ്ഥയാണ്. മാനസികസമ്മർദ്ദങ്ങളുടെ ഭാഗമായി ഉറക്കം, വ്യക്തിത്വം, ഭക്ഷണരീതി എന്നിവയെ കടുത്ത തോതിൽ വിഷാദരോഗം കടന്നാക്രമിക്കുന്നു. വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടാകും. നിരവധി ആത്മഹത്യകളാണ് വിഷാദരോഗത്തിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയിടെ ''ജർമ്മൻവിങ്സ്'' വിമാനം ആൽപ്സിലിടി പ്പിച്ച് തകർത്ത വിമാനത്തിന്റെ സഹപൈലറ്റ് ആൻഡ്രിയാസ് ലുബിട്സ് വിഷാദരോഗത്തിന്റെ അടിമയായിരുന്നു എന്നത് ഈ രോഗത്തിന്റെ ഭയാനകമായ വശം വെളിവാകുന്നു.
ലോകജനസംഖ്യയുടെ മാനസികാരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് വിഷാദരോഗം. ലോകാരോഗ്യസംഘടന നടത്തിയ സർവ്വേ പ്രകാരം ഇരുപതിൽ ഒന്ന് എന്ന തോതിൽ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് 35 കോടി ജനങ്ങളാണ് വിഷാദരോഗത്തിന് അടിമപ്പെട്ടിട്ടുള്ളത്. നിലവിൽ മനുഷ്യർക്ക് ഭീഷണിയായിട്ടുള്ള രോഗങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇത്. എന്നാൽ 2030 ഓടെ ഇത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ലോകാരോഗ്യസംഘടയുടെ മുന്നറിയിപ്പ്. ഇന്ത്യൻ ജനസംഖ്യയിൽ നാല് ശതമാനം വിഷാദരോഗികളാണുള്ളത്. കേരളത്തിലാകട്ടെ 20 ശതമാനത്തിനു മുകളിൽ ആളുകൾക്ക് ജീവിതത്തിൽ ''മൈൽഡ് ഡിപ്രഷൻ'' അഭിമുഖീകരിക്കേണ്ടിവരുന്നു.
നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങൾ സീറോട്ടോണിൽ, നോർ- എപിനെഫ്രിൻ എന്നീ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ രാസവസ്തു ക്കൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ് വിഷാദത്തിൽ ഒരാളുടെ സ്വഭാവത്തേയും, ശാരീരിക പ്രക്രിയകളേയുമൊക്കെ നിയന്ത്രിക്കുന്നത്. ഇത്തരം രാസവസ്തുക്കൾക്ക് പഠനം, ഓർമ്മ, ഉറക്കം, മാനസികനില, ലൈംഗിക താൽപ്പര്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കാനുള്ള അസാധാരണമായ കഴിവുണ്ട്. കേന്ദ്രനാഡീ വ്യവസ്ഥയിലെ സീറോടോണിൻ, നോർ-എപിനെഫ്രിൻ എന്നിവയുടെ അളവിലുണ്ടാകുന്ന കുറവാണ് വിഷാദ രോഗത്തിന്റെ അടിസ്ഥാനം.വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടാകും. നിരവധി ആത്മഹത്യകളാണ് വിഷാദരോഗത്തിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയിടെ ''ജർമ്മൻവിങ്സ്'' വിമാനം ആൽപ്സിലിടി പ്പിച്ച് തകർത്ത വിമാനത്തിന്റെ സഹപൈലറ്റ് ആൻഡ്രിയാസ് ലുബിട്സ് വിഷാദരോഗത്തിന്റെ അടിമയായിരുന്നു എന്നത് ഈ രോഗത്തിന്റെ ഭയാനകമായ വശം വെളിവാകുന്നു.
ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളും, സംഘർഷങ്ങളും ഒരു വ്യക്തിക്ക് നിരവധി ഘട്ടങ്ങളിൽ ദുഃഖകരമായ അവസ്ഥകൾ ഉണ്ടാക്കാം. ഇതുമൂലം ഉണ്ടാകുന്ന വിഷമവും ദുഃഖവും ആ കാരണങ്ങളും സാഹചര്യങ്ങളും ഇല്ലാതാകുമ്പോൾ കുറഞ്ഞ് വരികയും പിന്നീട് ഇല്ലാതാവുകയും ചെയ്യും. എന്നാൽ ഇത്തരം ദുഃഖങ്ങളുടെ തീവ്രത വിട്ടുമാറാതെയിരിക്കുകയാണെങ്കിൽ അയാൾ വിഷാദരോഗത്തിന് അടിമ യാകാം. അടുത്ത ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ മരണം, ജോലി നഷ്ടപ്പെടൽ, വിവാഹമോചനം, സാമ്പത്തിക പ്രതിസന്ധി, പ്രണയനൈരാശ്യം, അഭിമാനത്തിന് ക്ഷതമേൽക്കുന്ന അവസ്ഥകൾ തുടങ്ങിയ പ്രതിസന്ധികൾ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. ചില ശാരീരിക പ്രശ്നങ്ങൾ മൂലവും വിഷാദരോഗം ഉണ്ടാകാം. അർബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ കൂടെയോ, തൈറോയിഡ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുമ്പോഴുണ്ടാകുന്ന ഹൈപ്പോ തൈറോയിസം ഒക്കെ ഇത്തരത്തിലെ അവസ്ഥകളാണ്. ജനിതകഘടകങ്ങളും മറ്റൊരു കാരണമാണ്. മാതാപിതാക്കൾ ക്കോ അടുത്ത കുടുംബാംഗങ്ങൾക്കോ ഈ രോഗമുണ്ടെങ്കിൽ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ചില വ്യക്തികളിൽ പ്രത്യേക കാരണമൊന്നും ഉണ്ടാകാതെ തന്നെ വിഷാദ രോഗം ഉടലെടുക്കാറുണ്ട്. ഉറക്കം വരാതിരിക്കുക, ഉറങ്ങാൻ പ്രയാസമുണ്ടാകുക, മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാത്രമുണ്ടാകുക, ദൈനംദിന ജോലികളിൽ വിരക്തി ഉണ്ടാകുക, സാമൂഹികമായി ഇടപെടാൻ പ്രയാസമുണ്ടാകുക, ഇഷ്ടപ്പെട്ട കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ, ആഹാരത്തോടും, ലൈംഗികകാര്യങ്ങളിലും വിരക്തി, ആത്മവിശ്വാസക്കുറവ്, ആത്മനിന്ദ, താൻ മറ്റുള്ളവർക്ക് ഭാരമാണെന്നും ഇനി മരണം മാത്രമാണ് ഏകമാർഗ്ഗം എന്നുമൊക്കെയുള്ള തോന്നലുകൾ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗങ്ങളും അവസ്ഥയും സ്വയം തിരിച്ചറി യുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു കുടുംബാഗത്തിനോ സുഹൃത്തിനോ മനസ്സിലാവുകയോ ചെയ്താൽ ഒട്ടും താമസിയാതെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം.
വിഷാദരോഗം സ്വയം കണ്ടെത്തി ചികിത്സിച്ച് മനസ്സിനെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന നിരവധി പ്രമുഖർ നമുക്കുചുറ്റുമുണ്ട്. താൻ വിഷാദരോഗം സ്വയം തിരിച്ചറിഞ്ഞപ്പോൾ ചികിത്സ തേടി സുഖംപ്രാപിച്ച വിവരം ഈയിടെ ബോളിവുഡ് താരം ദീപികപദുക്കോൺ പരസ്യമായി പറഞ്ഞിരുന്നു. കാൻസർ ചികിത്സ നടക്കുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ്സിങ് വിഷാദരോഗത്തിന് അടിമയായിരുന്നു. ബോളിവുഡ് താരം ആഞ്ജലീന ജോളി, ജെ.കെ., റോളിങ്, ഡയാനാ രാജകുമാരി, ഓസ്കാർ അവാർഡ് ജേതാവ് എമ്മ തോമ്സൺ തുടങ്ങിയ പ്രമുഖരെല്ലാം വിഷാദരോഗ ചികിത്സയിലൂടെ അതിജീവിച്ചവരാണ്. തനിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് തുറന്നു പറയാനോ ചികിത്സ തേടാനോ പലരും മടിക്കുന്ന ഈ കാലത്ത് ദീപികാപദുകോണിനെ പോലുള്ള പ്രമുഖർ ''തന്റെ വിഷാദരോഗം സ്വയം തിരിച്ചറിഞ്ഞ് ചികിത്സ തേടി'' എന്ന് സമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞതിലൂടെ വിഷാദരോഗികൾക്ക് മടികൂടാതെ ചികിത്സ തേടാൻ പ്രചോദനമായി എന്ന് കരുതാം.കാൻസർ ചികിത്സ നടക്കുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ്സിങ് വിഷാദരോഗത്തിന് അടിമയായിരുന്നു. ബോളിവുഡ് താരം ആഞ്ജലീന ജോളി, ജെ.കെ., റോളിങ്, ഡയാനാ രാജകുമാരി, ഓസ്കാർ അവാർഡ് ജേതാവ് എമ്മ തോമ്സൺ തുടങ്ങിയ പ്രമുഖരെല്ലാം വിഷാദരോഗ ചികിത്സയിലൂടെ അതിജീവിച്ചവരാണ്. തനിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് തുറന്നു പറയാനോ ചികിത്സ തേടാനോ പലരും മടിക്കുന്ന ഈ കാലത്ത് ദീപികാപദുകോണിനെ പോലുള്ള പ്രമുഖർ ''തന്റെ വിഷാദരോഗം സ്വയം തിരിച്ചറിഞ്ഞ് ചികിത്സ തേടി''
ഇക്കാലത്ത് വിഷാദരോഗം പൂർണ്ണമായും ചികിത്സിച്ച് മാറ്റാനാവും. ചെറിയ തോതിലുള്ള രോഗാവസ്ഥയാണെങ്കിൽ കൗൺസിലിംഗിലൂടെ നിയന്ത്രിക്കാനു മാകും. എന്നാൽ കഠിനമായ വിഷാദരോഗമുള്ള ഒരാൾ നിരന്തരം ആത്മഹത്യ ചിന്ത പ്രകടിപ്പിച്ചാൽ തീർച്ചയായും ആ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കുകതന്നെ വേണം.
ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മാറ്റങ്ങൾ വരുത്തുക യുമൊക്കെ ചെയ്താൽ വിഷാദരോഗം ഒഴിവാക്കാനാവും. കൃത്യസമയത്ത് കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, നടത്തം, നീന്തൽ, ജോഗിങ്, ഇവയിലേതെങ്കിലും ചെയ്താൽ ഉത്കണ്ഠക്കെതിരെ പോരാടുന്ന എൻഡോർഫിൽ പോലുള്ള ഹോർമോണുകളുടെ ഉത്പാദനം കൂട്ടും. അതുപോലെ ഫോളിക് ആസിഡ് ഒമേഗാ-ഫാറ്റി ആസിഡുകൾ എന്നിവ ലഭിക്കുന്ന മത്സ്യം, പച്ചക്കറി, പഴങ്ങൾ തുടങ്ങിയവ ധാരാളമായി കഴിക്കണം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കു വാനും ശുഭാപ്തിവിശ്വാസം വളർത്തിയെടുക്കാനുമൊക്കെ ശ്രമിക്കണം.
പുരുഷനെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത സ്ത്രീകൾക്കാണ് കൂടുതൽ. എന്നാൽ പുരുഷന്മാർക്ക് വിഷാദരോഗം വരില്ലെന്ന ധാരണ തെറ്റാണു താനും. ഈ അവസ്ഥയിലായ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബാംഗങ്ങളും, സമൂഹവും ശ്രമിക്കണം. മറിച്ചവരെ ഭ്രാന്തൻ എന്ന് മുദ്രകുത്താ നാണ് പലരും ശ്രമിക്കുന്നത്. കൗൺസിലിങ് ട്രെയിനിയായി തിരുവനന്തപുരം പുന്നലാലുള്ള ഡൈയിൽവ്യൂ ഡി-അഡിക്ഷൻ സെന്ററിൽ വച്ച് മയക്കമരുന്നിന് ചികിത്സ തേടിയെത്തിയ 22 വയസ്സുകാരനായ പ്രവീണുമായി സംസാരിച്ചപ്പോൾ അവന് ഏറ്റവും വെറുപ്പ് അവന്റെ അമ്മയോടാണെന്ന് മനസ്സിലായി. ഇതിന് കാരണം അവന് വിഷാദരോഗമുണ്ടായപ്പോൾ അമ്മയാണ് അവനെ മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്ത് ചികിത്സയ്ക്ക് കൊണ്ടുപോയത്. അതുമൂലം പലരും അവനെ ഭ്രാന്തൻ എന്നു വിളിക്കുന്നുവത്രേ. മാനസികാരോഗ്യ പ്രശ്നമുള്ളവരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനു പകരം വസ്തുതകൾ മനസ്സിലാക്കി അവരോട് ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കാൻ ശ്രമിക്കണം.
എനിക്കെന്തെങ്കിലും മാനസിക പ്രശ്നമുണ്ടായാൽ തല ഉയർത്തിപ്പിടിച്ച് തന്നെ ഒരു മാനസികാരോഗ്യ വിദഗ്ദനെ കാണാൻ പോകുകയോ, കൗൺസിലിംഗിന് വിധേയ മാകുകയോ ചെയ്യുമെന്ന് ഡോ.അജിത്തിനെ കാണാൻ പോയതെന്തിനെന്ന് ചോദിച്ചവരോട് മറുപടിയായി പറഞ്ഞപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ മാറ്റം വരണമെങ്കിൽ ശക്തമായ ക്യാമ്പയിൻ ആവശ്യമാണ് എന്ന ചിന്തയാണ് മനസ്സിൽ ഉയർന്നത്. ശാരീരിക രോഗങ്ങൾക്ക് ചികിത്സ തേടുന്ന ലാഘവത്തോടെ മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കാനുള്ള ധൈര്യം വ്യക്തികൾക്ക് ഉണ്ടാകാനാവശ്യമായ രീതിയിൽ ശക്തമായ ''മാനസികാരോഗ്യ സാക്ഷരത'' ക്യാമ്പയിന് നമ്മുടെ സമൂഹത്തിൽ തുടക്കമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്