മണിയുടെ ഒഴിവിൽ കലാഭവനിലെത്തി; മൈഡിയർ കരടിയിൽ ഡ്യൂപ്പായി വെള്ളിത്തിരയിലും; ദൃശ്യത്തിലെ പൊലീസുകാരൻ തലവര മാറ്റിയെഴുതി; മിമിക്രയിലുടെ സിനിമയിലെത്തി മലയാളിയുടെ താരമായ ഷാജോൺ ഇന്ന് ഹാപ്പിയാണ്
കലാഭവൻ ഷാജോൺ എന്ന് തിരക്കുള്ള നടനാണ്. ദൃശ്യമെന്ന സിനിമയിലൂടെ കോമേഡിയന്റെ മുഖവും മാറി. ഇന്ന് വെള്ളിത്തിരിയൽ ഷാജോണിനെ കണ്ടാൽ മലയാളി കൈയടിക്കും. റിട്ടയർ ചെയ്ത എഎസ്ഐ. ജോണിന്റേയും റിട്ടയർ ചെയ്ത നഴ്സായ റെജീനയുടേയും മകനായ ഷാജോൺ മിമിക്രി വേദിയിലൂടെ മലയാളിയെ ചിരിപ്പിച്ച ശേഷമാണ് സിനിമയിലെത്തുന്നത്. പക്ഷേ അഭിനയ വഴിയിലൊന്നും ഷാജോണിന് പിഴച്ചില്ല. ഇന്ന് തിരക്കുള്ള നടനാണ് ഷാജോൺ. തന്റെ കലാജീവിതത്തെ കുറിച്ച് നടൻ.
'മൈ ഡിയർ കരടി' എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ ഡ്യൂപ്പായി. കോട്ടയം നസീറാണ് ഇങ്ങനെയൊരു അവസരമുണ്ടെന്ന് പറയുന്നത്. കരടിയുടെ വേഷം കെട്ടിയാണ് അഭിനയിക്കേണ്ടതെന്നും പറഞ്ഞിരുന്നു. തലയില്ലെങ്കിലും സിനിമയിൽ അഭിനയിക്കാം എന്ന അവസ്ഥയിൽ നിൽക്കുന്ന കാലമാണത്. പക്ഷേ, വേഷംകെട്ടി കഴിഞ്ഞപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്. കാരണം കണ്ണ് കാണാനും ശ്വാസം വലിക്കാനും രണ്ട് ചെറിയ ഹോളുകൾ മാത്രമേയുള്ളൂ. ബാക്കിയെല്ലാം കറുത്ത വേഷം. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. ചെന്നപ്പോ തന്നെ പറയുന്നത് കരടിയുടെ വേഷമിട്ട് നായികയെ ബുള്ളറ്റിൽ കയറ്റി അത് ഓടിച്ചുപോകണം എന്ന്. ഒന്നും കാണാനും വയ്യ. എങ്കിലും കാത്തിരുന്ന അവസരമാണ്. അത് പാഴാക്കരുത്. ദൈവമേ ഈ നായികയ്ക്ക് ഒന്നും സംഭവിക്കരുതേ എന്നാണ് ആദ്യം മനസ്സിൽ തോന്നിയത്. നായികയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ സിനിമ നിന്നുപോകുമോയെന്ന് ഞാൻ പേടിച്ചു.
മിമിക്രിയിൽ വന്നാൽ കലാഭവൻ. കലാഭവനിൽ വന്നാൽ സിനിമാനടനാവുമെന്ന ധാരണയും ആഗ്രഹവും ഞങ്ങൾക്കുണ്ടായിരുന്നു. കലാഭവൻ മണി എന്ന നടന്റെ വരവിനുശേഷമാണ് സാധാരണക്കാരായ മിമിക്രിക്കാർക്ക് നാളെ ഒരു നടനാവാൻ കഴിയുമെന്ന തോന്നൽ അനുഭവപ്പെട്ടത്. അതിനു മുമ്പ് ജയറാമേട്ടനും ദിലീപേട്ടനും, സൈനു ഇക്കയും, റഹ്മാൻ ഇക്കയും കലാഭവനിൽ നിന്ന് സിനിമയിലുണ്ട്. എന്നാൽ മണിച്ചേട്ടൻ ഉണ്ടാക്കിയ തരംഗം ഒരു കൊമേഡിയനും പിന്നെ ഉണ്ടാക്കിയില്ല. സ്റ്റേജിൽ ഞാൻ മണിച്ചേട്ടനെ അനുകരിച്ചു. മണിച്ചേട്ടനെ അനുകരിക്കുന്നതിനു മുമ്പേ വരും ജനങ്ങളുടെ ആരവം. അപ്പോൾ നമ്മളും ആ ആരവത്തിൽ മുങ്ങും.
മിമിക്രി കലാകാരനായതുകൊണ്ട് കോമഡി േവഷങ്ങൾ മാത്രമേ തുടക്കത്തിൽ കിട്ടിയിരുന്നുള്ളൂ. അങ്ങനത്തെ കാസ്റ്റിങ്ങ് ആയിരുന്നു എനിക്ക് സിനിമയിൽ ലഭിച്ചത്. ദൃശ്യത്തിന് ശേഷം ക്യാരക്ടർ വേഷങ്ങൾ കിട്ടി. സത്യത്തിൽ തലവര മാറ്റിയെഴുതിയത് ദൃശ്യമാണ്. സിനിമ ഇറങ്ങി ആദ്യത്തെ ദിവസം തന്നെ ലാലേട്ടൻ വിളിച്ചു പറഞ്ഞു. 'നീ ഒരാഴ്ച കഴിഞ്ഞ് തീയേറ്ററിലേക്ക് പോയാൽ മതി'. കാരണം ലാലേട്ടന്റെ ഫാൻസൊക്കെ ഇളകിയിരിക്കുകയാണത്രേ. അതുകൊണ്ട് ഒന്നുരണ്ടാഴ്ച കഴിഞ്ഞാണ് ഫാമിലിയുമായി തീയേറ്ററിൽ പോയത്. മോളുടെ പ്രതികരണം എന്താകുമെന്ന് ടെൻഷനുണ്ടായിരുന്നു. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ' മോളെ എങ്ങനെയുണ്ടായിരുന്നെടീ പപ്പ?' എന്നു ചോദിച്ചു. 'കുഴപ്പമില്ല പപ്പാ, സിനിമയല്ലേ' എന്നവൾ പറഞ്ഞു. അതോടെ താനും നടനായി.
എന്നിലെ മിമിക്രിക്കാരനെ കണ്ടെത്തിയതും വളർത്തിയതും എന്റെ ചേട്ടൻ ഷിബുവാണ്. ഷിബുച്ചായൻ ബഹറൈനിൽ ഒരു റേഡിയോയിലാണ് വർക്ക് ചെയ്യുന്നത്. എന്നെക്കാൾ മുമ്പ് മിമിക്രി തുടങ്ങിയത് അച്ചായനാണ്. പ്രണവം എന്നൊരു ട്രൂപ്പ് അവർക്കുണ്ടായിരുന്നു. ആ ടീമിന്റെ പ്രാക്ടീസും കാര്യങ്ങളുമൊക്കെ കണ്ടാണ് എനിക്ക് പ്രചോദനം തോന്നിയത്. ഞാൻ മിമിക്രി ചെയ്യാൻ തുടങ്ങിയപ്പോൾ അച്ചായൻ എന്നെ പ്രോത്സാഹിപ്പിച്ചു. ങ്ങളുടെ ചാച്ചനും അമ്മച്ചിയും ഒരിക്കലും മിമിക്രി ചെയ്യുന്നതിനോട് എതിർപ്പ് പറഞ്ഞിട്ടില്ല. അവർ രണ്ടുപേരും സർക്കാർ ജീവനക്കാരായിരുന്നു. രാത്രി പ്രോഗ്രാം കഴിഞ്ഞ് വരുമ്പോൾ കോട്ടയം വഴിയാണ് പോകുന്നതെങ്കിൽ കൂട്ടുകാരെല്ലാം വീട്ടിലേക്ക് വരുമായിരുന്നു. വെളുപ്പിന് രണ്ടു മണി മൂന്നു മണിക്കൊക്കെ പ്രോഗ്രാം കഴിഞ്ഞ് വരുമ്പോൾ അമ്മച്ചി എന്തെങ്കിലും ഉണ്ടാക്കിവെയ്ക്കും.
ഞാനൊരു കോട്ടയംകാരനാണ്. വാരിശ്ശേരിയിലാണ് വീട്. മണർകാട് സെന്റ് മേരീസ് കോളേജിലാണ് പഠിച്ചത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അദ്യമായി മിമിക്രി ചെയ്യുന്നത്. പ്രൊഫഷണൽ ടീമിൽ മിമിക്രി ചെയ്യുന്നത് മംഗളത്തിലാണ്. ആ സമയത്ത് ഒരുപാട് നല്ല നല്ല കലാകാരന്മാർ മംഗളത്തിലുണ്ടായിരുന്നു. മംഗളത്തിലൂടെയാണ് കോട്ടയത്തിന് പുറത്തുള്ള സ്റ്റേജുകളിലേക്ക് പോകുന്നത്. ആദ്യമായി ഗൾഫിൽ പോയതും. അന്നു മുതലുള്ള സുഹൃത്തുക്കൾ ഇപ്പോഴും ഒപ്പമുണ്ട്. മംഗളം പ്രസാദ്, നസീർ സാർ, കോട്ടയം സോമരാജ് അങ്ങനെ ഒരുപാടുപേർ. 1995 ലാണ് കലാഭവനിലേക്ക് വന്നത്. കലാഭവനിൽ കുറേ അവസരങ്ങൾ ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോയത്. സല്ലാപം സിനിമ സൂപ്പർഹിറ്റായപ്പോൾ മണിച്ചേട്ടൻ മാറി. മണിച്ചേട്ടനൊപ്പം വേറെ കുറച്ചുപേർ കൂടി കലാഭവനിൽ നിന്ന് പോയി. അങ്ങനെ ഞാനും കലാഭവന്റെ ഭാഗമായി.
ഭാര്യ ഡിനി ഡാൻസറാണ്, ചിത്രകാരിയും. ഞങ്ങളുടെ പുതിയ വീടിന്റെ ചുവരിലെല്ലാം ഡിനിയുടെ പെയിന്റിംഗുകളാണ്. ഇടയ്ക്ക് പെയിന്റിങ് ക്ലാസ്സുകളും എടുക്കാറുണ്ട്. ഒരു ഗൾഫ് പ്രോഗ്രാമിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അക്കാലത്തൊക്കെ സിനിമകളുടെ സ്വാധീനം കാരണം പ്രേമിച്ചേ കല്യാണം കഴിക്കൂ എന്ന വാശിയിലായിരുന്നു. ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് പോകുക, വീട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടാക്കുക ഇതൊക്കെയായിരുന്നു അന്നത്തെ ആഗ്രഹം. ഞാൻ വീട്ടിൽ നേരിട്ട് പോയി ചോദിച്ചു. കലാഭവന്റെ കാസറ്റുകൾ കണ്ടിരുന്നതുകൊണ്ട് അവർക്ക് എന്നെ അറിയാമായിരുന്നു.
രുദ്രസിംഹാസനം, വിശ്വാസം അതല്ലേ എല്ലാം ഇതു രണ്ടുമാണ് ഉടനെ റിലീസ് ചെയ്യാനുള്ളത്. ഉറുമ്പുകൾ ഉറങ്ങുന്നില്ല, പൃഥ്വിരാജിനൊപ്പമുള്ള സിനിമ, നാദിർഷയോടൊപ്പം ഒരു വർക്ക് അങ്ങനെ കുറെ പ്രോജക്ടുകൾ.-ഷാജോൺ ഇന്ന് ഹാപ്പിയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍