നിംഷീദ് റഹ്മാനെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തിപരം; കസറോൾ റെസ്റ്റോറന്റ് പൂട്ടിയത് നഷ്ടമായതിനാൽ; ഫ്രീതിങ്കേഴ്സുമായി ബന്ധപ്പെട്ട തട്ടിപ്പ് ആക്ഷേപങ്ങൾക്ക് വിശദീകരണവുമായി സന്തോഷ് പാലത്തിങ്കൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോഴിക്കോട്ടെ കാസറോൾ റെസ്റ്റോറന്റിന് ഫെയ്സ് ബുക്കിലെ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരണം. ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിന്റേതായിരുന്നില്ല ഈ ഹോട്ടൽ. നടത്തിക്കൊണ്ട് പോകാൻ ആവാത്തവണ്ണം നഷ്ടമായതിനാണ് റെസ്റ്റോറന്റ് പൂട്ടിയത്. ഈ കൂട്ടായ്മയുടെ ഭാഗമായി തുടങ്ങിയ കമ്പനി ഇപ്പോഴും നിലവിലുണ്ട്. കമ്പനിയിലെ എല്ലാ പേർക്കും ഷെയർ സർട്ടിഫിക്കറ്റ് നൽകും. സാങ്കേതിക കാരണങ്ങളാലാണ് ഇതിന് താമസം വരുന്നതെന്നും കാസറോൾ ഹോട്ടൽ നടത്തിപ്പിലെ മുഖ്യ പങ്കാളിയായ സന്തോഷ് പാലത്തിങ്കൽ വ്യക്തമാക്കി. ഹോട്ടൽ തുടങ്ങാൻ സന്തോഷിനൊപ്പം മുൻനിരയിലുണ്ടായിരുന്ന നംഷീദ് റഹ്മാനെതിരെ ഉയരുന്ന പരാതികൾ തീർത്തും വ്യക്തിപരമാണ്. അതിന് കാസറോളുമായി ബന്ധമില്ലെന്നും സന്തോഷ് പറയുന്നു.
ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലെ സജീവ അംഗങ്ങളായിരുന്ന സന്തോഷ് പാലത്തിങ്കലും, നംഷീദ് റഹ്മാനുമാണ് ബിസിനസ് ആശയം ഗ്രൂപ്പിൽ പങ്കുവച്ചതും തുടർന്ന് പണം സ്വരൂപിച്ച് ഹോട്ടൽ നടത്തിപ്പുകാരുടെ ചുമതല ഏറ്റെടുത്തതും. ഈ സാഹചര്യത്തിൽ ഹോട്ടൽ പൂട്ടിയതോടെ പല സംശയങ്ങളും ഉയർന്നു. സോഷ്യൽ മീഡിയ ഇക്കാര്യം ഗൗരവത്തോടെ ചർച്ച ചെയ്തു. ഇവർക്ക് പണം നൽകിയ പലരും ആക്ഷേപവുമായി രംഗത്ത് വന്നു. നംഷീദ് റഹ്മാനെതിരെ സ്ത്രീകളും പരാതിയുമായി ചർച്ചകളിലെത്തി. ഇവ മറുനാടൻ മലയാളി കഴിഞ്ഞ ദിവസം വിശദമായി വാർത്തയാക്കി. ഇതോടെയാണ് വിശദീകരണവുമായി സന്തോഷ് രംഗത്ത് വന്നത്. നംഷീദിനെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തിപരമാണ്. അതിന് ബിസിനസ്സുമായി കൂട്ടിക്കുഴയ്ക്കരുതെന്നും സന്തോഷ് ആവശ്യപ്പെട്ടു.
മലയാളത്തിലെ പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പായ ഫ്രീ തിങ്കേഴ്സ് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പു നടന്നുവെന്നാണ് ആക്ഷേപം അടിസ്ഥാന രഹിതമാണെന്നാണ് സന്തോഷിന്റെ നിലപാട്. താനും സുഹൃത്തുക്കളും ചേർന്നാണ് കമ്പനിയുണ്ടാക്കിയത്. ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലെ സജീവ പ്രവർത്തകരായിരുന്നു ഞങ്ങൾ. അതുവഴിയുള്ള സുഹൃത്തുക്കളും ഇതിൽ പങ്കാളിയാണ്. ഫെയ്സ് ബുക്ക് ഗ്രൂപ്പിനെ തട്ടിപ്പിനായി ഉപയോഗിച്ചിട്ടില്ല. ഫ്രീതിങ്കേഴ്സുകാർ മാത്രമല്ല ഈ കമ്പനിയിൽ ഓഹരി എടുത്തത്. നഷ്ടം സംഭവിച്ചതിനാൽ ഹോട്ടൽ നിറുത്തി. കൂടുതൽ ധനനഷ്ടം ഉണ്ടാകാതിരിക്കാനായിരുന്നു അത്. അല്ലാതെ ആരേയും പറ്റിക്കുക ഞങ്ങളുടെ ലക്ഷ്യമല്ലെന്നും മറുനാടൻ മലയാളിയോട് സന്തോഷ് പാലത്തിങ്കൽ വിശദീകരിച്ചു.
എരുമേലി സ്വദേശിയായ താൻ ഗൾഫിയിൽ ജോലി ചെയ്ത വ്യക്തിയാണ്. കേരളത്തിലുടനീളമുള്ള സുഹൃത്തുക്കൾ കാസറോൾ റെസ്റ്റോറന്റ് തുടങ്ങനായി പണം മുടക്കി. ആരേയും പറ്റിക്കുക ലക്ഷ്യമില്ല. കോഴിക്കോട് കാസറോൾ തുടങ്ങിയപ്പോൾ നല്ല ലാഭമായിരുന്നു. അന്ന് കാര്യമായ എതിരാളികൾ ഹോട്ടൽ നടത്തിപ്പിൽ ആ മേഖലയിൽ ഉണ്ടായിരുന്നില്ല. എന്നാൽ തങ്ങളുടെ വളർച്ച കണ്ട് വമ്പൻ കമ്പനികൾ ഈ സ്ഥലത്ത് ഹോട്ടൽ തുടങ്ങി. ഇതോടെ കച്ചവടം കുറഞ്ഞു. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ ഹോട്ടൽ പൂട്ടുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. അല്ലാതെ ആളുകളുടെ പണവുമായി തട്ടിപ്പ് നടത്തി ഒളിവിൽ പോയെന്നത് ശരിയല്ല. പണം മുടക്കിയ എല്ലാവരുടേയും ബുദ്ധിമുട്ടുകളും പ്രയാസവും അറിയാം. അതനുസരിച്ചുള്ള നടപടികൾ ചെയ്യുകയാണെന്നും സന്തോഷ് പറയുന്നു.
ക്സറോൾ ഹോട്ടൽ നടത്തിപ്പിനായി കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും നിലവിലുണ്ട്. അടുത്ത് തന്നെ ഡയറക്ടർ ബോർഡ് യോഗം ചേരും. അതിന് ശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കും. കമ്പനിയുമായി മുന്നോട്ട് പോകാനാണ് താൽപ്പര്യമെന്നും വ്യക്തമാക്കി. പലർക്കും ഷെയർ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന ആശങ്കകളോടും സന്തോഷ് പ്രതികരിച്ചു. കമ്പനി രജിസ്ട്രാറുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാണ് കാരണം. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നംഷീദ് റഹ്മാൻ അടക്കമുള്ള എല്ലാവരുമായും ബന്ധപ്പെടുന്നുണ്ട്. ആരും ഒളിവിലല്ല. നഷ്ടത്തിന്റെ പേരിൽ ഹോട്ടൽ പൂട്ടിയെന്നത് കാര്യമാക്കരുത്. അടുത്ത ഡയറക്ടർ ബോർഡ് യോഗം തന്നെ ഭാവി പരിപാടികളിൽ വ്യക്തത വരുത്തുമെന്നും സന്തോഷ് വിശദീകരിച്ചു.
ഫ്രീ തിങ്കേഴ്സ് . ഗ്രൂപ്പിലെ സജീവ അംഗങ്ങളിൽ നിന്നും പണം പിരിച്ച് ഹോട്ടൽ തുടങ്ങുകയും ഈ ഹോട്ടൽ പിന്നീട് അടച്ചുപൂട്ടുകയും ചെയ്തതോടെയാണ് തട്ടിപ്പു നടന്നെന്ന വിധത്തിൽ ആരോപണം ഉയർന്നത്. തട്ടിപ്പിന് ഇരയായവർ ഇതേക്കുറിച്ച് ഫേസ്ബുക്കിൽ തന്നെ ആക്ഷേപങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. മലയാളത്തിൽ പുരോഗമന ചിന്തകളും ചർച്ചകളും നടത്തുന്ന ഗ്രൂപ്പാണ് ഫ്രീ തിങ്കേഴ്സ്. യുക്തിവാദികൾ അടക്കമുള്ള നിരവധി പേർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ലോകം മുഴുവൻ ചർച്ച ചെയ്ത കിസ് ഓഫ് ലവ് പരിപാടിയുടെ അമരക്കാരായി നിന്നതും ഈ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ഹോട്ടൽ കാസറോൾ ആരംഭിച്ച് മാസങ്ങൾക്കകം അടച്ചു പൂട്ടുകയും നടത്തിപ്പുകാർ ഒളിവിൽ പോവുകയും ചെയ്തു എന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.
പലരും പണം മുടക്കിയത് മതിയായ രേഖകൾ ഇല്ലാതെയായിരുന്നു. നിക്ഷേപിച്ച തുകയ്ക്കുള്ള ഷെയർ സർട്ടിഫിക്കറ്റുകൾ ഇതുവരെയും ലഭിക്കാത്തതിനാൽ നിയമപരമായി പോലും നീങ്ങാൻ കഴിയാത്തവിധം വഴിമുട്ടി നിൽക്കുകയാണ് പലരുമെന്നും ചർച്ചകളെത്തി. വിശ്വാസത്തിന്റെ പുറത്ത് കിട്ടിയ പണത്തോടൊല്ലാം തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് സന്തോഷ് വിശദീകരിക്കുന്നത്. 70 ലക്ഷം രൂപ മുടക്കിയെന്നും പിരിച്ചെടുത്തുവെന്നും പറയുന്നത് ശരിയല്ല. ഏതാണ്ട് 40 ലക്ഷം രൂപയോളം മാത്രമേ ഹോട്ടലിന് വേണ്ടി പിരിച്ചെടുത്തുള്ളൂ എന്നാണ് വിശദീകരണം.
ഇതിനുപുറമേ നടത്തിപ്പുകാരിൽ ഒരാൾ പ്രണയം നടിച്ചു ചില യുവതികളിൽ നിന്നായി ലക്ഷങ്ങൾ വേറെയും പണം തട്ടി എടുത്തെന്നാണ് ഇവർക്കെതിരായ മറ്റൊരു ആക്ഷേപം. പലരും മാനഹാനി ഭയന്ന് പരസ്യമായി രംഗത്തെത്തുന്നില്ല എന്നു മാത്രം. എന്നാൽ, ഇവർ പലരോടും തങ്ങളുടെ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. പദ്ധതിയുടെ മുഖ്യ സൂത്രധാരനായ നംഷീദ് റഹ്മാൻ ഉദ്ദേശിച്ചുള്ള വിമർശനങ്ങളായിരുന്നു ഇവയെന്നാണ് മനസ്സിലായത്. എന്നാൽ ഈ ആക്ഷേപങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് സന്തോഷ് പറയുന്നത്. ബിസിനസും ഈ ആക്ഷേപങ്ങളും തമ്മിൽ ബന്ധമില്ല. അതൊക്കെ നംഷീദിന്റെ വ്യക്തിപരമായ വിഷയങ്ങളാണെന്നും സന്തോഷ് പ്രതികരിച്ചു.
നംഷീദ് മേന്മുണ്ട എന്ന സ്ഥലത്ത് 20 ലക്ഷം മുടക്കി ഈയിടെ സ്ഥലം വാങ്ങിയെന്നും അറിയുന്നു. ഇത് തട്ടിപ്പുപണം ഉപയോഗിച്ചാണെന്നും ആക്ഷേപമുണ്ട്. ബഹ്റൈനിൽ ജോലി നോക്കിയിരുന്ന ഇയാൾ അവിടെ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയെുന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹോട്ടൽ നടത്തി പണം പിരിച്ച ഇവർ വടകരയിൽ ഒളിവിൽ കഴിയുന്നു എന്നായിരുന്നു ഫെയ്സ് ബുക്കിലെ വിമർശനങ്ങൾ. എന്നാൽ നംഷീദ് ഒളിവിലാണെന്ന് പറയുന്നത് ശരിയല്ലെന്ന് സന്തോഷ് പറഞ്ഞു. കാസറോൾ ഹോട്ടലിന് വേണ്ടിയുണ്ടാക്കിയ കമ്പനിക്കായി ആരിൽ നിന്നും പണം തട്ടിയിട്ടില്ല. നിയമപരമായി മാത്രമാണ് എല്ലാം ചെയ്തതെന്നാണ് സന്തോഷിന്റെ നിലപാട്.
2014 ജൂലൈ മാസത്തിലാണ് ഹോട്ടൽ ആരംഭിച്ചത്. ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലെ സജീവ മെമ്പർമാരായ നൂറോളം പേരിൽ നിന്നും പണം പിരിച്ചായിരുന്നു ഹോട്ടൽ തുടങ്ങിയത്. എന്നാൽ ഹോട്ടൽ ബിസിനസ് വിജയകരമല്ലെന്ന് കണ്ടതോടെ ഈ വർഷം ഫെബ്രുവരി 14 സ്ഥാപനത്തിന് താഴ് വീഴുകയും ചെയ്തു. പദ്ധതിയുടെ മുഖ്യസൂത്രധാരനായ നംഷീദ് തട്ടിപ്പു നടത്തിയെന്ന ആരോപണം ഉന്നയിച്ച് ചിലർ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. നംഷീദ് തന്നെ പ്രണയം നടിച്ചു പല യുവതികളിൽ നിന്നായി ലക്ഷങ്ങൾ വേറെയും തട്ടിയെന്ന വിധത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്