കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിക്കാൻ വൻലോബി; വെടിവെപ്പും മരണവും ഹാപ്പിയാക്കിയത് അന്യസംസ്ഥാന ലോബികളെ; സ്വർണ്ണക്കടത്തും മോഷണവും സൽപ്പേര് കെടുത്തുമ്പോൾ ആശങ്കയിൽ ആകുന്നത് മലബാറിലെ പ്രവാസികൾ
എം പി റാഫി
കോഴിക്കോട്: റൺവേ വിപുലീകരണത്തിന് സ്ഥലപരിമിതിയും മറ്റും അനിശ്ചിതത്വത്തിലാക്കിയ സാഹചര്യം നിലനിൽക്കുമ്പോഴാണ് കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഇരുസേനകൾ തമ്മിലുണ്ടായ അപ്രതീക്ഷിതസംഘട്ടനങ്ങളും അക്രമസംഭവങ്ങളും ഉണ്ടായതും ഒടുവിലതു സിഐഎസ്.എഫ് ജവാന്റെ മരണത്തിൽ കലാശിച്ചതും. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയും റൺവേ നവീകരണവും കാരണം അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടാനിരുന്ന കരിപ്പൂർ വിമാനത്താവളമാണ് ജീവനക്കാരുടെയും സിഐഎസ്.എഫ് ഉദ്യോഗസ്ഥരുടെയും തമ്മിലുള്ള സംഘട്ടനത്തെ തുടർന്ന് രാജ്യത്തിന് നാണക്കേട് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സംഘർഷം മുതലെടുത്ത് വിമാനത്താവളത്തിന്റെ ഭാവി അവതാളത്തിലാക്കാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. കരിപ്പൂർ സംഭവം മുൻ നിർത്തിയാണ് വിമാനത്താവളം പൂട്ടിക്കാനുള്ള അന്യസംസ്ഥാന ലോബിയുടെ ശ്രമം ശക്തമാക്കിയിരിക്കുന്നത്. കേരളത്തിൽനിന്നുള്ളവരുടെ ഒത്താശയോടെയാണ് ഇവരുടെ നീക്കങ്ങൾ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളം കുത്തുപാളയെടുക്കാൻ തുടങ്ങിയതിനു പിന്നിലും വൻ ലോബികളുടെ ഇടപെടൽ ഉള്ളതായി പറയപ്പെടുന്നു.
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അന്തർദേശീയ യാത്രക്കാരുടെ കണക്കിൽ ഏഴാം സ്ഥാനവും യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തിൽ ഒമ്പതാമത്തേതുമായിരുന്നു കരിപ്പൂർ വിമാനത്താവളം. 28 വർഷം മുമ്പ് സ്ഥാപിതമായ കരിപ്പൂർ വിമാനത്താവളത്തിന് 2006 ലാണ് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇതോടെ മലബാറുകാരുടെ ഏറെ നാളത്തെ ആവശ്യങ്ങൾക്ക് അറുതിയായി. കോഴിക്കോടിന്റെ പേരും മലബാറിന്റെ പെരുമയുമായി കരിപ്പൂർ വിമാനത്താവളം തഴച്ചു വളരുമ്പോൾ അതിനെ തകർക്കാനുള്ള ശ്രമങ്ങളും പല കോണുകളിൽ നിന്നും നടന്നുകൊണ്ടേയിരുന്നു. അന്യ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെ പുഷ്ടിപ്പെടുത്തുകയും വിദേശ വിമാനകമ്പനികളെ അവിടേക്ക് ആകർഷിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. പിന്നീട്, ഏറ്റവും കൂടുതൽ സ്വർണം പിടികൂടുന്ന വിമാനത്താവളമെന്ന ഖ്യാതിയും കരിപ്പൂർ നേടി. 2008ന് ശേഷമായിരുന്നു കരിപ്പൂരിലെ കസ്റ്റംസ് വിഭാഗം സ്വർണവേട്ടയിൽ പേരെടുക്കാൻ തുടങ്ങിയത്. അടിക്കടിയുള്ള സ്വർണവേട്ട വിമാനത്താവളത്തിന്റെ കുതിപ്പിനു കോട്ടമുണ്ടാക്കി.
ഇപ്പോൾ റൺവേ നിർമ്മാണമെന്ന പേരിലാണ്, വളരെ ലാഭകരമായി വിദേശത്തുനിന്നും കരിപ്പൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന വിമാനക്കമ്പനികൾ കൂട്ടത്തോടെ സർവ്വീസ് നിറുത്തിയിരിക്കുന്നത്. റൺവേ നിർമ്മാണം എപ്പോൾ തുടങ്ങുമെന്ന് അധികൃതർക്ക് പോലും നിശ്ചയമില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി. കാലവർഷം അവസാനിക്കാതെ പ്രവൃത്തി നടത്തുക ബുദ്ധിമുട്ടാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി വൻലോബിതന്നെ കരിപ്പൂർ വിമാനത്താവളത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതായാണ് സൂചന. റൺവേ പ്രവൃത്തിയുടെ പേരിൽ വലിയ വിമാനസർവ്വീസുകൾ കരിപ്പൂരിൽ നിന്നും നിർത്തലാക്കിയതോടെ ദിനം പ്രതി യാത്രക്കാരുടെ വൻകുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു മാസത്തിനിടെ ഉണ്ടായിരിക്കുന്നത് ഒരു ലക്ഷം യാത്രക്കാരുടെ കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ഇവിടെ ആശ്രയിച്ചിരുന്നത്. കരിപ്പൂർ-സൗദി സെക്ടറിൽ എല്ലാ വിമാനങ്ങളും സർവ്വീസ് നിർത്തലാക്കിയതോടെ മലബാറിലുള്ള പ്രവാസികൾക്ക് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.
വലിയ വിമാനങ്ങൾ പൂർണമായും പിൻവലിച്ചതോടെ വിമാനത്താവളവും നിർജീവമായിരിക്കുകയാണ്. വിമാനത്താവളത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ അന്നവും ഇതോടെ വഴിമുട്ടിയിരിക്കുകയാണ്. നൂറുകണക്കിന് ടാക്സി ജീവനക്കാരും ഓട്ടോ തൊഴിലാളികളും വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. ഇന്ന് ഒഴിഞ്ഞ ടെർമിനലുകൾ മാത്രമാണ് ഇവിടെനിന്നുള്ള കാഴ്ച. സർവ്വീസുകൾ നിറുത്തിയത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന വകുപ്പോ കേന്ദ്ര സർക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാറും ഈ വിഷയത്തിൽ മൗനത്തിലാണ്. അധികൃതരുടെ മൗനം യാത്രക്കാരുടെ ആശങ്ക ഇരട്ടിയാക്കുന്നു. വിമാനങ്ങൾ നിർത്തലാക്കുന്നതിനു പിന്നിൽ കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങളും നടക്കുന്നുണ്ട്. കോഴിക്കോട്ട് നിന്നും നിർത്തലാക്കുന്ന വലിയ വിമാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ പുതിയ സ്ലോട്ടുകൾ നൽകാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. കോയമ്പത്തൂർ ഉൾപ്പടെയുള്ള വിമാനത്താവളങ്ങളിലേക്ക് വിദേശ വിമാനങ്ങളെ അടുപ്പിക്കുകയും മലബാറുകാരെ ഇവിടേക്ക് അടുപ്പിക്കുന്നതിന്റെയും ഭാഗമായാണിത്.
കരിപ്പൂരിനെ തകർക്കാനുള്ള നീക്കത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പടെയുള്ള കമ്പനികളുടെ പങ്ക് ചെറുതൊന്നുമല്ല. രണ്ടു വർഷം മുമ്പ് കരിപ്പൂർ വഴി ഗൾഫിലേക്കും തിരിച്ചുമുള്ള 113 സർവ്വീസുകൾ റദ്ദാക്കിയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇതിന് തുടക്കമിട്ടത്. അന്ന് ഇരുപതിനായിരം യാത്രക്കാരുടെ കുറവുണ്ടായിട്ടും പിന്നീടത് പുനരാരംഭിച്ചില്ല. എയർപോർട്ട് അഥോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. എന്നാൽ കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. വിമാനക്കമ്പനികളുടെ അടിക്കടിയുള്ള യാത്രാ നിരക്ക് വർദ്ധനയും യാത്രക്കാർക്ക് ഇരുട്ടടിയാകുന്നുണ്ട്. അടുത്ത വർഷം ആരംഭത്തിൽ കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും സാധാരണക്കാരായ പ്രവാസികളുടെ ത്യാഗ സമ്പൂർണ്ണമായ പ്രവർത്തനങ്ങളും ഒരു ജനതയുടെ സമരചരിത്രവും ഉറങ്ങുന്ന കരിപ്പൂർ വിമാനത്താവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ പറ്റുമോ എന്നതാണ് ഓരോരുത്തരുടെയും ആശങ്ക. കരിപ്പൂരിലുണ്ടായ പുതിയ സംഭവവികാസങ്ങളിൽ മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങൾ സജീവമാക്കി കരിപ്പൂർ വിമാനത്താവളത്തെ പൂർണമായും ഇല്ലാതാക്കാൻ വലിയ ശക്തികൾ കൈകോർത്തു പിടിക്കുന്നു എന്നത് വസ്തുതയാണ്. ഇന്ത്യയിൽനിന്നുള്ള വലിയൊരു ശതമാനം പ്രവാസികളും മലബാറുകാരാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇടക്കിടെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പ്രവാസലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Stories you may Like
- പാർലമെന്റിലെ സുരക്ഷാചുമതല സിഐഎസ്എഫിന് നൽകി കേന്ദ്രസർക്കാർ
- താജ്മഹലിന്റെ ദൃശ്യങ്ങൾ പകർത്തി; സുരക്ഷാ ഉദ്യോഗസ്ഥനും യുവാവും തമ്മിൽ കയ്യാങ്കളി
- ഡിങ്കൻ റിയാസും സംഘവും പിടിയിൽ
- വിമാനത്താവളത്തിൽ യാത്രക്കാർക്ക് തടസം സൃഷ്ടിച്ച രണ്ട് സ്ത്രീകളെ പൊലീസിന് കൈമാറി
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍