ഒരു ഉപതെരഞ്ഞെടുപ്പ് ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാകുന്നത് ഇങ്ങനെയാണ്; ഇവിടെ പരമ്പരാഗത വോട്ടിങ്ങ് പാറ്റേണുകൾ അട്ടിമറിയുന്നു: അരുവിക്കര തെരഞ്ഞെടുപ്പിന്റെ ചില രാഷ്ട്രീയ വിചാരങ്ങൾ
എം മാധവദാസ്
കൊള്ള, കൊല, കോഴ, വ്യഭിചാരം, ഭൂമിതട്ടിപ്പ്... ഇനിയെന്തെല്ലാം വേണ്ടാത്തതുണ്ടോ അതൊക്കെ ആരോപിതമായ ഒരു മന്ത്രിസഭയാണ് ഉമ്മൻ ചാണ്ടിയുടേത്. കരുണാകരന്റെ സുവർണകാലത്തുപോലും ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടില്ല. അതും അങ്ങേയറ്റം രാഷ്ട്രീയ പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിൽ.
'ഒരു കൊടിയ അനീതിയുണ്ടായാൽ നഗരം കത്തിച്ചാമ്പലാവണമെന്ന' പഴമൊഴി അനുസരിച്ചാണെങ്കിൽ കേരളം മുഴവൻ കത്തിത്തീരേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നിട്ടും എല്ലാ കളികളിലും ഉമ്മൻ ചാണ്ടിതന്നെ ജയിക്കുന്നു! നമിച്ചുപോവും ഈ കുരുട്ടുബുദ്ധിക്കുമുന്നിൽ. (ഈ ക്രിമിനൽ ബുദ്ധിയൊക്കെ ഉമ്മൻസാർ നല്ലകാര്യത്തിന് വിനിയോഗിക്കയാണെങ്കിൽ കേരളത്തിന്റെ അവസ്ഥ എത്ര ഭേദമായേനെ).
നോക്കുക, ഇത്രയും മോശം ഭരണം കാഴ്ചവച്ചിട്ടും, ഇത്രയേറെ അഴിമതിയുണ്ടായിട്ടും ഉമ്മൻ ചാണ്ടി വെല്ലുവിളിക്കയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം തന്റെ ഗവൺമെന്റിന്റെ വിലയിരുത്തൽ കൂടിയാണത്രേ! അസാധ്യമായ തൊലിക്കട്ടിതന്നെ. ( ഉഴവൂർ വിജയൻ പറഞ്ഞപോലെ കണ്ടാമൃഗത്തിന്റെ പര്യായമായി ജനം ഉമ്മൻ ചാണ്ടിയുടെ പേരെഴുതുന്ന കാലം വരുന്നു)
കേരള ജനതയുടെ ആത്മാഭിമാനത്തെ ചവിട്ടിയരച്ച് നൃത്തം ചെയ്യുകയാണ് കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന കൊള്ളസംഘം. കഷ്ടകാലത്തിന് അരുവിക്കരിയിൽ യു.ഡി.എഫ് ജയിച്ചുവെന്ന് വെക്കുക. അത് ഉമ്മൻ ചാണ്ടിക്കും മാണിക്കുമൊക്കെ നൽകുന്ന ആത്മവിശ്വാസം എത്ര വലുതായിരക്കും. ഞങ്ങൾ എന്ത് അഴിമതിയും നടത്തും, പാവങ്ങളുടെ ഭൂമി തട്ടിയെടുക്കും, കോടികൾ കോഴവാങ്ങും, പിരികംവരെ നരച്ച മന്ത്രിമാർപോലും ഔദ്യോഗിക വസതികളിൽവച്ച് വേശ്യാസംഗമം നടത്തും, ആരുണ്ടിവിടെ ചോദിക്കാൻ. അരുവിക്കരക്കാർക്ക് പരസ്യമായി നന്ദിപറയുന്ന അതേനാക്കിൽ, വിദേശമദ്യവും ചിക്കനും തൊട്ടുനക്കുമ്പോൾ അവർ പൊട്ടിച്ചിരിച്ച് പറയും. 'ബഹുജനം കഴുതകൾ, അരുവിക്കരക്കാർ മൂത്ത കഴുതകൾ'.
അതുകൊണ്ടുതന്നെ യു.ഡി.എഫ് അരുവിക്കരയിൽ തോൽക്കേണ്ടത് ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെകൂടി പ്രശ്‌നമാണ്. ശബരീനാഥ് എന്ന വ്യക്തിയോട് യാതൊരു എതിർപ്പുമില്ലെങ്കിലും അയാളിലൂടെ കേരളത്തിൽ പ്രസരിക്കുന്ന ഒരു വൃത്തികെട്ട രാഷ്ട്രീയമുണ്ട്. ഈ അഴിമതിക്കൊപ്പം അതും ചർച്ചയാവേണ്ടതുണ്ട്.
മക്കൾരാഷ്ട്രീയവും സഹതാപ തരംഗവും
പിതാവ് മരിച്ചാൽ രാജ്യം മകന്റെ കൈയിലാവുകയെന്ന ഫ്യൂഡൽകാലത്തെ യുക്തിയിൽനിന്ന് ഏറെയൊന്നും മോചിതരായിട്ടില്ല കോൺഗ്രസ് പാർട്ടി. ആ സംഘടനയുടെ അഖിലേന്ത്യ നേതൃത്വത്തിന്റെ തന്നെ അവസ്ഥനോക്കിയാൽ ഇക്കാര്യം വ്യക്തമാവും. ആധുനിക ജനാധിപത്യലോകത്ത് ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തതാണിത്. ഒരു നേതാവിന്റെ കിടപ്പറ ദീർഘനാൾ പങ്കിട്ടു എന്നതോ, അയാളുടെ ബീജത്തിൽനിന്ന് പറിവിയെടുത്തുവെന്ന ഒറ്റക്കാരണംകൊണ്ടോ കോൺഗ്രസിൽ നേതാക്കൾ അയവർ എത്രയോ. യുവതലമുറയെങ്കിലും ചാതുർവർണ്യം പോലത്തെ ഈ വഷളൻ രീതിയിൽനിന്ന് മാറിനിൽക്കും എന്ന് കരുതുമ്പോഴാണ് ശബരീനാഥിന്റെ വരവ്. സ്വന്തം കാലിൽ നിൽക്കാനുള്ള അത്മാഭിമാനത്തിനുവേണ്ടി നമ്മുടെ ചെറുപ്പക്കാർ പോരടിക്കുന്ന കാലത്താണിത്. കെ.എസ്.യുവിനുപോലും ആദ്യഘട്ടത്തിൽ ശബരിയെ തള്ളിപ്പറയേണ്ടി വന്നത് മറ്റൊന്നും കൊണ്ടല്ല. ഈ രീതിയോടൊക്കെ പുതുവോട്ടർമാർക്ക് വലിയ പുച്ഛമാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് മാത്രം മനസ്സിലാവുന്നില്ല. ചരിത്രം പരിശോധിച്ചാൽ ജി. കാർത്തികേയനും മക്കൾ രാഷ്ട്രീയത്തിലൂടെതന്നെയാണ് കടന്നുവന്നതെന്ന് കാണം. തന്റെ പിതാവും കോൺഗ്രസ് നേതാവുമായ എൻ.പി ഗോപാലപിള്ളയുടെ പേരിലൂടെയാണ് കാർത്തികേയൻ രാഷ്ട്രീയത്തിൽ എത്തിയതെന്നും, അദ്ദേഹത്തിന് ആദ്യമായി സീറ്റ് കിട്ടിയതും ഈ കെയറോഫിലാണെന്ന് അഡ്വ. ജയശങ്കറെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ നേരെത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോൾ ചരിത്രത്തിന്റെ ആവർത്തനംതന്നെയാണ് ശബരിയുടെ സ്ഥാനാർത്ഥിത്വം. ഇനി ചിലർ ചൂണ്ടിക്കാട്ടുന്നത് കെ.കരുണാകരനെതിരെ, ജി.കാർത്തികേയൻ നയിച്ച തിരുത്തൽവാദ സമരമാണ്. കെ.മുരളീധരനെ കോൺഗ്രസിന്റെ അമരത്തേക്ക് കൊണ്ടുവരാനുള്ള കരുണാകരന്റെ നീക്കമാണല്ലോ, മഹത്തായ തിരുത്തൽവാദത്തിന് അടിത്തറയിട്ടത്. അതിനാൽ ഈ മക്കൾ രാഷ്ട്രീയത്തിന് വഴിമരുന്നിട്ട്, കാർത്തികേയന്റെ സ്മരണയെ അപമാനിക്കയാണ്, ശബരിയുടെ സ്ഥാനാർത്ഥിത്വമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ ചരിത്രം പരിശോധിച്ചാൽ ജി. കാർത്തികേയനും മക്കൾ രാഷ്ട്രീയത്തിലൂടെതന്നെയാണ് കടന്നുവന്നതെന്ന് കാണം. തന്റെ പിതാവും കോൺഗ്രസ് നേതാവുമായ എൻ.പി ഗോപാലപിള്ളയുടെ പേരിലൂടെയാണ് കാർത്തികേയൻ രാഷ്ട്രീയത്തിൽ എത്തിയതെന്നും, അദ്ദേഹത്തിന് ആദ്യമായി സീറ്റ് കിട്ടിയതും ഈ കെയറോഫിലാണെന്ന് അഡ്വ. ജയശങ്കറെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ നേരെത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോൾ ചരിത്രത്തിന്റെ ആവർത്തനംതന്നെയാണ് ശബരിയുടെ സ്ഥാനാർത്ഥിത്വം.
ഇനി രാഷ്ട്രീയപാർട്ടികൾ കൃത്യമായ രാഷ്ട്രീയം പറഞ്ഞാണല്ലോ പ്രവർത്തിക്കേണ്ടത്. ഇവിടെ ശബരീനാഥിന് പറയാൻ രാഷ്ട്രീയമൊന്നുമില്ല. പകരം സഹതാപം മാത്രം. ഈ മണ്ഡലത്തിലെ എംഎൽഎയും മുൻ മന്ത്രിയും സ്പീക്കറും ഏന്റെ പിതാവുമായ ജി.കെയുടെ വികസന സ്വപ്നങ്ങൾ പൂവണിയിക്കാൻ എനിക്കൊരുവോട്ടുതരൂവെന്ന്. ഈ സഹതാപം കൊണ്ട് എന്താണ് മറിച്ചുപിടിക്കുന്നതെന്ന് ഓർക്കുക. ഈ കൊച്ചുകേരളത്തിലെ അഴിമതിയും തോന്നിവാസവും ചോദ്യം ചെയ്യപ്പെടരുത്.സഹതാപ കണ്ണീരിനാൽ അന്ധരാക്കപ്പെട്ട അരുവിക്കരയിലെ വോട്ടർ, എല്ലാം മറന്ന് കൈപ്പത്തിക്കുതന്നെ കുത്തണം. ഇതിലും ഭേദം മയക്കുമരുന്ന് വിതരണംചെയ്ത് വോട്ടർമാരെ തരിപ്പിച്ച് നിർത്തുകയായിരുന്നു.
പക്ഷേ, ഇത്തരം കാര്യങ്ങളിലൊന്നും രാഷ്ട്രീയത്തിലേക്ക് നൂലിൽ കെട്ടിയിറക്കപ്പെട്ട ശബരിക്ക് യാതൊരു ആശങ്കയുമില്ല. അയാളുടെ ടെലിവിഷൻ അഭിമുഖങ്ങളെല്ലാം അക്കാര്യം വ്യക്തമാക്കുന്നു.
ഒരു പൊളിറ്റിക്കൽ ടിന്റുമോൻ ജനിക്കുന്നു
അരുവിക്കരയിൽ ശബരീനാഥിന് ദയനീയമായ ഒരു പരാജയം ഉണ്ടാവുകയാണെങ്കിൽ അതിന്റെ പ്രധാന ഉത്തരവാദി കാർത്തികേയന്റെ ഭാര്യ ഡോ. സുലേഖ തന്നെയായിരിക്കും! അത്രക്ക് ദയനീയമായിരുന്നു ചാനലുകൾക്കുമുമ്പിൽ അവർ നടത്തിയ കണ്ണീർ കല്യാണം. യു.ഡി.എഫുകാരിൽ നിന്നല്ലാതെ വെള്ളംപോലും വാങ്ങിക്കുടിക്കരുതെന്ന് മകനെ ഉപദേശിച്ചും മറ്റും അവർ ശബരിക്ക് ടിന്റുമോൻ ഇമേജാണ് ഉണ്ടാക്കിക്കൊടുത്തത്. നവമാദ്ധ്യമങ്ങളിലൊക്കെ ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ഒരേ സമയത്ത് അവർക്ക് കാർത്തികേയന്റെ സഹതാപവോട്ട് പെട്ടിയിൽ വീഴണം; എന്നാൽ കാർത്തികേയനെ ആരും കുറ്റം പറയുകയും ചെയ്യരുത്. അരുവിക്കര മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയില സ്വാഭാവികമായും എതിരാളികൾ ജി.കാർത്തികേയനെ പ്രതിക്കുട്ടിൽ നിർത്തും. അത് സുലേഖക്ക് സഹിക്കുന്നില്ല. പക്ഷേ സഹതാപവോട്ടുകൾക്കായി കാർത്തികേയന്റെ പേര് എടുത്തിടാനും അവർ തയ്യാറാണ്. ഇത് ഇരട്ടത്താപ്പല്‌ളെങ്കിൽ മറ്റെന്താണ്.
ഇനി ശബരിയുടെ ഡയലോഗുകൾ തന്നെനോക്കൂ. മാതൃഭൂമി ചാനലിൽ ഉണ്ണിബാലകൃഷ്ണന്റെ മുന്നിൽ ആ കുട്ടിയും വിജയകുമാറും സംസാരിക്കുന്നത് കേട്ടു. കുറ്റം പറയരുതല്ലോ, ഒന്നാന്തരം പൈങ്കിളിയാണ് ശബരീനാഥ്. അയാൾക്ക് രാഷ്ട്രീയം അറിയില്ല, എന്നുമാത്രമല്ല കാര്യമായി ഒന്നിനെക്കുറിച്ചും ധാരണയില്ല. വി.ടി ബൽറാമിനെപ്പോലുള്ള ചെറുപ്പക്കാർ കത്തിക്കയറുന്നത് കണ്ടായിരിക്കണം ഉണ്ണി ബാലകൃഷ്ണൻ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചത്. പക്ഷേ മറുപടി ഗംഭീരമായിരുന്നു. ഇനി ഇങ്ങനെയാണെങ്കിൽ അഹങ്കാരത്തിന് വല്ല കുറവുണ്ടോയെന്ന് നോക്കണം.ഇത്തവണ മാത്രല്ല, 2016ലും താൻതന്നെ എംഎൽഎ ആകുമെന്നാണ ശബരി തട്ടിവിടുന്നത്!
പരമ്പരാഗത വോട്ടിങ്ങ് പാറ്റേണുകൾ മാറുന്നു
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലത്തെിയതോടെ അഴിമതിതന്നെയായി പ്രധാന ചർച്ചാവിഷയം. 'കൂട്ട കള്ളന്മാരുടെ സംഘമെന്ന്' വി എസ് നീട്ടിപ്പരത്തിപ്പറയുമ്പോൾ ഉണ്ടാകുന്ന കൈയടികൾ നോക്കുക? അരുവിക്കരയിൽ ആരൊക്കെ വന്നിട്ടും ഏറ്റവുംകൂടുതൽ ജനം ഇളകിയത് വി എസ് ഇറങ്ങിയപ്പോഴാണ്. എന്നാൽ മാതൃഭൂമി പത്രവും ചാനലും, മനോരമ പത്രവും (മനോരമ ചാനൽ ഈ കൂട്ടത്തിൽ പെടില്ല) ഉമ്മൻ ചാണ്ടിയുടെയും ശബരീനാഥിന്റെയും സപ്ലിമെന്റുകൾപോലെ വാർത്തകൊടുത്ത്, തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റാൻ ശ്രമിക്കയാണ്. പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ലല്ലോ. സരിതയുടെയും തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളും അതിൽ മുഖ്യമന്ത്രി വഹിച്ച പങ്കും പുറത്തായതോടെ അരുവിക്കരയിൽ കാറ്റ് മാറ്റിവീശുകയാണിപ്പോൾ. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലത്തെിയതോടെ അഴിമതിതന്നെയായി പ്രധാന ചർച്ചാവിഷയം. 'കൂട്ട കള്ളന്മാരുടെ സംഘമെന്ന്' വി എസ് നീട്ടിപ്പരത്തിപ്പറയുമ്പോൾ ഉണ്ടാകുന്ന കൈയടികൾ നോക്കുക? അരുവിക്കരയിൽ ആരൊക്കെ വന്നിട്ടും ഏറ്റവുംകൂടുതൽ ജനം ഇളകിയത് വി എസ് ഇറങ്ങിയപ്പോഴാണ്. എന്നാൽ മാതൃഭൂമി പത്രവും ചാനലും, മനോരമ പത്രവും (മനോരമ ചാനൽ ഈ കൂട്ടത്തിൽ പെടില്ല) ഉമ്മൻ ചാണ്ടിയുടെയും ശബരീനാഥിന്റെയും സപ്ലിമെന്റുകൾപോലെ വാർത്തകൊടുത്ത്, തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റാൻ ശ്രമിക്കയാണ്. പക്ഷേ അരുവിക്കരയിലൂടെ ഒന്നു കറങ്ങിയാൽ അറിയാം. സാധാരണ ജനങ്ങൾ വിജയകുമാറിന് ഒപ്പമാണ്. അത് ഇടതുമുന്നണിയുടെ മികവുകൊണ്ടല്ല. ഈ നാണംകെട്ട അഴിമതി വീരന്മാർക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുന്നു എന്ന അർത്ഥത്തിലാണ്.
പക്ഷേ അവിടെയും ഭാഗ്യം രാജഗോപാലിന്റെ രൂപത്തിൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി. നെഗറ്റീവ് വോട്ടുകൾ ഇടതുമുന്നണിക്കും ബിജെപിക്കും ഇടയിൽ വീതംവെക്കപ്പെടുമ്പോൾ സഹതാപക്കാറ്റിൽ പിടിച്ചുനിൽക്കാമെന്നാണ് ചാണ്ടി കരുതിയത്.
പക്ഷേ ഇപ്പോഴാണ് മറ്റൊരുകാര്യം രഹസ്യാന്വേഷണ വിഭാഗം അടക്കമുള്ളവർ ശ്രദ്ധിക്കുന്നത്. പരമ്പരാഗതമായി കോൺഗ്രസിന് വീണിരുന്ന സവർണ, അർധ ഫ്യൂഡൽ തറവാട് വോട്ടുകൾ ഒന്നടങ്കം ബിജെപിയിലേക്ക് പോവുന്നു! അതായത് രാജഗോപാൽ മൂന്നോട്ട് അധികമായി നേടുകയാണെങ്കിൽ അതിൽ രണ്ടെണ്ണം കോൺഗ്രസിന്റെ പരമ്പരാഗത വോട്ടായിരിക്കുമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് തയാറാക്കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ടിവി ന്യൂ ചാനൽ രണ്ടാഴ്ച മുമ്പ് നടത്തിയ സർവേ ഫലങ്ങളുടെ അമ്പരപ്പിക്കുന്ന വിവരവും ഇതുതന്നെയായിരുന്നു. കോൺഗ്രസിന്റെ വലിയൊരുവിഭാഗം വോട്ടുകൾ ബിജെപിക്ക് പോവുന്നതോടെ അടുത്ത തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാവാനുള്ള സാധ്യതയാണ് ചാനൽ പ്രവചിച്ചത്! മലബാറിനെ തങ്ങളുടെ സുരക്ഷിത മണ്ഡലങ്ങളിൽ ലീഗ് ജയിച്ചുകയറകയും, കോൺഗ്രസ് ഒനിനുപിറകെ ഒന്നായി തകർന്നടിയുകയും ചെയ്യുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാൻപോലും കഴിയാത്ത രീതിയിൽ 2016ൽ ആ പാർട്ടിയുടെ അംഗസംഖ്യ ചുരുങ്ങുമെന്നാണ് ടിവീ ന്യൂ സർവേയിൽ കാണുന്നത്. ബിജെപി മൂന്ന് സീറ്റുകൾ നേടി സംസ്ഥാന നിയമസഭയിൽ അക്കൗണ്ടും തുറക്കും! ചരിത്രം പരിശോധിച്ചാൽ ജി. കാർത്തികേയനും മക്കൾ രാഷ്ട്രീയത്തിലൂടെതന്നെയാണ് കടന്നുവന്നതെന്ന് കാണം. തന്റെ പിതാവും കോൺഗ്രസ് നേതാവുമായ എൻ.പി ഗോപാലപിള്ളയുടെ പേരിലൂടെയാണ് കാർത്തികേയൻ രാഷ്ട്രീയത്തിൽ എത്തിയതെന്നും, അദ്ദേഹത്തിന് ആദ്യമായി സീറ്റ് കിട്ടിയതും ഈ കെയറോഫിലാണെന്ന് അഡ്വ. ജയശങ്കറെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ നേരെത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോൾ ചരിത്രത്തിന്റെ ആവർത്തനംതന്നെയാണ് ശബരിയുടെ സ്ഥാനാർത്ഥിത്വം.
അതായത് കേരളത്തിന്റെ പരമ്പരാഗത വേട്ടിങ്ങ് പാറ്റേൺ അതിദ്രുതം മാറുകയാണെന്ന് ചുരുക്കം. അതിന്റെ ടെസ്റ്റ് ഡോസാണ് അരുവിക്കരയിൽ സംഭവിക്കാൻ പോവുന്നത്. ബിജെപി കൂടുതൽ വോട്ടുപിടച്ചാൽ അത് ബംഗാൾ മോഡലിൽ സിപിഎമ്മിന്റെ തകർച്ചയിലേക്കായിരിക്കും വഴിവെക്കുകയെന്നായിരുന്നല്ലോ, നേരത്തെ തെരഞ്ഞെുടുപ്പ് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ മറിച്ചാണ് സംഭവിക്കുക. കോൺഗ്രസ് ഇല്ലാതാവുകയും മൽസരം ഇടതുമുന്നണിയും ബിജെപിയും നേരിട്ടാവുകയും ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബാക്കിയൊക്കെ അരുവിക്കര കഴിഞ്ഞ് കാത്തിരുന്ന് കാണാം.
വാൽക്കഷ്ണം: അരുവിക്കര മണ്ഡലത്തിലൂടെ ഒരു തവണ യാത്രചെയ്തവർക്ക് കാർത്തികേയനോടുള്ള സകല ബഹുമാനവും ഇല്ലാതായിപ്പോവും. ഇവിടുത്തെ അവികസിത അവസ്ഥ കണ്ടാൽ ഒരു എംഎൽഎ ഉണ്ടായിരുന്നോയെന്ന് തോന്നിപ്പോവും. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ, തറക്കല്ലേൽ മാത്രം നിൽക്കുന്ന പാലങ്ങൾ, എട്ടുമണികഴിഞ്ഞാൽ ബസ്സില്ലാത്ത ഗ്രാമങ്ങൾ, ടാർപോളിൻ ഷീറ്റുനുള്ളിൽ ജനം കിടന്നുറങ്ങുന്ന കോളനികൾ! കേരളത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പത്ത് മണ്ഡലങ്ങളിൽ ഒന്നാണ് അരുവിക്കരയെന്ന് ഇതിലൂടെ ഒന്ന് ചുറ്റിയടിക്കുന്ന ആർക്കും ബോധ്യമാവും. എന്നിട്ടും മാതൃഭൂമിയും, മനോരമയും വീമ്പടിക്കുന്നു. ജി.കെ അരുവിക്കരയിൽ കോടികളുടെ വികസനം കൊണ്ടുവന്നത്രേ!
Stories you may Like
- കരുണാകരൻ കുടുംബത്തിൽ രാഷ്ട്രീയ കലഹം തുടരുമ്പോൾ
- ഇന്ത്യാ മുന്നണിയിലെ ഡൈനാസ്റ്റി പൊളിറ്റിക്സ് ചർച്ചയാക്കി ബിജെപി
- സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സി കൃഷ്ണചന്ദ്രൻ
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ഡോ പി കെ പോക്കർ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍