വ്യാജ ബിരുദത്തിന്റെ പേരിൽ ഡൽഹി മന്ത്രിക്ക് ജയിലെങ്കിൽ സ്മൃതി ഇറാനിക്കും അതു വേണ്ടേ? കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ബിരുദം വ്യാജമെന്ന സൂചന ശക്തമായി; കുടുങ്ങിയത് മോദി മന്ത്രിസഭയിലെ സൂപ്പർ സ്റ്റാർ
ന്യൂഡൽഹി : വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതിയിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നിയമക്കുരുക്കിലേക്ക്. പരാതി നിലനിൽക്കുമെന്നും മതിയായ തെളിവുണ്ടെങ്കിൽ കേസെടുക്കാമെന്നും ഡൽഹി മെട്രോപൊളിറ്റൻ കോടതി. കൂടുതൽ തെളിവുണ്ടെങ്കിൽ ഹാജരാക്കാം. ഓഗസ്റ്റ് 28നു കേസ് വീണ്ടും പരിഗണിക്കും. അതിനിടെ സ്മൃതി ഇറാനിയുടെ അറസ്റ്റിനും രാജിക്കും വേണ്ടി പ്രതിപക്ഷവും സജീവമായിട്ടുണ്ട്.
ഫ്രീലാൻസ് എഴുത്തുകാരനായ അഹ്മെർ ഖാനാണു പരാതിക്കാരൻ. മൂന്നു തെരഞ്ഞെടുപ്പുകളിൽ നാമനിർദേശ പത്രികയ്ക്കൊപ്പം സ്മൃതി ഇറാനി നൽകിയ സത്യവാങ്മൂലത്തിൽ മൂന്നു വ്യത്യസ്ത യോഗ്യത രേഖപ്പെടുത്തിയെന്നാണു പരാതി. തെരഞ്ഞെടുപ്പ് വേളയിൽ െതറ്റായ വിവരങ്ങൾ നൽകുന്നതു ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പിന്റെ ലംഘനമാണ്. ആറു മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ ഡൽഹി ആം ആദ്മി സർക്കാരിലെ മുൻ നിയമ മന്ത്രി ജിതേന്ദ്ര സിങ് തോമർ അറസ്റ്റിലായതിനു പിന്നാലെയാണ് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിക്കെതിരെ ഇതേ വിഷയത്തിൽ കോടതി നടപടിയാരംഭിച്ചത്. സ്മൃതിയെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തുവന്നു. എന്നാൽ, സ്മൃതിയോ ലളിത് മോദി വിവാദത്തിൽ ഉൾപ്പെട്ട വിദേശകാര്യ മന്ത്രി സുഷമ സ്വരാജോ രാജിവയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1996ൽ ഡൽഹി സർവകലാശാലയുടെ സ്കൂൾ ഓഫ് കറസ്പോണ്ടൻസിൽനിന്ന് ബി.എ. ബിരുദം നേടിയെന്നു പറയുന്നു. 2011ൽ ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡൽഹി സർവകലാശാലയുടെ സ്കൂൾ ഓഫ് കറസ്പോണ്ടൻസിൽനിന്ന് ബി.കോം പാർട്ട് ഒന്ന് യോഗ്യത നേടിയെന്നാണു സത്യവാങ്മൂലം. എന്നാൽ, 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠിയിൽനിന്നും രാഹുൽഗാന്ധിക്കെതിരേ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിലെ ഓപ്പൺ ലേണിങ്ങിൽനിന്നും ബി.കോം പാർട്ട് ഒന്ന് പൂർത്തിയാക്കിയെന്നും പറയുന്നു. അമേഠിയിലെ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ സ്ഥാപനം മാറി. ഇതു സംബന്ധിച്ച പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും തെളിവുണ്ടെങ്കിൽ ഹാജരാക്കാമെന്നും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആകാശ് ജെയിൻ പറഞ്ഞു.
സ്മൃതിക്കെതിരേ എഫ്.ഐ.ആർ. എടുക്കാൻ കോടതി നിർദേശിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബിജെപി. തള്ളി. യോഗ്യതയുമായി ബന്ധപ്പെട്ട പ്രശ്നം അച്ചടിപ്പിശകാണെന്നും ബിജെപി. പറഞ്ഞു. സ്മൃതിയുടെ കേസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നതല്ല. വ്യാജ ബിരുദക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ നിയമമന്ത്രി ജിതേന്ദർ തോമറിന്റെ കേസുമായി ഇതിനു വ്യത്യാസമുണ്ടെന്നും പാർട്ടി പറഞ്ഞു.
സത്യവാങ്മൂലത്തിൽ മൂന്നുതരത്തിൽ വിദ്യാഭ്യാസ യോഗ്യത സമർപ്പിച്ചതു നിയമത്തിന്റെയും സത്യപ്രതിജ്ഞയുടെയും ലംഘനമാണെന്നു പരാതിക്കാരൻ വാദിച്ചു. മന്ത്രിയുമായി തനിക്കു വഴക്കില്ല. വിദ്യാഭ്യാസവകുപ്പുമന്ത്രി എന്ന നിലയിൽ അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്ന് അഹമെർ ഖാൻ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസമാണോ കുറഞ്ഞ വിദ്യാഭ്യാസമാണോ എന്നതൊന്നും പ്രശ്നമല്ല. കേസ് മുന്നോട്ടുകൊണ്ടുപോകാൻ ഇനിയും കടമ്പകളുണ്ടെന്നും ഖാൻ പറഞ്ഞു. മൂന്നു തിരഞ്ഞെടുപ്പുകളിൽ മൂന്നു രേഖകൾ ഹാജരാക്കിയ സ്മൃതി ഇറാനി ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി അഹ്മറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. മനൻ വാദിച്ചു. ഹർജി സമർപ്പിക്കുന്നതിലുള്ള കാലതാമസം അത് തള്ളിക്കളയാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് അഞ്ചു പേജ് ഉത്തരവിൽ കോടതി വ്യക്തമാക്കി.
ഹർജിക്കാരൻ കൂടുതൽ തെളിവുകൾ ഹാജരാക്കിയാലേ കേസ് തുടരൂ എന്നതു സ്മൃതിക്കു പിടിവള്ളിയാണ്. സ്മൃതി കുറ്റാരോപിതയല്ലെന്ന് അവരുടെ അഭിഭാഷകൻ അനിൽ സോണി പ്രതികരിച്ചു. ജിതേന്ദർ സിങ്ങിനെതിരേ സ്വീകരിച്ച നടപടികൾ സ്മൃതിക്കെതിരേ സ്വീകരിക്കണമെന്ന് ആം ആംദ്മി പാർട്ടി ആവശ്യപ്പെട്ടു. തൽസ്ഥാനത്തു തുടരാൻ സ്മൃതിക്ക് അർഹതയില്ല. സ്വമേധയാ രാജിവച്ചില്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനി രാജിവയ്ക്കേണ്ടതില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അതിനിടെ, ബഹാമാസിൽ നടക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പുമന്ത്രിമാരുടെ സമ്മേളത്തിൽ പങ്കെടുക്കാൻ സ്മൃതി ഇറാനി യാത്രതിരിച്ചു.
അതിനിടെ ഡൽഹി കോടതിവിധിയുടെ പശ്ചാത്തലത്തിൽ സ്മൃതി ഇറാനി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. എന്നാൽ, സ്മൃതി ഇറാനിയുടെ കാര്യത്തിൽ സംഭവിച്ചത് അച്ചടിപ്പിശക് (ടൈപ്പോഗ്രാഫിക്കൽ എറർ) മാത്രമാണെന്ന വാദമുയർത്തി മന്ത്രിയെ ബിജെപി. ന്യായീകരിച്ചു. തോമറിനെതിരെ സ്വീകരിച്ചതു പോലെ സ്മൃതിക്കെതിരെയും കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അശുതോഷ് ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ നൽകിയതു വഴി ഗുരുതര ക്രമക്കേടാണ് സ്മൃതി നടത്തിയതെന്നും കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കാൻ അവർ മന്ത്രി സ്ഥാനം ഒഴിയണമെന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. എൻഎസ്യുഐയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫിസിലേക്ക് പ്രകടനം നടത്തി. വ്യാജ ഡിഗ്രി ഉള്ളയാൾ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്നതു നാണക്കേടാണെന്ന് എൻഎസ്യുഐ അഖിലേന്ത്യാ പ്രസിഡന്റ് റോജി എം. ജോൺ പറഞ്ഞു. സ്മൃതിയുടെ രാജി ആവശ്യപ്പെട്ട് ഇന്നു 12നു തലസ്ഥാന നഗരിയിലെ ജന്തർ മന്തറിൽ കോൺഗ്രസ് പ്രക്ഷോഭം നടത്തും.
എന്നാൽ സ്മൃതി ഇറാനി സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളിലുണ്ടായ തെറ്റുകൾ അച്ചടിപ്പിശകു മാത്രമാണെന്നു ബിജെപി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആം ആദ്മി പാർട്ടി മുന്‍മന്ത്രി ജിതേന്ദ്ര സിങ് തോമറുമായി സ്മൃതിയെ താരതമ്യപ്പെടുത്തരുതെന്നും ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ തോമറിനെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്. സ്മൃതിയുടെ കാര്യത്തിൽ തെളിവുകൾ ഹാജരാക്കാൻ മാത്രമാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഎ മന്ത്രിമാരെ പോലെ എൻഡിഎയിലെ മന്ത്രിസഭാംഗങ്ങൾ ക്രമക്കേടു നടത്തില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- മുസ്ലിംലീഗ് പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നു; സ്മൃതി ഇറാനി
- ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്
- നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍