അള്ളാഹുവിനെ സ്നേഹിക്കേണ്ടതു കൊന്ന് തിന്നാനെന്ന് എവിടെ നിന്നാണ് ഈ മനുഷ്യ മൃഗങ്ങൾ പഠിച്ചത്? റംസാനിലെ ആദ്യ വെള്ളിയാഴ്ച നാലിടങ്ങളിലായി കൂട്ടകുരുതി ചെയ്തത് ഇരുന്നൂറിലധികം പേരെ: ഇവരോട് ഖുറാൻ പറഞ്ഞ് കൊടുക്കാൻ ഈ ലോകത്ത് ആരുമില്ലേ?
കുവൈത്ത്: ഈശ്വരനിൽ വിശ്വസിക്കുന്നവർക്കൊക്കെ ഏറ്റവും ഭീതിതമായ ഒരു ദിനമായിരുന്നു ഇന്നലെ. മതത്തിന്റെ പേരിൽ മൂന്ന് ഭൂഖണ്ഡങ്ങളിൽ നാലിടങ്ങളിലായി ഇന്നലെ ഇസ്ലാമിന്റെ പേരിൽ കൊന്നൊടുക്കിയത് ഇരുന്നൂറിൽ അധികം പേരെ. കൊന്നവരും കൊല്ലപ്പെട്ടവരിൽ മഹാ ഭൂരിപക്ഷവും പരമ കാരുണ്യകനായ അള്ളാഹുവിനെ സ്നേഹിക്കുന്നവർ. പ്രവാചകന്റെ കാൽപ്പാടുകൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർ. എന്നിട്ടും അവർ കൊല്ലുകയാണ്. നരഭോജികളെപ്പോലെ കൊന്ന് തിന്നുകയാണ്. ലോകത്തിന് മുഴുവൻ അശാന്തി വിതച്ച് കൊണ്ട് താണ്ഡവം ആടുകയാണ്. ആർക്കു വേണ്ടിയാണ് ഇവർ ഇങ്ങനെ കൂട്ടക്കൊല ചെയ്യുന്നത്? റംസാനിലെ ആദ്യ വെള്ളിയാഴ്ച നടത്തിയ ഈ കൂട്ടക്കൊലപാതകം നിത്യ നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക എന്ന പറഞ്ഞ് കൊടുക്കാൻ ഈ ലേകത്ത് ഖുറാൻ അറിയാവുന്നവർ ആരുമില്ലേ?
കുവൈത്ത്, സിറിയ, ടുണേഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് ഇസ്ലാമിന്റെ പേരിൽ തീവ്രവാദികൾ ഇന്നലെ ആക്രമണം നടത്തിയത്. റമദാനിലെ വിശുദ്ധ ദിനമായി അറിയപ്പടുന്ന വെള്ളിയാഴ്ച്ച നിസ്കാരവേളയിൽ കുവൈത്ത് പള്ളിയിലുണ്ടായ ആക്രമണമായരുന്നു ഇതിൽ ഏറ്റവും ഭീതിതം. മലയാളികൾ അടക്കം നിരവധി പേരുള്ള കുവൈത്ത് സിറ്റിയിലാണ് ഭീകരാക്രമണം ഉണ്ടായത്. ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 28 പേർ മരിച്ചപ്പോൾ, ട്യൂണീസിയയിലെ സൂസിൽ ബീച്ച് റിസോർട്ടിൽ തീവ്രവാദി നടത്തിയ വെടിവയ്പിൽ വിദേശികളായ വിനോദസഞ്ചാരികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. കൂടാതെ സിറിയയിലെ കൊബാനിയിൽ ഐ.എസിന്റെ കൂട്ടക്കുരുതിയില്‍ 146 പൗരന്മാരും കൊല്ലപ്പെട്ടു.
ഇതിന് പുറമേ കിഴക്കൻ ഫ്രാൻസിലെ ലിയോണിനു 40 കിലോമീറ്റർ അകലെ സെയ്ന്റ് കോൻതാ ഫലാവീറിലെ ഗ്യാസ് ഫാക്ടറിയിൽ നടത്തിയ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് ഫാക്ടറിയുടെ ഗേറ്റിൽ അതിവേഗത്തിൽ വന്ന കാർ ഇടിപ്പിച്ചശേഷം സ്ഫോടനം നടത്തുകയായിരുന്നു. തലയറുത്ത നിലയിൽ ഒരാളുടെ മൃതദേഹം ആക്രമണസ്ഥലത്തു കാണപ്പെട്ടു.
റമദാൻ മാസത്തിൽ ഐഎസ് തീവ്രവാദികൾ കുർദ് ശക്തികേന്ദ്രമായ കൊബാനിയിൽ തിരിച്ചടികൾക്കുള്ള മറുപടിയായാണ് പകപോക്കൽ നടത്തിയത്. 70 പേരെ ഭീകരർ ബന്ദികളാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നഗരവകവാടത്തിനു പുറത്ത് മൂന്ന് ഐ.എസ്. ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഈ സ്ഫോടനങ്ങളുടെ മറവിൽ കൂടുതൽ ഭീകരർ നഗരത്തിലേക്കു നുഴഞ്ഞുകയറുകയായിരുന്നു. ഇന്നലെ കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
മൃതദേഹങ്ങൾ വീടുകളിലും തെരുവോരങ്ങളിലും ചിതറിക്കിടക്കുകയായിരുന്നെന്ന് സിറിയൻ മനഷ്യാവകാശ സംരക്ഷണസംഘം അറിയിച്ചു. കെട്ടിടങ്ങളിലേക്കു നുഴഞ്ഞുകയറിയ ഭീകരർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. കൊബാനിയിലെ ഓരോ കുടുംബത്തിലെയും ഒരാളെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങളെ തുടർന്ന് തുർക്കി അതിർത്തിയിലേക്കുള്ള പലായനം വർധിച്ചിട്ടുണ്ട്. ആയിരത്തോളം പേർ ഇന്നലെ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം.
കുവൈത്ത് സിറ്റിയിൽ റമസാനിലെ രണ്ടാം വെള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. കുവൈത്ത് സിറ്റിയിലെ അൽ സവാബറിൽ അൽ ഇമാം അൽ സാദിഖ് മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ 202 പേർക്കു പരുക്കേൽക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ്. ഇതും ഭീകരാക്രമണമാണെന്ന് വ്യക്തമായിട്ടുണ്ട്. ഐഎസ് ഭീകരർ ആക്രമണതതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രണ്ടായിരത്തോളംപേർ വെള്ളിയാഴ്ച നമസ്കാരം നിർവഹിക്കുന്നതിനിടെ ചാവേർ കടന്നുവന്നു പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിയുടെ ഭിത്തികളും മേൽക്കൂരകളും പൊട്ടിത്തകർന്നു. അബു സുലൈമാൻ അൽ മുവാഹിദ് എന്ന ചാവേറാണു സ്ഫോടനം നടത്തിയതെന്നാണ് ഐഎസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് സിറ്റിയിലെ ദുരന്തസ്ഥലം സന്ദർശിച്ചു. ദേശീയ ഐക്യത്തെ വെല്ലുവിളിക്കാൻ വേണ്ടിയുള്ള ആക്രമണമാണെന്നും, എന്നാൽ ശത്രുക്കൾക്കു തകർക്കാൻ കഴിയാത്തവിധം കുവൈത്ത് ശക്തമാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് പറഞ്ഞു. സംഭവത്തെത്തുടർന്നു മസ്ജിദുകൾക്ക് ഉൾപ്പെടെ സുരക്ഷ ശക്തമാക്കി.
വിശുദ്ധ റമസാനിൽ ഷിയാ മുസ്ലിംകൾക്കും ഐഎസ് വിരുദ്ധ മുസ്ലിംകൾക്കും െ്രെകസ്തവർക്കുമെതിരെ പോരാട്ടം ശക്തമാക്കാൻ ഐഎസ് ആഹ്വാനം ചെയ്തതിനെ ലോക രാഷ്ട്രങ്ങൾ അപലപിച്ചിരുന്നു. നിഷേധികളുടെ ആരാധനാലയം തകർക്കുക എന്ന ലക്ഷ്യത്തോടെയാണു കുവൈത്തിൽ സ്ഫോടനം നടത്തിയതെന്ന് ഐഎസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. മലയാളികളടക്കമുള്ള പ്രവാസികളും താമസിക്കുന്ന സ്ഥലമാണു സവാബർ. സംഘർഷങ്ങൾ പതിവില്ലാത്ത രാജ്യത്തു വൻ ഭീകരാക്രമണം നടന്നതിന്റെ ഞെട്ടലിലാണു സ്വദേശികളും വിദേശികളും.
ട്യൂണീസിയയിലെ സൂസിൽ ആക്രമണം നടത്തിയ തീവ്രവാദിയെ സുരക്ഷാസൈനികർ വെടിവച്ചു കൊന്നു. എ കെ 47 തോക്കുമേന്തിയാണ് തീവ്രവാദി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ചിരിച്ച മുഖത്തോടെയാണ് തീവ്രവാദിയായ തോക്കുമേന്തി വെടിയുതിർത്തത്. ആക്രമണത്തിൽ അഞ്ച് ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടു. 27 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ടൂനിസിന് 140 കിലോമീറ്റർ മാറി സുസയിലെ പഞ്ചനക്ഷത്ര ഹോട്ടലായ മർഹബക്ക് നേരെയാണ് ആയുധധാരി വെടിയുതിർത്തത്. ബീച്ചിൽ നിറയെ ആളുകൾ ഉള്ളപ്പോൾ ഉച്ചയോടെയായിരുന്നു ആക്രമണം. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹോട്ടലിന് പിന്നിലൂടെ എത്തിയ സായുധധാരി വെടിയുതിർക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മുഹമ്മദ് അലി അരൂയി പറഞ്ഞു. നടന്നത് ഭീകരാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ തീവ്രവാദികൾ പങ്കാളിയല്ളെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കൂടുതൽ തീവ്രവാദികൾ ഉണ്ടായിരുന്നുവെന്നും മറ്റൊരു റിസോർട്ടിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ട്യൂണീസിയയിൽ ഈ വർഷമുണ്ടാക്കുന്ന രണ്ടാമത്തെ പ്രധാന തീവ്രവാദി ആക്രമണമാണിത്. മാർച്ച് 18നു ട്യൂണിസിൽ ബാർഡോ ദേശീയ മ്യൂസിയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 20 വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടിരുന്നു. വിനോദസഞ്ചാരിയെപ്പോലെ റിസോർട്ടിൽ എത്തിയ യുവാവാണു നിറയൊഴിച്ചത്. യൂറോപ്പിൽനിന്ന് ഒട്ടേറെ വിനോദസഞ്ചാരികൾ എത്താറുള്ള രാജ്യമാണു ട്യൂണീസിയ. തലസ്ഥാനമായ ട്യൂണിസിൽനിന്നു 140 കിലോമീറ്റർ അകലെയാണു സൂസ്.
കിഴക്കൻ ഫ്രാൻസിലെ ഗ്യാസ് ഫാക്ടറിയിൽ ആക്രമണം നടത്തിയ ഐഎസ് തീവ്രവാദി യാസിൻ സാഹ്ലി (35) പിടിയിലായിട്ടുണ്ട്. അറബിക് വാക്കുകൾ മൃതദേഹത്തിൽ എഴുതിവച്ചിട്ടുണ്ട്. യുഎസ് വ്യവസായ ഗ്രൂപ്പായ എയർ പ്രോഡക്ട്സിന്റേതാണു ഗ്യാസ് ഫാക്ടറി. യാസിനിന്റെ കൂട്ടാളികളെന്നു സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.
അറബിക് വാക്കുകളുള്ള പതാകയും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു. ആക്രമണത്തിനെത്തിയ കാറിൽ രണ്ടുപേർ യാത്രചെയ്തിരുന്നെന്നു സംശയിക്കുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, പ്രദേശത്തെ ട്രാൻസ്പോർട്ട് കമ്പനി മാനേജരാണു മരിച്ചയാളെന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലയറുത്ത നിലയിൽ മൃതദേഹം സ്ഥലത്ത് എത്തിച്ചതാണോ സംഭവസ്ഥലത്തു തലയറുത്തതാണോ എന്നു വ്യക്തമല്ല.
ഇതു തീവ്രവാദി ആക്രമണമാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് ബ്രസൽസിൽ പറഞ്ഞു. ഗ്യാസ് ഫാക്ടറിയിൽ വൻ സ്ഫോടനമുണ്ടാക്കുകയായിരുന്നു ആക്രമണം നടത്തിയവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടയാളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തു കൂടുതൽ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സുരക്ഷാനടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടർന്നു ബ്രസൽസിൽനിന്ന് അദ്ദേഹം പാരിസിൽ തിരിച്ചെത്തി. ആറു മാസം മുൻപാണു പാരിസിലെ ഷാർളി ഹെബ്ദോ വാരികയിൽ തീവ്രവാദി ആക്രമണമുണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍