സോളാറില്‍ പത്തുപൈസയുടെ ചായയോ വടയോ ഉമ്മന്‍ചാണ്ടിയുടെ കണക്കില്ല; ജയലക്ഷ്മിയുടെ നോട്ടം ഹിപ്പൊപ്പൊട്ടാമസ് ചാവുന്നുണ്ടോയെന്ന്; മന്ത്രിമാരെ വിലയിരുത്തി ഡി ബാബുപോള്‍ മറുനാടനോട്
സുനിത ദേവദാസ്
രാഷ്ട്രീയത്തിലും സാംസ്കാരിക കാര്യങ്ങളിലും കേരളം ഗൗരവത്തോടെ കേട്ടിരുന്ന സ്വരമാണ് ഡോ. ഡി ബാബുപോളിന്റെത്. ഭരണകര്‍ത്താവ്, എഴുത്തുകാന്‍, വാഗ്മി... കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ബാബുപോള്‍. കേരളത്തിലെ ഭരണാധികാരികളുമായി അടുത്ത ബന്ധം. സെക്രട്ടേറിയറ്റിലെ ജീവിതം. ഇന്നത്തെ കേരളത്തെക്കുറിച്ചു വിലയിരുത്താന്‍ മതിയായ വ്യക്തിത്വമാണ് അദ്ദേഹം. മറുനാടന്‍ മലയാളി അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെതന്നെ... സോളാറും സരിതോര്‍ജവും കേരളത്തില്‍ നിറഞ്ഞുനില്ക്കുമ്പോള് കേരളത്തിന്റെ സമകാലിക ജീവിതത്തെയും ഭരണാധികാരികളെയും കുറിച്ചു ബാബു പോളിനു പറയാനുണ്ടായിരുന്നു ഒരുപാട്. ഓരോ മന്ത്രിമാരെയും വിലയിരുത്താനും. ഇന്നത്തെ കേരളത്തെക്കുറിച്ചു ഡി ബാബുപോള്‍ മറുനാടന്‍ മലയാളിയോട്
ഉമ്മന്‍ചാണ്ടിക്കു തെറ്റുപറ്റി എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അതു മാധ്യമങ്ങള്‍ ആഘോഷിക്കുന്ന കാര്യങ്ങളിലല്ല. വ്യത്യസ്തമായ മറ്റു ചില കാര്യങ്ങളിലാണ്. പഴ്സണല്‍ സ്റ്റാഫിനെ വേണ്ട രീതിയില്‍ നിയന്ത്രിക്കാന്‍ കഴയാതെ വന്നതാണ് ഒന്നാമത്തെ തെറ്റ്. മുഖ്യ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ്മ, പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍ എന്നൂ മൂന്നുപേരെയും അവിടുത്തെ ക്ലര്‍ക്ക് ജോപ്പനെയും ശിപായി തുപ്പനെയും ഒരു പോലെ കണ്ടതിലാണ് ഉമ്മന്‍ ചാണ്ടിക്ക് പിഴച്ചത്. ആ തെറ്റ് പുറത്തുവരാന്‍ സോളാര്‍ വിവാദം കാരണമായി. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം സോളാര്‍ അഴിമതിയില്‍ പത്തു പൈസയുടെ ചായയോ വടയോ പോലും ഉമ്മന്‍ചാണ്ടിയുടെ കണക്കിലില്ല എന്ന്.
പണ്ട് അരിയന്നൂര്‍ തീവണ്ടി അപകടമുണ്ടായപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജി വച്ചത് പോലെയുള്ള ഉമ്മന്‍ ചാണ്ടിയുടെ രാജിയാണ് ഇപ്പോള്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. തന്റെ പേഴ്സണല്‍ സ്റ്റാഫിനെ ഉമ്മന്‍ ചാണ്ടി പ്രധാനപ്പെട്ട ഒരു കാര്യത്തിലും ആശ്രയിക്കുന്നില്ല. എന്നാല്‍ ഇവരാണ് അദ്ദേഹത്തെ എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുന്നത് എന്ന ഒരു ധാരണ പൊതു ജനങ്ങള്‍ക്കുണ്ടായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറ സംവിധാനം കൊണ്ട് ഉമ്മന്‍ചാണ്ടി ഓഫീസിലിരുന്ന് ഫയലുകള്‍ നോക്കുന്നില്ല എന്നു ജനങ്ങളെ അറിയിക്കാന്‍ മാത്രമേ ഉപകാരപ്പെട്ടുള്ളൂ. ദിനേശ് ശര്മ്മക്കാവട്ടെ തന്റെ ഉത്തരവാദിത്വം നിറവേറ്റുവാനും അധികാരം പ്രയോഗിക്കാനും അവസരവും ലഭിച്ചില്ല.
ജോപ്പന് ഉമ്മന്‍ചാണ്ടിയുടെ അത്ര വിശ്വസ്തനായ പി എ ആയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജോപ്പന്റെ പേര് പേഴ്സണല്‍ സ്റ്റാഫിന്റെ പേരിനു പരിഗണിച്ചവരുടെ കൂട്ടത്തില്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ഏതോ ചില സ്വാധീനമുപയോഗിച്ച് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാവാത്ത അവസ്ഥ ജോപ്പന് സൃഷ്ടിക്കുകയായിരുന്നു. വോട്ടു ബാങ്കിനെ നിയന്ത്രിക്കുന്ന ഒരു സാമുദായിക നേതാവിന്റെ നിര്‍ബന്ധം കൊണ്ട് നില്‍ക്കക്കള്ളിയില്ലാതായപ്പോഴാണ് ഉമ്മന്‍ചാണ്ടി ജോപ്പനെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. രാഷ്ട്രീയ ദൗര്‍ബല്യങ്ങള്‍ കൊണ്ട് ഉമ്മന്‍ ചാണ്ടിക്കത് ചെയ്യേണ്ടി വന്നു.
അങ്ങനെയൊരാളെ മനസ്സില്ലാമനസ്സോടെ ഉള്‍പ്പെടുത്തേണ്ടി വന്ന ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കില്‍ അയാളെ മന്ത്രി പി. കെ. ജയലക്ഷ്മിയുടെ സ്റ്റാഫില്‍ വച്ച് കൊടുത്തേനെ. അവിടെ കാര്യമായ ഇടപാടൊന്നും നടക്കുന്നില്ലല്ലോ? ഹിപ്പോപ്പൊട്ടാമസ് ചാവുന്നുണ്ടോ എന്ന് നോക്കിയിരുന്നാല്‍ മതിയല്ലോ. അതിനുമപ്പുറം സ്വാധീനം വന്ന് സ്വന്തം ഓഫീസില്‍ തന്നെ ഇരുത്തേണ്ടി വന്നിരുന്നെങ്കില്‍ ഓഫീസിലെ തപാലുകള്‍ തരം തിരിക്കുന്നിടത്തോ മറ്റോ ഒതുക്കി ഒരു മൂലയ്ക്കിരുത്തുമായിരുന്നു.
ഇവിടെയും ഉമ്മന്‍ചാണ്ടിക്ക് തെറ്റ് പറ്റി സ്വന്തം സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയും പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുത്തുകയും ചെയ്തു. 40 വര്‍ഷത്തെ പൊതു ജീവിതത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ആരോപണം കേള്‍ക്കേണ്ടി വരാത്ത ഉമ്മന്‍ ചാണ്ടിക്ക് ജോപ്പന്റെ കാര്യത്തിലെടുത്ത തീരുമാനം തെറ്റിപ്പോയത് കൊണ്ട് പഴി കേള്‍ക്കേണ്ടതായും വന്നു. എഡിജിപി ടി പി സെന്‍കുമാര്‍ ജോപ്പനെ സൂക്ഷിക്കണമെന്ന് പറഞ്ഞ് രണ്ട് റിപ്പോര്‍ട്ടുകള്‍ മുഖ്യ മന്ത്രിക്കയച്ചെങ്കിലും അതും ജോപ്പന്റെ കയ്യിലാണ് കിട്ടിയത്. ഏതോ കാണരുതാത്ത സ്ഥലത്ത് കാണരുതാത്ത രീതിയില്‍ മദ്യപിച്ച് മദോന്മത്തനായി ജോപ്പനിരിക്കുന്ന പടവും ആറിപ്പോര്ട്ടിനൊപ്പമുണ്ടായിരുന്നത്രേ. അതും ജോപ്പന് ബ്ലോക്ക് ചെയ്തു.
ചിലയാളുകള്‍ ഉമ്മന്‍ ചാണ്ടിയുടെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നു, തിരക്കോട് തിരക്ക്, എപ്പോഴും ജനങ്ങള്‍ക്കിടയില്‍ തുടങ്ങിയ പെരുമാറ്റ ശൈലി ശരിയല്ല എന്ന് പലരും ഉപദേശിച്ചിട്ടും ഉമ്മന്‍ ചാണ്ടി അത് കേട്ടില്ല. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശൈലി സംബന്ധമായ മര്‍ക്കടമുഷ്ടി കൊണ്ട് സ്വയം കുഴി കുഴിക്കുകയും ആ കുഴിയില്‍ ചാടുകയും ചെയ്തിരിക്കുന്നു.
ഞാനായിരുന്നു മുഖ്യമന്ത്രിയുടെ സ്ഥാനത്തെങ്കില്‍ കൃത്യമായി ഫയല്‍ നോക്കും. ആവശ്യത്തിന് വിശ്രമിക്കും. ആളുകളെക്കാണും. എന്നാല്‍ ഞാന്‍ ഇടപെടേണ്ട ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നോട്ടെഴുതാനും ഉത്തരവിടാനും പോകില്ല. ഇത് പാലോട് രവി ടെലിഫോണ്‍ എക്സ്ചേഞ്ചിന് സ്ഥലമനുവദിക്കണം എന്നൊരു അപേക്ഷ കൊടുത്താലും ഉടന്‍ അതിന്റെ അരുകില്‍ 10000 രൂപ അനുവദിച്ചിരിക്കുന്നു എന്നെഴുതുന്ന അവസ്ഥയിലേക്ക് ഉമ്മന്‍ ചാണ്ടിയെത്തി.
രണ്ടാമത് തെറ്റുപറ്റിയത് രമേശിന്റെ ഉപമുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തപ്പോഴാണ്. ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനോട് ധൈര്യത്തോടെ പറയണമായിരുന്നു. ലീഗിനെയും മാണിയെയും ഞാന്‍ പറഞ്ഞ് നിര്‍ത്തിക്കൊള്ളാം. രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണം എന്ന്. ആ ധൈര്യം ഉമ്മന്‍ചാണ്ടി കാണിച്ചില്ല. ഹൈക്കമാന്റിനെക്കൊണ്ട് ലീഗിനോടും മാണിയോടും പറയിപ്പിക്കാന്‍ ശ്രമിച്ചു. അത് വിജയിച്ചില്ല ആരേയും വെറുപ്പിക്കാതെ എല്ലാവരുടെയും മുന്നില്‍ നല്ല പിള്ള ചമയാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങളാണ് ഇവിടെ പാളിപ്പോയത്.
ഉമ്മന്‍ ചാണ്ടിക്ക് നോ പറയാന്‍ അറിയില്ല എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. എന്റെ അഭിപ്രായത്തില്‍ നോ എന്ന് പറയാന്‍ പറ്റാത്തത് കൊണ്ട് സ്ത്രീയായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി എല്ലാ ദിവസും ഗര്‍ഭിണിയായേനെ! നോ പറയാന്‍ അറിയാത്തതിന്റെ പോരായ്മകളും വീഴ്ചകളുമാണ് ഉമ്മന്‍ചാണ്ടിയെ വിടാതെ പിന്തുടരുന്നത്.
ഉമ്മന്‍ ചാണ്ടിയോട് രാജിവയ്ക്കാന്‍ പറയാന്‍ പ്രതിപക്ഷത്തിന് എന്ത് ധാര്‍മ്മികമായ അവകാശമാണുള്ളത്? ഹൈക്കോടതി സിറ്റിംഗ് ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രിയുടെ വകുപ്പ് പോലും മാറ്റാന്‍ തയ്യാറാകാത്ത ഇടതുപക്ഷമാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത്. രാപ്പകല്‍ സമരം അവസാനിപ്പിച്ച് കഴിഞ്ഞു.
പിണറായി വിജയനെ പോലെ പ്രഗത്ഭനായ ഒരു രാഷ്ട്രീയ നേതാവ് എന്നിങ്ങനെയൊരു തീരുമാനമെടുത്തു എന്നതിന് ഒരേയൊരു മറുപടിയേയുള്ളൂ. നിര്‍ഭാഗ്യകരം. നാളെ മുഖ്യമന്ത്രിയായാല്‍ കേരളം കാണാന്‍ പോകുന്ന ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയാകേണ്ട ആളാണ് പിണറായി.
എ.കെ.ജിക്കു മിച്ചഭൂമി സമരത്തില്‍ പറ്റിയ തോല്‍വി പിണറായിക്കും സംഭവിക്കാന്‍ പോവുകയാണ് എന്നാല്‍ അതറിഞ്ഞിട്ടും പിണറായി എന്തിനിതിനു തയാറായി എന്നതിന്റെ ഉത്തരം പണ്ട് യേശുക്രിസ്തു പറഞ്ഞതാണ് ''ശിശുക്കള്‍ മിണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും പിണറായി മിണ്ടാതിരുന്നാല്‍ അച്യുതാനന്ദന് ആര്‍ത്തുവിളിക്കും എന്നറിയാവുന്നതു കൊണ്ടാണു പിണറായി ആര്‍ത്തുവിളിച്ചത്.
എലിയെ തേല്‍പ്പിക്കാന്‍ ഇല്ലം ചുട്ടു. പിണറായിയെയും പാര്‍ട്ടിയും ഇടപെട്ടിട്ടില്ലായിരുന്നെങ്കില്‍ അച്യുതാനന്ദന് സോളാര്‍ വിഷയം ആഘോഷിച്ചേനെ. വാസ്തവത്തില്‍ പിണറായിയുടെ ലക്ഷ്യം ഉമ്മന്‍ചാണ്ടിയല്ല. അച്യുതാനന്ദന് സോളാര്വിഷയം ആഘോഷിച്ചേനെ. പിണറായിയുടെ ലക്ഷ്യം ഉമ്മന്‍ചാണ്ടിയല്ല, അച്യുതാനന്ദനാണ്.ദുര്‍ബലമായ രാഷ്ട്രീയ വിഷയങ്ങളാണെന്നറിഞ്ഞിട്ടും വിഎസിനെ വെട്ടിക്കാന്‍ വേണ്ടി പിണറായിയും പാര്‍ട്ടിയും സമരപ്രഖ്യാപനം നടത്തി. അഥവാ ഉമ്മന്‍ചാണ്ടി മാറി രമേശ് ചെന്നിത്തല വന്നാല്‍ അതു ലോക്സഭാ തിരഞ്ഞെടുപ്പിന് ആയുധമാക്കാം എന്നും കരുതി. ഇതോടെ സോളാര്‍ വിഷയം വിഎസിന് കൈവിട്ട് പോയി. 14 ജില്ലകളിലെ പാര്‍ട്ടിയും കീശയിലൊതുക്കിയ പിണറായി വിജയന് എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ അതിബുദ്ധി മാത്രമാണ് എല്‍ഡിഎഫിന്റെ സമരപ്രഖ്യാപനത്തിന് പിന്നില്‍ ഈച്ചയെ കൊല്ലാന്‍ കൊട്ടുവടി എടുക്കേണ്ട കാര്യമൊന്നുമില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് പിണറായി രാഷ്ട്രീയം കളിക്കുന്നത്.
(തുടരും)
Stories you may Like
- അഴിമതി ആരോപണം എത്തിയതോടെ വാർത്താസമ്മേളനം ഉപേക്ഷിച്ചു മുഖ്യമന്ത്രി
- 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം
- വയനാട്ടിൽ പാർട്ടി ഓഫീസ് അടിച്ച് തകർത്തവരുമായാണ് കോൺഗ്രസ് സൗഹൃദം!
- അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി
- കേരള മുഖ്യമന്ത്രി കൊച്ചിയിൽ നഷ്ടമാക്കിയത് അവഗണന ചർച്ചയാക്കാനുള്ള സുവർണ്ണാവസരമോ?
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍