കാസർകോട്ടെ കോട്ട ടി ഒ സൂരജ് എഴുതിക്കൊടുത്തത് കേരള കോൺഗ്രസ് നേതാവിന്; നടപടിക്കു പിന്നിൽ വൻ സാമ്പത്തിക ഇടപാട്; കോട്ട പിടിച്ചെടുത്തു കൊടി നാട്ടി സിപിഎമ്മും
കാസർകോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത് സസ്പെൻഡു ചെയ്ത മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് 500 വർഷം പഴക്കമുള്ള കാസർകോട്ട് കോട്ട മറിച്ചു വിറ്റത് കേരള കോൺഗ്രസ് നേതാവിന്. ലാൻഡ് റവന്യൂ കമീഷണറായിരിക്കെയാണ് പൈതൃക ഭൂമിയായ കാസർകോട് കോട്ട കേരളാ കോൺഗ്രസ് എം നേതാവിനു വേണ്ടി വിൽപനക്കായി ഉത്തരവിറക്കിയത്.
അതിനിടെ, കേരള കോൺഗ്രസ് നേതാവിന് കോട്ട പതിച്ചു നൽകിയ സംഭവത്തിൽ പ്രതിഷേധവുമായി സിപിഐ(എം). രംഗത്തുവന്നു. കോട്ടയിലേക്ക് സിപിഐ(എം). ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചുനടത്തി. കോട്ട പിടിച്ചെടുത്തുകൊണ്ട് കൊടിനാട്ടുകയും ചെയ്തു.
കേരള ഹൈക്കോടതി പൈതൃക സ്വത്താണെന്നും സർക്കാരിന്റേതാണെന്നും പറഞ്ഞ 10 ഏക്കറോളം പരന്നുകിടക്കുന്ന കോട്ടയും അനുബന്ധ ഭൂമിയും സ്വകാര്യ വ്യക്തികൾക്ക് പതിച്ചു കൊടുത്ത നടപടി പിൻവലിക്കണമെന്നും പൈതൃക സ്വത്തായി നിലനിർത്തി ചുറ്റുമതിൽ പണിത് സർക്കാർ ഏറ്റെടുക്കണമെന്നും, വ്യാജ രേഖയുണ്ടാക്കി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകാൻ കൂട്ടു നിന്ന റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
ടി ഒ സൂരജിന്റെ സാമ്പത്തിക ഇടപാടിലൂടെ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി സെബാസ്റ്റ്യനാണ് 5.41 ഏക്കർ ഭൂമിയുടെ ഭൂരിഭാഗവും കൈക്കലാക്കിയത്. വിൽപന പാടില്ലാത്ത പൈതൃക ഭൂമി വിൽക്കുന്നതിനാവശ്യമായ വിധം നികുതി സ്വീകരിക്കാൻ തഹസിൽദാർ ഇറക്കിയ ഉത്തരവ് റദ്ദാക്കിയ കലക്ടറുടെ നടപടി കേരളാ കോൺഗ്രസ് നേതാവിനു വേണ്ടിയാണെന്നാണ് ആരോപണം ഉയർന്നത്.
അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് പിടിയിലായ ടി.ഒ. സൂരജിന്റെ കാസർകോട് കോട്ട നടപടികളിലും അസ്വാഭാവികത ഉണ്ടായിട്ടുണ്ടെന്ന് ഇതോടെ ഉറപ്പായി. സൂരജ് ലാൻഡ് റെവന്യൂ കമ്മീഷണറായിരിക്കേ 2013 ജനുവരി 25ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് കാസർകോട്ടെ കോട്ട മൂന്ന് സ്വകാര്യ വ്യക്തികൾക്ക് വിറ്റത്. ഭൂമാഫിയക്ക് വേണ്ടി സൂരജ് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം. ഭൂമി അളന്നു തിട്ടപ്പെടുത്താനായി ശ്രമം നടന്നപ്പോഴാണ് കോട്ട വിറ്റ വിവരം പുറംലോകം അറിയുന്നത്.
500 വർഷം പഴക്കമുള്ളതാണ് കാസർകോഡ് കോട്ട. കാസർകോഡ് ജില്ലയിൽ 5.41 ഏക്കർ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ ചില ഭാഗങ്ങളെല്ലാം നിയമ വിരുദ്ധമായി കയ്യേറ്റം ചെയ്തുവെന്നും പുരാവസ്തുവിന്റെ പ്രവർത്തനങ്ങളെ തടയുന്നുവെന്നും റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചു. കോട്ടനിർമ്മിച്ചവരുടെ പിന്മുറക്കാർ എന്നനിലയിൽ 1903 മുതൽ ഗണയ്യ എന്നയാൾക്ക് പരമ്പരയായി കൈമാറാമെന്നും വിൽക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയിന്മേൽ സ്ഥലം ഗ്രൗണ്ട് വാടകയ്ക്ക് നൽകി.
1973ൽ പരമ്പരയിൽപ്പെട്ട അമ്മു പൂജാരിക്ക് അപേക്ഷപ്രകാരം കാസർകോട് ലാൻഡ് ട്രിബ്യൂണൽ ജന്മാവകാശം പതിച്ചു നൽകി. ഇതിനെതിരെ രമേശ്റാവു എന്ന പിന്മുറക്കാരൻ കോഴിക്കോട് അപ്പലറ്റ് അഥോറിറ്റിയിൽ പരാതി നൽകി. സ്ഥലം സർക്കാർ ഉടമസ്ഥയിലാണെന്ന് രമേശ് റാവുവിന്റെ വാദം അംഗീകരിച്ച് 1974 ജൂലൈ 25ന് അപ്പലേറ്റ് അഥോറിറ്റി വിധി പ്രസ്താവിച്ചു.
1978ൽ അപ്പലറ്റ് അഥോറിറ്റിയുടെ വിധിക്കെതിരെ കാസർകോട് സബ്കോടതിയിൽ അമ്മു പൂജാരിയുടെ അനന്തരാവകാശികൾ അന്യായം സമർപ്പിച്ചു.സർക്കാർ സ്ഥലമാണെന്ന വിധി 1994 ഒക്ടോബർ 31ന് സബ്കോടതിയും പിന്നാലെ ജില്ലാകോടതിയും ശരിവച്ചു. ഹൈക്കോടതിയിൽ എത്തിയ അപ്പീലിൽ കാസർകോട് കോട്ട സർക്കാർ സ്ഥലമാണെന്ന് ഊട്ടിയുറപ്പിച്ച് വിധിയായി.
ഈ ഭൂമിയിൽ നികുതിയൊടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2009 ഓഗസ്റ്റ് 17ന് പരമ്പരാംഗം ചന്ദ്രവാർക്കർ എന്നയാൾ സമർപ്പിച്ച അപേക്ഷ വില്ലേജ് ഓഫീസർ സ്വീകരിക്കുന്നിടത്താണ് തട്ടിപ്പ് ആരംഭിക്കുന്നത്. 2009 ഓഗസ്റ്റ് 19ന് ഇയാളിൽ നിന്ന് വർഷങ്ങളുടെ നികുതി സ്വീകരിച്ച ശേഷം ആഴ്ചകൾക്കുള്ളിൽ അശ്വിൻ ജി ചന്ദ്രവാർക്കർ കാസർകോട് കോട്ട സജി സെബാസ്റ്റ്യൻ, കൃഷ്ണൻനായർ, ഗോപിനാഥൻ നായർ എന്നിവർക്ക് വിൽക്കുകയായിരുന്നു.
വൻ അഴിമതി കേസിൽ സൂരജ് പുറത്തായതോടെയാണ് കാസർകോട് കോട്ട ഇടപാടിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയമുയർന്നത്. 10 ഏക്കറിലധികം ഭൂമിയാണ് കാസർകോട് കോട്ടയുടെ പൈതൃക ഭൂമി. ഇതിൽ അഞ്ച് ഏക്കറിലധികം കൈയേറിക്കഴിഞ്ഞു. ബാക്കി വരുന്ന 5.41 ഏക്കർ ഭൂമിയാണ് സർക്കാർ സ്ഥലം എന്ന് തിട്ടപ്പെടുത്തിയത്. വിൽപനയും കൈയേറ്റവും എല്ലാം കഴിഞ്ഞ് ഇപ്പോൾ കോട്ടയുടേതെന്ന് പറയുന്നത് 38 സെന്റ് സ്ഥലം മാത്രമാണ്. ഇപ്പോൾ നടന്ന സർവേ വഴി ഇത്രയും മാത്രമാണ് സർക്കാർ സ്ഥലം എന്ന് സ്ഥാപിക്കാനാണ് ശ്രമം നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍