ബാർ കോഴ കേസിലെ മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ഉത്തരവ്; കേസ് ഡയറിയും ദ്രുതപരിശോധനാ റിപ്പോർട്ടും ഹാജരാക്കണം; കുറ്റപത്രം തയ്യാറാക്കാൻ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കാൻ വൈമനസ്യം പ്രകടിപ്പിച്ച് കോടതി; കെ എം മാണിക്ക് വീണ്ടും തലവേദന
തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിക്ക് തിരിച്ചടിയായി വിജിലൻസ് കോടതിയുടെ നീക്കം. കോഴക്കേസിൽ വിജിലൻസ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച കോടതി മുഴുവൻ രേഖകളും ഹാജരാക്കൻ നിർദ്ദേശിച്ചു. ദ്രുതപരിശോധനാ റിപ്പോർട്ടും കേസ് ഡയറിയും അടക്കമുള്ള രേഖകൾ ഹാജരാക്കാനാണ് തിരുവനന്തപുരം വിജിലൻസ് കോടതി നിർദ്ദേശിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് ഡയറക്ടറുടെ നോട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം 7ന് വീണ്ടും പരിഗണിക്കും. പരാതിയുണ്ടെങ്കിൽ അറിയിക്കാൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ബിജു രമേശിനും കോടതി നോട്ടീസ് അയച്ചു.
മാണിക്കെതിരെ തെളിവില്ലെന്നും കുറ്റപത്രം നൽകേണ്ട സാഹചര്യം ഇല്ലെന്നുമുള്ള വിജിലൻസ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചിരുന്നെങ്കിൽ അത് കെ എം മാണിക്ക് നേട്ടമാകുമായിരുന്നു. എന്നാൽ, ഒറ്റയടിക്ക് ഈ ആവശ്യം പരിഗണിക്കാതെ റിപ്പോർട്ട് തേടിയത് കേരളാ കോൺഗ്രസ് നേതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്. വിജിലൻസ് റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കാൻ കോടതിക്കുള്ള വൈമനസ്യമായാണ് ഇന്നത്തെ നിർദ്ദേശത്തെ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയാൽ കെ എം മാണി മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടാകും.
വി എസ് അച്യുതാനന്ദൻ തന്നെ കൂടി കക്ഷിചേർക്കണം എന്നാവശ്യപ്പെട്ട ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ്. വിഎസിന്റെ ഇടപെടലിനെയും മാണിയും കൂട്ടരും ആശങ്കയോടെയാണ് കാണുന്നത്. വി എസ് ബാർകോഴ കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കിയാൽ മാണിക്ക് അത് തിരിച്ചടിയാകും. കുറ്റപത്രവും സമർപ്പിക്കേണ്ടി വരും. ഇതോടെ രാജിയല്ലാതെ മറ്റ് പോംവഴികൾ മാണിക്ക് മുന്നിൽ ഉണ്ടാകില്ല. അതിലേറെ കോടതിയിൽ നിന്നുള്ള രേഖകൾ കക്ഷി ചേർന്നാൽ വിഎസിന് ലഭിക്കും എന്നതാണ് കെ എം മാണിക്ക് കൂടുതൽ തലവേദന തീർക്കുക.
തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ കേസ് അവസാനിപ്പിക്കാവൂ എന്നാണ് വി.എസിന്റെ വാദം. വി എസ് കക്ഷി ചേരുന്ന കാര്യം ഇന്നു ചേരുന്ന എൽ.ഡി.എഫ് യോഗത്തിനുശേഷമേ ഉണ്ടാകുകയുള്ളൂ. പൂട്ടിയ ബാറുകളുടെ ലൈസൻസ് പുതുക്കിനൽകുന്നതിന് മന്ത്രി കെ.എം.മാണി പ്രത്യേക താല്പര്യമെടുത്തില്ലെന്നും അദ്ദേഹത്തിന് കോഴ നൽകിയതിന് തെളിവില്ലെന്നും ബാർ കോഴ േകസ് അന്വേഷിച്ച വിജിലൻസ് സംഘത്തിന്റെ റിപ്പോർട്ട്. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാഫലം പൂർണമായി വിശ്വാസയോഗ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കെ.എം.മാണിയുടെ പാലായിലെ വീട്ടിൽ ബാറുടമകൾ 15 ലക്ഷം രൂപയുമായി പോയിരുന്നെങ്കിലും പണം മാണിക്ക് നൽകിയില്ല. ഈ പണം ബാർ ഓണേഴ്സ് അസോസിയേഷന്റെ ഓഫീസിൽ ലീഗൽ എയ്ഡ് ഫണ്ടായി വരവുെവച്ചതായും 54 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. 337 സാക്ഷികളുടെയും തെളിവുകളുടെയും പട്ടിക അന്തിമ റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. മാണിക്കെതിരെ മതിയായ തെളിവില്ലാത്തതിനാൽ കുറ്റപത്രം നൽകാൻ കഴിയില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി എസ്പി. ആർ.സുകേശൻ വിജിലൻസ് കോടതിയിൽ ചൊവ്വാഴ്ചയാണ് അന്തിമ റിപ്പോർട്ട് നൽകിയത്.
കോഴയാരോപണം ഉന്നയിച്ച ബാർ ഹോട്ടൽ ഉടമ ബിജു രമേശ് അടക്കം 337 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആരും മാണി കോഴ ആവശ്യപ്പെട്ടെന്നോ മാണിക്ക് തങ്ങൾ പണം നൽകിയെന്നോ പറഞ്ഞിട്ടില്ല. ലീഗൽ ഫണ്ട് എന്ന പേരിൽ ബാർ ഉടമകളിൽനിന്ന് പണം പിരിച്ചതായി ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മൊഴിനൽകിയതായി റിപ്പോർട്ടിൽ പറയുന്നു. അത് അസോസിയേഷന്റെ രേഖകളിലുണ്ട്.
അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണിക്ക് ബിജു രമേശ് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടുവെന്നും ഉണ്ണി ഇത് ക്ലിഫ്ഹൗസിലേക്ക് കൊണ്ടുപോയെന്നും ബിജുവിന്റെ ്രൈഡവർ അമ്പിളി മൊഴിനൽകിയിരുന്നു. എന്നാൽ, അമ്പിളിയുടെ നുണപരിശോധനയിൽ മൊഴിയുമായി ചില വൈരുധ്യങ്ങൾ ഉണ്ടായിരുന്നു. ബിജു കോടതിയിൽ ഹാജരാക്കിയ ബാർ ഉടമകളുടെ ശബ്ദരേഖ അടങ്ങിയ സി.ഡി.യിലും തിരുത്തൽ വരുത്തിയിട്ടുള്ളതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. അന്വേഷണത്തിൽ മാണിക്കെതിരെ വാക്കാലോ രേഖാമൂലമോ മറ്റ് തെളിവൊന്നും ലഭിച്ചിട്ടില്ല. അഞ്ച് പേജുള്ള അന്തിമ റിപ്പോർട്ടും അനുബന്ധ രേഖകളുടെ വിശദാംശങ്ങളുമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
പ്രഥമവിവര റിപ്പോർട്ടിലെ വകുപ്പുകൾ പ്രകാരം കുറ്റപത്രം നൽകണമെങ്കിൽ, കോഴ ആവശ്യപ്പെട്ടതിനും കൊടുത്തതിനും വാങ്ങിയതിനും തെളിവുവേണം. എസ്പി. സുകേശൻ, കുറ്റപത്രം നൽകാൻ മാണിക്കെതിരെ തെളിവുണ്ടെന്ന റിപ്പോർട്ടാണ് എ.ഡി.ജി.പി.ക്ക് സമർപ്പിച്ചത്. എന്നാൽ, മതിയായ തെളിവില്ലെന്നായിരുന്നു വിജിലൻസ് കോടതി നിയമോപദേശകൻ സി.സി.അഗസ്റ്റിന്റെ റിപ്പോർട്ട്. ഇത് രണ്ടും സൂക്ഷ്മപരിശോധന നടത്തിയ വിജിലൻസ് എ.ഡി.ജി.പി. ഷേയ്ക്ക് ദർവേഷ് സാഹിബും കുറ്റപത്രം നൽകാൻ തെളിവില്ലെന്ന ശുപാർശയാണ് ഡയറക്ടർക്ക് കൈമാറിയത്.
അതേസമയം ബാർ കോഴ കേസിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിക്കാൻ ആം ആദ്മി പാർട്ടിയും ഒരുങ്ങുന്നുണ്ട്. കേസിൽ വിജിലൻസിന്റെ ഇടപെടൽ താജ് ഇടനാഴി കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. കേസിൽ കുറ്റപത്രം കൊടുക്കണോ എന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവും അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണെന്ന് 2006ലെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാൻ സാധിക്കുമെന്നുമാണ് ആം ആദ്മി നേതാക്കൾ പറയുന്നത്.
കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്ന് ഇടത് മുന്നണി
ബാർകോഴ കേസിൽ എൽഡിഎഫ് നിയമപരമായി ഇടപെടുമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു. മാണിക്കെതിരായ സമരം എൽഡിഎഫ് അവസാനിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ബാർ കോഴ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ എൽഡിഎഫ് കോടതിയെ സമീപിക്കും. കോടതിയുടെ മേൽനോട്ടത്തിലുള്ള പുനരന്വോഷണമാണ് കേസിൽ വേണ്ടത്. നിയമവൃത്തങ്ങളുമായി അന്വേഷിച്ചശേഷം ഇതിനായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം യോഗതീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ.
പാഠപുസ്തക വിതരണത്തിലെ അപാകതകൾ ചൂണ്ടികാട്ടി വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തുന്ന സമരത്തെ ചോരയിൽ മുക്കികൊല്ലനാണ് യുഡിഎഫ്സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തും. ഇതിന്റെഭാഗമായി ജൂലൈ 11ന് പ്രാദേശിക തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. അഴിമതിക്കെതിരായി നടക്കുന്ന അഖിലേന്ത്യാസമരത്തിന്റെ ഭാഗമായി ജൂലൈ 20ന് അസംബ്ലിമണ്ഡലഅടിസ്ഥാനത്തിൽ സായാഹ്ന ധർണ്ണസംഘടിപ്പിക്കും. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയാണ് ധർണ്ണ.
തദ്ദേശഭരണസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് പ്രതിഷേധാർഹമാണ്. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് നീട്ടണം. പേര് ചേർക്കാനായി അക്ഷയകേന്ദ്രങ്ങളിൽ ഇരുപത്രൂപ മുതൽ ഉയർന്ന നിരക്കുകൾ ഈടാക്കുന്നുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ സൗജന്യമായി പേര് ചേർക്കാൻ നടപടി സ്വകീരിക്കണമെന്നും വൈക്കം വിശ്വൻ പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്