ഓപ്പറേഷൻ സുലൈമാനി രാഷ്ട്രീയക്കാർക്ക് പിടിച്ചില്ല; ഫോൺ വിളിച്ചാൽ എടുക്കാത്ത കളക്ടറെ വേണ്ടെന്നു ഡിസിസി പ്രസിഡന്റ്; തിരിച്ചടിച്ച് കോഴിക്കോട് കളക്ടർ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കോഴിക്കോട് കളക്ടർ പ്രശാന്ത് നായർക്കെതിരെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. കളക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. ഡിസിസി പ്രസിഡന്റ് കെ.സി അബുവും എം.കെ രാഘവൻ എംപിയും ആവശ്യപ്പെട്ടു.
കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായാണ് പ്രശാന്തിനെ അറിയപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് പ്രശാന്തിനെതിരെ എ ഗ്രൂപ്പ് നേതാക്കൾ രംഗത്ത് വരുന്നതെന്നാണ് സൂചന.
എന്നാൽ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പരിഹാസരൂപേണയാണ് കളക്ടർ പ്രശാന്ത് നേരിട്ടത്. 'പടച്ചോനേ.... എന്നിറ്റും ഞമ്മള് ഫോൺ എടുക്കൂല്ലാന്നും, തിരിച്ച് ബിളിക്കൂല്ലാന്നും ഞമ്മടെ കെട്ട്യോളും കുട്ട്യോളും പറഞിക്കണ്..' എന്ന് കോഴിക്കോട് ഭാഷയിൽ തന്നെ മറുപടി ഫേസ്ബുക്കിലാണ് കളക്ടർ പോസ്റ്റു ചെയ്തത്.
ഇതിനൊപ്പം എസ്എംഎസ് അയച്ച് പരാതിപ്പെട്ട ഒരാളുടെ പരാതി ഞൊടിയിടയിൽ പരിഹരിച്ച സംഭവവും കളക്ടർ അറ്റാച്ച് ചെയ്തിട്ടുണ്ട്. സ്വപ്ന മനോജ് എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസിനെതിരെ കളക്ടറുടെ അടിയന്തര നടപടിയുടെ കാര്യം സൂചിപ്പിച്ചിട്ടുള്ളതും. വിവരമുള്ളവരോടും ജനകീയനാകുന്നവരോടുമുള്ള ചിലരുടെ എതിർപ്പാണ് ഇപ്പോൾ ഉയർന്ന വിവാദങ്ങൾക്കു പിന്നിലെന്നാണ് കളക്ടറെ അനുകൂലിക്കുന്നവർ പറയുന്നത്.
I was coming back from Calicut to Kuttippuram on 6th of july in a FP - Vinayaka (Bus No : KL08BC9595) from the calicut...
Posted by Swapna Manoj on Wednesday, July 8, 2015
പ്രശാന്തിനെ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി പകരം മറ്റാരെയെങ്കിലും കളക്ടറായി നിയമിക്കണമെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടത്. കളക്ടറെ വിളിച്ചാൽ ഫോണിൽ കിട്ടില്ലെന്നതാണ് കെ.സി അബുവിന്റെ പരാതി. വിളിച്ചാൽ കളക്ടർ ഫോൺ എടുക്കില്ല. എം.കെ രാഘവൻ എംപിക്കും ഇതേ അഭിപ്രായമാണെന്നും കെ.സി അബു നിർവാഹകസമിതി യോഗത്തെ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് കളക്ടർ പ്രശാന്ത്. ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇരുന്നോട്ടെ. എന്നാലും കോഴിക്കോടിന് ഇത്തരമൊരു കളക്ടർ വേണ്ടെന്നാണ് കെ.സി അബു യോഗത്തിൽ നിലപാടെടുത്തത്.
ഫേസ്ബുക്കിലും വാട്സ് ആപ്പിലും അക്കൗണ്ട് തുറന്ന് കലക്ടർ ഷൈൻ ചെയ്യുകയാണെന്നാണ് അബുവിന്റെ പരാതി. കലക്ടർ സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും അബു പറഞ്ഞു. ഇതു തന്റെ മാത്രം അഭിപ്രായം അല്ലെന്നും എം.കെ രാഘവൻ എംപിയോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം യോഗത്തിൽ തുറന്നടിച്ചു. യോഗത്തിൽ ഇക്കാര്യം പറയാൻ രാഘവൻ തന്നെ പ്രത്യേകം ഏൽപിച്ചിട്ടുണ്ടെന്നും അബു വെളിപ്പെടുത്തി.
കോഴിക്കോട് കലക്ടർ പ്രശാന്ത് ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. ഈ വയസ്സു കാലത്ത് വാട്ട്സ്അപ്പിലും ഫേസ്ബുക്കിലും ഒന്നും പോകാൻ എനിക്ക് പറ്റില്ല. കടുത്ത കമ്മ്യൂണിസ്റ്റാണ് കലക്ടർ. ഇദ്ദേഹത്തെ വച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നോട്ടു പോകാൻ പറ്റില്ളെന്നും അബു പറഞ്ഞു. മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളല്ലേ കലക്ടർ എന്ന് കെപിസിസി അംഗങ്ങളിൽ നിന്ന് ചോദ്യം വന്നപ്പോഴാണ് ഇതു തന്റെ മാത്രം അഭിപ്രായമല്ലെന്നു അബു പറഞ്ഞത്. ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നപ്പോൾ പരാതികൾ ഇല്ലായിരുന്നെന്നും ഓഫീസ് ഭരണം മെച്ചപ്പെട്ടിരുന്നുവെന്നും കമന്റുകൾ ഉയർന്നു.
ചാർജെടുത്ത് ചുരുങ്ങിയ കാലംകൊണ്ട് മികച്ച കളക്ടറെന്ന് പേരെടുത്തയാളാണ് പ്രശാന്ത്. ഓപ്പറേഷൻ സുലൈമാനി, ഫേസ്ബുക്കിൽ കോഴിക്കോട് ജില്ലക്കായി പ്രത്യേകം പേജ് എന്നിവയിലൂടെ സോഷ്യൽ മീഡിയയിൽ പ്രശാന്ത് വൻ തരംഗമായിരുന്നു. ജില്ലാഭരണ കൂടങ്ങളുടെ ഫേസ്ബുക്ക് പേജുകളിൽ രാജ്യത്ത് തന്നെ ഏറ്റവുമധികം ഹിറ്റും ഫോളോവേഴ്സും ഉള്ള പേജാണ് കോഴിക്കോട് ജില്ലയുടേത്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രതിനിധികളേക്കാൾ ജനകീയനായി പ്രശാന്ത് മാറിയിരുന്നു. ഇതിൽ കോൺഗ്രസിലെ എ വിഭാഗത്തിന് അമർഷവുമുണ്ടായി. ജനപ്രതിനിധികളോട് പോലും ആലോചിക്കാതെ കളക്ടർ സ്വന്തം നിലയ്ക്ക് പ്രഖ്യാപനങ്ങൾ നടത്തുന്നതായാണ് വിമർശനം.
ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ഏറെ പ്രശംസ നേടിയ പ്രവർത്തനമാണ് പ്രശാന്ത് നടത്തിയത്. ആഭ്യന്തര വകുപ്പിലെ രാഷ്ട്രീയ ഇടപെടലും കുറഞ്ഞു. എന്നാൽ ഐഎഎസുകാരനായ വ്യക്തി നിശ്ചിത കാലം കളക്ടറായി പ്രവർത്തിക്കണമെന്ന് ചട്ടമുണ്ട്. അല്ലാത്ത പക്ഷം പ്രൊമോഷനുകളെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ അനുവാദത്തോടെ കളക്ടറായി പ്രശാന്ത് കോഴിക്കോട് എത്തിയത്. ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ തന്നെയാണ് പ്രധാന ജില്ലയുടെ തലപ്പത്ത് പ്രശാന്തിനെ എത്തിച്ചതും. എന്നാൽ കോഴിക്കോട് പ്രശാന്ത് എത്തിയതോടെ രാഷ്ട്രീയക്കാർ വെട്ടിലായി.
പരാതിക്കാർ പോലും ജനപ്രതിനിധികളെ ഒഴിവാക്കി പ്രശാന്തിനെ കാണുന്ന സ്ഥിതി വന്നു. ഇതിനൊപ്പമാണ് ഓപ്പറേഷൻ സുലൈമാനി പോലുള്ള പദ്ധതികൾ വൻ വിജയമായത്. ഇതോടെ പ്രശാന്തായി കോഴിക്കോട്ടെ താരം. രാഷ്ട്രീയക്കാരുടെ പതിവ് ശുപാർശകൾ കളക്ടർ അവഗണിക്കുകയും ചെയ്തതോടെ കാര്യങ്ങൾ വഷളായി. നിയമം വിട്ടൊന്നും ചെയ്യില്ലെന്ന് പലരോടും പ്രശാന്ത് സൂചിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസിലെ എ വിഭാഗം പ്രശാന്തിനെതിരെ നീക്കം ശക്തമാക്കിയത്. കോഴിക്കോട്ട് പ്രശാന്തിനെ കളക്ടറാക്കിയതിൽ മുസ്ലിം ലീഗും തൃപ്തരായിരുന്നില്ല.
ലീഗിനോട് ആലോചിക്കാതെയാണ് പ്രശാന്തിനെ കോഴിക്കോട് കളക്ടറാക്കിയത്. മുസ്ലിം ലീഗിലെ വമ്പന്മാരെ കുടുക്കാനായി രമേശ് ചെന്നിത്തല നടത്തിയ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ സുലൈമാനി പോലൊരു പദ്ധതി ആരോടും ആലോചിക്കാതെ സ്വന്തം നിലയ്ക്ക് നടപ്പാക്കിയതോടെ ശത്രുക്കളും കൂടി. ഇതാണ് എംപിയുടേയും ഡിസിസി പ്രസിഡന്റിന്റേയും വിമർശനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
Stories you may Like
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ
- ജെഡിയു ബിജെപി സഖ്യം അധികകാലം നീളില്ലെന്ന് പ്രശാന്ത് കിഷോർ
- ബ്യൂട്ടീഷ്യൻ സുചിത്ര പിള്ള കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കിട്ടുമ്പോൾ
- ബിജെപി പയറ്റിയത് വലിയ യുദ്ധം ജയിക്കാൻ ചെറിയ പോരിൽ തോറ്റുകൊടുക്കുന്ന തന്ത്രം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍