'ജീൻസ് ഇത്ര മോശം വേഷമാണെന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണ്; ഒരു ജനപ്രതിനിധിയോ സെലിബ്രിറ്റിയോ ജീൻസ് ധരിച്ചെത്തിയാൽ കോളേജ് വാതിൽ കൊട്ടിയടയ്ക്കുമോ? അൻസാർ കോളേജ് അധികാരികൾ അപമാനിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ് മറുനാടനോട് മനസു തുറക്കുന്നു
തൃശൂർ:''ജീൻസ് ഇത്ര മോശം വേഷമാണെന്ന് എനിക്ക് ബോധ്യപ്പെട്ടത് ഇപ്പോഴാണ്. എന്താണതിന്റെ യുക്തിയെന്ന് പക്ഷെ ഇപ്പോഴും മനസിലാകുന്നില്ല.''ജീൻസ് ധരിക്കുന്നതിന്റെ പേരിൽ തങ്ങളുടെ കോളേജിലേക്ക് വരരുതെന്ന് ''സ്നേഹപൂർവ്വമുള്ള''വിലക്ക് നേരിട്ട വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ് സംഭവത്തെ കുറിച്ച് മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. പെരുമ്പിലാവിൽ ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുള്ളവരുടെ നിയന്ത്രണത്തിലുള്ള അൻസാർ വനിതാ കോളേജിൽ നിന്നാണ് കേരളത്തിലെ തന്നെ പ്രശസ്തയായ വനിത ഫോട്ടോഗ്രാഫർക്ക് ഈ അപമാനം നേരിട്ടത്. ഫോട്ടോഗ്രാഫിയിലെ ആൺകോയ്മയെ മറികടന്ന് തന്റെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച് സീമയ്ക്ക് തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് പോലുള്ള അനുഭവമായിരുന്നു അൻസാർ കോളേജിൽ നിന്നും ഉണ്ടായത്.
'ഞങ്ങളുടെ കോളേജിൽ വരുമ്പോൾ വസ്ത്രധാരണത്തിൽ ചില മര്യാദകൾ ഒക്കെ പാലിക്കണമെന്നായിരുന്നു ക്ലാസെടുക്കാൻ ക്ഷണിച്ച ശേഷം കോളെജ് അധികൃതർ തന്നോട് പറഞ്ഞതെന്ന് സീമ വ്യക്തമാക്കുന്നു. അൻസാർ കോളെജിലുള്ള തന്റെ ഒരു സുഹൃത്താണ് ഫോട്ടോഗ്രഫിയെ പറ്റിയും, കാടിനെ പറ്റിയും ക്ലാസ്സ് എടുക്കാനായി പെരുമ്പിലാവിലെ കോളേജിലേക്ക് ക്ഷണിച്ചത്. ഇതിന് മുൻപും നിരവധി സ്കൂളുകളിലും കോളേജുകളിലും ഇത്തരത്തിലുള്ള ക്ലാസ്സ് എടുത്തിട്ടുള്ളതുകൊണ്ടാണ് വരാമെന്ന് ഏറ്റത്. കൂട്ടത്തിൽ അവിടുത്തെ കുട്ടികൾ എടുത്ത ഫോട്ടോയുടെ പ്രദർശനവും മാർക്കിടലും. ഒഴിവുള്ള ദിവസമായ ജൂലൈ 14 നായതുകൊണ്ട് കണ്ണും പൂട്ടി സമ്മതിക്കുകയാിരുന്നു. എന്നാൽ അൽപ സമയം കഴിഞ്ഞപ്പോഴാണ് കോളെജിലെ വൈസ് പ്രിൻസിപ്പൽ തന്നെ വിളിച്ച് ഏത് വസ്ത്രം ധരിച്ചാണ് കോളെജിൽ വരികയെന്ന് ചോദിച്ചത്.
സാധാരണ ക്ലാസ് എടുക്കാൻ പോകുമ്പോൾ ഐഡൻഡിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ജീൻസും ഫുൾ സ്ലീവ് ടീഷർട്ടും ഒവർകോട്ടും ധരിച്ചാണ് വരികയെന്ന് അവരോട് പറഞ്ഞു. എന്നാൽ തീർത്തും മതപരമായ ഒരു കോളേജ് ആയതിനാൽ ജീൻസ് ധരിക്കുന്നതിൽ നിന്ന് ഒഴിവാകണമെന്നായിരുന്നു അവരുടെ ആവശ്യം. ചുരിദാറോ സാരിയോ ധരിച്ച് കോളേജിൽ വരണമെന്ന വൈസ് പ്രിൻസിപ്പലിന്റെ നിർബന്ധത്തിന് വഴങ്ങാൻ എന്തായാലും താൻ തയ്യാറല്ലെന്ന് അവരോട് തന്നെ നേരിട്ട് പറഞ്ഞു. പിന്നേയും അവർ വിളിച്ച് എങ്ങിനെ എങ്കിലും എത്തണമെന്നും തങ്ങളുടെ കോളേജിന് ചേർന്ന വസ്ത്രം ധരിക്കണമെന്നും അഭ്യർത്ഥിച്ചു. അവർ അവരുടെ നിലപാടിൽ ഉറച്ച് നിന്നപോൾ താൻ തന്റെ നിലപാട് ആവർത്തിച്ചു. എനിക്ക് വ്യക്തിത്വം പണയം വച്ച് എവിടേയും വരേണ്ടെന്ന് പറഞ്ഞ് നിങ്ങളുടെ നിലപാടിനേ അംഗീകരിച്ച് തന്നെ പരിപാടി ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെടുകയാണുണ്ടായതെന്ന് സീമ സുരേഷ് പറഞ്ഞു.
ജീൻസ് എങ്ങിനെയാണ് ഒരു മോശം വസ്ത്രമാകുന്നത്. ഞാൻ ശരീരഭാഗം ഭാഗീകമായി പുറത്ത് കാണിച്ചല്ലലോ അവിടെ പോകുന്നത്. ഒരു ജനപ്രതിനിധിയോ സെലിബ്രെറ്റിയോ ഇത്തരത്തിലുള്ള വേഷം ധരിച്ച് കോളേജിൽ വന്നാൽ അവരുടെ മുൻപിലും മാനേജ്മെന്റ് വാതിലടക്കുമോ എന്നും സീമ ചോദിക്കുന്നു. വിഷയം ഭർത്താവിനോട് പറഞ്ഞപ്പോൾ തികച്ചും സങ്കുചിതമായ വിഷയമായതിനാൽ പ്രശ്നം പുറത്തായാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് അദ്ദേഹവും പറഞ്ഞത്. അതുകൊണ്ട് സുഹൃത്തുക്കളോട് പോലും ഇത്തരമൊരു വിഷയം നടന്ന കാര്യം പറഞ്ഞില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും ഒരു മാദ്ധ്യമപ്രവർത്തകൻ വിളിച്ച് ചോദിച്ചപ്പോഴാണ് സംഭവം പുറത്തായത് താനുമറിഞ്ഞത്. സത്യം പറയാൻ ബാധ്യതയുള്ളതുകൊണ്ട് തുറന്നുപറഞ്ഞു എന്ന് മാത്രം. അതുകൊണ്ട് ആ കോളേജിനോട് തനിക്ക് എന്തെങ്കിലും വൈരാഗ്യമുള്ളതായി കരുതരുതെന്നും സീമ സുരേഷ് വ്യക്തമാക്കി. അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടന നൽകിയ നാട്ടിൽ ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്ന് തന്നെയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ നിരവധി പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ സീമയുടെ നിലപാട്. സംഭവത്തെക്കുറിച്ചുള്ള വിശദീകരിച്ച കോളേജ് പ്രിൻസപ്പൽ സീമയെ തങ്ങൾ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നില്ല എന്നാണ് ഇന്നലെ പറഞ്ഞത്. എന്നാൽ സന്ദർശകരുടെയും വസ്ത്രധാരണം തങ്ങൾ കണക്കിലെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്തെ കാക്കനാടാണ് സീമ സുരേഷിന്റെ താമസം. ഫോട്ടോഗ്രാഫറായ സുരേഷാണ് ഭർത്താവ്. കർഷകനായ പിതാവ് മോഹനൻ കെ പണിക്കരും, മാതാവ് സിന്ധു മോഹനും തന്നെയാണ് സീമയുടെ ഫോട്ടോഗ്രാഫി കമ്പത്തിന് എല്ലാ പ്രോത്സാഹനവും നൽകിയതത്. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ സീമ പോയത് മാദ്ധ്യമപ്രവർത്തകയാവാനാണ്. അവിടെനിന്നു ഫോട്ടോഗ്രഫിയിലേക്കു വന്നത് എൻ എ നസീർ സംഘടിപ്പിച്ച വൈൽഡ് ഫോട്ടോഗ്രഫി ക്യാമ്പിലൂടെയാണ്.
തന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനായി കുസാറ്റ്, കോട്ടയം സിഎംഎസ് കോളജ് തുടങ്ങി ഒട്ടേറെ കലാലയങ്ങളിൽ ഫോട്ടോഗ്രാഫി വർക്ക് ഷോപ്പുകൾക്കു നേതൃത്വം നൽകിയിട്ടുണ്ട് ഇവർ. ഒട്ടേറെ വനിതകളെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് ആകർഷിക്കാനും സീമയ്ക്കായിട്ടുണ്ട്. കരിമ്പുലിയും പീലിവിടർത്തിയ മയിലും അടക്കമുള്ള കാനന ജീവികളുടെ ചിത്രങ്ങൾ കൂടാതെ കാടിന്റെ നിഗൂഢഭംഗിയുടെ ചിത്രങ്ങളും പകർത്താൻ സീമ സുരേഷിന് സാധിച്ചിട്ടുണ്ട്. വേറിട്ട വഴയിലൂടെയുള്ള സാഞ്ചാരത്തിന് ഇടയാണ് ഇവർ ജീൻസിന്റെ പേരിൽ വിവാദത്തിൽ ചാടിയിരിക്കുന്നതും.
സീമാ സുരേഷ് പകർത്തിയ ചിത്രങ്ങളിൽ ചിലത് ചുവടേ:
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍