വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ജാമ്യം വേണം; അതുകിട്ടിയാൽ കുറ്റവാളി കൈമാറ്റക്കരാറില്ലാത്തിടത്തേക്ക് പറക്കും; റിക്രൂട്ട്മെന്റ് തട്ടിപ്പുകാരന്റെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിലും സിബിഐ എതിർക്കും; രക്ഷപ്പെടാൻ അവസാന തന്ത്രവുമായി ഉതുപ്പ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നഴ്സിങ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വർഗീസ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിലും സിബിഐ എതിർക്കും. റിക്രൂട്ട്മെന്റെ തട്ടിപ്പിലെ കൂടുതൽ തെളിവ് പുറത്തുവരാൻ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സുപ്രീംകോടതിയേയും സിബിഐ അറിയിക്കും. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള ഉതുപ്പിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയതെന്നും വാദിക്കും. പിടികൂടുമെന്ന് ഉറപ്പായപ്പോഴാണ് സുപ്രീംകോടതിയെ ജാമ്യഹർജിയുമായി സമീപിച്ചതെന്ന വാദവും സുപ്രീംകോടതിയിൽ സിബിഐ വിശദീകരിക്കും
കുവൈത്തിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന ഉതുപ്പ് ഇന്നാണ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വിദേശത്തുള്ള ഉതുപ്പ് വർഗീസിനെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ സിബിഐ തുടങ്ങിയത്. ഇയാൾ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായിൽ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവിൽ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്. കുവൈറ്റിൽ ഉതുപ്പ് നിർഭയം കഴിയുന്നത് ഫോട്ടോകൾ സഹിതം മറുനാടൻ പുറത്തു കൊണ്ടു വന്നിരുന്നു. ഇതോടെയാണ് ഇന്റർപോളിന്റെ സഹായം തേടാൻ സിബിഐ തീരുമാനിച്ചത്.
സിബിഐയുടെ അപേക്ഷയിൽ ഇന്റർപോൾ ഉതുപ്പിനെ പിടികിട്ടാപ്പുളിയുടെ പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതോടെ വീട്ടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ ഉതുപ്പെത്തി. കുവൈറ്റിലുണ്ടെന്ന് സിബിഐ കരുതുന്ന പ്രതി ഇൻർപോളിന്റെ അറസ്റ്റ് ഭയന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ കേസിന് പിന്നിലെന്നും ഉതുപ്പ് ഹർജിയിൽ ആരോപിച്ചു. കേസുമായി സഹകരിക്കാൻ തയ്യാറാണ്. തന്റെ ഓഫീസിൽ നിന്ന് സിബിഐ റെയ്ഡ് ചെയ്ത് രേഖകളെല്ലാം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ഉതുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പിടിച്ചെടുത്ത രേഖകളിലെ മുഴുവൻ രഹസ്യങ്ങളും പുറത്തുവരണമെങ്കിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ നിലപാട്. ഇത് ഉതുപ്പിന് തിരിച്ചടിയാകും
ബിജെപിയിൽ ഉതുപ്പിന് ചില അടുത്ത സുഹൃത്തുക്കൾ ഉണ്ട്. ഇവർ മുഖേന ഡൽഹിയിൽ സ്വാധീനം ചെലുത്തി സിബിഐയെ വരുതിയിൽ കൊണ്ടുവരാനാണ് ശ്രമം നടത്തിയത്. എന്നാൽ അത് നടന്നില്ലെന്നാണ് സൂചന. നേരത്തെ ഹൈക്കോടതിയിൽ പ്രമുഖ ബിജെപി നേതാവും അഭിഭാഷകനുമായ പിഎസ് ശ്രീധരൻപിള്ളയെ വക്കാലത്ത് ഏൽപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ശ്രീധരൻ പിള്ള ഹാജരാകാൻ വിസമ്മതിക്കുകയായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സ്വന്തക്കാരനായി മാറി കേസിൽ നിന്ന് തടിയൂരാനുള്ള ഉതുപ്പിന്റെ ശ്രമമൊന്നും നടന്നില്ലെന്നതിന്റെ സൂചനയാണ് ഇന്റർപോളിനെ കൊണ്ട് റെഡ്കോർണ്ണർ നോട്ടീസിറക്കിയ സിബിഐയുടെ നീക്കം. സുപ്രീംകോടതിയും ജാമ്യ ഹർജി തള്ളിയാൽ ഉതുപ്പിന് കീഴടങ്ങേണ്ടി വരും. ആ സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് ശ്രമമെന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച സൂചന.
ജാമ്യം അനുവദിച്ചാലും ഉതുപ്പ് കീഴടങ്ങില്ലെന്നും സൂചനയുണ്ട്. കുവൈത്തിലോ ദുബായിലോ ആണ് അയാൾ ഇപ്പോഴുള്ളത്. ഇന്റർപോളിന്റെ ലുക്ക് ഔട്ട് നോട്ടീസ് വന്നതിനാൽ പുറത്തിറങ്ങിയാൽ പിടിവീഴും. വിമാനത്താവളങ്ങൾ ഉപയോഗിക്കാനും കഴിയുന്നില്ല. യുഎഇയും കുവൈത്തുമായി ഇന്ത്യയ്ക്ക് കുറ്റവാളി കൈമാറൽ കരാറുമുണ്ട്. ഈ കരാറിൽ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്ത രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾക്ക് റെഡ് കോർണ്ണർ നോട്ടീസ് തടസ്സമാണ്. ജാമ്യമെടുത്ത് അതുവഴി, കുവൈത്തും യുഎഇയും വിടാൻ നീക്കം. കുവൈത്തിലുള്ള നേഴ്സുമാരുടെ കൈയിൽ നിന്ന് പരിച്ച കോടികളുമായാണ് ഉതുപ്പ് ഇപ്പോഴും കഴിയുന്നത്. ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കാൻ ഉതുപ്പ് എന്തു നടപടിയും ചെയ്യുമെന്നാണ് സൂചന. റിക്രൂട്ട്മെന്റ് തട്ടിപ്പിൽ ഉതുപ്പിനെതിരെ വ്യക്തമായ തെളിവ് സിബിഐക്ക് കിട്ടിയെന്ന തിരിച്ചറിവാണ് ഇതിനൊക്കെ കാരണം.
നാട്ടിലെത്തിയാൽ തട്ടിപ്പിനിരയായ നേഴ്സുമാരുടെ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ഈ ഭയം കൂടിക്കണക്കിലെടുത്താണ് നാട്ടിൽ മടങ്ങിയെത്താതിരിക്കാൻ ഉതുപ്പ് ശ്രമിക്കുന്നത്. അൽസറഫ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ഉതുപ്പ് വർഗീസ് മൂന്നൂറ് കോടി സമ്പാദിച്ചു എന്നാണ് കേസ്. ഉതുപ്പ് വർഗീസിനായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഏതുരാജ്യത്തെ പൊലീസിനും ഉതുപ്പിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാനാകും. ഇന്ത്യയിലെ നിയമസംവിധാനം തേടുന്ന കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ നോട്ടീസ് ഇന്റർപോളിന്റെയും സിബിഐയുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലക്കാട്ട് ഉതുപ്പ് വർഗീസ് എന്ന പേരിലാണ് ഉതുപ്പിന്റെ ഫോട്ടോയടക്കമുള്ള വിവരങ്ങളുള്ളത്.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് അൽസറാഫ എന്ന റിക്രൂട്ടിങ് ഏജൻസി വഴി 300 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഉതുപ്പിനെ പിടികിട്ടാപ്പുള്ളിയാക്കി ഇന്റർപോൾ റെഡ് കോർ!ണർ നോട്ടീസ് പുറപ്പെടുവിച്ചത്. സിബിഐ കണ്ടെടുത്ത രണ്ടു പാസ്പോർട്ടുകളിൽ ഉതുപ്പ് വർഗീസിന്റെ പേര് രണ്ടു രീതിയിൽ രേഖപ്പെടുത്തിയതിനാൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള സിബിഐ ശ്രമം മുന്‍പ് പാളിയിരുന്നു. ഈ പ്രശ്നം പരിഹരിച്ച് സിബിഐ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഉതുപ്പിനെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
ഇന്ത്യയിലെ നിയമസംവിധാനം തേടുന്ന കുറ്റവാളിയാണെന്ന് രേഖപ്പെടുത്തിയ നോട്ടീസ് ഇന്റർപോളിന്റെയും സിബിഐയുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലക്കാട്ട് ഉതുപ്പ് വർഗീസ് എന്ന പേരിലാണ് ഉതുപ്പിന്റെ ഫോട്ടോയടക്കമുള്ള വിവരങ്ങളുള്ളത്. ക്രിമിനൽ ഗൂഢാലോചന, വ!ഞ്ചന, സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്നുള്ള അഴിമതി, വിദേശത്ത് ജോലിക്ക് പോകുന്നവരിൽ നിന്ന് അമിതമായി തുക ഈടാക്കൽ എന്നീ കുറ്റങ്ങൾ ഉതുപ്പിനെതിരെ ചുമത്തിയിട്ടുണ്ടെന്നും റെഡ് കോർണർ നോട്ടീസിലുണ്ട്. നഴ്സ് റിക്രൂട്ട്മെന്റ് കേസിൽ മൂന്നാം പ്രതിയായ ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍