ജയലളിത വീണ്ടും പൊതുവേദിയിൽ; ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി; ഫോട്ടോ ട്വീറ്റ് ചെയ്ത് മോദിയും; ഗുരുതരാവസ്ഥയിൽ രോഗശയ്യയിൽ ആണെന്ന പ്രചരണങ്ങൾക്ക് വിരാമമിട്ട് പുരുട്ച്ചി തലൈവിയുടെ ദർശനം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: എഴുനേൽക്കാൻ പോലും വയ്യാതെ രോഗഗ്രസ്ഥയായി ഗുരുതരാവസ്ഥയിലാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന പ്രചരണങ്ങൾക്ക് മറുപടി നൽകി തലൈവി വീണ്ടും പൊതുവേദിയിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് ജയലളിത പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ ചെന്നൈയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനാണ് ജയലളിത നേരിട്ട് എത്തിയത്. വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ജയലളിത പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന അവർ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾകലാമിന്റെ സംസ്ക്കാര ചടങ്ങിൽ പോലും പങ്കെടുത്തിരുന്നില്ല.
പച്ചസാരിയുടുത്ത പുഞ്ചിരിച്ച മുഖവുമായി പൂചെണ്ടുമായി ജയലളിത വിമാനത്താവളത്തിൽ എത്തി. പൂർണ ആരോഗ്യവതിയായി കാണപ്പെട്ട ജയലളിത പ്രസന്നവതിയായിരുന്നു. വിമാനത്താവളത്തിൽ വച്ചു മോദിയുമായി അവർ പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഗവർണർ കെ. റോസയ്യയും മുന്മുഖ്യമന്ത്രി പനീർശെൽവവും അവരോടൊപ്പമുണ്ടായിരുന്നു. പ്രഥമ ദേശീയ കൈത്തറിദിനം ഉദ്ഘാടനം ചെയ്യാനൊണ് മോദി ചെന്നൈയിലെത്തിയത്. എന്നാൽ മദ്രാസ് യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ദേശീയ കൈത്തറി ദിനാഘോഷത്തിൽ ജയലളിത പങ്കെടുത്തില്ല. അസുഖ ബാധിതയായതിനാൽ മുൻ രാഷ്ട്രപതി ഡോക്ടർ കലാമിന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് ജയലളിതതന്നെ പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് അവരുടെ ആരോഗ്യനിലയെക്കുറിത്ത് അഭ്യൂഹങ്ങൾ ശക്തമായത്.
ഗുരുതര രോഗം പിടിപെട്ട ജയലളിത രോഗശയ്യയിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. രാഷ്ട്രീയ എതിരാളിയായ കരുണാനിധി തന്നെയാണ് ഈ സൂചന നൽകിയത്. തൊട്ടു പിറകെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും എത്തി. അപ്പോഴെല്ലാം കള്ളപ്രചരണങ്ങളെന്നായിരുന്നു അണ്ണാ ഡിഎംകെയുടെ പ്രതികരണം. യാതൊരു പ്രശ്നവും ജയലളിതയ്ക്ക് ഇല്ലെന്നും വാദിച്ചു. അതിനിടെയാണ് തമിഴ്നാടിന്റെ ആത്മാഭിമാനം ലോക രാഷ്ട്രയങ്ങൾക്ക് മുന്നിൽ ഉയർത്തിയ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം അന്തരിച്ചത്. രാമശ്വരത്ത് കലാമിന്റെ അന്ത്യകർമ്മങ്ങൾ ജയലളിത എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ശരിവച്ച് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. ഇതോടെ അഭ്യൂഹങ്ങൾ സജീവമായി. ജയലളിതയ്ക്ക് മുഖ്യമന്ത്രിയായി തുടരാനുള്ള ആരോഗ്യം പോലുമില്ലെന്ന് വാദമെത്തി.
കലാമിന്റെ സംസ്കാര ചടങ്ങിൽ ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നായിരന്നു ജയലളിത പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്. അബ്ദുൾ കലാമിനെ ബഹുമാനിക്കുന്നു. സംസ്കാര ചടങ്ങുകൾക്ക് പോകണമെന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു അന്ന് ജയലളിത പുറത്തിറക്കെ വാർത്താക്കുറിപ്പ്. ജയലളിതയ്ക്ക് കരളിൽ ക്യാൻസറാണെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. ഇതിനോട് വൈകാരികമായാണ് എഐഎഡിഎംകെ എംപി പ്രതികരിച്ചത്. ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയുമെന്നാണ് എഐഎഡിഎംകെ എംപി പി ആർ സുന്ദരം പ്രതികരിച്ചത്. മോദിയെ സ്വീകരിക്കാൻ എത്തിയതിലൂടെ വിവാദങ്ങളെ ഒരു പരിധിവരെ ചെറുക്കാനും പാർട്ടിക്കാകും.
അടുത്ത വർഷമാണ് തമിഴ്നാട്ടിൽ പൊതു തെരഞ്ഞെടുപ്പ്. എഐഎഡിഎംകെയ്ക്ക് നിലവിൽ വ്യക്തമായ മുൻതൂക്കമുണ്ട്. എന്നാൽ ജയലളിത പാർട്ടിയുടെ നേതൃത്വത്തിൽ അസുഖപരമായ കാരണങ്ങളാൽ മാറുമെന്നായിരുന്നു ഡിഎംകെയുടെ പ്രചരണം. അതുകൊണ്ട് തന്നെ ഡിഎംകെയ്ക്ക് വീണ്ടും രാഷ്ട്രീയത്തിൽ ശക്തമായി തിരിച്ചെത്താൻ ആകുമെന്നും വിലയിരുത്തി. ഈ വിവാദത്തിൽ കരുതലോടെയായിരുന്നു ബിജെപിയുടെ നീക്കങ്ങൾ. വിവാദങ്ങൾ ഉണ്ടാക്കിയുമില്ല. എന്നാൽ തമിഴ് രാഷ്ട്രീയത്തിൽ നിന്ന് ജയലളിത മാറിയാൽ അവസരം മുതലെടുക്കാനുള്ള കുരക്കൾ ബിജെപിയും നീക്കുന്നുണ്ടായിരുന്നു. സൂപ്പർ താരം രജനികാന്തിനെ രംഗത്തിറക്കി തമിഴ് മനസ്സ് പിടിക്കാനാണ് മോദിയുടെ ശ്രമം. അതിന് കൂടിയുള്ള സാധ്യതകൾ ആരായുന്നതാണ് ഇന്നത്തെ മോദിയുടെ ചെന്നൈയിലേക്കുള്ള വരവ്.
ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിൽ ജയലളിത നേരിട്ട് എത്തിയത്. തമിഴ്നാടിനെ നയിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ജയലളിത വിളിച്ചു പറയുകയാണ്. മോദിയെ സ്വീകരിക്കാൻ എത്തിയില്ലെങ്കിൽ ജയയുടെ ആരോഗ്യത്തിലെ ചർച്ച കൂടുതൽ കടുക്കും. അത് പാർട്ടിക്ക് ദോഷവും ചെയ്യും. അതുകൊണ്ട് തന്നെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മോദിയെ സ്വീകരിക്കാനുള്ള ചടങ്ങ് പൊതു വേദിയിലേക്ക് മടങ്ങിയെത്താൻ ജയലളിത തെരഞ്ഞെടുത്തതും. അതിനിടെ ഡോക്ടർമാരുടെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് ജയലളിത വിമാനത്താവളത്തിലെത്തിയത്. ഡോക്ടർമാരുടെ ഉപദേശം മാനിച്ചാണ് മറ്റ് പൊതു ചടങ്ങുകൾ ഒഴിവാക്കിയതും. അതുകൊണ്ട് തന്നെ വിവാദം പൂർണ്ണമായും അവസാനിക്കുകയുമില്ല. മുഖ്യമന്ത്രിയുടെ രോഗവിവരം രഹസ്യമാക്കുന്നത് എന്തിനെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം.
ജയലളിതയുടെ ആരോഗ്യം മോശമാണെങ്കിൽ അത് എഐഡിഎംകെയുടെ സാധ്യതകളെ ബാധിക്കും. അതുകൊണ്ട് മാത്രമാണ് ആരോഗ്യത്തെ കുറിച്ച് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ശസ്ത്രക്രിയാ വാർത്ത ജയലളിതയുടെ അവരുടെ പാർട്ടി നേതാക്കൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ജയലളിത എന്തുകൊണ്ട് ഓഫീസിൽ വരുന്നില്ല എന്നതിന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ ഇനിയും വിശദീകരണം നൽകിയിട്ടില്ല. കലാമിന്റെ മരണമെത്തിയതോടെ അസുഖമാണെന്ന് സമ്മതിക്കേണ്ട സ്ഥിതി വന്നു. ജയലളിതയുടെ ആരാഗ്യസ്ഥിതി പൊതുജന താൽപര്യമുള്ള വിഷയമാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തയായ ശേഷം മെയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനിട്ടാണ് നീണ്ടത്. സത്യപ്രതിജ്ഞാചടങ്ങിൽ ജയ ടി.വിയും സർക്കാർ മാദ്ധ്യമങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്കൊപ്പം 28 മന്ത്രിമാരും 14 പേർ വീതമുള്ള രണ്ട് ബാച്ചുകളായി 'കൂട്ടസത്യപ്രതിജ്ഞ'യാണ് ചെയ്തത്. ഇതും ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോർട്ടുകൾ.
ജൂലായ് ആദ്യം നടന്ന ഇഫ്താർ പരിപാടിയിലും ജയലളിത പങ്കെടുത്തില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീർശെൽവത്തെയാണ് അയച്ചത്. ആരോഗ്യ കാരണങ്ങളാൽ ഇഫ്താറിൽ പങ്കെടുക്കുന്നില്ല എന്നായിരുന്നു ജയയുടെ വിശദീകരണം. മാത്രമല്ല, മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ജയ നിർവഹിച്ചത്. ജയയുടെ പാർട്ടിയായ അണ്ണാ ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്കും സർക്കാർ ഫോട്ടോഗ്രാഫർമാർക്കും മാത്രമാണ് ചടങ്ങിൽ പ്രവേശനം അനുവദിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സെക്രട്ടേറിയറ്റിൽ എത്തുമായിരുന്നെങ്കിലും ജയലളിത 30 മിനിട്ടിൽ കൂടുതൽ ഓഫീസിൽ ചെലവഴിച്ചിരുന്നില്ല. പൊതുപരിപാടികൾ ഉണ്ടെങ്കിൽ അത് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമായിരുന്നു. എപ്പോഴെല്ലാം ഓഫീസിൽ വരുമോ അപ്പോഴെല്ലാം മാദ്ധ്യമങ്ങളെ ഒഴിവാക്കും. പടി കയറുന്നത് പോലും ചിത്രീകരിക്കാൻ മാദ്ധ്യമങ്ങളെ അനുവദിക്കുമായിരുന്നില്ല. ഒന്നര മാസം മുമ്പ് ഓഫീസിലെത്തുന്നതും നിറുത്തി.
അനധികൃത സ്വത്ത് സമ്പാദന കേസിലെ തടവ് ശിക്ഷയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ജയലളിത പുറത്തായിരുന്നു. എംഎൽഎ സ്ഥാനവും നഷ്ടമായി. എന്നാൽ ജയലളിതയെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവോടെ വീണ്ടും മുഖ്യമന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയു ംചെയ്തു. കഴിഞ്ഞ ജൂലൈ നാലിനാണ് ജയലളിത നിയമ സഭ സാമാജികയായി സത്യ പ്രതിജ്ഞ ചെയ്തത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ അവർ മുഖ്യമന്ത്രിയുടെ ഓഫീസിലോ പൊതുജന മധ്യത്തിലോ വന്നിട്ടില്ല. അമേരിക്കയിൽ നിന്ന് ഡോക്ടർമാർ ജയലളിതയെ പരിശോധിക്കാൻ ചെന്നൈയിൽ വന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് ചെയ്തത്. കരുണാനിധിയാണ് ജയയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ചെന്നൈയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കരുണാനിധി വിവാദ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം തമിഴ്നാടായിരിക്കും എന്നായിരുന്നു കരുണാനിധിയുടെ ആരോപണം.
അസുഖബാധിതയായതിനാൽ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തിൽ, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം. ഇതോടെ ചർച്ചകൾ സജീവമായി. എന്നാൽ വ്യക്തത വരുത്താൻ എഐഎഡിഎംകെ പോലും തയ്യായില്ല. ഏതായാലും മോദിയെ സ്വീകരിക്കാനെത്തി ഈ വിവാദങ്ങൾക്ക് താൽകാലിക വിരാമമിടാൻ ജയലളിതയ്ക്ക് കഴിഞ്ഞിരിക്കുന്നു. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി ക്യാൻസർ ബാധിതയാണെന്ന അഭ്യൂഹം ആരും പൂർണ്ണമായും നിഷേധിക്കുന്നുമില്ല.
Stories you may Like
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്