കൗമാര മനസുകളുടെ സ്വപ്നകാമുകൻ; തൊട്ടതെല്ലാം പൊന്നാക്കി മാറ്റി വിജയം; പ്രേമം എടുത്തുയർത്തിയത് താരസിംഹാസനത്തിൽ; നിവിൻ പോളിയുടെ വിജയത്തിൽ കൈയടിച്ച് ന്യൂജനറേഷൻ
ആവണി ഗോപാൽ
ഒരു ഇളം തെന്നൽ പോലെയായിരുന്നു ആ വരവ്. താരപുത്രനെന്നോ താരകുടുംബമെന്നോ ഉള്ള ലേബലുകളൊന്നും തൂക്കാൻ ഈ പയ്യനില്ലായിരുന്നു. 2010-ൽ ഇറങ്ങിയ മലർവാടി ആർട്സ് ക്ലബിലെ പ്രകാശനിൽ തുടങ്ങിയ ജൈത്രയാത്ര ഇപ്പോൾ പ്രേമത്തിൽ എത്തി നിൽക്കുമ്പോൾ അസാധാരണമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജൈത്രയാത്ര തന്നെയാണ് നിവിൻ പോളിയെന്ന ആലുവാക്കാരന്റേത്. എടുത്തുപറയത്തക്ക ഗ്ലാമറോ നായകസങ്കല്പത്തിന് ചേരുന്ന ആകാരവടിവുകളോ ഒന്നും തന്നെയില്ലാതിരുന്നിട്ടു കൂടി നിവിൻ ഇപ്പോൾ മലയാള സിനിമയുടെ താരസിംഹാസനത്തിലെത്തിയാൽ അത് ഈ ചെറുപ്പക്കാരൻ കഠിനാധ്വാനത്തിന്റേയും ഇച്ഛാശക്തിയുടേയും പ്രതിഫലം തന്നെയാണെന്ന് നിശ്ചയമായും പറയാം...
ജീവിതം മാറ്റിമറിച്ച മലർവാടി ആർട്ട്സ് ക്ലബ്
വിനീത് ശ്രീനിവാസൻ പുതുമുഖങ്ങളെ അന്വേഷിക്കുന്നുവെന്ന കേട്ടറിഞ്ഞ് ചെന്ന ഈ എൻജിനീയറിങ് ബിരുദധാരിക്ക് നറുക്ക് വീണത് ചരിത്രം. കാലൊടിഞ്ഞ് കിടപ്പായ നിവിനെ സുഹൃത്തുക്കൾ ചേർന്ന് ഓട്ടോറിക്ഷയിൽ വിനീതിനു മുന്നിലെത്തിച്ചുവെന്നാണ് നിവിൻ തന്നെ പലയിടത്തും വെളിപ്പെടുത്തിയിട്ടുള്ളത്. മലർവാടിയിലേക്ക് വ്യത്യസ്ത ലുക്കുള്ള നായകനെ തേടി നടന്ന വിനീത് നിവിനെ തെരഞ്ഞെടുത്തതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചിത്രത്തിലെ നായകകഥാപാത്രമായ പ്രകാശനെ പരുക്കൻ ലുക്കിൽ അവതരിപ്പിക്കാൻ ഈ നവാഗതൻ വിജയിക്കുകയും ചെയ്തിരുന്നു. പിന്നീട് മുഖ്യകാഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ട്രാഫിക്, ദി മെട്രോ, സെവൻസ്, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
മറനീക്കി പുറത്തു കൊണ്ടുവന്ന തട്ടത്തിൻ മറയത്ത്
പരുക്കൻ പ്രകാശനിൽ നിന്ന് ടീനേജുകാരനിലേക്ക് നിവിനെ എത്തിക്കാൻ വീണ്ടും വിനീത് തന്നെയെത്തി. ശരീരഭാരം ഏറെക്കുറച്ച് കോളേജുകുമാരനാക്കി നിവിൻ തട്ടത്തിൻ മറയത്ത് തകർത്ത് അഭിനയിച്ചു. വാണിജ്യപരമായും ഏറെ വിജയം കൊയ്ത തട്ടത്തിൻ മറയത്തെ നായകന്റെ ഡയലോഗുകൾ ട്രെൻഡ് സെറ്ററാകാൻ അധികം വേണ്ടിവന്നില്ല. ഈ ചിത്രത്തോടെ നിവിൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇനിയുള്ള കാലം ഈ ചെറുപ്പക്കാരന്റേതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതിലെ വിനോദ് എന്ന കഥാപാത്രം.
ടാ തടിയനിലെ രാഹുൽ വൈദ്യർ
വീണ്ടും ഒന്നു രണ്ടു ചിത്രങ്ങളിൽ. ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, പുതിയ തീരങ്ങൾ, ചാപ്റ്റേഴ്സ് എന്നിവ. പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങൾ. എന്നാൽ നായകവേഷം മാത്രമല്ല, പ്രതിനായകന്റെ വേഷവും തന്റെ കൈയിൽ ഭദ്രമെന്ന് ടാ തടിയനിലെ രാഹുൽ വൈദ്യർ തെളിയിച്ചു. കിടിലൻ പെർഫോർമൻസ്. നായകനെക്കാൾ തിളങ്ങിയ പ്രതിനായകൻ. താൻ ഏറെ റേഞ്ചുള്ള നടനാണെന്ന് ടാ തടിയനിലൂടെ നിവിൽ കാട്ടിക്കൊടുത്തു.
ഇതായെത്തുന്നു നേരം
മൈ ഫാൻ രാമുവിനു ശേഷം നേരമെത്തി. നിവിന്റെ ആദ്യ തമിഴ് ചിത്രം. മലയാളത്തിലും നിർമ്മിച്ച നേരം പ്രത്യേകതയൊന്നുമില്ലാത്ത പടമായിരുന്നിട്ടു കൂടി ഇത് നിവിന്റെ കൂടി നേരമായിരുന്നു. പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രന്റെ കന്നിച്ചിത്രം. പ്രമേയം പറയുന്നതിലെ വ്യത്യസ്തതയായിരുന്നു നേരത്തിന്റെ പ്രത്യേകത. നിവിന്റെ മാത്യുവെന്ന കഥാപാത്രം ഇതിലും തിളങ്ങി. കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങൾ കൃത്യമായി സ്ക്രീനിൽ എത്തിക്കുന്നതിൽ നിവിൻ വിജയിക്കുകയും ചെയ്തു. വാണിജ്യപരമായും വിജയം കൊയ്ത നേരത്തോടെ നിവിൻ ഒന്നാം നിരയിൽ തന്നെ സ്ഥാനമുറപ്പിച്ചു.
ക്രിക്കറ്റിന്റെ കഥയുമായി 1983
നേരത്തിനു ശേഷം ഇംഗ്ലീഷ്, അഞ്ചു സുന്ദരികൾ, അരികിൽ ഒരാൾ എന്നീ ചിത്രത്തിൽ. നവാഗതനായ എബ്രിഡ് ഷൈൻ ക്രിക്കറ്റിന്റെ കഥയുമായി എത്തിയപ്പോൾ നായകനാകാൻ മറ്റാരേയും ഓർത്തില്ല. ജനപ്രിയ നായകൻ നിവിനെ തന്നെ. രണ്ടു വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയ നിവിന്റെ ശരീരഭാഷ ഏതു കഥാപാത്രത്തിനും ഇണങ്ങുമെന്നത് ഈ നടനെ നിലവിലുള്ള യുവനായകന്മാരിൽ നിന്നു വ്യത്യസ്താക്കുന്നു. നായകൻ രമേശനെ നാല്പത്തഞ്ചാം വയസിലും അവതരിപ്പിച്ചോൾ അതിൽ അപാകത ഒട്ടും തന്നെ പ്രേക്ഷകർക്കു തോന്നിയില്ല. ഇപ്പോൾ നിവിനെ അവാർഡിന് പരിഗണിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 1983.
ബാംഗളൂർ ഡേയ്സ്
എത്രതവണ കണ്ടാലും ഒട്ടും മുഷിച്ചിൽ തോന്നാത്ത നല്ല പടം. അഞ്ജലി മേനോന്റെ തിരക്കഥയും സംവിധാനവും ചിത്രത്തെ മികച്ച കുടുംബചിത്രം കൂടിയാക്കി. ബോക്സോഫീസിൽ വൻവിജയം കൊയ്ത ബാംഗളൂർ ഡേയ്സിലെ കൃഷ്ൺ പി പി നിവിന്‍ വെല്ലുവിളിയായ വേഷം തന്നെയായിരുന്നു. ബാംഗളൂർ ഡേയ്സിനു മുമ്പ് മറ്റൊരു ബോക്സോഫീസ് വിജയം കൂടി നിവിന്‍ സ്വന്തമാക്കിയിരുന്നു. ഓം ശാന്തി ഓശാന. ഇതിലെ ഗിരി മാധവനും വ്യത്യസ്ത നിറഞ്ഞ വേഷമായിരുന്നു നിവിന്‍ സമ്മാനിച്ചത്. ഇതേ വർഷം തന്നെ വിക്രമാദിത്യനും ഇറങ്ങിയെങ്കിലും ഇതു ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളാണ്.
2015- നിവിന്റെ വർഷം
ഇനിയൊരു വിശേഷണമൊന്നും നിവിന്‍ ആവശ്യമില്ല. പ്രേമത്തോടെ എല്ലാം തികഞ്ഞു. നേരത്തിന്റെ സംവിധായകനായ അൽഫോൻസ് പുത്രന്റെ രണ്ടാമത്തെ ചിത്രം. ജോർജ് ഡേവിഡായി കസറിയ പടം. ചിത്രം ചരിത്ര വിജയം നേടുമ്പോഴും വിവാദങ്ങൾ പ്രേമത്തെ വാർത്തകളിൽ നിറച്ചു. ചിത്രം ഇറങ്ങിയപ്പോൾ ആളുകൾക്ക് പ്രേമത്തെ കുറിച്ച് പറയാനേ സമയമുണ്ടായിരുന്നുള്ളൂ. മീശ വടിച്ചാൽ സ്കൂൾ വിദ്യാർത്ഥി, ഒരു പൊടിമീശ വച്ചാൽ കോളേജ് കുമാരൻ, അൽപം താടിവച്ചാൽ യുവാവ്...കാലത്തിനനുസരിച്ച് മുന്നോട്ടും പിന്നോട്ടും ഓടാനുള്ള നിവിൻ പോളിയുടെ അനായാസ ശരീര ഭാഷ തന്നെയാണ് പ്രേമത്തിലെ ജോർജിന്റെതുൾപ്പെടെ നിവിന്റെ മിക്ക സിനിമകളുടേയും വിജയം.
എൻജിനീയറിങ് കഴിഞ്ഞ് ബാംഗളൂർ ഇൻഫോസിസിലെ ജോലിയിൽ പ്രവേശിച്ചുവെങ്കിലും സിനിമയ്ക്കായി അതെല്ലാം ഉപേക്ഷിച്ച നിവിന്‍ ജീവിതത്തിലെ രണ്ട് വർഷം ബ്ലാങ്ക് ആയി ഇടേണ്ടി വന്നു. അന്നെല്ലാം ധൈര്യം തന്നത് സഹപാഠിയായിരുന്ന, പിന്നീട് ജീവിതസഖിയായി മാറിയ റിന്നയായിരുന്നു. ഇന്ന് മികച്ച നടനുള്ള പുരസ്ക്കാരം ഈ ജനകീയ നായകനെ തേടിയെത്തുമ്പോൾ നിവിന്‍ ഒപ്പം സന്തോഷം പങ്കിടാൻ റിന്നയും മകൻ ഡേവിഡുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍