എസ്എൻഡിപിയെ വീഴ്ത്തിയ അമിത് ഷാ എൻഎസ്എസിനേയും പൂട്ടി! ഓപ്പറേഷൻ കേരളയ്ക്കു സുകുമാരൻ നായർ അള്ളു വയ്ക്കില്ല; ഭൂരിപക്ഷ സമുദായ ഏകീകരണത്തെ എതിർക്കുകയുമില്ല; ബിജെപി-ഈഴവ കൂട്ടുകെട്ടിനെതിരെ പറഞ്ഞു ബലിയാടാകാൻ പെരുന്നയിലെ നേതാക്കളില്ല; പ്രസ്താവനകൾ ഇനി കരുതലോടെ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: എസ്എൻഡിപിയും ബിജെപിയും അടുക്കാൻ പോകുന്നുവെന്ന വാർത്ത വന്നിട്ടും എൻ എസ് എസ് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. സിപിഐ(എം) പിബി അംഗം നേരിട്ട് അഭിനന്ദിച്ചിട്ടും മതേതരത്വത്തിന്റെ പ്രസക്തി പെരുന്നയിൽ നിന്ന് ഉയർന്നു കേട്ടില്ല. കേരളം പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നടത്തുന്ന നീക്കങ്ങളോട് കരുതലോടെ മാത്രമേ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിക്കൂ.
ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിന്റെ ഹൈന്ദവ അജണ്ടയിലെ കാപട്യം തുറന്നുകാട്ടണമെന്ന് കോൺഗ്രസുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സുകുമാരൻ നായർ പ്രതികരിച്ചില്ല. ഇതിന് പിന്നിലും അമിത് ഷായുടെ ഇടപെടലുണ്ടെന്നാണ് സൂചന. കേരളം പിടിക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങളിൽ ഇടങ്കോലിട്ടാൽ ഗരുതര പ്രത്യാഖാതങ്ങൾ എൻഎസ്എസിനുണ്ടാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സുകുമാരൻ നായരെ അറിയിച്ചിട്ടുണ്ട്. സേവ് നായർ ഫോറങ്ങളുടേയും സമസ്ത നയാർ സമാജത്തിന്റേയും എല്ലാം കാലത്ത് മിണ്ടാതിരിക്കാൻ നിർബന്ധിതമാവുകയാണ് സുകുമാരൻ നായർ.
കേരളത്തിലെ ഏത് സാമൂഹിക വിഷയങ്ങളിലും നിലപാട് വിശദീകരിക്കുന്ന വ്യക്തിത്വമായിരുന്നു സുകുമാരൻ നായർ. അതുകൊണ്ട് എസ്എൻഡിപി - ബിജെപി കൂട്ടുകെട്ടിലും പരസ്യമായ അഭിപ്രായം രേഖപ്പെടുത്തുമെന്ന് തന്നെ വിലയിരുത്തപ്പെട്ടു. ഹൈന്ദവ സമുദായ ഏകീകരണമെന്ന വെള്ളാപ്പള്ളി നടേശൻ ഉയർത്തിക്കാട്ടിയ മുദ്രാവക്യത്തിലും എൻ എസ് എസിനെതിരെ ഒളിയമ്പുകൾ ഉണ്ടായിരുന്നു. ബിജെപിയോടും മറ്റ് ഹൈന്ദവ സംഘടനകളോടും ചേർന്ന് ഹൈന്ദവ മുന്നേറ്റം സാധ്യമാക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവീൺ തൊഗാഡിയ തന്നെ എല്ലാത്തിനും ഇടനിലക്കാരനുമായി. ഇതിനിടെ പെരുന്നയിൽ സുരേഷ് ഗോപിയെത്തിയത് വിവാദമായി. സുകുമാരൻ നായരുടെ സുരേഷ് ഗോപിയോടുള്ള പ്രതികരണത്തെ എതിർത്തും അനുകൂലിച്ചും പ്രസ്താവനകൾ എത്തി. ബിജെപിയെ തള്ളിപ്പറഞ്ഞ് സുരേഷ് ഗോപി വിഷയത്തെ സുകുമാരൻ നായർ ന്യായീകരിച്ചു. ഈ സാഹചര്യത്തിലാണ് എസ്എൻഡിപി-ബിജെപി ബാന്ധവവും ശ്രദ്ധേയമായത്. എന്നാൽ ഈ കൂട്ടുകെട്ടിനെതിരെ സുകുമാരൻ നായർ ഒന്നും പറഞ്ഞില്ല.
ഉണ്ടായ പ്രതികരണമാകട്ടെ ഏവരേയും ഞെട്ടിച്ചു. ഭൂരിപക്ഷ സമുദായ സഹകരണത്തിന് എതിരല്ലെന്നും എന്നാൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും സംവരണം വേണമെന്നതും മാത്രമായിരുന്നു എൻ എസ് എസ് പുറത്തിറക്കിയ പ്രസ്താവന. അതായത് ഭൂരിപക്ഷ സമുദായ സഹകരണത്തെ എൻ എസ് എസും അനുകൂലിക്കും. ബിജെപിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തിന് ഒറ്റ ഉപാധിയിൽ പിന്തുണ നൽകാമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു എൻഎസ്എസ്. എന്നാൽ എസ് എൻ ഡിപിയുമായി ബിജെപിയുടെ ബന്ധത്തെ ആക്രമിച്ചതുമില്ല. ഇത് സുകുമാരൻ നായരുടെ മൃദു സമീപനമായി വിലയിരുത്തപ്പെട്ടു. ഈ വിഷയത്തിലേക്ക് എൻ എസ് എസിനെ എത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സിപിഐ(എം) ശ്രമിച്ചപ്പോഴും സുകുമാരൻ നായർ ഇടപെട്ടില്ല. ഇതിനെല്ലാം പിന്നിൽ അമിത് ഷായുടെ ഇടപെടലുണ്ടെന്നാണ് സൂചന. ബിജെപിക്ക് എതിരെ തിരഞ്ഞാൽ ശ്ക്തമായി തന്നെ നേരിടേണ്ടി വരുമെന്ന് എൻഎസ്എസിനെ ബിജെപി നേതൃത്വം ബോധ്യപ്പെടുത്തിയെന്നാണ് സൂചന.
പത്തുകൊല്ലം കൊണ്ട് കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി മാറുകയാണ് ബിജെപിയുടെ ല്ക്ഷ്യം. അതിന് എൻഎസ്എസ് തടസ്സമാകരുതെന്നാണ് അമിത് ഷായുടെ ആവശ്യം. ബിജെപിയുടെ പരമ്പരാഗത വോട്ടുകളിൽ ഏറെയും നായർ സമുദായക്കാരാണ്. ഈഴവരും മറ്റ് പിന്നോക്കക്കാരും പാർട്ടിയോട് അടുത്താൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. ഇതിന് ശ്രമിക്കുമ്പോൾ നായർ സമുദായത്തെ ബിജെപിയിൽ നിന്ന് അകറ്റാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നാണ് അമിത് ഷായുടെ നിലപാട്. ഇക്കാര്യം എൻഎസ്എസുമായി ഏറ്റവും അടുപ്പം പുലർത്തുന്ന ബിജെപി നേതാവിനെകൊണ്ട് സുകുമാരൻ നായരെ അമിത് ഷാ ബോധ്യപ്പെടുത്തി. എൻഎസ്എസിന്റെ മുഴുവൻ ഇടപാടുകളുടേയും രേഖകൾ കേന്ദ്ര ഏജൻസിയെ കൊണ്ട് അമിത് ഷാ ശേഖരിച്ചതായാണ് സൂചന. എൻഎസ്എസ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണെന്ന് സമസ്ത നായർ സമാജം പോലുള്ള സംഘടനകൾ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകളും അമിത് ഷായുടെ പക്കലുണ്ടെന്നാണ് സൂചന.
ഇതെല്ലാം അഭിഭാഷകനായ ബിജെപി നേതാവിനും അറിയാം. അദ്ദേഹം വ്യക്തിപരമായി തന്നെ നേരിടാൻ ഇടയുള്ള തിരിച്ചടികൾ സുകുമാരൻ നായരെ ബോധ്യപ്പെടുത്തിയെന്നാണ് മറുനാടന്‍ ലഭിച്ച സൂചന. പ്രത്യേക സാഹചര്യത്തിൽ കരുതലോടെ മാത്രമേ ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിനെതിരെ പ്രതികിരിക്കാവൂ. ബിജെപിയെ കടന്നാക്രമിക്കാതിരുന്നാൽ അതിന്റെ ഗുണം എൻഎസ്എസിനും സുകുമാരൻ നായർക്കും ലഭിക്കുമെന്നും അറിയിച്ചു. തുടർന്ന് വിമർശനങ്ങൾ ഒഴിവാക്കി സഹകരിക്കാൻ സുകുമാരൻ നായരും സമ്മതം അറിയിച്ചതായാണ് സൂചന. ഇതോടെയാണ് സുകുമാരൻ നായർക്കെതിരെ സംഘപരിവാർ നേതൃത്വത്തിലുള്ള കരയോഗങ്ങളിലെ പ്രമേയാവതരണം നിലച്ചത്. സുരേഷ് ഗോപിയെ പെരുന്നയിൽ നിന്ന് അപമാനിച്ച് ഇറക്കി വി്ട്ടതിനെതിരെ സംഘപരിവാർ നടത്തിയ പ്രതിഷേധങ്ങളും തൽക്കാലത്തേക്ക് നിറുത്തി വച്ചു. അർഹമായ പരിഗണന കിട്ടിയാൽ ബിജെപിയുമായി സഹകരിക്കാൻ എൻ എസ് എസ് തയ്യാറാകുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
ഇതൊക്കെ മനസ്സിലാക്കിയാണ് കോൺഗ്രസ് നേതൃത്വം ഇടപെടൽ തുടങ്ങിയത്. എസ്എൻഡിപി-ബിജെപി കൂട്ടുകെട്ടിനെ പരസ്യമായി എതിർക്കണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുടെ ദൂതന്മാർ സുകുമാരൻ നായരെ അറിയിച്ചിരുന്നു. ഇതിലൂടെ കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകാതെ നോക്കാൻ കഴിയും. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് അനുകൂല നിലപാട് എടുത്ത സുകുമാരൻ നായർ ഇതും ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ അരുവിക്കരയ്ക്ക ശേഷം കോൺഗ്രസിന് അനുകൂലമായും ബിജെപിയേയും എതിർത്തും ഒരു വരി പോലും ഒരിടത്തും സുകുമാരൻ നായർ പറഞ്ഞില്ല. ഇത് കോൺഗ്രസ് നേതൃത്വത്തേയും അമ്പരപ്പിച്ചിട്ടുണ്ട്. ഈഴവ വോട്ടുകൾ പരമ്പരാഗതമായി സിപിഐ(എം) സ്ഥാനാർത്ഥികൾക്കാണ് കൂടുതൽ ലഭിക്കാറ്. അതുകൊണ്ട് തന്നെ അവിടെ ബിജെപിക്ക് അനുകൂലമായുണ്ടാകുന്ന വോട്ടുകളിൽ കോൺഗ്രസിന് പരിഭവമില്ല. എസ്എൻഡിപിയെ ബിജെപിയുമായി സുകുമാരൻ നായർ ബന്ധപ്പെടുത്തി വിമർശിച്ചാലും സിപിഐ(എം) വോട്ടുകൾ മാത്രമേ മറിയൂ എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
ഇതിനൊപ്പം നായർ വോട്ടുകളെ ഉറപ്പിച്ച് കോൺഗ്രസിനൊപ്പം നിർത്താനും കഴിയും. അമിത് ഷായുടെ എൻഎസ്എസ് ഓപ്പറേഷനിലൂടെ കോൺഗ്രസിന്റെ ഈ മോഹവും പൊളിഞ്ഞു. സുകുമാരൻ നായർ ബിജെപി-എസ്എൻഡിപി ഐക്യത്തിനെതിരെ ഒന്നും പറഞ്ഞില്ല. എങ്കിലും കോൺഗ്രസുകാർ പ്രതീക്ഷയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നായർ വോട്ടുകൾ കോൺഗ്രസിന് അനുകൂമാകുന്ന തരത്തിൽ സുകുമാരൻ നായർ ഇടപെടുമെന്നാണ് അവരുടെ വാദം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍