ഇന്ത്യ ചൈന കറൻസി യുദ്ധം മുറുകുന്നു; രണ്ട് നാണയങ്ങളുടെയും വില മൂന്നാം ദിവസവും താഴോട്ട്; കയറ്റുമതി വിപണിയിൽ മത്സരം മുറുകുന്നു; ആഹ്ലാദിക്കുന്നത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അവരവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി ലോകത്തെ വൻശക്തികളായ ഇന്ത്യയും ചൈനയും തമ്മിൽ കടുത്ത മത്സരം. ചൈനീസ് കറൻസിയായ യുവാനൊപ്പം ഇന്ത്യൻ രൂപയും മൂല്യം സ്വയം ഇടിച്ചുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിലെ മത്സരം ഊർജ്ജിതമാക്കിയത്. ഇരു രാജ്യങ്ങളിലെയും കയറ്റുമതി വ്യവസായികൾക്ക് സന്ദോഷം പകരുന്നതിനൊപ്പം പ്രവാസികൾക്ക് ആഹ്ലാദം പകരുന്നതുമാണ് ഇപ്പോഴത്തെ വിലയിടിവ്. അതേസമയം ഇന്ധന വിലയിലും രാജ്യത്തെ വിലക്കയറ്റത്തിനും ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
ചൈനീസ് കറൻസിയായ യുവാന്റെ വിനിമയമൂല്യം തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞതിനു പിന്നാലെയാണ് ഇന്ത്യൻ രൂപയുടെ മൂല്യവും കുറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ കറൻസികൊണ്ട് യുദ്ധം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ ഉൽപ്പന്ന നിർമ്മാതാക്കളെ രാജ്യാന്തരവിപണിയിൽ കടുത്ത മൽസരത്തിലേക്കു തള്ളിയിടുമെന്ന ഭീതിയും ശക്തമായി.
ഇന്നലെ രൂപയുടെ വിനിമയം ഒരു ഡോളറിന് 65.10 എന്ന നിലവാരത്തിലെത്തി. രണ്ടു വർഷത്തിനിടയിൽ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചൈനീസ് കറൻസിയുടെ മൂല്യം കുറച്ചതു മൂലം ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളുടെയും വില കുറയുമെന്നതിനാൽ അതേ ഉൽപന്നങ്ങൾ ഇവിടെ ഉണ്ടാക്കുന്നവർക്കു വലിയ ക്ഷീണമാകും. ചൈനയുമായി വിദേശത്തു മൽസരിക്കേണ്ട കേരള ഉൽപന്നങ്ങൾക്കും തിരിച്ചടിയാണ്. വിദേശയാത്രയ്ക്കു ചെലവു കൂടും. വിദേശത്തു നിന്നു വരുന്ന പുസ്തകങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫാക്ടറി യന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ വിലയും വർധിക്കാനും വഴിവെക്കുന്നതാണ് രൂപയുടെ മൂല്യശോഷണം.
അതേസമയം കറൻസിക്ക് ഇനി മൂല്യം ഇടിയില്ലെന്നു ചൈനീസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. യുവാന്റെ മൂല്യം ഡോളറിന് 6.4 യുവാൻ എന്ന നിലയിലാണിപ്പോൾ. ഏകദേശം 10 രൂപയാണ് ഒരു യുവാന്‍. ഇന്നലെ 0.2% മാത്രമേ ഇടിവുണ്ടായിട്ടുള്ളൂ. 2013 സെപ്റ്റംബർ ആറിന് ഒരു ഡോളറിന് 65.24 രൂപ രേഖപ്പെടുത്തിയശേഷം രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴത്തേത്. രൂപയുടെ ഏഴു ദിവസത്തെ തകർച്ച 136 പൈസ (2.13%) യാണ്. ഇന്നലെ മാത്രം 32 പൈസ ഇടിഞ്ഞു. യുവാന്റെ മൂല്യം കുറഞ്ഞതോടെ ഡോളറിന് ആഗോള വിപണിയിൽ മൂല്യമേറുന്നുണ്ട്. ഇതു എണ്ണവിലയിലും പ്രതിഫലിച്ചേക്കും. ഡോളറിന് 65 രൂപയിലെത്തിയതു പ്രവാസികൾക്കും കേരളത്തിന്റെ ഐടി ടൂറിസം രംഗങ്ങൾക്കും നേട്ടമാവും. കയറ്റുമതിക്കാർക്കു താൽക്കാലികമായി അധികവരുമാനം ലഭിക്കും.
യുവാന്റെ വിലയിടിവ് മൂലം ഇന്ത്യയിൽ മൊബൈൽ ഫോൺ, ലാപ് ടോപ്പ് എന്നിവയ്ക്ക് വിലകുറയുമെങ്കിലും രാജ്യത്തെ വ്യവസായത്തെയും സമ്പദ്ഘടനയെയും ബാധിക്കുന്ന നിരവധി കുരുക്കുകകളും ഉണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും അതേസമയം ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ഉത്പന്നങ്ങൾ ഉൾപ്പെടുന്ന വ്യവസായങ്ങളെയാണ് വിലയിടിവ് പ്രധാനമായും പിടിച്ചുകുലുക്കുക. കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി സാധ്യമാകുന്നതോടെ രാജ്യത്തെ വ്യവസായങ്ങളെ അത് ദോഷകരമായി ബാധിക്കും. ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത ആഭ്യന്തര വിപണിയിൽപോലും പരീക്ഷിക്കപ്പെടും. ഓട്ടോ, ലോഹം, പൊതുമേഖല ബാങ്കുകൾ, ടയർ കമ്പനികൾ, ടെക്സ്റ്റയിൽ മേഖല തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാകും ഇതുമൂലം നേരിടേണ്ടിവരിക.
കുറഞ്ഞവിലയിൽ ചൈനയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതി വർധിക്കുന്നത് ടാറ്റ സ്റ്റീൽ, സെയിൽ തുടങ്ങിയ കമ്പനികളെ ഇപ്പോഴത്തെ വിലയിടിവ് ബാധിക്കും. സ്റ്റീൽ കമ്പനികൾക്ക് വൻതോതിൽ വായ്പ ലഭ്യമാക്കുന്ന പൊതുമേഖല ബാങ്കുകൾക്ക് ഇത് തിരിച്ചടിയാകും. അഞ്ച് വർഷമായി 21 ശതമാനം വാർഷിക വർധനവാണ് ഈ കമ്പനികൾക്ക് നൽകുന്ന വായ്പയിലുണ്ടായിരുന്നത്. അതായത് മൂന്ന് ലക്ഷം കോടി രൂപയാണ് സ്റ്റീൽ കമ്പനികൾക്ക് ബാങ്കുകൾ നൽകിയിരിക്കുന്ന വായ്പ.
ടയർ മേഖലയ്ക്കും കനത്ത മത്സരമാണ് ചൈനീസ് കമ്പനികളിൽനിന്ന് നേരിടേണ്ടിവരിക. നിലവിൽ ആഭ്യന്തര വിലയേക്കാൾ 21 ശതമാനം വിലകുറവിലാണ് ചൈനീസ് ടയറുകൾ വിൽപ്പന നടത്തുന്നത്. 2015 സാമ്പത്തിക വർഷത്തിൽ ചൈനീസ് ട്രക്ക്, ബസ്, റേഡിയൽ ടയറുകളുടെ ഇറക്കുമതി 60 ശതമാനത്തോളമായിരുന്നു. ഈ വിഭാഗത്തിൽ 34 ശതമാനം വിപണി വിഹിതം ചൈനീസ് ടയറുകൾക്കാണ്. കാറുകളുടെ വിഭാഗത്തിലാണെങ്കിൽ ഇത് 44 ശതമാനമാണ്.
ചൈനയ്ക്കാവശ്യമുള്ള തുണിത്തരങ്ങളിൽ 39 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽനിന്നാണ്. കടുത്തമത്സരമാണ് ഇന്ത്യൻ കമ്പനികൾ ചൈനയിൽ നേരിടുന്നത്. അതുകൊണ്ടുതന്നെ ഉത്പന്നങ്ങൾ പരമാവധി മാർജിൻ കുറച്ചാണ് ചൈനയിലെത്തിക്കുന്നത്. ഈ സാഹചര്യത്തിൽ, യുവാന്റെ മൂല്യമിടിച്ചത് കോട്ടൺ കയറ്റുമതിയെ സാരമായി ബാധിക്കുകതന്നെ ചെയ്യുമെന്നാണ് വിലയിരുത്തൽ.
നേരിട്ടല്ലെങ്കിലും, ഓട്ടോ കമ്പനികളിൽ പ്രധാനമായും ബാധിക്കുക ടാറ്റ മോട്ടോഴ്സിനെയാണ്. യുവാന്റെ വിലയിടിവിലൂടെ ചൈനക്കാരുടെ വാങ്ങൽ ശേഷിയിൽ കുറവ് വരുന്നത് കമ്പനിയുടെ വരുമാനത്ത കാര്യമായി ബാധിക്കും. ജാഗ്വർ, ലാൻഡ്റോവർ തുടങ്ങിയ വാഹനങ്ങളുടെ മികച്ച വിപണിയാണ് ചൈന. ടാറ്റ മോട്ടോഴ്സിന്റെ 35 ശതമാനം വരുമാനവും ചൈനയിൽനിന്നാണ്.
അതേസമയം ഇന്ത്യയിലേക്ക് പ്രവാസി നിക്ഷേപം ഒഴുകിയെത്തുന്ന ബാങ്കുകൾക്കുമാണു വലിയ നേട്ടം. യുഎഇ ദിർഹം ഇന്നലെ പതിനേഴര രൂപയ്ക്കടുത്തെത്തിയിരുന്നു. പ്രവാസികളുടെ അവിടുത്തെ കറൻസിയിൽ ലഭിക്കുന്ന ശമ്പളം കൂടിയില്ലെങ്കിലും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഇതോടെ വർധന വരും. 1000 യുഎഇ ദിർഹം അയച്ചാൽ 17500 രൂപയ്ക്കടുത്തു ലഭിക്കും. ഓഹരി വിപണി തിരിച്ചുവരവിന്റെ ലക്ഷണം കാട്ടി. സൂചികകൾ 0.14% ഉയർന്നു. സെൻസെക്സ് 37.27 പോയിന്റ് വർധിച്ച് 27549.53 ലും നിഫ്റ്റി 6.4 പോയിന്റ് ഉയർന്ന് 8355.85 ലും എത്തി.
അതിനിടെ രൂപയുടെ വിലയിടിവ് രാജ്യത്തേക്കുള്ള പണം ഒഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഗൾഫിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കരാജ്യത്തേക്ക് പണം അയക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. മണി എക്സ്ചേഞ്ചുകളിൽ ഇന്നലെയും തിരക്കനുഭവപ്പെട്ടു. യുഎഇ ദിർഹത്തിന് ഇന്നലെ 10 പൈസയോളം കൂടി. 17.67 രൂപ ആയിരുന്നു ഇന്നലെ വൈകിട്ടത്തെ നിരക്ക്. 56.59 ദിർഹത്തിന് ആയിരം രൂപ നാട്ടിലെത്തിക്കാം. ഖത്തർ റിയാലിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 17.75 രൂപ വരെയായി. മറ്റു ഗൾഫ് രാജ്യങ്ങളിലും വിനിമയ നിരക്ക് ഉയർന്നു. സൗദി റിയാൽ- 17.40 രൂപ, ബഹ്റൈൻ ദിനാർ- 172.93, കുവൈത്ത് ദിനാർ0 215.73, ഒമാൻ റിയാൽ- 169.60.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- ലോകത്തിലെ ഏറ്റവും ജനങ്ങളുള്ള രാജ്യമായി ഭാരതം തിളങ്ങുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍