ഉമ്മൻ ചാണ്ടി-ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരൻ ദല്ലാളോ? നന്ദകുമാറിന്റെ ഇടപെടൽ തുറന്നുകാട്ടാൻ സിപിഎമ്മിനു സാധിക്കാത്തതു വി എസുമായുള്ള സുഹൃദ് ബന്ധം മൂലം; അദാനിയുടെ തോളിൽ കയ്യിട്ടു വി എസിനെ ചരടിൽ കോർക്കുന്ന ദല്ലാൾ രാഷ്ട്രീയത്തിന്റെ വിജയമോ വിഴിഞ്ഞം?
ബി രഘുരാജ്
തിരുവനന്തപുരം: വിഴിഞ്ഞം ഓപ്പറേഷൻ സക്സസ് ആക്കിയത് ആര് ? പലപേരുകൾ പറഞ്ഞു കേട്ടു. പദ്ധതിയുടെ സമ്മതം പത്രം ഏറ്റുവാങ്ങാൻ കരൺ അദാനിയെത്തിയപ്പോൾ നിറഞ്ഞത് ശശി തരൂർ. തിരുവനന്തപുരം എംപിയുടെ വീട്ടിലെത്തി അദാനി ഗ്രൂപ്പിലെ രണ്ടാമൻ പ്രഭാത ഭക്ഷണവും കഴിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാനെത്തി. കരൺ എടുത്തു പറഞ്ഞതും ശശി തരൂരിന്റെ പേര്. ഒടുവിൽ വിഴിഞ്ഞം കരാറിലെത്തിയപ്പോൾ യഥാർത്ഥ താരം പുറത്തേക്ക് വന്നു. അതും സിനിമാ സ്റ്റൈലിൽ. പ്രതിപക്ഷ നേതാവിനെ കണ്ട് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താൻ അദാനി ഗ്രൂപ്പിലെ ഒന്നാമനായ ഗൗതം അദാനി വന്നപ്പോൾ സ്വീകരിക്കാൻ കാത്ത് നിന്നത് ദല്ലാൾ ടിജി നന്ദകുമാർ. കേരളത്തിലെ വമ്പൻ പദ്ധതികളുടെ ഇടനിലക്കാരനായി നിൽക്കുന്നുവെന്ന തരത്തിൽ ക്രുപ്രസിദ്ധനായ നന്ദകുമാറുമായി അദാനിയുടെ സൗഹൃദം വ്യക്തമാക്കുന്ന കാഴ്ചകളാണ് കണ്ടത്. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് അവിടുത്തെ ഒരാളെ പോലെ നന്ദകുമാർ അനുഗമിച്ചു.
ഇതുമായി ബനന്ധപ്പെട്ട് മറുനാടൻ നടത്തി അന്വേഷണത്തിലാണ് നന്ദകുമാറിന്റെ സ്വാധീനം വ്യക്തമാകുന്നത്. നേരത്തെ ഡാറ്റാ സെന്റർ റിലയൻസിന് അനുവദിച്ചതുമായി ബന്ധപ്പെട്ട ഇടപാടിൽ ഇടനിലക്കാരനായത് നന്ദകുമാറായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും അംബാനിയുമായി അടുത്ത ബന്ധം നന്ദകുമാറിനുണ്ട്. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴും നന്ദകുമാറായിരുന്നു ഇടപാടുകളിലെ ദല്ലാൾ. അത് മോദി അധികാരത്തിൽ വന്നപ്പോഴും തുടരുന്നതായാണ് സൂചന. 2008ൽ തന്നെ അദാനിയുമായി നന്ദകുമാറിന് ബന്ധമുണ്ടായിരുന്നു. അന്ന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ കാണാൻ അദാനിയെത്തിയപ്പോൾ അനുഗമിച്ചത് നന്ദകുമാറായിരുന്നു. അന്നും വിഴിഞ്ഞത്തിൽ സംസ്ഥാനവുമായി അദാനി ധാരണയുണ്ടാക്കി. എന്നാൽ നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കർശന നിലപാട് എടുത്തപ്പോൾ വിഴഞ്ഞത്തിൽ നിന്ന് അദാനിയെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒഴിവാക്കി.
ഉമ്മൻ ചാണ്ടി ഭരിക്കുന്ന കേരളത്തിൽ അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിയുടെ എല്ലാമെല്ലാമായ അദാനിക്ക് വിഴിഞ്ഞം കിട്ടുമോ എന്ന ചർച്ചകൾ നിർണ്ണായകമായി. അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദാനിയും നേരിട്ട് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കെവി തോമസിന്റെ വസതിയിലായിരുന്നു ഈ സന്ദർശനം. ഇതിനെല്ലാം അവസരമൊരുക്കിയത് ശശി തരൂരല്ലെന്ന് വ്യക്തമായിരുന്നു. കാരണം മുഖ്യമന്ത്രിയും തരൂരും തമ്മിൽ ഇപ്പോൾ അടുത്ത ബന്ധമില്ല. രണ്ടു പേരും രണ്ട് വഴിക്കാണ് യാത്ര. അദാനിയുമായുള്ള വ്യക്തിബന്ധം വിഴഞ്ഞത്തിന് വേണ്ടി തരൂരും ഉപയോഗിച്ചു. അതിലപുരി ഉമ്മൻ ചാണ്ടിയുമായി അടുപ്പിച്ചത് മറ്റൊരു വ്യക്തിത്വമായിരുന്നു. അത് ദല്ലാൾ നന്ദകുമാറാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. തന്റെ പേര് തുടക്കത്തിലേ ഉയർന്നുവന്നാൽ പദ്ധതി പോലും നടക്കില്ലെന്ന് നന്ദകുമാറിന് അറിയാമായിരുന്നു. അതിനാൽ കർട്ടണ് പിന്നിൽ നിന്ന് കരുക്കൾ നീക്കി. ഒടുവിൽ മറനീക്കി പുറത്തുവരികയും ചെയ്തു.
കേരളത്തിലെ പാർട്ടികളിലും നേതാക്കളിലും നന്ദകുമാറിനുള്ള ബന്ധമാണ് പുറത്തുവരുന്നത്. കേരളത്തിലെ പദ്ധതികൾ ലഭിക്കാൻ മികച്ച ഇടനിലക്കാരൻ താനാണെന്ന് നന്ദകുമാർ തെളിയിച്ചു. അതിന് വി എസ് അച്യുതാനന്ദന്റെ വീട് തെരഞ്ഞെടുത്തതിന് പിന്നിലും ഒരു തന്ത്രമുണ്ട്. ഇതോടെ വിഴിഞ്ഞത്തിൽ സിപിഎമ്മിന് ശബ്ദിക്കാൻ പറ്റാത്ത അവസ്ഥവന്നു. അദാനിയുമായി അടുപ്പമുള്ള നന്ദകുമാറിന് വി എസ് അച്യുതാനന്ദനുമായുള്ള ബന്ധത്തിലെ ആരോപണങ്ങൾ പലപ്പോഴും സിപിഎമ്മിന്റെ ഉറക്കം കെടുത്തിയതാണ്. അതുകൊണ്ട് തന്നെ വിഴിഞ്ഞത്തിൽ ആരോപണം ഉന്നയിച്ചാൽ നന്ദകുമാറും വിഎസും തമ്മിലെ ബന്ധവും കൺന്റോൺമെന്റ് ഹൗസിലെ സാന്നിധ്യവുമെല്ലാം ഉമ്മൻ ചാണ്ടി തുറുപ്പു ചീട്ടായി ഇറക്കും. അതുകൊണ്ട് തന്നെ പ്രസ്താവനകൾക്ക് അപ്പുറം ഒന്നിനും സിപിഎമ്മിന് കഴിയുകയുമില്ല. ഈ രാഷ്ട്രീയ കുതന്ത്രത്തിന് പിന്നിലും നന്ദകുമാറിന്റെ ചരട് നീക്കമായിരുന്നു. അതിലൂടെ തന്നെ പിണറായി ക്യാമ്പിനെ അമ്പരപ്പിച്ച് സിപിഎമ്മിൽ ആശയക്കുഴപ്പമുണ്ടാക്കും നന്ദകുമാറിന് കഴിഞ്ഞു.
പാർട്ടിയെ പലഘട്ടങ്ങളിലും പ്രതിസന്ധിയിലാക്കിയ നന്ദകുമാറിന്റെ, വി.എസിന്റെ വസതിയിലെ സാന്നിധ്യം സിപിഐ(എം) നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കന്റോൺമെന്റ് ഹൗസിന്റെ കോംപൗണ്ടിൽ അദാനിമാരുടെ കാർ വന്ന് നിർത്തിയപ്പോൾ ഗൗതം അദാനിയെയും മകനേയും കമ്പനി ഉദ്യോഗസ്ഥരെയും വീട്ടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോയതും വി.എസിനെ അദാനിമാർക്ക് പരിചയപ്പെടുത്തിക്കൊടുത്തതും നന്ദകുമാറായിരുന്നു. ചില കേസുകളുടേയും മറ്റുചില ഇടപാടുകളുടേയും പേരിൽ നന്ദകുമാറുമായി ബന്ധപ്പെടുന്നതിൽ നിന്ന് സിപിഐ(എം) വി.എസിനെ വിലക്കിയിരുന്നു. എന്നാൽ പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ വിലക്ക് വകവെക്കാതെ തുടർന്നും നന്ദകുമാറുമായി വി എസ് സൗഹൃദം സൂക്ഷിച്ചിരുന്നു എന്നതാണ് അദാനിയുടെ കൂടിക്കാഴ്ച തെളിയിക്കുന്നത്. എന്നാൽ വി എസ് ക്ഷണിച്ചിട്ടല്ല, അദാനിമാർക്കൊപ്പമാണ് നന്ദകുമാർ വി.എസിനെ കാണാൻ വന്നതെന്നാണ് വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം. ഇത് പച്ചക്കള്ളമാണെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. സാധാരണ മുതലാളിമാരെ കാണാൻ കൂട്ടാക്കാത്ത വി എസ്, വിവാദ പദ്ധതിയായിരുന്നിട്ടും അദാനിയെ വീട്ടിലേക്ക് വരാൻ അനുവദിച്ചത് നന്ദകുമാർ കാരണമാണെന്നാണ് ഇവരുടെ വാദം.
പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രതിയായിരുന്ന ലാവ്ലിൻ കേസിലും ഡാറ്റാ സെന്റർ കേസിലും നന്ദകുമാറിന്റെ ഇടപെടൽ പാർട്ടിയെ വെട്ടിലാക്കിയിരുന്നു. വി എസ് ഏറ്റെടുത്ത് നടത്തുന്ന വിവിധ കേസുകളിൽ അദ്ദേഹത്തെ സഹായിക്കുന്നതും സുപ്രീം കോടതിയിലടക്കമുള്ള കേസുകളിൽ ഇടനിലക്കാരനായി നിൽക്കുന്നതും നന്ദകുമാറാണെന്നാണ് ആരോപണം. നന്ദകുമാറിന്റെ നടപടികൾ വിവദമായതോടെയാണ് ഔദ്യോഗിക നേതൃത്വം ഇയാളുമായുള്ള വി.എസിന്റെ ബന്ധത്തെ ചോദ്യംചെയ്തത്. 2010 സെപ്റ്റംബറിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസിനെ കാണാൻ ഗൗതം അദാനിക്ക് സൗകര്യമൊരുക്കിയതും നന്ദകുമാറായിരുന്നു. അത് വീണ്ടും ആവർത്തിക്കപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കെതിരായ എതിർപ്പുകൾ നിർവീര്യമാകുന്നതിന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് എല്ലാ സഹായവും നൽകിയത് എറണാകുളത്തു നിന്നുള്ള വ്യവഹാര ഉപദേശകനായ നന്ദകുമാറായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
സുപ്രീം കോടതി വിധികൾ പോലും വിലക്കുവാങ്ങാൻ കഴിയുമെന്ന് അവകാശപ്പെടുന്നയാളാണ് നന്ദകുമാർ. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിന്ന് അനുകൂല വിധികൾ സമ്പാദിക്കാൻ നന്ദകുമാറിന്റെ സഹായം തേടിയിട്ടുള്ളവരിൽ വി എസ് മുതൽ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവർ ഉണ്ടെന്നാണ് ആരോപണം. ഇടതും വലതും മുന്നണികളിലുള്ളവർ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാൾ എന്ന നിലയിലാണ് നന്ദകുമാർ പിൽക്കാലത്ത് വാർത്തകളിലും സി പി എമ്മിലെ ആഭ്യന്തര ചർച്ചകളിലും ഇടംപിടിച്ചത്. ലാവ്ലിൻ കേസിലും ഇടമലയാർ കേസിലുമൊക്കെ കോടതി വിധികളിൽ ഇയാളുടെ സ്വാധീനം ആരോപിക്കപ്പെട്ടു. റിലയൻസ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി ജി നന്ദകുമാർ കോർപറേറ്റ് ദല്ലാൾ എന്ന് അറിയപ്പെട്ടു. റിലയൻസിന് വേണ്ടി ഇയാൾ നടത്തിയ ഇടപെടലുകൾ അന്നത്തെ സ്ുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.
വി എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റർ റിലയൻസിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പം ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരിൽ കത്തെഴുതിയ കേസിൽ ക്രൈംബ്രാഞ്ചും സി ബി ഐയുമൊക്കെ അന്വേഷണം നടത്തിയെങ്കിലും നന്ദകുമാറിനെ ആർക്കും !ന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ അദാനി ഗ്രൂപ്പിന്റെ സുവർണകാലം തുടങ്ങിയപ്പോൾ നന്ദകുമാറും അതിന്റെ ഗുണഭോക്താവായി മാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയർന്നുവരാനിടയുള്ള എതിർപ്പുകൾ നിർവീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ നിർണായക പങ്ക് ഉണ്ടായിരുന്നു. അങ്ങനെ റിലയൻസിനും അദാനിക്കും വേണ്ടപ്പെട്ടവനായി നന്ദകുമാർ മാറുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കും പ്രിയങ്കരൻ.
നന്ദകുമാർ സിബിഐ ഉന്നത ഉദ്യോഗസ്ഥരുമായി ഡൽഹിയിൽ രഹസ്യകൂടിക്കാഴ്ച നടത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത് ഏറെ വിവാദമായിരുന്നു. നന്ദകുമാറിന്റെ അവിഹിത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ സിബിഐ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്. അതിനിടെ നന്ദകുമാറിനെതിരെ അന്വേഷണത്തിന് ഡൽഹിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇയാളുടെ ആതിഥ്യം സ്വീകരിച്ചത് വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉൾപ്പെടെയുള്ളവരാണ് ഡൽഹിയിൽ നന്ദകുമാറിന്റെ ചെലവിൽ ഉല്ലാസയാത്ര നടത്തിയത്. ഇയാളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു സംഘത്തിന്റെ ദൗത്യം. നമ്പർ പ്ലേറ്റ് ഇടപാടിലും ഇടനിലക്കാരനായി രംഗത്തുള്ള നന്ദകുമാർ കെപിസിസി ഉന്നതനുമായി അടുത്ത ബന്ധമുണ്ട്. 100 കോടിയിൽപ്പരം രൂപയുടെ അവിഹിത സ്വത്ത് ഇയാളുടെ പേരിലുള്ളതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കലാണ് മുഖ്യമന്ത്രിക്ക് ഹർജി നൽകിയത്. ഇതിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവ് വന്നത്. എന്നാൽ ഒന്നും സംഭവിച്ചില്ല.
സലിംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പ് പ്രശ്നം ഒത്തുതീർക്കാൻ ഹർജിക്കാരെ നന്ദകുമാർ ബന്ധപ്പെട്ടതായി അഭിഭാഷകൻ ഹൈക്കടോതിയെ അറിയിച്ചിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന ഹർജിയുടെ വാദത്തിനിടെ ഹരജിക്കാരുടെ അഭിഭാഷകൻ ദിനേശ് ആർ. ഷേണായിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പമാണ് ഡാറ്റാ സെന്റർ കേസിലെ ഇടപെടൽ. ഡാറ്റാ സെന്റർ ഭൂമി റിലയൻസിന് കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ടി.ജി നന്ദകുമാർ 2012 ജൂൺ 23 ന് കോട്ടയം ടിബിയിൽവച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ചർച്ച നടത്തിയെന്നും തൊട്ടടുത്ത ദിവസം നന്ദകുമാർ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനെ വീട്ടിൽ ചെന്ന് കാണുകയും നന്ദകുമാർ കൊടുത്ത കുറിപ്പാണ് വി എസ് നിയമസഭയിൽ വായിച്ചതെന്നും പി.സി.ജോർജ് ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണന് നന്ദകുമാറുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും പി.സി.ജോർജ് കത്ത് നൽകിയിരുന്നു. അതിലും ഒന്നുമായില്ല. മന്ത്രിസഭയിലെ ചാരനാണ് നന്ദകുമാറെന്നായിരുന്നു പിസി ജോർജ്ജ് അന്ന് ആരോപിച്ചത്.
എന്തോബന്ധം യുഡിഎഫുമായി നന്ദകുമാറിന് ഉണ്ടെന്ന് വ്യക്തമാക്കുന്നത് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇവിടെ നന്ദകുമാർ ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങളാണ്. ബിജെപിയിലെ സംസ്ഥാന നേതൃത്വത്തിലെ പലരുമായും നന്ദകുമാറിന് ബന്ധമുണ്ട്. എന്നാൽ സിബിഐ അന്വേഷിക്കുന്ന രണ്ട് കേസുകളെ സ്വാധീനിക്കാൻ അതു പോരാ. അതിലും വലിയ ബന്ധങ്ങൾ തന്നെ വേണം. അദാനിയിലൂടെ മോദിയേയും സിബിഐയേയും സ്വാധീനിക്കാമെന്നതാണ് ലക്ഷ്യം. അതിനായി ചില രാഷ്ട്രീയ ഇടപെടലും നന്ദകുമാർ നടത്തിക്കഴിഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശബരിനാഥിന് അനായാസ വിജയം ഉറപ്പാക്കിയത് ബിജെപി സ്ഥാനാർത്ഥിയായുള്ള രാജഗോപാലിന്റെ സാന്നിധ്യമായിരുന്നു. ഇത് സാധ്യമാക്കിയത് അദാനിയിലൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നുവെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് ജയിച്ച് കയറുകയെന്ന തന്ത്രം അതിലൂടെ മുഖ്യമന്ത്രി നടത്തിയെടുത്തു. ഇതിന്റെ ഇടനിലയിലും നന്ദകുമാർ ഉണ്ടായിരുന്നുവെന്നാണ് സൂചന.
അങ്ങനെ വൻകിട പദ്ധതികളിലും രാഷ്ട്രീയ ഇടപാടുകളിലും എല്ലാം ഇടനിലക്കാരനായി വ്യവാഹരാക്കേസുകളിൽ മാത്രം തുടക്കത്തിൽ ശ്രദ്ധിച്ചിരുന്ന നന്ദകുമാർ മാറുകയാണ്. അധികാരകേന്ദ്രങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ഇടനിലക്കാരനാണ് താനെന്ന് ഒരിക്കൽ കൂടി വിഴിഞ്ഞത്തിലൂടെ തെളിയിക്കുകയാണ് നന്ദകുമാർ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്