ഇല്ലാത്ത യുവാവിന്റെയും യുവതിയുടെയും പേരിൽ പത്രങ്ങളിൽ പരസ്യം കൊടുത്ത് മാര്യേജ് ബ്യൂറോകളുടെ കോടികളുടെ തട്ടിപ്പ്; എല്ലാം ബോധ്യപ്പെടുത്തിയിട്ടും പരസ്യം വീണ്ടും കൊടുത്ത് മനോരമയും
കൊച്ചി: മുസ്ലിം സുന്ദരി, എം.ബി.ബി.എസ്, 22 വയസ് ഉയർന്ന സാമ്പത്തികം, ജോലിയേതുമാകാം, ജില്ല, സാമ്പത്തികം, വിദ്യാഭ്യാസം കാര്യമാക്കുന്നില്ല. ദത്തും നിൽക്കാം. ആർ.സി.യുവതി 21 ബിടെക്, അതിസുന്ദരി, ഉയർന്ന സാമ്പത്തികം, ജില്ല, സാമ്പത്തികം, ജോലി പ്രശ്നമില്ല. വിദേശത്തു കൊണ്ടുപോകും. ഭർത്താവ് മരിച്ച മുസ്ലിം യുവതി 28 സാമ്പത്തികം, ഉയർന്ന ജോലി, വരന്റെ ജില്ല, സാമ്പത്തികം, ജോലി പ്രശ്നമില്ല. 50 വയസ്സ് വരെയാകാം. ദത്തും സ്വീകാര്യം.... മലയാളത്തിലെ എല്ലാ പത്രങ്ങളിലും ഞായറാഴ്ച്ചകളിൽ വന്നു കൊണ്ടിരിക്കുന്ന പത്രപരസ്യങ്ങളിൽ ചിലതാണിത്.
ജാതിയും മതവും വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ ചുരുക്കം ചില കാര്യങ്ങൾ മാത്രം മാറ്റി മിക്ക പരസ്യത്തിലും ഒരേ കാര്യങ്ങൾ തന്നെയാവും ആവർത്തിക്കുന്നത്. ഒറ്റവിളിക്കു തന്നെ കല്യാണകാര്യങ്ങൾ ശരിയാവും എന്ന വിധത്തിൽ ഫോൺ നമ്പറുകളും പരസ്യത്തിൽ കൊടുത്തിട്ടുണ്ടാവും. വിളിച്ചാൽ വിളിക്കുന്നവരുടെ പണവും ചിലപ്പോൾ മാനവും പോകുമെന്നല്ലാതെ മറ്റൊരു കാര്യവും നടക്കാറില്ല. മാര്യേജ് ബ്യൂറോകളുടെ പേരിൽ വരുന്ന പരസ്യങ്ങളെല്ലാം തട്ടിപ്പാണെന്ന ബോധ്യത്തോടെ തന്നെയാണ് പത്രങ്ങൾ അവ പ്രസിദ്ധീകരിക്കുന്നത്. ഒറ്റ പരസ്യം കൊണ്ടു ബ്യൂറോകൾ നേടുന്നതു ലക്ഷങ്ങളാണ്.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ യുവാവ് തന്റെ സഹോദരനു വേണ്ടി മലയാള മനോരമ പത്രത്തിൽ കണ്ട മാട്രിമോണിയൽ പരസ്യത്തിൽ വിളിക്കുന്നു. പരസ്യം ഇതാണ് - ആർ.സി സുന്ദരി ടീച്ചർ, സമ്പന്ന, തൊഴിൽ വിദ്യാഭ്യാസം കാര്യമാക്കുന്നില്ല. കേരള മാട്രിമോണിയൽ, പാട്ടുരായ്ക്കൽ, തൃശൂർ, പിന്നെ ഫോൺ നമ്പർ. ഫോൺ നമ്പറിൽ വിളിച്ചാൽ സ്ത്രീ ശബ്ദം. വരന്റെ വിവരങ്ങൾ മുഴുവൻ പറയണം. ഈ വിവരങ്ങൾ വച്ച് അവരുടെ പക്കലുള്ള പെൺകുട്ടികളുടെ പ്രൊഫൈലിൽ വച്ചു നോക്കി അനുയോജ്യമായത് കണ്ടെത്തി ആ പെൺകുട്ടികളോട് സംസാരിച്ച ശേഷം തിരിച്ചു വിളിക്കാമെന്നു പറയും. പിന്നെ തിരിച്ചു വിളിച്ച് അനുയോജ്യമായ പെൺകുട്ടികൾ ഉണ്ട് അവരോട് നിങ്ങളുടെ വിവരങ്ങൾ പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ച്ച പോയി കാണണം, അതിന് വേണ്ടത് ചെയ്തിട്ടുണ്ട്, പെൺകുട്ടികളുടെ ഫോട്ടോയും വിവരങ്ങളും വി.പി.പിയായി അയച്ചിട്ടുണ്ട്. പോസ്റ്റ്മാൻ വശം 950 രൂപ കൊടുത്ത് വാങ്ങണം. ഇത് അനുയോജ്യമാകാതെ വന്നാൽ തുടർന്നും അനുയോജ്യമായ പ്രൊഫൈൽസ് അയച്ചു തരും എന്നൊക്കയാണ്.
തിരുവനന്തപുരത്തെ യുവാവ് പോസ്റ്റ്മാൻ വശം ആയിരം രൂപയാണ് കൊടുത്തത്. കിട്ടിയ കവർ തുറന്നു നോക്കിയപ്പോൾ അതിൽ ഒരു അപേക്ഷാ ഫോറം മാത്രം. പിന്നീട് മാട്രിമോണിയലിന്റെ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോൾ വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് യുവാവ് പറഞ്ഞു. പരസ്യത്തിൽ കണ്ട തട്ടിപ്പിനെ കുറിച്ച് പറയാൻ ഇദ്ദേഹം മനോരമ തൃശൂർ ഓഫീസിൽ വിളിച്ചു. പരസ്യം വന്നത് തിരുവനന്തപുരം എഡിഷനായതിനാൽ അവിടെ പരാതി നൽകാൻ നിർദ്ദേശം. അതു പോലെ ചെയ്തു. ഇതിനിടെ ഈ രണ്ടാഴ്ച്ചയും ഇവരുടെ പരസ്യം പത്രത്തിൽ വന്നു കൊണ്ടിരുന്നു.രണ്ടാഴ്ച്ചക്കു ശേഷം മനോരമ ഓഫീസിൽനിന്ന് വിളി. മേലിൽ ഇത്തരം പരസ്യങ്ങൾ മനോരമ നൽകില്ലെന്നും ഇത്തരം മാട്രിമോണിയൽ സൈറ്റുകളിലെ നമ്പറുകളിൽ വിളിച്ച് അവരെ കണ്ടെത്താൻ കഴിയില്ലെന്നും മനോരമയിൽനിന്നു പറഞ്ഞുവത്രേ. എന്നാൽ ഇതെല്ലാം കഴിഞ്ഞിട്ടും കഴിഞ്ഞയാഴ്ച്ച ഇറങ്ങിയ മനോരമയിലും പരസ്യം ആവർത്തിച്ചിട്ടുണ്ട്. മാരേജ് ബ്യൂറോക്കാരുടെ തട്ടിപ്പിൽ മനോരമയും പങ്കാളിയാണെന്നു തെളിയിക്കുന്നതാണിത്.
ഇതിനെ കുറിച്ചറിയാൻ വീണ്ടും മനോരമയിലേക്ക് വിളിച്ചപ്പോൾ മറുപടി പറയാതെ ഫോൺ കട്ടാക്കിയതായി ഇദ്ദേഹം പറയുന്നു. മനോരമയിൽ വന്ന തൃശൂരിലെ കേരള മാട്രിമോണിയൽ എന്ന പരസ്യം ഒരു ഉദാഹരണം മാത്രമാണ്. കേരളത്തിൽ 15 ഓഫീസുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു മാട്രിമോണിയൽ വെബ്സൈറ്റ് അവരുടെ 12 ഓഫീസുകളുടേയും പരസ്യം വച്ച് പത്രത്തിൽ പരസ്യം ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്യാൻ ആയിരം രൂപ അടച്ചാൽ മൂന്നുമാസം സർവീസ് ലഭിക്കും. 1700 അടച്ചാൽ കല്യാണം കണ്ടെത്തി തരുന്നത് വരെ സർവീസ്. പക്ഷെ കല്യാണത്തിന് ഇടനിലക്കാരായതിന് പതിനായിരം രൂപ കല്യാണസമയത്ത് കമ്മീഷൻ നൽകണം. 3750 രൂപ അടച്ചാൽ പിന്നെ കല്യാണസമയത്ത് പതിനായിരം കമ്മീഷൻ അടക്കേണ്ടതില്ലത്രെ. ഇങ്ങിനെ ഇവർ അയച്ചു തരുന്ന ഡാറ്റയിൽ പത്ത് വിലാസങ്ങൾ ഉണ്ടാകും. ഇതിൽ അഞ്ച് നമ്പറുകൾ എപ്പോഴും ഓഫായിരിക്കും. ഈ നമ്പറിൽ വിളിച്ചാൽ ഒരിക്കലും കിട്ടില്ല. ബാക്കി അഞ്ചെണ്ണത്തിൽ വിളിച്ചാൽ വിവാഹം ഉറപ്പിച്ചു എന്നായിരിക്കും മറുപടി. കൃത്യമായി പത്ത് ഡാറ്റായ്ക്ക് ആയിരം രൂപ വച്ച് വാങ്ങുന്ന ഏജൻസികൾ ഉണ്ട്. പത്ത് ഡാറ്റായിൽ അഞ്ചെണ്ണം സ്വച്ച് ഓഫ്, ബാക്കി അഞ്ചെണ്ണം ഉറപ്പിച്ചു എന്ന മറുപടി കിട്ടിയാലും പിന്നെ ഡാറ്റ് വേണമെങ്കിലും പണം അടക്കേണ്ടി വരും.
വർഷങ്ങളോളം സ്ഥിരമായി പത്രങ്ങളിൽ വരുന്ന ഒരു പരസ്യമുണ്ട്. 21 വയസ്സ്, ഈഴവ യുവതി, പത്താം ക്ലാസ്സ്, അതീവ സുന്ദരി, ഉയർന്ന സാമ്പത്തികം, യാതൊരു ഡിമാന്റുമില്ല. ഈ വിധത്തിൽ ഒരു ഏജൻസിയുടെ പരസ്യം വരുന്നുണ്ട്. 21 വയസ്സുള്ള സുന്ദരി ഏകദേശം 20 വർഷം കഴിഞ്ഞിട്ടും ഭർത്താവിനെ കിട്ടാതെ കാത്തിരിക്കുകയാണ്. ഷോലെ പോലെയും മറ്റുമുള്ള എവർഗ്രീൻ ചലച്ചിത്രങ്ങളെ പോലെ ഈ പരസ്യവും ഓടിക്കൊണ്ടിരിക്കുകയാണ്.
ലണ്ടനിൽ നേഴ്സ്, 23, അതീവ സുന്ദരി ഡിമാന്റുകളില്ല, വരനെ കൊണ്ടു പോകും. ഇത്തരത്തിൽ പരസ്യം നൽകി ആയിരക്കണക്കിനു യുവാക്കളുടെ ലണ്ടൻ മോഹവും കൈമുതലാക്കി പണം തട്ടുന്ന ഏജൻസികളുമുണ്ട്. ഇവരൊക്കെ ആയിരം രൂപ വീതം കൊടുത്തു പേരു രജിസ്റ്റർ ചെയ്താൽ ഒറ്റ പരസ്യം വഴി മാര്യേജ് ബ്യൂറോയ്ക്ക് എത്ര ലക്ഷങ്ങൾകിട്ടുമെന്ന് ഊഹിക്കാം.
പെൺകുട്ടികളുടെ വീട്ടിലേക്ക് യുവാക്കളെ കൊണ്ടു വന്ന് കാണിക്കുന്ന ഏജൻസികളുമുണ്ട്. ഇതിനായി മിക്ക മാട്രിമോണിയൽ ബ്യൂറോവിലും സ്ഥിരം പയ്യന്മാർ വരെയുണ്ട്. രജിസ്റ്റർ ചെയ്ത പെൺകുട്ടികൾക്ക് ഫോട്ടോയിൽ ഈ യുവാക്കളുടെ ചിത്രവും വ്യാജ പ്രൊഫൈലും അയച്ചു നൽകും. ഫോണിൽ സംസാരിക്കും. പിന്നീട് വീട്ടിൽ വന്നു കാണുന്നു. ഇതിന് മദ്യം, പണം തുടങ്ങി പല ഓഫറുകൾ ഇവർക്കുണ്ട്. വീട്ടിൽ വന്നു പെൺകുട്ടിയെ യുവാവ് കാണുന്നു, പോയ ശേഷം ഇഷ്ടമായില്ല എന്ന മറുപടി വീട്ടുകാർക്ക് നൽകുന്നതോടെ അത് അവസാനിക്കും. തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് ഒരിക്കലും പെൺവീട്ടുകാർ അറിയില്ല.മാര്യേജ് ബ്യൂറോകൾക്കു വേണ്ടി ഇങ്ങനെ പെണ്ണു കാണൽ തൊഴിലാക്കിയ യുവാക്കൾ തന്നെയുണ്ടെന്നാണ് വാസ്തവം. യാതൊരു രജിസ്ട്രേഷനും ഇല്ലാതെ ആർക്കും എവിടേയും തുടങ്ങാൻ പറ്റുന്ന ഒന്നായി മാറിയിട്ടുണ്ട് മാര്യേജ് ബ്യൂറോകൾ. പത്രപരസ്യം വഴിയാണ് ഇരകളെ വീഴ്ത്തുന്നത്.
ചില പരസ്യങ്ങൾ പത്രത്തിൽ നൽകണമെങ്കിൽ പരസ്യവിഭാഗം തിരിച്ചറിയൽ കാർഡ്, ലാൻഡ് ഫോൺ നമ്പർ, പിന്നെ ലെറ്റർപാഡ്, സീൽ എല്ലാം വേണമെന്ന് നിഷ്കർഷിക്കാറുണ്ട്. ഒരു സാധാരണക്കാരൻ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നോ മറ്റോ ചെയ്യാൻ പോകുമ്പോഴായിരിക്കും ഇത്തരം നിലപാടുകൾ. എന്നാൽ വർഷങ്ങളായി തുടർച്ചയായി ഇത്തരം തട്ടിപ്പു പരസ്യങ്ങൾ നൽകാൻ ഇതൊന്നും മാനദണ്ഡമല്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്