നാളത്തേതു കൊച്ചി മെട്രോയുടെ റിവ്യൂ യോഗം; ലൈറ്റ് മെട്രോയിൽ ശ്രീധരൻ വിട്ടുവീഴ്ചയ്ക്കില്ല; കൺസൾട്ടൻസ് ഡിഎംആർസിക്ക് എന്ന് പ്രഖ്യാപിച്ചില്ലെങ്കിൽ പിന്മാറും; മെട്രോമാൻ മുഖ്യമന്ത്രിക്കു കത്തെഴുതിയതു രണ്ടുംകൽപ്പിച്ചു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുടെ കൺസെൾട്ടൻസ് കരാർ ഡിഎംആർസിക്ക് നൽകാതിരിക്കാൻ നടത്തുന്ന കള്ളക്കളികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മെട്രോ മാൻ ഇ ശ്രീധരൻ കത്തെഴുതി. അനിശ്ചിത്വം മാറാത്ത സാഹചര്യത്തിൽ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ഓഫീസുകൾ പൂട്ടുന്നുവെന്ന് വ്യക്തമാക്കിയാണ് കത്ത് അയച്ചത്. അതിനിടെ നാളെ ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇ ശ്രീധരനെ ക്ഷിണിച്ചിട്ടില്ലെന്ന് ഡിഎംആർസിയും അറിയിച്ചു. കൊച്ചിയിൽ നാളെ കൊച്ചി മെട്രോയുടെ പതിവ് അവലോകന യോഗമുണ്ട്. അതിനായാണ് കൊച്ചിയിൽ ശ്രീധരനെത്തുന്നതും ഡിഎംആർസി വിശദീകരിച്ചു. ലൈറ്റ് മെട്രോയുമായുള്ള ഡിഎംആർസിയുടെ ആശങ്ക ഈ യോഗത്തിൽ ശ്രീധരൻ ഉന്നയിക്കില്ല. എന്നാൽ ഇന്നലെ അയച്ച കത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിഷയം ഉന്നയിച്ചാൽ ചർച്ച നടക്കും. അപ്പോഴും ഒരു വിട്ടുവീഴ്ചയും ശ്രീധരൻ നടത്തില്ലെന്നാണ് സൂചന.
ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച വിഷയത്തിൽ ശ്രീധരനുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരായ ആര്യാടൻ മുഹമ്മദും ഇബ്രാഹിംകുഞ്ഞും ചർച്ചയിൽ പങ്കെടുക്കുമെന്നും അറിയിച്ചു. ഇ. ശ്രീധരന്റെ കത്ത് ചില തെറ്റിദ്ധാരണകൾ മൂലമാണ്. സർക്കാരിന് ഇക്കാര്യത്തിൽ അവ്യക്തതയില്ല. കൊച്ചി മെട്രോയുടെ നടപടിക്രമങ്ങൾ ലൈറ്റ് മെട്രോ പദ്ധതിക്കും ബാധകമാക്കും. കേരളം അയച്ച കത്തിൽ അവ്യക്തതയുണ്ടെങ്കിൽ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡിഎംആർസി നിലപാട് വ്യക്തമാക്കിയത്. കൺസൾട്ടൻസി കരാർ ഡിഎംആർസിക്ക് നൽകുന്ന ഉത്തരവ് കിട്ടുന്നില്ലെങ്കിൽ കാത്തു നിൽക്കുന്നതിൽ അർത്ഥമില്ല. ഈ വിഷയത്തിൽ ഒളിച്ചുകളിയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന വിലയിരുത്തൽ തന്നെയാണ് ഡിഎംആർസിക്കുള്ളത്. കൊച്ചി മെട്രോയുടെ അവലോകന യോഗത്തിൽ വിഷയം ഉയർന്നാൽ ഡിഎംആർസിയുടെ നിലപാട് ശ്രീധരൻ കൃത്യമായി തന്നെ വിശദീകരിക്കും.
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോകൾക്ക് കേന്ദ്രസഹായം തേടിയുള്ള സംസ്ഥാന സർക്കാറിന്റെ കത്ത് തീർത്തും ദുർബലമായിരുന്നു. പദ്ധതി അംഗീകരിച്ചെന്നോ കേന്ദ്രസഹായം എത്ര വേണമെന്നോ സംബന്ധിച്ച വിശദാംശങ്ങൾ കത്തിലില്ല. അതേസമയം, വിജയവാഡ മെട്രോക്ക് ആന്ധ്ര സർക്കാർ കേന്ദ്രത്തിന് നൽകിയ കത്തിൽ പദ്ധതി അംഗീകരിച്ചെന്നും കേന്ദ്രം നൽകേണ്ട തുക എത്രയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 12നാണ് ലൈറ്റ് മെട്രോക്ക് കേന്ദ്രസഹായം തേടി കേരള പൊതുമരാമത്ത് സെക്രട്ടറി കത്തയച്ചത്. ഡി.എം.ആർ.സി എന്ന വാക്കുപോലും കത്തിലെങ്ങും ഉപയോഗിച്ചിട്ടില്ല. എന്നാൽ, ആന്ധ്രപ്രദേശ് കഴിഞ്ഞ ജൂണിൽ നൽകിയ കത്ത് പരിശോധിച്ചാൽ ഡി.എം.ആർ.സിയുടെ വിശദ പദ്ധതി റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് സംസ്ഥാനം അംഗീകരിച്ചതെന്ന് വ്യക്തമാകും. കേരളം നൽകിയ കത്തിൽ ലൈറ്റ് മെട്രോക്ക് കേന്ദ്രസഹായം തേടാൻ മന്ത്രിസഭ തീരുമാനിച്ചെന്ന് മാത്രമേയുള്ളൂ. പദ്ധതി അംഗീകരിച്ചെന്നോ ഡി.എം.ആർ.സിയുടെ വിശദ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചെന്നോ കത്തിലില്ല. ഈ കത്ത് പുറത്ത് വന്നതോടെയാണ് ശ്രീധരൻ ശക്തമായ നിലപാടിൽ എത്തിയത്.
പദ്ധതിയുടെ കേന്ദ്രവിഹിതം 20 ശതമാനമായിരിക്കുമെന്ന് മാത്രമാണ് കത്തിൽ പറയുന്നത്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ എത്ര രൂപ കേന്ദ്രം നൽകണമെന്ന് പറഞ്ഞിട്ടില്ല. 60 ശതമാനം തുക ആരിൽനിന്ന് വായ്പയായി എടുക്കുമെന്നും പറയുന്നില്ല. മെട്രോ വരുന്നതോടെ ഏർപ്പെടുത്തുന്ന സമഗ്ര ഗതാഗത പദ്ധതിയെക്കുറിച്ച പരാമർശവുമില്ല. ആന്ധ്ര സർക്കാർ നൽകിയ കത്തിൽ ഡി.എം.ആർ.സിയെ കൺസൾട്ടന്റ് ആക്കിയെന്നും കേന്ദ്രത്തിൽനിന്ന് 866 കോടി രൂപ വേണമെന്നും കൃത്യമായി ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം സ്വകാര്യമേഖലയിൽ ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളിയാണെന്നാണ് ഡിഎംആർസിയുടെ വിലയിരുത്തൽ. ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് കോഴിക്കോടും തിരുവനന്തപുരത്തും ഡിഎംആർസി ഓഫീസുകൾ തുറന്നിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ഡിഎംആർസി പ്രതിമാസം ചെലവിടുന്നത്. ലൈറ്റ് മെട്രോയിൽ കള്ളക്കളി നടക്കുന്നതിനാൽ ഡിഎംആർസി, കേരളത്തിലെ ഓഫീസുകൾ പൂട്ടാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് ശ്രീധരൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. യാഥാർത്ഥ്യങ്ങൾ അടിസ്ഥാനത്തിലായിരുന്നു അതെന്നും അല്ലാതെ തെറ്റിധാരണകൾ ഇല്ലെന്നുമാണ് ഡിഎംആർസി മുഖ്യമന്ത്രിയോട് വിശദീകരിക്കുക.
എന്തായാലും സ്വകാര്യ പങ്കാളത്തത്തോടെ നിർമ്മാണമെന്ന നിർദ്ദേശത്തെ ശ്രീധരൻ അംഗീകരിക്കുകയുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയ ശേഷം ഇത്തരം പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ കടുംപിടിത്തം നിൽക്കാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലൈറ്റ് മെട്രോയിൽ നിന്ന് പിന്മാറാൻ ശ്രീധരന്റെ തത്വത്തിൽ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. രണ്ടാഴ്ചയ്ക്കകം അനിശ്ചിതത്വം മാറ്റുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഒരു തീരുമാനവും വന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാകും പിന്മാറ്റം. കൊച്ചി മെട്രോയുടെ നിർമ്മാണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായാണ് ഡിഎംആർസിയുടെ വിലയിരുത്തൽ. എന്നാൽ കൊച്ചി മെട്രോയെ പ്രതീക്ഷയോടെ കാണുന്ന പലർക്കും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളോട് താൽപ്പര്യക്കുറവുണ്ട്. മെട്രോ യാത്രയുടെ സുഖ സൗകര്യങ്ങൾ കൊച്ചിയിൽ മാത്രം മതിയെന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ട് തന്നെ കൊച്ചി കേന്ദ്രീകരിച്ചുള്ള ഈ ലോബി ലൈറ്റ് മെട്രോ പദ്ധതികളെ അട്ടിമറിക്കുമെന്ന നിരീക്ഷണവും ഡിഎംആർസിക്കുണ്ട്. അതുകൊണ്ട് കൂടിയാണ് കടുത്ത നിലപാടിൽ ശ്രീധരൻ എത്തുന്നത്.
ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയുടെ ഉത്തരവദിത്തത്തിനായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ശ്രീധരന്റെ വിലയിരുത്തൽ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്ര സർക്കാരിനോട് ചേർന്നാണ് ശ്രീധരൻ പ്രവർത്തിക്കുന്നത്. റെയിൽവേയുടെ ആധുനിക വൽക്കരണം ഉൾപ്പെടെ നിരവധി ഉത്തരവാദിത്തവുമുണ്ട്. ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയ്ക്കായി കാത്തിരിക്കേണ്ടെന്നാണ് ഡിഎംആർസിയുടെ നിലപാട്. ലൈറ്റ് മെട്രോയ്ക്കായി ആഗോള ടെൻഡർ വിളിക്കണമെന്നാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. സെൻട്രൽ വിജിലൻസ് കമ്മീഷണറുടെ മാർഗ്ഗ രേഖയാണ് ഇവർ ഉയർത്തിക്കാട്ടുന്നത്. തീർത്തും അടിസ്ഥാന രഹിതമാണ് ഈ വാദങ്ങൾ. 2014 സംസ്ഥാന ധന വകുപ്പ് തന്നെ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കരാറുകൾ നേരിട്ട് നൽകാമെന്നാണ് ഈ ഉത്തരവ് വിശദീകരിക്കുന്നത്.
അതുകൊണ്ട് തന്നെ ലൈറ്റ് മെട്രോയുടെ നിർമ്മാണക്കരാർ ഡൽഹി സർക്കാരിന്റെ ഭാഗമായ ഡിഎംആർസിക്ക് നൽകാം. ഇതു മറച്ചുവച്ചാണ് പൊതു മരാമത്ത് ഉദ്യോഗസ്ഥർ ആഗോള ടെൻഡർ എന്ന വാദമുയർത്തുന്നതെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഇതൊക്കെ പദ്ധതിയിൽ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള ഗൂഡ നീക്കമെന്നാണ് വിലയിരുത്തൽ. 2010 ഒക്ടോബറിലാണ് പദ്ധതി രൂപരേഖയ്ക്ക് മന്ത്രി സഭ അംഗീകാരം നൽകിയത്. പത്ത് മാസമായി ഒരടി പോലും മുന്നോട്ട് പോയിട്ടില്ല. 6728 കോടി രൂപയുടെ പദ്ധതിയിൽ ഇരുപത് ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും 60 ശതമാനം വായ്പയുമായിരിക്കണമെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് സംസ്ഥാന സർക്കാരും വഹിക്കണം. പദ്ധതിയുടെ മുടക്കു മുതൽ തിരിച്ചു പിടിക്കാൻ കാലമേറെയാകുമെന്നതിനാൽ സ്വകാര്യ പങ്കാളിത്തം പദ്ധതിയെ തകർക്കുമെന്നാണ് ശ്രീധരന്റെ പക്ഷം. ഇക്കാര്യം വാക്കുകളിലൂടെ മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ രേഖമൂലം ഉറപ്പൊന്നും നൽകിയിട്ടില്ല.
പത്ത് മാസത്തെ കാലതാമസത്തിലൂടെ 280 കോടി രൂപയുടെ അധിക ചെലവ് പദ്ധതിക്ക് ഇനിയുണ്ടാകും. പണപ്പെരുപ്പവും രൂപയുടെ വിലയിടിവുമെല്ലാം ചെലവു കൂട്ടും. പത്തുകൊല്ലത്തിന് ശേഷമുള്ള തിരിച്ചടവിൽ വായ്പ നൽകാനും വിദേശ സ്ഥാപനങ്ങൾ തയ്യാറാണ്. ഇതെല്ലാം രേഖമൂലം സർക്കാരിനെ ശ്രീധരൻ അറിയിക്കുകയും ചെയ്തു. എന്നിട്ടും പ്രതികരണമില്ല. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതുപോലെ ഡി.എം.ആർ.സി.യുടെ സേവനം പ്രയോജനപ്പെടുത്തിയാണ് രണ്ട് മെട്രോ പദ്ധതികളും നടപ്പാക്കുമെന്ന് തന്നെയാണ് ഈ വാദങ്ങളോട് സർക്കാരിന്റെ പ്രതികരണം. ഡി.എം.ആർ.സി. സമർപ്പിച്ച വിശദമായ പഠനറിപ്പോർട്ടിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയുടെ(ജൈയ്ക്ക) വായ്പ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനാകും.
ഡി.എം.ആർ.സി.യുടെ പഠനറിപ്പോർട്ടനുസരിച്ച്, ലൈറ്റ്മെട്രോ പദ്ധതി പൂർത്തീകരിക്കുന്നതിന് തിരുവനന്തപുരത്തിന് 4219 കോടി രൂപയും കോഴിക്കോടിന് 2509 കോടി രൂപയുമാണ് െചലവ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കരമന മുതൽ ടെക്നോസിറ്റി വരെ 21.82 കിലോമീറ്ററാണ് ലൈറ്റ്മെട്രോ പദ്ധതി. കോഴിക്കോട്ട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.30 കിലോമീറ്ററാണ് ദൈർഘ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്