വ്യാജ ഉത്തരവിലൂടെ പാവം അദ്ധ്യാപകനെ പിരിച്ചുവിട്ട ഡിഡിഇ,; കള്ളക്കേസിനും പിരിച്ചുവിടലിനും നേതൃത്വം കൊടുത്ത സെയ്തലവി...; രേഖകളെല്ലാം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു; എന്നിട്ടും അനീഷിനെ കൊലയ്ക്കു കൊടുത്തവർക്ക് സുഖ ജീവിതം
എംപി റാഫി
മലപ്പുറം: നിരപരാധിയായ ഒരു പാവം അദ്ധ്യാപകനെ കള്ളക്കേസിൽ കുടുക്കാനും വ്യാജരേഖകളുണ്ടാക്കി ജോലിയിൽനിന്നു പിരിച്ചുവിടാനും ഒടുവിൽ മനസ് തകർന്ന് അദ്ധ്യാപകനെ ആത്മഹത്യ ചെയ്യിക്കാനും ഒന്നിച്ചുനിന്നു പ്രവർത്തിച്ച നരാധമന്മാർ നിയമത്തിന്റെ കുരുക്കിൽ വീഴാതെ ഇപ്പോഴും രക്ഷപ്പെട്ടുകഴിയുകയാണ്.
മൂന്നിയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും കള്ളക്കേസിനെ തുടർന്നു വ്യാജരേഖകളുമായി പുറത്താക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ കെ.കെ അനീഷിന്റെ പുറത്താക്കൽ ഉത്തരവ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നുള്ള വിവരാവകാശരേഖകൾ പുറത്തു വന്നതു സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു തൊട്ടു പിന്നാലെ ക്രൈംബ്രാഞ്ച് സംഘം മലപ്പുറം ഡി.ഡി.ഇ ഓഫീസിൽനിന്നും നിർണായകരേഖകൾ പിടിച്ചെടുത്തു. അനീഷിന്റെ മരണത്തിലേക്കു നയിച്ച പിരിച്ചുവിടലിനു ഡിഡിഇ ഓഫീസിനു വ്യക്തമായ പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളാണവ.
പിടിച്ചെടുത്ത രേഖകളിൽ തിരുത്തലും പേജ് മിസ്സിംഗും വന്നതായി പാലക്കാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അദ്ധ്യാപകൻ കെ കെ അനീഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ സംബന്ധിച്ച് ഒരു വർഷത്തിനിടെ നിർണായകമായ പല തെളിവുകളും പുറത്തുവന്നിട്ടും ഇവർക്കെതിരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. കേസിലുൾപ്പെട്ട മുഴുവൻ പ്രതികളും ഇപ്പോഴും സർക്കാർ സർവീസിലും മറ്റ് ഔദ്യോഗികസ്ഥാനങ്ങളിലും തുടരുകയാണ്. അനീഷിനെ പുറത്താക്കുന്നതിന് മാനേജർക്ക് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് മുൻ മലപ്പുറം ഡി.ഡി.ഇ ആയിരുന്ന കെ.സി ഗോപിയാണ് കഴിഞ്ഞ മെയ് 30ന് പുറത്തിറക്കിയത്. ഗോപി സർവീസിൽനിന്നു വിരമിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പായിരുന്നു ഈ ഉത്തരവ്. എന്നാൽ ക്രൈംബ്രാഞ്ച് പരിശോധനയിൽ വേറെയും നിരവധി രേഖകൾ തിരുത്തിയതായും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതോട് കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
അനീഷിനെതിരായ നടപടികളെ കുറിച്ച് ഡിഡിഇ നടത്തിയ അന്വേഷണങ്ങളുടെ ഫയൽ, ഫെയർകോപ്പി രജിസ്റ്റർ, ഡെസ്പാച്ച് രജിസ്റ്റർ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. അനീഷിനെ പിരിച്ചുവിടാൻ സ്കൂൾ മാനേജർക്ക് ഡിഡിഇ നൽകിയ ഉത്തരവ് തയ്യാറാക്കിയതും അയച്ചതും ഓഫീസിലല്ലെന്നും പുറത്തുനിന്നാണെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. പല രജിസ്റ്ററുകളിലും പേജുകൾ കീറിക്കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഫെയർ കോപ്പി രജിസ്റ്ററിന്റെ 5, 6, 43, 44 പേജുകളും നശിപ്പിച്ചിട്ടുണ്ട്. ഡിഡിഇയും ഓഫീസിലെ ചില ജീവനക്കാരും നടത്തിയ വഴിവിട്ടനീക്കങ്ങളാണ് ഇതോടെ പുറത്താകുന്നത്. സ്കൂൾ മാനേജറും മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ ലീഗ് നേതാവ് വിപി സെയ്തലവിയുമായി ഡിഡിഇ ഓഫീസിലെ ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന ബന്ധവും, ഉത്തരവിറക്കിയതായി പറയപ്പെടുന്ന ദിവസങ്ങളിലെ ഫോൺ രേഖകളെ കുറിച്ചും അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഡിഡിഇ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇക്കാലയളവിൽ അനീഷിനെതിരെ ഡിഡിഇ കൈക്കൊണ്ട നടപടികളുടെ ഫയൽ പരിശോധിച്ചു വരികയാണ്.
ജോലിയിൽ നിന്നുള്ള പുറത്താക്കൽ ഉത്തരവ് ഡിഡിഇ ഓഫീസിൽനിന്നും നൽകിയിട്ടില്ലെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതോടെയാണ് കേസിലെ നിർണായകമായ രേഖകളും തെളിവുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരിക്കുന്നത്. ഇതിന്മേലുള്ള തുടരന്വേഷണവും ഏതാനും പേരെ ചോദ്യം ചെയ്യാനുള്ളതുംകൂടി പൂർത്തിയാക്കിയാൽ ഡിഡിഇ പുറത്തിറക്കിയ ഉത്തരവിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. സ്കൂൾ മാനേജർ സെയ്തലവിയും ഡിഡിഇ ഗോപിയും ചേർന്ന് ഗൂഢാലോചന നടത്തിയാണ് അനീഷിനെ പിരിച്ചു വിട്ടതെന്ന നേരത്തെയുള്ള ആക്ഷേപത്തിന് ബലം നൽകുന്നതാണ് പുതിയ വിവരങ്ങൾ. സ്കൂൾ മാനേജർ, ഡിഡിഇ, പ്രധാനാധ്യാപിക, സ്കൂളിലെ ക്ലർക്കുമാർ, പ്യൂൺ എന്നിവരും ഈ കേസിൽ പ്രതികളാണ്.
2014 സെപ്റ്റംബർ രണ്ടിനായിരുന്നു അനീഷിനെ പാലക്കാട് മലമ്പുഴയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി അനീഷിന്റെ ഭാര്യ നൽകിയ പരാതി•േൽ ലോക്കൽ പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും എങ്ങുമെത്താതായതോടെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
കൂടാതെ, അനീഷിനെ സ്കൂളിൽ നിന്നും പുറത്താക്കിയത് കള്ളക്കേസ് ചമച്ചാണെന്ന് ചൂണ്ടിക്കാട്ടി അനീഷിന്റെ പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് വ്യാജ മെഡിക്കൽ രേഖകൾ ഉണ്ടാക്കിയാണ് അനീഷിനെ പുറത്താക്കാൻ കാരണം കണ്ടെത്തിയതെന്ന് നല്ലളം പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അനീഷിനെതിരെ കേസെടുക്കാൻ സ്കൂൾ മാനേജർ ആയുധമാക്കിയ വൂണ്ട് സർട്ടിഫിക്കറ്റ് കോഴിക്കോട് ചെറുവണ്ണൂർ കോയാസ് ആശുപത്രിയിൽ നിന്ന് വ്യാജമായി സൃഷ്ടിച്ചതാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ കേസിൽ ആശുപത്രി എം.ഡി ഡോ.കോയ, മൂന്നിയൂർ സ്കൂളിലെ പ്യൂൺ മുഹമ്മദ് അഷ്റഫ്, ക്ലർക്കുമാരായ അബ്ദുൽ റസാഖ്, അബ്ദുൽ ഹമീദ് എന്നിവർ റിമാൻഡിലായിരുന്നു. ഇവർ മാനേജർ സെയ്തലവിയുമായി അടുത്ത ബന്ധമുള്ളവരാണ്. മാനേജരുടെ ഭീഷണി മൂലമാണ് മുമ്പ് അനീഷിനെതിരേ മൊഴി നൽകിയതെന്ന് സ്കൂളിലെ അദ്ധ്യാപകർ മനുഷ്യാവകാശ കമ്മീഷനോടും നേരത്തെ വെളിപ്പെടുത്തിരുന്നു. പിരിച്ചുവിടൽ ഉത്തരവും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ.
കൃത്രിമ രേഖയുണ്ടാക്കൽ, രേഖ തിരുത്തൽ, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ പ്രത്യക്ഷത്തിൽ നിലനിൽക്കുമ്പോഴം ഒരു കുലുക്കവുമില്ലാതെ തൽസ്ഥാനങ്ങളിൽ തുടരുകയാണ് മാനേജർ ഉൾപ്പടെയുള്ള പ്രതികൾ. ക്രിമിനൽ കേസിലെ മുഖ്യ പ്രതിയായ വിപി സെയ്തലവി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം. പ്രദേശത്ത് ലീഗ് നേതൃത്വം സെയ്തലവിയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചില ഇടപടൽ നടത്തിയിരുന്നു. എന്നാൽ സെയ്തലവിയുടെ ഉന്നതബന്ധം കാരണം അത് വിജയിക്കാതെ പോകുകയായിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്നായപ്പോൾ പ്രസിഡന്റ് സ്ഥാനത്തു നിന്നും അവധിയെടുത്ത് സെയ്തലവി ഒളിവിൽ പോയിരുന്നു. തുടർന്ന് പാലക്കാട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും രണ്ടു തവണ തള്ളുകയായിരുന്നു. വീണ്ടും മേൽകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് അന്ന് അറസ്റ്റിൽ നിന്നും ഒഴിവായിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി ക്രിമിനൽ വകുപ്പുകൾ ചുമത്താവുന്ന തെളിവുകൾ സെയ്തലവി ഉൾപ്പടെയുള്ളവർക്ക് എതിരായതോടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
തുടക്കത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കവും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള ശ്രമവും സെയ്തലവി ഉന്നത സ്വാധീനമുപയോഗിച്ച് നടത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി മുഹമ്മദ് കാസിമിനെയാണ് കേസിന്റെ ചുമതലയിൽ നിന്നും മാറ്റി പകരം ഡിവൈ.എസ്പി ശശിക്ക് കേസിന്റെ അന്വേഷണ ചുമതല നൽകാൻ ഇടക്കാലത്ത് ശ്രമം നടന്നത്. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ നിരവധി ബിസിനസുകളുള്ള സെയ്തലവിക്ക് ഭരണ കക്ഷിയിലെ പല മന്ത്രിമാരുമായും അടുത്ത ബന്ധവും ഇടപാടുകളുമുണ്ട്. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വേണ്ടി വർഷങ്ങളായി സെയ്തലവിയുടെ കുടുംബം ലക്ഷങ്ങൾ ഒഴുക്കാറുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടുകാരൻ കൂടിയായ വിപി സെയ്തലവിക്ക് വിദ്യാഭ്യാസ വകുപ്പ് ചെയ്ത വഴിവിട്ട സഹായമാണ് നിരപരാധിയായ അദ്ധ്യാപകന്റെ മരണത്തിൽ കലാശിച്ചത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അനീഷിന്റെ വേർപാട് എക്കാലവും മറക്കാനാവാത്ത മുറിവുകളാണ് ഭാര്യ ഷൈനിക്കും രണ്ടു വയസുകാരൻ തുഷാറിനും കാലം സമ്മാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍