കോഴിയേയും കാളയേയും ആടിനേയും കൊന്നു തിന്നാം; സാധാരണക്കാരെ കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ തൊട്ടാൽ കുരു പൊട്ടും; പട്ടികളെ കൊല്ലുന്നതിനെതിരായ പ്രതിഷേധം പേവിഷ മരുന്നു കമ്പനികളുടെ സൃഷ്ടിയോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പേപ്പട്ടി കടിച്ചാൽ ചികിൽസിക്കാൻ കേരളത്തിൽ ആവശ്യത്തിന് മരുന്നില്ല. പേവിഷ പ്രതിരോധമരുന്നിന് വേണ്ടി നെട്ടോട്ടത്തിലാണ് ആശുപത്രികൾ. ഒടുവിൽ കിട്ടുന്ന തുകയ്ക്ക് മരുന്ന് വാങ്ങേണ്ട അവസ്ഥ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്യാൻ വൻകിട കമ്പനികൾക്ക് താൽപ്പര്യമില്ല. അവർ ആശുപത്രിയക്ക് അടുത്തെ മെഡിൽക്കൽ സ്റ്റോറുകളിലേക്ക് സ്റ്റോക്ക് മാറ്റുന്നു. അല്ലെങ്കിൽ മരുന്ന് കിട്ടാൻ സ്വകാര്യ ആശുപത്രിയിലേക്ക് പോകണം. തെരുവ് നായ്ക്കളുടെ കടിയേറ്റാൽ ഉണ്ടാകുന്ന പ്രത്യാഘാതം അറിയാവുന്നവർ എന്ത് വിലകൊടുത്തും മരുന്നുവാങ്ങും. അങ്ങനെ മരുന്ന് ചെലവാകണമെങ്കിൽ പേപ്പട്ടിക്കടി ഏൽ്ക്കുന്നവർ ഉണ്ടായേ മതിയാകൂ. അതുകൊണ്ട് തന്നെ പേപ്പട്ടി പ്രതിരോധ മരുന്ന് ഉൽപാദകരുടെ ഏകാശ്രയമാണ് തെരുവ് നായ്ക്കൾ. ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തുന്നതെന്നാണ് സൂചന.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ ചന്ദ്രികയുടെ വാക്കുകൾ പ്രസക്തമാണ്. കേരളത്തിൽ പശുവിനെ കൊല്ലുന്നു, കാളയെ കൊല്ലുന്നു, കോഴിയെ കൊല്ലുന്നു.... ആർക്കും ഒരു കുഴപ്പവുമില്ല. തെരുവിൽ അലഞ്ഞ് തിരിഞ്ഞ് സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന പട്ടികളെ കൊന്നാൽ പ്രതിഷേധമായി. ഇവരൊന്നും കാളയേയും കോഴിയേയും ആടിനേയും കൊല്ലുമ്പോൾ പ്രതികരിക്കുന്നുമില്ല-മേയർ ചന്ദ്രിക ഉയർത്തുന്ന വാക്കുകൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്. പാവപ്പെട്ട പശുവിനും കാളയ്ക്കും കോഴിക്കും ആടിനുമില്ലാത്ത പരിഗണനയാണ് സാധാരണക്കാരെ തെരുവിലും വീട്ടിൽ കയറിയുമെല്ലാം കടിക്കുന്ന പട്ടിയോട് ഒരു വിഭാഗത്തിന് ഉള്ളത്. അതുകൊണ്ട് കൂടിയാണ് പേപ്പട്ടി പ്രതിരോധത്തിന് മരുന്ന് ഉൽപ്പാദിപ്പിക്കുന്ന വൻകിടക്കാരിലേക്ക് സംശയം നീളുന്നത്. ഈ ലോബി സർക്കാരിലും പിടിമുറുക്കുമ്പോൾ പ്രതിഷേധക്കാരുടെ വാക്കുകൾ ഉയർത്തി തെരുവ് പട്ടികളെ വെറുതെ വിടുന്ന തീരുമാനത്തിലേക്ക് സർക്കാരുകളെത്തും. കേരളത്തിലെ നായ പ്രശ്നം സജീവമായി നിലനിർത്തേണ്ടത് ഈ മരുന്ന് കമ്പനികളുടെ മാത്രം അനിവാര്യതയാണ്.
തെരുവ് നായ ശല്യം ചർച്ച ചെയ്യാൻ കുറച്ചു ദിവസം മുമ്പ് എറണാകുളം ജില്ലാ പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗത്തിൽ ബഹളമുണ്ടാക്കിയ രഞ്ജിനി ഹരിദാസും കൂട്ടരും തീരുമാനം തന്നെ അട്ടിമറിച്ചു. തെരുവ് നായകളെ കൊല്ലണെന്ന് മൃഗഡോക്ടർ പറഞ്ഞത് കേട്ടാണ് രഞ്ജിനിക്ക് ദേഷ്യം വന്ന രഞ്ജിനി വേദിയിൽ കയറി മൈക്ക് പിടിച്ചുവാങ്ങി തെരുവുനായ്ക്കൾക്ക് വേണ്ടി ശബ്ദിച്ചു. തെരുവുനായ ശല്യം മാദ്ധ്യമസൃഷ്ടി മാത്രമാണ് എന്ന് പോലും രഞ്ജിനി അന്ന് പറഞ്ഞു. നായ്ക്കൾക്കും ലൈഫ് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഇപ്പോൾ ഒരു വീട്ടിൽ ഒരു പട്ടിയെ വാങ്ങിയാൽ പഞ്ചായത്തിന്റെ കീഴിൽ അതിനെ രജിസ്റ്റർ ചെയ്യാം. അത് മരണപ്പെടുകയാണെങ്കിലും അവിടെ അറിയിക്കാം. അങ്ങനെ ആകുമ്പോൾ ഏതെങ്കിലും നായ തെരുവിൽ അലയുകയാണെങ്കിൽ കൃത്യമായി കണ്ടെത്താൻ കഴിയും. ഇപ്പോൾ എല്ലാവർക്കും ആധാർ കാർഡ് നിർബന്ധമാക്കിയതു പോലുള്ള എന്തെങ്കിലും ഫലപ്രദമായ മാർഗം ഇതിലും ഉണ്ടായേ മതിയാകൂഎന്നൊക്കെയാണ് രഞ്ജിനി പറയുന്നത്.
ഇവരൊക്കെ എന്തുകൊണ്ട് കാളയേയും കോഴിയേയും ആടിനേയും കൊല്ലുന്നത് കണ്ടിട്ട് വെറുതെയിരിക്കുന്നുവെന്ന ചോദ്യമാണ് തിരുവനന്തപുരം മേയർ ഉയർത്തുന്നത്. ഇതനോടെല്ലാം നിശബ്ദത മാത്രമാണ് തെരുവ് നായ സ്നേഹികളുടെ മറുപടി. ഇതോടെയാണ് സംശയങ്ങൾക്കും ബലം കൂടുന്നത്. കഴിഞ്ഞ ദിവസം വീട്ടുവരാന്തയിലിരുന്ന മൂന്നുവയസുകാരനു തെരുവുനായയുടെ കടിയേറ്റ് ഗുരുതരപരുക്കാണ് സംഭവിച്ചത്. തൃക്കാരിയൂർ അമ്പൂരിക്കാവിനു സമീപം തൃക്കരക്കുടി രവിയുടെ മകൻ ദേവനന്ദനാണു മുഖത്തും കണ്ണിനും ഗുരുതരപരുക്കേറ്റത്. ഈ കുട്ടിയിപ്പോൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പട്ടികൾക്ക് വേണ്ടി വാദിക്കുന്നവർ മിണ്ടാതെയാകും. ചർച്ചകൾ നടക്കുമ്പോൾ എല്ലാം മാദ്ധ്യമ സൃഷ്ടിയും. എന്നാൽ പേപ്പട്ടി പ്രതിരോധ കുത്തിവയ്പ്പ് കമ്പനിയുടെ ഇടപെടലുകളാണ് തെരുവ് നായ്ക്കൾ പെരുകുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്തുവില കൊടുത്തും തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനം സർക്കാരിനെ കൊണ്ട് എടുപ്പിക്കാതിരിക്കാൻ ചരട് വലികൾ സജീവമാണ്.
ഇതിനിടെ അപകടകാരികളുമായ തെരുവു നായ്ക്കളെയും പേപ്പട്ടികളേയും നശിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യ ജീവനു ഭീഷണിയായ നായ്ക്കളെ കൊല്ലാൻ നിയമതടസമില്ലെന്നു വകുപ്പ് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്. ഇതിനേയും രഞ്ജിനിയുടെ നേതൃത്വത്തിൽ ഒരു കൂട്ടർ എതിർത്തു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഈ അട്ടിമറി പ്രവർത്തനം തന്നെയാണ് ദേവനന്ദനനും ജീവിതത്തോട് മല്ലിടേണ്ട അവസ്ഥയുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ പൊതു ഭീഷണിയായി മാറിയെന്ന് ഏവരും സമ്മതിക്കുന്ന പ്രശ്നത്തെയാണ് മാദ്ധ്യമ സൃഷ്ടി മാത്രമെന്ന വാദമുയർത്തി ചെറുതാക്കി കാണാനുള്ള ശ്രമം. ഇതുകൊണ്ട് കൂടിയാണ് മാഫിയകളുടെ ഇടപെടലിൽ സംശയമെത്തുന്നതും. നായ്ക്കളെ വന്ധീകരിക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്ന ഇടപെടൽ പോലും തടസ്സപ്പെടുന്നു. ഇതിനേയും പട്ടികളെ കശാപ്പ് ചെയ്യാനുള്ള നീക്കമായി ചിത്രീകരിച്ച് തടസ്സപ്പെടുത്തുകയാണ്. കേരളത്തിലെ അഞ്ചു ലക്ഷം തെരുവ് നായക്കളെ വന്ധീകരിക്കാനുള്ള സംവിധാനമില്ലെന്ന യാഥാർത്ഥ്യവും ഇത്തരക്കാർക്ക് അറിയാം. അതുകൊണ്ട് തന്നെ വന്ധീകരണത്തിലൂടെ തെരവ് നായ്ക്കളെ നിയന്ത്രിക്കുക അസാധ്യവുമാണ്.
കേരളത്തിലെ റോഡുകളിൽ ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന നായ്ക്കളെ പേടിച്ചുവേണം വഴിനടക്കാനും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കാനും. നായ്ക്കളുടെ ആക്രമണംഭയന്ന് വണ്ടിയോടിച്ച് വീണുണ്ടാകുന്ന അപകടങ്ങളും സർവസാധാരണം. ജനജീവിതത്തെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന കാര്യമായിട്ടും ആരോഗ്യവകുപ്പ് പതിവുമട്ടിൽ നിസ്സംഗത പുലർത്തുന്നു. അധികാരികളും പ്രധിരോധ സംവിധാനവും നോക്കുകുത്തിയായി മാറുമ്പോൾ നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. തെരുവുനായ്ക്കൾ പെരുകുന്നത് തടയാൻ ബാധ്യസ്തരായ കോർപറേഷനോ ജില്ലാ ഭരണാധികാരികളോ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന മട്ടാണ്. കടിയേറ്റ് ആശുപത്രിയിലെത്തുന്നവർക്ക് നൽകാൻ ആവശ്യത്തിന് മരുന്നും സർക്കാർ ആശുപത്രികളിൽ സ്റ്റോക്കില്ല എന്നതാണ് സാമാന്യയുക്തിക്ക് മനസ്സിലാവാത്ത യാഥാർഥ്യം. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികൾ മാത്രമാണ് ആശ്രയം.
അതുകൊണ്ട് തന്നെ കേരളത്തിൽ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചാൽ നാട്ടുകാരുടെ കൈക്കരുത്ത് അവരറിയും. അതു തിരിച്ചറിഞ്ഞാണ് കേരളത്തിലെ പട്ടികൾക്ക് വേണ്ടി ബംഗലുരുവിലും മുംബൈയിലും ഹൈദരാബാദിലുമൊക്കെ പ്രതിഷേധം സംഘടിപ്പിച്ചത്. പേപ്പട്ടി വിഷ പ്രതിരോധത്തിന് വേണ്ടത് ഇമ്യൂണോ ഗ്ളോബുലിൻ വാക്സിനാണ്. ഒരുവർഷമായി ഈ മരുന്ന് കൊച്ചിയിൽ ഒരിടത്തുമില്ല. കേരളത്തിലെ ഓരോ ഗവ. മെഡിക്കൽ കോളേജിൽ ദിനംപ്രതി ശരാശരി നാൽപ്പതിലേറെ ആളുകളാണ് പ്രധിരോധ കുത്തിവയ്പിനായി എത്തുന്നത്. തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് പുറമെ വളർത്തുമൃഗങ്ങളുടെ കടിയേറ്റും എത്തുന്നവരുണ്ട്. 70 പേർവരെ നായ്ക്കളുടെ കടിയേറ്റ് എത്തുന്ന ദിവസങ്ങളുണ്ടെന്ന് അധികൃതർ പറയുന്നു. നായയുടെ കടിയേറ്റാൽ എത്രയും വേഗം ചികിത്സ തേടിയില്ലെങ്കിൽ സ്ഥിതി വഷളാവാൻ സാധ്യത ഏറെയാണ്.
ചോര പൊടിയാത്ത മുറിവുകൾക്ക് കുത്തിവയ്ക്കുന്ന വാക്സിന് ക്ഷാമമില്ല. വീട്ടിൽ വളർത്തുന്ന പൂച്ച, നായ എന്നിവയിൽ നിന്നുംമറ്റും ഗുരുതരമല്ലാത്ത പരിക്ക് പറ്റുന്നവർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ മെഡിക്കൽ കോളേജിൽ സംവിധാനമുണ്ട്. എന്നാൽ ആഴത്തിലുള്ള മുറിവ് പറ്റിയാൽ ഉപയോഗിക്കേണ്ട സിറത്തിനാണ് കടുത്ത ക്ഷാമം. ആശുപത്രി വികസന ഫണ്ടിൽ നിന്നാണ് അടിയന്തര സാഹചര്യത്തിൽ മരുന്ന് എത്തിക്കുന്നത്. 800 മുതൽ 15,000 രൂപ വിലയുള്ള മരുന്നാണ് ഇത്തരത്തിൽ പുറത്തുനിന്നും വാങ്ങേണ്ടിവരുന്നതെന്ന് അധികൃതർ പറഞ്ഞു. ചില മരുന്നുകൾ ഒരിടത്തും കിട്ടാനില്ല ന്യായമാണ് അധികൃതരുടേത്. എന്നാൽ പുറത്തുനിന്നും മരുന്നു ലഭ്യമാകുമ്പോഴും മെഡിക്കൽ കോളേജിൽ മരുന്നില്ലാത്തത് ദുരൂഹതയാണെന്ന് രോഗികൾ പറയുന്നു. മെഡിക്കൽ കോളേജുകളിൽ മാത്രമല്ല, ജില്ലാ ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ഈ മരുന്നുകൾ ദുർലഭമാണ്. ഇതിനെല്ലാം പിന്നിൽ വമ്പൻ ലാഭം ലക്ഷ്യമിടുന്ന മരുന്നു കമ്പനികളുടെ നീക്കം തന്നെയാണ്. ഇവർ തന്നെയാണ് പേപ്പട്ടി നിർമ്മർജ്ജനത്തിനും തടസ്സമാകുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലും കാസർകോടും ാേകഴിക്കോടും പേപ്പട്ടി ശല്യം രൂക്ഷമാണ്. എന്നാൽ സംസ്ഥാനത്ത് എത്രപേർ പേപ്പട്ടിയുടെ അക്രമണത്തിനിരയായി, എത്രപേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി, എല്ലാ ജില്ലകളിലും റാബീസ് വാക്സിനുകൾ ലഭിച്ചിട്ടുണ്ടോ എന്ന വിവരങ്ങളൊന്നും ആരോഗ്യവകുപ്പിന്റെ പക്കലില്ല. തിരുവനന്തപുരത്ത് നിരവധി പേർ പേപ്പട്ടിയുടെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലും ഒരു കുട്ടിക്ക് പട്ടിയുടെ കടിയേറ്റിരുന്നു. കൊല്ലത്തും, കൊച്ചിയിലും കാസർകോടും സമാനമായ സംഭവങ്ങൾ ഉണ്ടായി. തെരുവുനായ്ക്കളുടെ എണ്ണതിലുണ്ടായ വർധന ഇതിന് പ്രധാനകാരണമാണ്. നായ്ക്കളെ വന്ധീകരിക്കുന്നതിന് കോർപ്പറേഷൻ കൊണ്ടു വന്ന എല്ലാ പദ്ധതികളും പരാജയപ്പെട്ടു. ഇക്കാര്യത്തിൽ കോർപ്പറേഷനുകളും സർക്കാരും പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഇതിനൊപ്പമാണ് തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ഉയരുന്ന പ്രതിഷേധക്കാരും. ഇത്തരം പ്രതിഷേധങ്ങൾക്ക് പേപ്പട്ടി വാക്സിൻ മരുന്നുൽപാദകരുടെ സഹായവും പിന്തുണയും ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്