വിമാനത്തിൽ ബോംബ് കേസ്: ഗോകുലിന്റെ കാമുകിയും കരുക്കാൻ ശ്രമിച്ച ഭർത്താവും മലയാളികൾ; ബിഷപ്പിന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കി രഹസ്യങ്ങൾ ചോർത്തിയ ശേഷം കാമുകിക്ക് ചോർത്തി നൽകി കലാപത്തിന് ശ്രമിച്ചു; കെണിയിൽ വീണ യുവാവ് അവിഹിത ബന്ധത്തിന്റെ കഥകൾ തുറന്നുപറഞ്ഞു
മറുനാടൻ മലയാളി ബ്യൂറോ
ബംഗളുരു: വിമാനത്തിലെ വ്യാജ ബോംബ് ഭീഷണി കേസ് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കാമുകിയെ സ്വന്തമാക്കാൻ ഗോകുൽ മേച്ചേരിയെന്ന മലയാളിയുടെ കുതന്ത്രങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതുമായി ബന്ധപ്പെട്ട എല്ലാവരും മലയാളികളാണെന്നതും വ്യക്തമായി. ഗോകുലിന്റെ കാമുകി ധന്യയും അവരുടെ ഭർത്താവ് സജുവുമെല്ലാം മലയാളി തന്നെ. സജുവിനെ കുരുക്കിൽ വീഴ്ത്താൻ ആൾമാറാട്ടം നടത്തിയെന്നതാണ് അന്വേഷണത്തിൽ നിന്ന് പുറത്തുവരുന്ന പുതിയ വിവരം. സജുവിനേയും ധന്യയേയും തെറ്റിക്കാനായിരുന്നു ഇത്. എന്നാൽ, കഥകളൊന്നും ശരിയല്ലെന്നും തന്റെ മകൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഗോപകുമാർ മേച്ചേരിയെത്തി. ഗോകുലിന്റെ രണ്ടു വയസുള്ള മകൾ ഗോപകുമാറിന്റെ സംരക്ഷണയിലാണ്.
മുൻ കാമുകിയെ സ്വന്തമാക്കാനും അവളെ ഭർത്താവുമായി തെറ്റിക്കാനും ഗോകുൽ ആൾമാറാട്ടം നടത്തിയത് ബിഷപ്പായിട്ടായിരുന്നു. കാമുകിയായ ധന്യയുടെ ഭർത്താവ് സജു ജോസിനെ ഭീകരനായി ചിത്രീകരിച്ചു ജയിലിലാക്കാൻ ശ്രമിച്ചത് തന്ത്രപരമായ നീക്കങ്ങളിലൂടെയായിരുന്നു. ഈ ആസൂത്രണങ്ങളെല്ലാം കൃത്യമായി നിർവ്വഹിച്ച ശേഷമാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത്. അതിനിടെ സ്വന്തം ഭാര്യയെ കൊന്നത് പുറത്തായതോടെ ഗോകുൽ പ്രതിക്കൂട്ടിലായി. ഇതോടെ എല്ലാം പൊലീസിനോട് തുറന്ന് സമ്മതിക്കേണ്ടിയും വന്നു. ഈ നീക്കങ്ങൾക്ക് ധന്യയുടെ സമ്മതം ഉണ്ടായിരുന്നില്ലെ്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ ഘട്ടത്തിൽ നൽകുന്നത്. എന്നാൽ ഇതൂ പൂർണ്ണമായും സ്ഥിരീകരിക്കാനും തയ്യാറല്ല. ഏതായാലും സിനിമാകഥപോലെയാണ് കാര്യങ്ങൾ ഗോകുൽ നീക്കിയത്.
സജുവിന്റെ പേരിൽ മൊബൈൽ ഫോൺ എടുത്ത ഗോകുൽ ഇതിനായി സജുവിന്റെ തിരിച്ചറിയൽ രേഖകൾ സ്വന്തമാക്കിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ധന്യ തന്നെയാണോ ഇതു നൽകിയതെന്ന സംശയവും ബാക്കിയാണ്. തിരിച്ചറിയൽ രേഖയും ഫോട്ടോയും താൻ മോഷ്ടിച്ചതാണെന്നാണു ഗോകുലിന്റെ മൊഴി. സ്കൂളിൽ നിന്നു കുട്ടികൾ എത്തുമ്പോൾ വീട് തുറന്നുകൊടുക്കാൻ താക്കോലുകളിലൊന്ന് ഗോകുലിനു കൈമാറിയിരുന്നെന്ന് ധന്യയും മൊഴി നൽകിയിട്ടുണ്ട്. ഗോകുലും താനുമായി പ്രണയത്തിലായിരുന്നുവെന്നു ധന്യ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. രേഖകൾ എങ്ങനെയാണ് ഗോകുലിന് ലഭിച്ചതെന്ന് വ്യക്തമായാൽ കേസിൽ ധന്യയുടെ പങ്കുവെളിവാകും. അതിനുള്ള ശ്രമത്തിലാണ് പൊലീസ്.
അതിനിടെ ഗോകുൽ തനിക്കു വേണ്ടി ഒരുപാട് റിസ്കെടുത്തിട്ടുണ്ടെന്നും പൊലീസ് ഏർപ്പെടുത്തിയ കൗൺസിലറോടു ധന്യ പറഞ്ഞു. അതുകൊണ്ട് ഞാനായിട്ട് ചതിക്കാൻ ആഗ്രഹിക്കുന്നില്ല. ഗോകുലിന്റെ മകളെ ഞാൻ എന്റെ മകൾക്കൊപ്പം വളർത്തും. ഗോകുലിന്റെ ഭാര്യ അനുരാധ മരിച്ചശേഷം മകൾ എന്റെ കൂടെയാണ്. ഗോകുൽ പുറത്തുവന്നാൽ ഗോകുലിനെ ഞാനെന്റെ പങ്കാളിയായി സ്വീകരിക്കുമെന്നും ധന്യ സമ്മതിച്ചതായി സൂചനയുണ്ട്. സാജുവുമായി വിവാഹം ചെയ്ത് ഒരു വർഷത്തിനകം തന്നെ താൻ വിവാഹമോചനം നേടാൻ തയാറായിരുന്നെന്നും ഇവർ വ്യത്തമാക്കി.
2011 മുതൽ സാജുവിനെയും ഗോകുലിന്റെ ഭാര്യ അനുരാധയെയും ഇല്ലാതാക്കാനുള്ള ആലോചനയിലായിരുന്നു ഗോകുലും യുവതിയും. അതിന്റെ തുടർച്ചയായിരുന്നു അനുരാധയുടെ മരണം. അയൽവാസികളെന്ന നിലയിൽ ഗോകുലും സാജുവിന്റെ ഭാര്യയും അടുത്തിടപഴകിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലാതിരുന്ന സാജു ഇവരുടെ അടുത്തിടപഴകലിനെ എതിർത്തതുമില്ല. ഗോകുലുമായി ഒരുമിക്കാൻ ശ്രമിക്കുമ്പോഴും സാജുവുമായി ഒരു പ്രശ്നത്തിനും പോകാതെ യുവതി ശ്രദ്ധിച്ചിരുന്നെന്നും ആസൂത്രിതമായ നീക്കമാണ് ഇരുവരും നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ബിഷപ്പെന്ന വ്യാജേന ഇമെയിൽ വിലാസമുണ്ടാക്കിയാണു തൃശൂർ സ്വദേശിയായ ഗോകുൽ അതിലൂടെ സജുവുമായി അടുത്തത്. ക്രമേണ ആ ബന്ധം തുറന്നുപറച്ചിലിന്റെ വക്കോളമെത്തി. ഈ ഘട്ടത്തിന്റെ തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിച്ച് പാപമോചനം നേടാനായിരുന്നു വ്യാജ ബിഷപ്പിന്റെ ഉപദേശം. ഉപദേശം ശിരസാവഹിച്ച സജു തന്റെ പാപങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു. ഭാര്യ ബംഗളൂരുവിൽ ഇല്ലാതിരുന്ന സമയം വേശ്യാലയങ്ങൾ സന്ദർശിച്ചു എന്നതടക്കമുള്ള ഈ ഏറ്റുപറച്ചിൽ ഗോകുലിനു പിടിവള്ളിയാകുകയായിരുന്നു. ''നിന്റെ ശരീരത്തിനും മനസിനും ഒരുപോലെ ശാന്തി വേണം. അതിന് വിവസ്ത്രനായി മനസ്താപത്തോടെ മുട്ടുകുത്തി പാപങ്ങൾ ഏറ്റുപറയണം. എന്നിട്ടത് റെക്കോഡ് ചെയത് അയച്ചു തരിക. അതിലൂടെ ശരീരത്തിന്റെയും മനസിന്റെയും പാപങ്ങൾ കഴുകി നിന്നെ ദൈവം വെടിപ്പാക്കട്ടെ...'' ഗോകുലിലെ വ്യാജ ബിഷപ്പിന്റെ ഈ വാക്കുകളുടെ കുരുക്ക് മനസിലാക്കാൻ സജുവിനായില്ല.
ഇതിനൊപ്പം തൃശൂരിലുള്ള ബിഷപ്പെന്നു തെറ്റിദ്ധരിപ്പിച്ച് ഇമെയിലിലൂടെ ധന്യയുമായി അടുത്ത് ഇടപഴകിയ ഗോകുൽ, സജുവിന്റെ 'വീഡിയോ മനസ്താപം' മുൻ കാമുകി കൂടിയായ ധന്യയെ സ്വന്തമാക്കാനുള്ള തുറുപ്പ് ചീട്ടാക്കുകയായിരുന്നു. വീഡിയോ കാട്ടി ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയശേഷം ''നീ നിരാശപ്പെടേണ്ട, നല്ല മനസുള്ള ഒരുവൻ നിന്നെ കാത്തിരിപ്പുണ്ടെന്ന് എന്റെ മനസു പറയുന്നു.'' എന്നൊരു പ്രവചനവും വ്യാജ ബിഷപ് തട്ടിവിട്ടു. അതിന് ശേഷമാണ് മുൻ കാമുകിയുമായി വീണ്ടും ഗോകുൽ അടുത്തത്. അതുവരെയുള്ള കാര്യങ്ങളെല്ലാം ഗോകുൽ വിചാരിച്ചത് പോലെ തന്നെ നീങ്ങി.
പിന്നീട് സജുവിനെ കുടുക്കാനുള്ള സീനും ഗോകുൽ വെടിപ്പാക്കി. മുസ്ലിം തലപ്പാവും പ്രാർത്ഥനയ്ക്കുള്ള വിരിപ്പും സജുവിന്റെ വീടിനുള്ളിൽ കൊണ്ടിട്ടു. ഒരു കുത്തുവാളും അവിടെ നിക്ഷേപിച്ചു. സജുവിനെ ഭീകരനാക്കി ഭാര്യയ്ക്കു മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താനും പിന്നീട് വിമാനത്താവളം ബോംബ് ഭീഷണിക്കേസിൽ ഇത് ബലമുള്ള സാക്ഷിമൊഴിയാക്കി നിലനിർത്താനുമായിരുന്നു പദ്ധതി. ഗോകുൽ ഈ തൊപ്പിയും കത്തിയുമൊക്ക ആരിൽ നിന്നാണു വാങ്ങിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
അതിനിടെ, ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഗോകുൽ സമ്മതിച്ചതായാണ് വിവരം. ധന്യയുമായി സ്കൂൾ കാലം മുതലുള്ള സൗഹൃദം പിന്നീടു പ്രണയമായെങ്കിലും വ്യത്യസ്ത മതസ്ഥരായതിനാൽ വിവാഹത്തെ വീട്ടുകാർ എതിർത്തു. തുടർന്നു കൊൽക്കത്ത സ്വദേശിനിയെ വിവാഹം ചെയ്ത ഗോകുൽ ജോലി സംബന്ധമായി ഡൽഹിയിൽ നിന്നു ബംഗളൂരുവിൽ എത്തിയതോടെയാണ് മുൻ കാമുകിയുടെ അയൽവാസിയായി താമസം തുടങ്ങിയത്. എന്നാൽ ധന്യ ബംഗ്ലുരുവിലുണ്ടെന്ന് മനസ്സിലാക്കിയാണ് ഗോകുൽ ഇവിടെ എത്തിയതെന്നും സൂചനയുണ്ട്.
വിനയായത് കാർ യാത്ര, ഗോകുൽ വിവാഹ മോചനത്തിനും ശ്രമിച്ചിരുന്നു
ധന്യയുമായുള്ള സ്ഥിരമായ കാർ യാത്രയാണ് ഗോകുലിനെ കുടുക്കിയത്. ബോംബ് ഭീഷണി വന്ന ഫോൺ അന്വേഷിച്ച പൊലീസിന് അത് സജുവിന്റെ അഡ്രസിലുള്ളതാണെന്ന് വ്യക്തമായി. കാറിലോ മറ്റോ സഞ്ചരിക്കുമ്പോഴായിരുന്നു ഭീഷണി സന്ദേശം അയച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സജുവിന്റെ ഭാര്യ ധന്യയുടെ കാറിലായിരുന്നു ഫോൺ എന്നും വ്യക്തമായി. ഇതോടെ സജു തന്നെയാണ് ഭീഷണി അയച്ചതെന്നും പൊലീസ് ഉറപ്പിച്ചു. സജുവിനേയും ധന്യയേയും പൊലീസ് ചോദ്യം ചെയ്തു. ഇരുവർക്കും ഒന്നും അറിയില്ലായിരുന്നു. ഈ ഘട്ടത്തിലാണ് ധന്യയോട് കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് തിരക്കിയത്. അസ്വാഭാവികതയൊന്നും കൂടാതെ ഗോകുലിന്റേ പേരും പറഞ്ഞു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ധന്യ പള്ളിയിൽ പോകുന്നത് പതിവാണ്. ഈ സമയത്ത് ഗോകുലും ഒപ്പം കൂടാറുണ്ടായിരുന്നു. ഇവരുടെ സൗഹൃദത്തിൽ സംശയമില്ലാത്തതിനാൽ സജുവും എതിർക്കാറില്ലായിരുന്നു. അത്തരമൊരു യാത്രയിലാണ് ഭീഷണി സന്ദേശം പോയത്. പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ ഗോകുൽ ഒന്നും സമ്മതിച്ചില്ല. എന്നാൽ കാർ യാത്രയുടെ കാര്യം അന്വേഷണ ഉദ്യോഗസ്ഥർ എടുത്തിട്ടതോടെ എല്ലാം പൊളിഞ്ഞു. സത്യം ഒന്നൊന്നായി പറയുകയും ചെയ്തു. ഇതോടെയാണ് കള്ളത്തരങ്ങളുടെ ചരുൾ അഴിഞ്ഞത്.
ധന്യയെ സ്വന്തമാക്കാനായി ഭാര്യ അനുരാധയെ ഒഴിവാക്കാൻ നിയമപരമായി തന്നെ ഗോകുൽ ശ്രമിച്ചിരുന്നു. വിവാഹ മോചനം തേടുന്നത് ഇരുവരും ചർച്ച ചെയ്തു. അഭിഭാഷകനെ കാണാനും തീരുമാനിച്ചു. എന്നാൽ നിശ്ചയിച്ചുറപ്പിച്ച ദിവസം അഡ്വക്കേറ്റ് ഓഫീസിൽ എത്തിയില്ല. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മരണത്തെ തുടർന്ന് അവധി നൽകിയതായിരുന്നു കാരണം. ഈ ദിവസം രാത്രിയാണ് അനുരാധ കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ അനുരാധയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന ബന്ധുക്കളുടെ നിലപാട് അന്ന് ഗോകുലിന് തുണയായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്