യൂണിയൻ നേതാക്കളില്ലാതെയുള്ള മൂന്നാറിലെ സമരം വ്യാപിച്ചു; ടാറ്റ അടക്കമുള്ള കമ്പനികളുടെ പ്രവർത്തനം നിലച്ചു; വാഹനങ്ങൾ പോലും കടത്തി വിടാതെ മൂന്നാർ നിശ്ചലം; മലയാളം അറിയാത്തവരുടെ വാർത്ത അവഗണിച്ച് മാദ്ധ്യമങ്ങൾ
മൂന്നാർ: ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. ഇന്നും മൂന്നാർ നിശ്ചലമാകും. തിരുവനന്തപുരത്ത് ഇന്നലെ മന്ത്രി ഷിബു ബേബിജോണുമായി നടന്ന ചർച്ചയിലും പ്രശ്നത്തിൽ തീരുമാനമായില്ല. ഇതേത്തുടർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് സമരം വ്യാപിപ്പിച്ചു. സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. എന്നാൽ തൊഴിലാളി നേതാക്കളെ ഒഴിവാക്കി സാധാരണക്കാർ നടത്തുന്ന ഈ സമരത്തോട് കേരളത്തിലെ മാദ്ധ്യമങ്ങൾ ഇനിയും വേണ്ടത്ര അടുത്തിട്ടില്ല. തമിഴ് സംസാരിക്കുന്നവരുടെ സമരത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ മൗനത്തിലാണ് മിക്ക മാദ്ധ്യമങ്ങളും. അതിനിടെ യൂണിയൻ നേതാക്കളെ ഒഴിവാക്കിയുള്ള സമരം കേരളത്തിൽ പുതിയ രീതികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. വാഹന ഗതാഗതവും അനുവദിക്കുന്നില്ല. നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റന്റ് ടി ഡിവിഷൻ, മാട്ടുപ്പെട്ടിയിലെ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് സെന്റർ, ടാറ്റായുടെ കാൾ സെന്റർ എന്നിവ കൂട്ടമായെത്തിയ സ്ത്രീ തൊഴിലാളികൾ ബലമായി അടപ്പിച്ചു. ഇതിനു പുറമേ ടി മ്യൂസിയത്തിന്റെ പ്രവർത്തനവും തൊഴിലാളികൾ തടഞ്ഞു. രാവിലെ പതിനൊന്നു മണി മുതൽ കമ്പനി ഹെഡ്ക്വർട്ടേഴ്സ് ഉപരോധിച്ച സമരക്കാർ വാഹന ഗതാഗതം ആദ്യം തടസപ്പെടുത്തിയിരുന്നില്ല. എന്നാൽ, വൈകിട്ട് തിരുവനന്തപുരത്തെ ചർച്ചയിലും തീരുമാനമുണ്ടാകില്ലെന്ന് വാർത്ത പരന്നതോടെ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമായി. ദേശീയപാത ഉൾപ്പടെ മൂന്നാറിലേക്കുള്ള എല്ലാ പാതകളും സമരക്കാർ ഉപാരോധിച്ചു.
വിവിധ സംഘങ്ങളായി തിരിഞ്ഞ ഇവർ യൂണിയൻ ഓഫീസുകൾക്ക് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തൊഴിലാളി സമരത്തെത്തുടർന്ന് മൂന്നാറിലെ പ്രധാന സ്കൂളുകൾക്ക് ഇന്നലെയും അവധിയായിരുന്നു.ആറായിരത്തോളം തൊഴിലാളികൾ നടത്തുന്ന ഉപരോധസമരം തുടരുകയാണ്. തങ്ങളുടെ അവകാശങ്ങൾ പൂർണമായി അംഗീകരിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. യൂണിയൻ നേതാക്കളെ ഇവർ വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ സ്ഥിരം ഒത്തു തീർപ്പ് കളി നടക്കുന്നുമില്ല. ഇതാണ് ടാറ്റയടക്കമുള്ള കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് തൊഴിലാളികൾ.
തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട ഓണം ബോണസ് വെട്ടിച്ചുരുക്കാൻ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും തൊഴിലാളി സംഘടനാ നേതാക്കൽ മുതലാളിയിൽ നിന്നും 75 ലക്ഷം രൂപ വാങ്ങിയെടുത്തതോടെയാണ് തൊഴിലാളികളുടെ രോഷം ഇരമ്പിയത്. മൂന്നാർ കെഡിഎച്ച്പി ടീ കമ്പനിയിലെ പതിനായിത്തോളം തൊഴിലാളികളെയാണ് രക്ഷകർ ചമഞ്ഞ യൂണിയൻ നേതാക്കൾ വഞ്ചിച്ച് ലക്ഷങ്ങൾ സമ്പാദിച്ചത്. തങ്ങളെ ചൂഷണം ചെയ്തു ധനസമ്പാദനം നടത്തിയ നേതാക്കൾക്കെതിരെ തൊഴിലാളികളുടെ രോഷം പ്രത്യക്ഷ സമരത്തിലേക്കും നാടിനെ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭത്തിലേക്കും വഴിമാറുകയായിരുന്നു.
മുൻവർഷത്തെ ബോണസ് തുകയായ 19.5 ശതമാനം ഇക്കുറി പത്ത് ശതമാനമായി വെട്ടിച്ചുരുക്കാൻ കെഡിഎച്ച് കമ്പനിക്ക് ഒത്താശ ചെയ്താണ് ഇതിനു പ്രതിഫലമായി മൂന്നു പ്രമുഖ നേതാക്കൾചേർന്ന് 75 ലക്ഷം രൂപ പ്രതിഫലം പറ്റിയത്. മൊത്തം ബോണസ് തുകയുടെ രണ്ട് ശതമാനമാണ് നേതാക്കൾ അടിച്ചു മാറ്റിയത്. തോട്ടം നഷ്ടത്തിലാണെന്നു തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ബോണസ് തുക ഒൻപത് ശതമാനം കുറയ്ക്കാൻ നേതാക്കൾ മാനേജ്മെന്റുമായി ഗൂഢാലോചന നടത്തിയത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് തോട്ടത്തിൽ പ്രവർത്തിക്കുന്നത്. ഓണത്തിനു പതിവുപോലെ ബോണസിനു വേണ്ടി ആവശ്യമുയർത്തിയ തൊഴിലാളികളെ കബളിപ്പിച്ച്, കമ്പനിയുടെ നഷ്ടം ചൂണ്ടിക്കാട്ടി ബോണസ് വൈകിപ്പിക്കുകയായിരുന്നു യൂണിയൻ നേതാക്കളുടെ ആദ്യതന്ത്രം. തുടർന്ന് മാനേജ്മെന്റും യൂണിയൻ നേതാക്കളും തമ്മിൽ പലവട്ടം ചർച്ച നടത്തിയതായി വരുത്തി തീർത്തു.
അതിനുശേഷം നഷ്ടത്തിലുള്ള കമ്പനിയെ സഹായിക്കാനും നിലനിർത്താനുമുള്ള തൊഴിലാളികളുടെ ബാധ്യതയും നേതാക്കൾ ഉദ്ബോധിപ്പിച്ചു. തൊഴിലാളികൾ തങ്ങളുടെ ചൊൽപടിക്കു വഴങ്ങുമെന്നു ധരിച്ച് പത്ത് ശതമാനം ബോണസ് നൽകിക്കൊള്ളാൻ നേതാക്കൾ കമ്പനിയോട് നിർദ്ദേശിച്ചു. ഇതുപ്രകാരം ബോണസ് വിതരണം നടത്താൻ കമ്പനി തയാറായെങ്കിലും 10 ശതമാനം ബോണസ് തങ്ങൾക്കു വേണ്ടെന്നു തൊഴിലാളികൾ ഉറപ്പിച്ചു പറഞ്ഞു. ബോണസ് വാങ്ങാൻ ഒരു തൊഴിലാളിയും തയാറായുമില്ല. നേതാക്കൾക്കെതിരെ പരസ്യപ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങി. ദേശീയ പണിമുടക്ക് ദിവസം മൂന്നാർ ടൗണിൽ ധർണ നടത്തിയ ഐക്യട്രേഡ് യൂണിയൻ നേതാക്കളുടെ സമപ്പന്തലിലേയ്ക്ക് നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾ ഇരച്ചുകയറിയാണ് തങ്ങളുടെ രോഷം പ്രകടമാക്കിയത്. നേതാക്കൾ തങ്ങളെ വഞ്ചിച്ചുവെന്നും അർഹമായ ബോണസും ശമ്പള വർധനവും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍