സാങ്കേതിക തകരാറു മൂലം വിമാനം വൈകിയാലും നഷ്ടപരിഹാരം നൽകാൻ യൂറോപ്യൻ കോടതി; മൂന്നു മണിക്കൂർ വൈകിയാൽ ലഭിക്കുന്നത് 600 യൂറോ
വിമാനം വൈകുകയെന്ന ബുദ്ധിമുട്ട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിത്യേനയെന്നോണം അരങ്ങേറുന്നുണ്ട്. ഇതു മൂലം ലക്ഷക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വേഗത്തിൽ എത്താൻ വേണ്ടിയാണ് കനത്ത ചാർജ് നൽകി വിമാനയാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. അപ്പോൾ വിമാനം വൈകിയാൽ ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം അവതാളത്തിലാകുമെന്നും ചിലപ്പോൾ കണക്ഷൻ ഫ്ലൈറ്റുകൾ കിട്ടാതെ വലയുമെന്നുമാണ് യാത്രക്കാരുടെ സ്ഥിരം പരാതി. ഇത്തരം അവസരത്തിലാണ് വൈകലിന് വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകുന്നതിന് പ്രസക്തിയേറുന്നത്.
സോപാധികം നഷ്ടപരിഹാരം നൽകണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും പലപ്പോഴും ഇത് നൽകാതെ പരമാവധി ഒഴിഞ്ഞ് മാറാനാണ് മിക്ക വിമാനക്കമ്പനികളും ശ്രമിക്കാറുള്ളത്. നിയമപ്രകാരം മോശപ്പെട്ട കാലാവസ്ഥ പോലുള്ള കാരണങ്ങളാൽ വിമാനം വൈകിയാൽ വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ല. എന്നാൽ സാങ്കേതിക തകരാറ് മൂലം വിമാനം വൈകുന്നതിനെയും ഈ ഗണത്തിൽ പെടുത്തി പണം നൽകാതിരിക്കാനാണ് പല കമ്പനികളും ശ്രമിക്കാറുള്ളത്. ഇത് പലപ്പോഴും യാത്രക്കാരും വിമാനക്കമ്പനികളും തമ്മിലുള്ള തർക്കങ്ങൾക്ക് വഴിയൊരുക്കാറുമുണ്ട്. എന്നാൽ ഈ വിവാദവിഷയത്തിൽ നിർണായകമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് യൂറോപ്യൻ കോടതിയിപ്പോൾ. അത് പ്രകാരം സാങ്കേതിക തകരാറ് മൂലം വിമാനം വൈകിയാലും നഷ്ടപരിഹാരം നൽകണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ഇതു പ്രകാരം മൂന്ന് മണിക്കൂർ വിമാനം വൈകിയാൽ 600 യൂറോ അഥവാ 441 പൗണ്ട് വരെ ലഭിക്കുന്നതാണ്.
എന്നാൽ മോശപ്പെട്ട കാലാവസ്ഥ മൂലമോ അത് പോലുള്ള മറ്റ് കാരണങ്ങളാലോ ആണ് വിമാനം വൈകിയതെന്ന് വിമാനക്കമ്പനികൾക്ക് തെളിയിക്കാൻ സാധിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. സാങ്കേതികത്തകരാറു മൂലമുള്ള വൈകലിനെ ഈ ഗണത്തിൽ പെടുത്തുന്നതിനെതിരെ നിരവധി കോടതിവിധികൾ ഉണ്ടായിട്ടുണ്ടെങ്കിലും വിമാനക്കമ്പനികൾ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പ്രവണത വർഷങ്ങളായി തുടരുകയാണ്. ഉദാഹരണമായി കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം നിരവധി യാത്രക്കാർക്ക് മില്യൺ കണക്കിന് പൗണ്ട് നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയൊരുക്കിയിരുന്നു. എന്നാൽ വിമാനക്കമ്പനികൾ ഇതുകൊടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഈ കേസ് യൂറോപ്യൻ കോടതിയിൽ (ഇസിജെ) എത്തുകയും വിമാനക്കമ്പനികൾക്കെതിരായ വിധിയുണ്ടാവുകയുമായിരുന്നു.ഇന്നലെ പുറപ്പെടുവിച്ച വിധിയനുസരിച്ച് ഡച്ച് എയർലൈനായ കെഎൽഎം വിമാനം മൂന്ന് മണിക്കൂർ വൈകിയതിനെ തുടർന്ന് അതിലെ യാത്രക്കാർക്കെല്ലാം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിഷ്കർഷിച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്നം മൂലമായിരുന്നു വിമാനം വൈകിയിരുന്നത്.
യൂറോപ്പിലുടനീളമുള്ള മില്യൺ കണക്കിന് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല വാർത്തയാണെന്നാമ് സ്പെഷലിസ്റ്റ് സോളിസിറ്ററായ ബോട്ട് ആൻഡ് കമ്പനി അഭിപ്രായപ്പെടുന്നത്.സാങ്കേതിക പ്രശ്നങ്ങൾ അസാധാരണമായ സന്ദർഭമാണെന്നും അതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നുമാണ് കെഎൽഎം വാദിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നം അസാധാരണമായ സന്ദർഭമല്ലെന്നും അതിനാൽ നിർബന്ധമായും നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇസിജെ ഉത്തരവിട്ടിരിക്കുന്നത്. ഇസി 261/ 2004 പ്രകാരം വിമാനം മൂന്ന് മണിക്കൂറോ അതിലധികമോ വൈകിയാൽ യാത്രക്കാർക്ക് 600 യൂറോ നഷ്ടപരിഹാരം നൽകണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പറന്നുയരുകയോ ഇവിടേക്ക് എത്തിച്ചേരുകയോ ചെയ്യുന്ന യൂറോപ്യൻ യൂണിയൻ എയർലൈനുകൾക്കാണ് ഇത് ബാധകമായിട്ടുള്ളത്. ഇതു പ്രകാരം അസാധാരണ സന്ദർഭങ്ങളിൽ മാത്രമാണ് വിമാനക്കമ്പനികൾക്ക് നഷ്ടപരിഹാരം നൽകാതെ രക്ഷപ്പെടാൻ അനുവദിച്ചിരുന്നത്. എന്നാൽ എക്സ്ട്രാ ഓർഡിനറി സർകംസ്റ്റാൻസുകൾ ഏതെല്ലാമാണെന്ന് ഈ നിയമം വ്യക്തമായി നിർവചിച്ചിരുന്നില്ല. തൽഫലമായി ഇതിനെച്ചൊല്ലി കഴിഞ്ഞ ദശാബ്ദത്തിൽ നിരവധി കേസുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.എന്നാൽ ഇന്നലത്തെ നിർണായകമായ വിധിയോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായിരിക്കുകയാണ്. ഈ വിധി വിമാനക്കമ്പനികളെയും യാത്രക്കാരെയും സംബന്ധിച്ച് ഇക്കാര്യത്തിലുള്ള അവ്യക്തത നീക്കിയെന്നാണ് കെഎൽഎം പ്രതികരിച്ചിരിക്കുന്നത്.
വർഷം തോറും 9000 വിമാനങ്ങൾ മൂന്ന് മണിക്കൂറോ അതിലധികമോ വൈകുന്നുണ്ടെന്നാണ് കൺസ്യൂമർ ഗ്രൂപ്പായ വിച്ച്? പറയുന്നത്. അതായത് ഇതു പ്രകാരം വർഷം തോറും ഒരു മില്യൺ യാത്രക്കാർ നഷ്ടപരിഹാരത്തിന് അർഹരാണ്.എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇവരിൽ പകുതിയാത്രക്കാർക്കും വൈകലിന്റെ കാരണത്തെക്കുറിച്ച് വിമാനക്കമ്പനിയിൽ നിന്ന് വ്യക്തമായ വിശദീകരണം പോലും ലഭിക്കാറില്ലെന്നും വിച്ച്? പറയുന്നു. ഇത്തരം വൈകലിന് നഷ്ടപരിഹാരം തേടണമെന്ന് വിച്ച്? എക്സിക്യട്ടീവ് ഡയറക്ടർ റിച്ചാർഡ് ലോയ്ഡ് യാത്രക്കാരെ ഉദ്ബോധിപ്പിക്കുന്നു. ഭൂരിഭാഗം വിമാനങ്ങളും കൃത്യസമയം പാലിച്ചു കൊണ്ടാണ് സർവീസ് നടത്തുന്നതെന്നും പ്രതിസന്ധികളുണ്ടാകുമ്പോൾ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നുമാണ് ബ്രിട്ടീഷ് എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവായ നാതൻ സ്റ്റോവർ പറയുന്നത്. ഇതു സംബന്ധിച്ച നിയമങ്ങൾ മിനിമം സ്റ്റാൻഡേർഡ് ഓഫ് കെയറും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്നതാകണമെന്നും അദ്ദേഹം പറയുന്നു.ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യക്തവും സ്പഷ്ടവും സമതുലിതവുമായിരിക്കണമെന്നും സ്റ്റോവർ ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍