ക്രിസ്ത്യൻ മാനേജ്മെന്റുകളോട് സർക്കാരിന് തൻകുഞ്ഞ് മനോഭാവമെന്ന് സമസ്ത; പിന്തുണ നൽകി മുസ്ലിംലീഗും; മുസ്ലിം മാനേജ്മെന്റുകളുടെ ലക്ഷ്യം സമ്പന്നരെ മാത്രം ഡോക്ടർമാരാക്കുകയെന്ന് വിമർശിച്ച് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എം വീരാൻ കുട്ടി
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ മാനെജുമെന്റുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരേ നിലപാട് സ്വീകരിച്ച് സമസ്തയും മുസ്ലിംലീഗും രംഗത്തെത്തി. ക്രിസ്ത്യൻ മാനേജ്മെന്റുകളോട് സർക്കാർ തൻകുഞ്ഞ് മനോഭാവം പുലർത്തുമ്പോൾ തന്നെ മുസ്ലിം മാനേജ്മെന്റുകളോട് ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്ന വിമർശനവുമായാണ് സമസ്തയും ലീഗും രംഗത്തെത്തിയത്. അതിനിടെ മുസ്ലിം മനേജ്മെന്റുകളെ വിമർശിച്ച് ന്യൂനപക്ഷ കമ്മീഷൻ ചെയയർമാൻ എം വീരാൻകുട്ടിയും രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്.
സമൂഹത്തിലെ ന്യൂനപക്ഷാവകാശം മേൽക്കോയ്മ നേടാനോ, ഏതെങ്കിലും അധികാരം ഉറപ്പാക്കാനോ അല്ല, മറിച്ച് സാമൂഹ്യസമത്വം ഉറപ്പാക്കാനുള്ളതാണെന്ന ഹൈ്ക്കോടതി പരാമർശത്തിനു പിന്നാലെ മുസ്ലിം മാനേജ്മെന്റുകളെ രൂക്ഷഭാഷയിൽ വിമർശിച്ച് ന്യൂനപക്ഷ ചെയർമാൻ. സംസ്ഥാനത്തെ മുസ്ലിം മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ന്യൂനപക്ഷത്തിന്റെ ഉന്നമനം ലക്ഷ്യമാക്കുന്നതിലുപരി വിദ്യാഭ്യാസ കച്ചവടമാണ് ചെയ്യുന്നതെന്ന് കടുത്ത വിമർശനമാണ് ന്യൂനപക്ഷ ചെയർമാൻ എം.വീരാൻ കുട്ടി ഉന്നയിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ പേരിൽ സമ്പന്നർക്ക് വേണ്ടി നിലനികൊള്ളുന്ന തരത്തിലാണ് മാനേജ്മെന്റുകൾ നിലകൊള്ളുന്നത്. സമൂഹത്തിൽ സമ്പന്നർക്ക് മാത്രം ഡോക്ടറായാൽ പോരാ പാവപ്പെട്ടവർക്കും ഡോക്ടറാകുന്നതിനുള്ള അവകാശമുണ്ടെന്നും ചെയർമാൻ പറഞ്ഞു.
ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മാനേജ്മെന്റുകളുടെ അനിയന്ത്രിത സ്വാതന്ത്ര്യത്തെ ഹൈക്കോടതിയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ന്യൂനപക്ഷപദവി നൽകുന്നത് തന്നെ താഴെക്കിടയിലുള്ളവരുടെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കിയാണ്. എന്നാൽ ഈ അവകാശം ഭൂരിപക്ഷ വിഭാഗങ്ങളെക്കാൾ ആനുകൂല്യങ്ങൾ കൈവരിക്കാനോ മേൽക്കോയ്മ നേടാനോ ഉള്ളതല്ലെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലൊണ് ന്യൂനപക്ഷ ചെയർമൻ തന്നെ മാനേജ്മെന്റുകൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ മാനേജ്മെന്റുകൾക്കെതിരെയുള്ള ചെയർമാന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് മുസ്ലിം സംഘടനകൾ ഉയർത്തുന്നത്.
ന്യൂനപക്ഷങ്ങളുടെ വിദ്യഭ്യാസ അവകാശം സംരക്ഷിക്കുന്നതിനാണ് ഇത്തരം മാനേജ്മെന്റുകൾ മുൻതൂക്കം നൽകേണ്ടത്. എന്നാൽ അതിൽ നിന്ന് മാറി സമൂഹത്തിലെ സമ്പന്ന വിഭാഗത്തിന്റെ ഉന്നമനമാണ് ഇവർ ലക്ഷ്യമിടുന്നത്. കോഴിക്കോട് മുസ്ലിം സഘടനകളുടെ യോഗത്തിലാണ് തന്റെ പ്രതിഷേധം നേരിട്ട് തന്നെ വ്യക്തമാക്കിയത്. സ്വാശ്രയ പ്രവേശന വിഷയത്തിൽ ന്യൂനപക്ഷപദവി ദുരുപയോഗം സംബന്ധിച്ച് തന്റെ എതിർപ്പ് നേരിട്ട് അറിയിക്കാനാണ് ന്യൂനപക്ഷ ചെയർമാൻ യോഗം വിളിച്ചത്. സ്വാശ്രമ പ്രവേശന വിഷയത്തിൽ മാനേജ്മെന്റുകളുടെ നിലപാടിനെതിരെ നേരത്തെ തന്നെ ന്യൂനപക്ഷ കമ്മീഷന്റെ ഭിന്നത അറിയിച്ചിരുന്നു. എന്നാൽ കമ്മീഷൻ എതിർപ്പിന് പരിഗണന നൽകാതെ തോന്നിയ രീതിയിൽ പ്രവേശനം നടത്തുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റുകളുടെ യോഗം വിളിച്ച് കൂട്ടി അഭിപ്രായ ഭിന്നത അറിയിച്ചത്.
സമ്പന്നരരെ മാത്രം പഠിപ്പാച്ചാൽ പോര, പാവപ്പെട്ടവർക്കും അവസരം നൽകണം. പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള തലവരി പണവും കോഴയും നിർത്തണമെന്നും യോഗത്തിൽ ചെയർമാൻ തുറന്നടിച്ചു. കച്ചവടത്തിനായാണ് മുസ്ലിം മാനേജ്മെന്റുകൾ വിദ്യാഭ്യാസ് സ്ഥാപനങ്ങൾ നടത്തുന്നത്. സമ്പന്നർക്ക് വേണ്ടിയാണ് ഇക്കൂട്ടർ നിലകൊള്ളുന്നതെന്നും പാവങ്ങൾക്കും ഡോക്ടർമാരാകേണ്ടേയെന്നും ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.
എന്നാൽ ന്യൂനപക്ഷ കമ്മീഷൻ യോഗത്തിൽ സർക്കാരിനെതിരെയാണ് എംഇഎസ് തിരിഞ്ഞത്. ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സർക്കാർ അനുഭാവം കാട്ടുന്നുവെന്നും സർക്കാരിന്റെ ഈ ഉദാരസമീപനം തുറന്നുകാട്ടണമെന്നും എംഇഎസ് യോഗത്തിൽ വ്യക്തമാക്കി. മുസ്ലിം മാനേജ്മെന്റുകൾക്കെതിരെ മാത്രമുള്ള വിമർശനം അംഗീകരിക്കാനാവില്ലെന്ന്സംഘടനകൾ വ്യക്തമാക്കി. ന്യൂനപക്ഷ കമ്മീഷൻ വിവേചനം കാട്ടരുതെന്നും പ്രവേശനവും ഫീസ് ഘടനയും ഏകീകരിക്കണമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് യോഗത്തിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് എതിരായ നീക്കത്തിന് കമ്മീഷൻ ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും മുസ്ലിം സംഘടനകൾ ആരോപിച്ചു.
അതേസമയം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലിലാണ് സംഘടന വിഷയത്തത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷ പദവി ഉപയോഗിച്ച് നേടിയെടുത്ത സ്വാശ്രയ മെഡിക്കൽ കോളെജുകളോട് സർക്കാർ രണ്ടു സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനാധിപത്യ മതേതര സർക്കാരിന് ചേർന്ന നടപടിയല്ല ഇതെന്നും എഡിറ്റോറിയൽ പറയുന്നു.
സർക്കാരുമായുള്ള കരാർ ലംഘിച്ചെന്ന പേരിലാണ് എം.ഇ.എസ് മെഡിക്കൽ കോളജിലെ സീറ്റുകൾ റദ്ദാക്കിയതെങ്കിൽ സർക്കാർ കരാർ ലംഘിച്ചു ലക്ഷങ്ങൾ കോഴവാങ്ങുന്ന ക്രിസ്ത്യൻ മാനേജ്മെന്റിന് ഇതു ബാധകമല്ലേ? ആരോടും വിദ്വേഷമില്ലാതെ, ആരോടും പ്രീണനമില്ലാതെ ഭരിക്കുമെന്നു സത്യപ്രതിജ്ഞ ചൊല്ലിയത് വെറും വീൺ വാക്കായിരുന്നോ? അടുത്ത മൂന്നു വർഷത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം ഫീസ് വർധിപ്പിക്കാൻ ക്രിസ്ത്യൻ മാനേജ്മെന്റുകൾക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അനുമതി ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? അനുമതിപ്രകാരം ഈ മാനേജ്മെന്റുകൾക്ക് വരുന്ന മൂന്നു വർഷങ്ങളിൽ തുടക്കത്തിൽ നാലു ലക്ഷവും പിന്നീടുള്ള ഓരോ വർഷങ്ങളിൽ തുക വർധിപ്പിച്ചും വാങ്ങാവുന്നതുമാണ്. എന്നാൽ കഴിഞ്ഞ 13 വർഷമായി എം.ഇ.എസ് മെഡിക്കൽ കോളജ് 50 ശതമാനം സീറ്റിൽ സർക്കാർ നിശ്ചയിച്ച ഫീസാണ് ഈടാക്കുന്നത്. 25,000 മുതൽ ഒരു ലക്ഷം വരെ ഫീസ് നിശ്ചയിച്ച് എം.ഇ.എസ്, സർക്കാരുമായി നേരത്തെ കരാറിൽ ഏർപ്പെട്ടതുമാണ്.
എന്നാൽ ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കാവട്ടെ 4.85 ലക്ഷം ഫീസിൽ മുഴുവൻ സീറ്റിലും പ്രവേശനം നടത്താൻ അനുമതി നൽകിയിരിക്കുന്നു. ഇതിനു പുറമെ ജെയിംസ് കമ്മിറ്റി നിർദ്ദേശിച്ച ഫീസും വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. മതേതര, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മതേതര, ജനാധിപത്യ കക്ഷി ഭരിക്കുന്ന കൊച്ചു സംസ്ഥാനത്താണ് ഇതൊക്കെ നടക്കുന്നത്.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, തൃശൂർ അമല മെഡിക്കൽ കോളജ്, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, പുഷ്പഗിരി കോളജ് ഓഫ് ഡെന്റൽ സയൻസ് എന്നിവയ്ക്കാണ് മനസ്സറിഞ്ഞ് മുഖ്യമന്ത്രി ആനുകൂല്യങ്ങൾ വാരിക്കോരിക്കൊടുത്തിരിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളുമായി സർക്കാരുണ്ടാക്കിയ കരാർ പ്രകാരം ഏതു സീറ്റിൽ പ്രവേശനം ലഭിച്ചാലും വിദ്യാർത്ഥികൾ ഈ വർഷം നാലു ലക്ഷം നൽകണം. എന്നാൽ ന്യൂനപക്ഷ പദവിയുള്ള ആറു ക്രിസ്ത്യനിതര കോളജുകൾക്ക് സർക്കാരിന്റെ ഈ കരുണാകടാക്ഷം ഇല്ലതാനും. അവരെ ഈ കരാറിലും ഉൾപ്പെടുത്തിയിട്ടില്ല.
എം.ഇ.എസ് മെഡിക്കൽ കോളജ് സർക്കാരിനു സീറ്റ് വിട്ടുകൊടുക്കുന്നില്ലെന്നും ക്രിസ്ത്യൻ മാനേജ്മെന്റുകൾ നൽകുന്നുമുണ്ടെന്നുമുള്ള വ്യാജപ്രചാരണം സർക്കാർ തലത്തിൽതന്നെ നടത്തുകയാണ്. ന്യൂനപക്ഷ കമ്മിഷനും ചില മാദ്ധ്യമങ്ങളും കണ്ണടച്ച് ഇതപ്പാടെ വിഴുങ്ങുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല, 'തൂലിക വാളാക്കി' ഒരു പത്രം എം.ഇ.എസ് മെഡിക്കൽ കോളജിനെതിരേ പടവെട്ടാനും ഇറങ്ങിയിട്ടുണ്ട്. സാമൂഹികനീതി നടപ്പിലാക്കാൻ ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കു ബാധ്യതയില്ലേ? മറ്റു പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ശിരസ്സിൽ മാത്രം ചുമക്കേണ്ടതാണോ ഈ സാമൂഹിക ബാധ്യത? എന്നിങ്ങനെ തുടരുന്ന എഡിറ്റോറിയൽ ഉമ്മൻ ചാണ്ടി കേരളീയരുടെ മുഴുവൻ മുഖ്യമന്ത്രിയാണ്, ഒരു വിഭാഗത്തിന്റേതു മാത്രമല്ലെന്നോർക്കണം. ഒരു തുറന്ന സമരത്തിന് ഇടനൽകാതെ സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശന പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനു ബാധ്യതയുണ്ടെന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍