വീട്ടമ്മയുടെ 28 പവൻ കൂട്ടുകാരി മോഷ്ടിച്ചു; പരാതി നൽകിയ വീട്ടമ്മയ്ക്കു പൊലീസ് പീഡനം; പറയുന്നത് കള്ളമല്ലെന്ന് തെളിയിക്കാൻ നുണപരിശോധന നടത്താൻ ശ്രമിച്ചു; അറസ്റ്റിലായ പ്രതിയിൽ നിന്നും കണ്ടെടുത്ത തൊണ്ടി പൊലീസ് മുക്കി
പത്തനംതിട്ട: ഇതു താൻടാ കേരളാ പൊലീസ് എന്നു പറഞ്ഞാൽ അതു ക്ലീഷേയായി പോകും. ഇതു തന്നെയാണ് എപ്പോഴും കേരളാ പൊലീസ് എന്നു പറയുന്നതാകും ശരി. മോഷണമുതലിൽനിന്ന് കുറച്ചു പൊലീസ് അടിച്ചു മാറ്റിയെന്നു പറയുന്നത് ഇപ്പോൾ അതിശയോക്തിയല്ല. അത്തരമൊരു കഥയാണ് പെരുനാട് പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.
കൂട്ടുകാരി തന്റെ 28 പവൻ മോഷ്ടിച്ചുവെന്നു പരാതി നൽകിയ വീട്ടമ്മയെ മാനസികമായി പീഡിപ്പിച്ചു. പരാതി കള്ളമല്ലെന്നു തെളിയിക്കാൻ പരാതിക്കാരിക്ക് നുണപരിശോധന നടത്താൻ തുനിഞ്ഞു! ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും മോഷണം പോയതിൽ 10 പവൻ കുറച്ച് എഫ്.ഐ.ആർ എഴുതി. പരാതിയുമായി മുന്നോട്ടു പോകാൻ ശ്രമിച്ചാൽ കാണിച്ചു തരാമെന്ന് ഭീഷണിയും. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ എന്നു ചോദിക്കാൻ വരട്ടെ. ഇതാണ് തനി നാടൻ കേരളാ പൊലീസ്.
പെരുനാട് കൂനംകര പറഞ്ഞിട്ട മോടിയിൽ ഓമനയുടെ വീട്ടിൽനിന്നും കഴിഞ്ഞ മാർച്ച് 19 നാണ് 28 പവൻ വരുന്ന സ്വർണം കളവുപോയത്. സിന്ധു എന്ന യുവതിയായിരുന്നു മോഷണം ആസൂത്രണം ചെയ്തത്. ഇവരെ പൊലീസ് പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കളവ് ആസൂത്രണം ചെയ്ത മാർഗവും പുതുമയുള്ളതായിരുന്നു. സൗഹൃദം ഭാവിച്ച് അടുത്തുകൂടി പ്രഫഷണൽ കള്ളന്മാരെ വെല്ലുന്ന തരത്തിലാണ് സിന്ധു മോഷണം നടത്തിയത്. അതേപ്പറ്റി ഓമന പറയുന്നതിങ്ങനെ:
കുടുംബപരമായി ചില ദോഷങ്ങൾ ഉണ്ടെന്നും അതു മാറ്റാൻ ക്ഷേത്രത്തിൽ പൂജ നടത്തണമെന്നും പറഞ്ഞ് സിന്ധു മാസങ്ങൾക്കു മുമ്പു തന്നെ ഓമനയുമായി ചങ്ങാത്തം കൂടിയിരുന്നു. ഈ സമയത്താണ് ഓമനയുടെ മകൻ വിവാഹിതനായത്. മരുമകൾക്ക് ലഭിച്ച സ്വർണം വീട്ടിലുണ്ടെന്ന് സിന്ധുവിന് അറിയാമായിരുന്നു. ക്ഷേത്രത്തിൽ പോകുന്നതിന് സിന്ധു മകനും ഒന്നിച്ച് ഒരു ദിവസം പുലർച്ചെ 5.30 ന് ഓമനയുടെ വീട്ടിലെത്തി. മകനെ തന്ത്രപൂർവം ഓമനയുടെ വീട്ടിൽ സിന്ധു ഒളിപ്പിച്ചു. മകൻ തിരികെ വീട്ടിലേക്കു പോയി എന്നാണ് ഇവർ ഓമനയെ ധരിപ്പിച്ചത്. തുടർന്ന് ഓമനയുമൊന്നിച്ച് വാഹനത്തിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട സിന്ധു ഇടയ്ക്ക് അടിയന്തരാവശ്യം പറഞ്ഞ് വാഹനത്തിൽ നിന്നും ഇറങ്ങി. ഈ സമയം ഓമനയുടെ വീടിനുള്ളിൽ പതിയിരുന്ന മകൻ ആഭരണങ്ങൾ മോഷ്ടിച്ച ശേഷം വീട്ടിന്റെ പിൻവാതിൽ തുറന്ന് പുറത്തിറങ്ങി. മോഷണം വിജയകരമായി നടത്തിയെന്നു വ്യക്തമായി മനസിലാക്കിയ സിന്ധു ഒന്നുമറിയാത്ത ഭാവത്തിൽ പിന്നീട് ക്ഷേത്രത്തിലെത്തി ഓമനയോടൊപ്പം കൂടി.
തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ഓമന മനസിലാക്കുന്നത്. ഇതിനുപിന്നിൽ സിന്ധുവിന് പങ്കുണ്ടെന്ന് വ്യക്തമായതിനാൽ പെരുനാട് പൊലീസിൽ പരാതി നൽകി. സദാശിവൻ ആയിരുന്നു അന്ന് പെരുനാട് എസ്.ഐ. ഓമനയുടെ പരാതി ഗൗനിക്കാതെ ക്ഷുഭിതനായി സംസാരിച്ച എസ്.ഐ, സിന്ധുവാണ് പണം അപഹരിച്ചത് എന്നതിന് എന്താണ് തെളിവ് എന്നാരാഞ്ഞു. കൂടാതെ, കളവുപറഞ്ഞാൽ കരണക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചുപോയ ഓമന ഇക്കാര്യം പരിചയക്കാരോട് പറയുകയും അവരുടെ ഉപദേശത്തെ തുടർന്ന് എസ്.ഐക്കെതിരെ ആഭ്യന്തരമന്ത്രി, ഡി.ജി.പി, ഐ.ജി, എസ്പി എന്നിവർക്ക് പരാതി നൽകുകയും ചെയ്തു.
ഇതേ തുടർന്ന് അന്വേഷണം വടശേരിക്കര സി.ഐക്ക് കൈമാറി. എന്നാൽ സി.ഐയുടെ പക്കൽനിന്നും വിചിത്രമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ഓമന പറഞ്ഞു. മോഷണം സംബന്ധിച്ച് ഓമന പറയുന്നത് കള്ളമാണെന്നായിരുന്നു സി.ഐയുടെ വാദം. ഒടുവിൽ സിഐ ഓമനയെ നുണപരിശോധനയ്ക്ക് വിധേയയാക്കാൻ ശ്രമിച്ചു. ഇതിനുള്ള സമ്മതപത്രം ഓഗസ്റ്റ് 10 ന് സി.ഐ ഓമനയിൽനിന്നും എഴുതി വാങ്ങി. ഇതിനോടകം തന്നെ മോഷണ വാർത്ത പെരുനാട്, ചിറ്റാർ, സീതത്തോട് മേഖലയിൽ ഏറെ പ്രചരിച്ചു കഴിഞ്ഞിരുന്നു. ഓഗസ്റ്റ് 12 ന് എക്സ് സൈനിക് കിസാൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് ചിറ്റാർ പ്രസന്നൻ പത്തനംതിട്ടയിലുള്ള ഒരു ജൂവലറിയിൽ നിന്നും സിന്ധു ഇറങ്ങിവരുന്നത് കണ്ടു. ജൂവലറി ഉടമയുമായി ബന്ധപ്പെട്ടപ്പോൾ ആഭരണം വിൽക്കാനാണ് സിന്ധു എത്തിയതെന്നു മനസിലായി. അടുത്ത ദിവസം പ്രസന്നൻ ഓമനയെയും കൂട്ടി എസ്പിയെ കണ്ട് പരാതി സമർപ്പിച്ചു. എസ്പിയുടെ നിർദേശമനുസരിച്ച് ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സിന്ധു തന്നെയാണ് പണം അപഹരിച്ചതെന്നു കണ്ടെത്തി. അങ്ങനെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് റിമാൻഡു ചെയ്തു.
പത്തനംതിട്ടയിലെ രണ്ടു ജൂവലറികളിലായാണ് സ്വർണം വിറ്റത്. ആദ്യത്തെ ജൂവലറിയിൽ 22 പവൻ ആഭരണവും രണ്ടാമത്തെ ജൂവലറിയിൽ ആറുപവന്റെ സ്വർണവുമാണ് വിറ്റത്. കേരളമെമ്പാടും ശാഖകളുള്ള രണ്ടാം ജൂവലറിയിൽ വിറ്റ സ്വർണത്തിന്റെ ബില്ല് ലഭ്യമായിട്ടുണ്ട്. പ്രതിയും ഇക്കാര്യം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതുവരെ ഓമനയ്ക്ക് തിരികെ ലഭിച്ചത് എട്ടുപവനും 12,000 രൂപയും മാത്രമാണ്. ബാക്കി പൊലീസ് ഒതുക്കി തീർത്തതായി ഓമന ആരോപിക്കുന്നു. 28 പവൻ എന്നത് എഫ്.ഐ.ആറിൽ 18 പവനായി തിരുത്തിയെഴുതുകയും ചെയ്തുവത്രേ. 22 പവൻ കവർന്നുവെന്ന് സിന്ധുവും സമ്മതിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഇത് കണക്കിലെടുക്കാതെ പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനാൽ മറ്റൊരു ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഓമനയുടെ ആവശ്യം.
കേസ് അട്ടിമറിക്കാനാണ് പെരുനാട് എസ്.ഐയായിരുന്ന സദാശിവനും വടശേരിക്കര സി.ഐയും ശ്രമിച്ചതെന്നും മോഷണമുതൽ വാങ്ങാൻ ശ്രമിച്ച പത്തനംതിട്ടയിലെ രണ്ടു ജൂവലറികളെപ്പറ്റിയും അന്വേഷണം നടത്തണമെന്നും ഓമന ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും ഓമന പറഞ്ഞു.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- കോട്ടയം കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് കടകളിൽ മോഷണം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍