ട്രിബ്യൂണൽ വിധി പത്ത് വർഷത്തെ ദുരിത ജീവിതത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിൽ വിളപ്പിൽശാല നിവാസികൾ; ഇനിയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നത് കട്ടായം; അന്തിമ വിജയത്തിനായി പോരാട്ടം തുടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യസംസ്കരണ കേന്ദ്രം പൂട്ടണമെന്ന ദേശീയ ഹരിതട്രിബ്യൂണലിന്റെ വിധി, ഒരു നിയമസംവിധാനം പുറപ്പെടുവിക്കുന്ന ഉത്തരവ് എന്നതിനപ്പുറം ഒരു ജനത ഊണും ഉറക്കവുമില്ലാതെ ഇച്ഛാശക്തിയുടെ പിൻബലത്തിൽ പിടിച്ചെടുത്ത മനുഷ്യാവകാശമിട്ടാണ് കാണേണ്ടത്. സംസ്ഥാന സർക്കാരിനെയും തിരുവനന്തപുരം കോർപറേഷനെയും പ്രതികളാക്കി വിളപ്പിൽ ശാല സമരസമിതി നൽകിയ പരാതിയിലാണ് ദേശീയ ഹരിതട്രിബ്യൂണിലിന്റ ചെന്നൈ ബഞ്ച് വിളപ്പിൽ ശാലയ്ക്കു വേണ്ടി അനുകൂല വിധിയെഴുതിയത്. വിളപ്പിൽശാല തിരുവനന്തപുരം നഗരത്തിന് മാലിന്യകൂമ്പാരം മാത്രമായപ്പോൾ, മാലിന്യത്തിന്റെ ദുർഗന്ധവും പകർച്ചവ്യാധികളും ഇല്ലാതെ, മൂക്കുകൾ തുറന്ന് പിടിച്ച് നിങ്ങളെ പോലെ ഈ നാട്ടിൽ ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ടെന്ന് വിളപ്പിൽശാല നഗരവാസികളെ ഓർമിപ്പിക്കുക കൂടിയാണ് ഈ ഉത്തരവിലൂടെ.
വർഷങ്ങളായുള്ള വിളപ്പിൽ ശാലയുടെ പോരാട്ടം വിജയതീരമണിഞ്ഞപ്പോൾ ഉൽസവ പ്രതീതിയിലായിരുന്നു നാട്ടുകാർ. മധുരം വിളമ്പിയും നൃത്തം വച്ചും വിളപ്പിൽശാല സമരപന്തലിനു മുന്നിൽ സന്തോഷം പ്രകടിപ്പിച്ചപ്പോൾ, ജാതി-രാഷ്ട്രീയ വേലിക്കെട്ടുകൾ ഇല്ലാതെ ഏകലക്ഷ്യം വിജയിച്ചതിന്റെ സന്തോഷം കൂടിയാണ് ജനങ്ങൾ പങ്ക് വച്ചത്. പ്രകൃതിരമണീയമായ വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് വാർത്തകളിൽ ഇടം പിടിച്ചത് മാലിന്യ പ്രശ്നത്തിന്റെ പേരിൽ നടക്കുന്ന ജനകീയ സമരങ്ങളുടെ പേരിലാണ്. എന്നാൽ സർക്കാരും നഗരസഭയും വിളപ്പിൽശാലയെ മാലിന്യക്കുഴിയായി മാത്രം കാണാൻ തുടങ്ങിയതോടെയാണ് കോടതിയിലേക്ക് ജനങ്ങൾ എത്തുന്നത്.
വിളപ്പിൽശാലയുടെ പേരിൽ സമരസമിതി നേതാക്കളായ ശോഭനാകുമാരി, എം.ആർ.ബൈജു, വള്ളിമംഗലം ചന്ദ്രൻ, അസീസ് എന്നിവർ മരണം വരെ നിരാഹാരമെന്ന സമരമുറയിൽ ഉറച്ച് നിന്നതോടെയാണ് വിളപ്പിൽശാല ദേശീയശ്രദ്ധയിലേക്ക് ഉയർന്നത്. സ്ത്രീകളും കുട്ടികളും വയോധികജനങ്ങളും ഒരേ മനസോടെ സമരത്തിൽ പങ്കെടുത്തതോടെ സർക്കാരിനും ജില്ലാ ഭരണകൂടത്തിനും ഇവർക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു. ഇന്നലെ രാവിലെയാണ് വർഷങ്ങളായി ഇവർ പ്രതീക്ഷിക്കുന്ന വിധി എത്തുന്നത്. പിന്നീട് പായസം വയ്ക്കാനും മധുരപലഹാരങ്ങൾ വിതരണം ചെയ്യാനുമുള്ള ധൃതിയിലായിരുന്നു വീട്ടമ്മമാർ. സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ചെറുപ്പക്കാർ പടക്കം പൊട്ടിച്ചും ലഡുവിതരണം നടത്തിയും കോടതി വിധി ആഘോഷിച്ചു.
വിളപ്പിൽശാലയുടെ ദുരിതജീവിതത്തിന് പത്തു വർഷത്തിലേറെ പഴക്കമുണ്ട്. നഗരമാലിന്യങ്ങൾ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയനേതാക്കളുടേയും അനുമതിയോടെയാണ് വിളപ്പിൽ ശാലയിലേക്കെത്തിച്ചത്. വിളപ്പിൽശാലയിലെ കുടിവെള്ളവും ശുദ്ധവായുവും ദുർഗന്ധത്താലും മാലിന്യത്താലും മലിനമായപ്പോഴും ആരും ഇവരെ കണ്ടില്ലെന്ന് നടിച്ചിരുന്നു. ദുരിതങ്ങളുടേയും പ്രാരാബ്ദങ്ങളുടെ നടുവിലും സമരത്തെ നെഞ്ചോട് ചേർത്ത ഇവർക്ക് കോടതിവിധി ഒരു മധുരപ്രതികാരം കൂടിയാണ്.
വി ശിവൻകുട്ടി എംഎൽഎ തിരുവനന്തപുരം മേയറായിരിക്കുമ്പോഴാണ് മാലിന്യ പ്ലാന്റിന് വിളപ്പിൽശാല പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിൽ സ്ഥലം കണ്ടെത്തുന്നത്. ആദ്യ കാലത്ത് ചവർ സംസ്കരണം സ്വകാര്യ കമ്പനിയായ പോബ്സൺ ആയിരുന്നു നടത്തിയിരുന്നത്. പിന്നീട് അവർ പദ്ധതിയിൽ നിന്ന് പിന്മാറിയപ്പോൾ കേന്ദ്രസർക്കാർ സ്ഥാപനമായ സി.ഇ.ഡി(സെന്റർ ഫോർ എൺവയോൺമെന്റൽ ഡെവലപ്മെന്റ്) ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇവരുടെ നിയന്ത്രണത്തിലാണ് സംസ്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പൂന്തോട്ടം നിർമ്മിക്കാനാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ പത്ത് വർഷങ്ങൾക്ക് മുമ്പ് വിളപ്പിൽശാലയിലെ കണികാണും കുന്നെന്ന മനോഹരമായ കുന്നുകളുടെ മധ്യത്തിലുള്ള താഴ്വര ഏറ്റെടുക്കുന്നത്.
അന്ന് ചില ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും അതിനെയൊക്കെയും കുപ്രചാരണങ്ങൾ കൊണ്ടാണ് അധികാരികൾ നേരിട്ടതെന്ന് സമരസമിതി അംഗമായ ബുർഹാൻ പറയുന്നു. പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളിൽ നഗരത്തിലെ മാലിന്യവുമായി ചവർ ലോറികൾ വരാൻ തുടങ്ങി. ആദ്യം കുറച്ച് വർഷങ്ങളിൽ പ്രശ്നങ്ങൾ ഒന്നും പ്രത്യക്ഷത്തിൽ കണ്ടില്ലെങ്കിലും പിന്നീട് പലവിധ രോഗങ്ങളാൽ പ്രദേശ വാസികൾ ബുദ്ധിമുട്ടാൻ തുടങ്ങിയതോടെയാണ് ചവർ ഫാക്ടറി തങ്ങളുടെ കാലന്മാരാണെന്ന യാഥാർഥ്യം ഇവർ തിരിച്ചറിയുന്നത്. ഒറ്റപ്പെട്ട പ്രതിഷേങ്ങൾ പലതും എങ്ങുമെത്താതെ പോയപ്പോൾ പകർച്ചവ്യാധികളും മറ്റ് മാരകരോഗങ്ങളും വിളപ്പിൽശാലയിലേക്ക് വിളിക്കാതെ വന്ന അതിഥികളായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മാലിന്യം മൂലം കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾ ഉണ്ട്്. എല്ലാ ദുരിതങ്ങളും സഹിച്ച് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ആഗ്രഹത്തെ മുറുകെ പിടിച്ച കുടുംബങ്ങളാണധികവും. മാലിന്യപ്രശ്നങ്ങൾ മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതും പെൺകുട്ടികളുടെ വിവാഹം മുടങ്ങിയതുമാണ് പല കുടുംബങ്ങളെയും വിളപ്പിൽശാലയെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. വിളപ്പിൽശാല നിവാസിയായിരുന്ന ഗംഗാധരൻ താമസം മാറിയത് ഓർക്കുമ്പോഴാണ് പലർക്കും അനുഭവിച്ച് യാതനകളുടെ പ്രയാസം തികട്ടിവരുന്നത്.
ഗംഗാധരന്റെ മൂന്നു പെൺമക്കൾക്കും വിവാഹം സാധ്യമാകാതെ വരുകയും മൂത്ത കുട്ടിക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയും ചെയ്തതോടെയാണ് ഗംഗാധരൻ ചൊവ്വള്ളൂരിൽ നിന്നും കിട്ടിയ വിലക്ക് വസ്തുവും വീടും വിറ്റ് മാറിപ്പോകുന്നത്. സ്ഥലവാസിയായ നെൽസണ്‍ പറയാനുള്ളത് മറ്റൊരു കഥയാണ്. തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു കാലിന് ഇന്ന് സ്വാധീനമില്ലാത്ത അവസ്ഥയിലാണുള്ളത്. സമരസമിതി നേതാവായ അനിലിന്റെ മൂന്നര വയസ്സുള്ള മകനാകട്ടെ ഛർദിയും ശ്വാസം മുട്ടലും ഒഴിഞ്ഞ ഒരു നേരം പോലും ഇല്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പ്രദേശ വാസികളുടെ ജല സ്രോതസ്സായിരുന്ന മീനമ്പള്ളി തോട് ഇന്ന് വിഷത്തോടായി മാറിയിരിക്കുന്നു. ഫാക്ടറിയിൽ കൂട്ടിയിട്ടിരിക്കുന്ന ചവറുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന കറുത്തു കൊഴുത്ത ലായനി ദുർഗന്ധം പരത്തി ഒഴുകിയെത്തുന്നത് ഈ തോട്ടിലേക്കാണ്. എന്നാലും കോടതിയുടെ ഉത്തരവ് അനുസരിച്ച് സർക്കാർ മാലിന്യകേന്ദ്രം അടച്ച് പൂട്ടുന്നതുവരെ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം.
വിളപ്പിൽശാലയെ പൂർവസ്ഥിതിയിലാക്കാൻ ടാസ്ക്ഫോഴ്സിനെ നിയോഗിക്കണമെന്നും മറ്റൊരുസ്ഥലത്തേക്ക് പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നും ജനകീയസമിതി ആവശ്യപ്പെടുന്നു. അടുത്തിടെ ട്രിബ്യൂണൽവിധി ഹൈക്കോടതിയും സുപ്രീംകോടതിയും തടഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക ഇല്ലാതില്ല. മാലിന്യസംസ്കരണ പ്ലാന്റും അനുബന്ധ സംവിധാനങ്ങളും എട്ടുമാസത്തിനുള്ളിൽ പൂർണമായും നീക്കണമെന്നും മൂന്നു മാസത്തിനുള്ളിൽ മാലിന്യം നീക്കണമെന്നുമാണ് ട്രിബ്യൂണലിന്റെ ഉത്തരവ് .
Stories you may Like
- അച്ചടക്ക നടപടി റദ്ദാക്കി; എംഎസ്എഫ് ഹരിത നേതാക്കളെ തിരിച്ചെടുത്തു
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- പ്രിൻസിപ്പൽ നിയമനത്തിൽ സർക്കാർ നീക്കത്തിന് തിരിച്ചടി
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്
- കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റം സ്റ്റേ ചെയ്ത സാഹചര്യത്തിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍