ദ്രോഹിച്ചതു മാതൃഭൂമിയിലെ ചില പത്രപ്രവര്‍ത്തകര്‍; മാനേജ്മെന്റിനു പങ്കുണ്ടാവില്ല; മുപ്പതുവര്‍ഷത്തെ സേവനത്തിനിടയില്‍ ദേശതാല്പര്യം മാത്രമേ പരിഗണിച്ചിട്ടുള്ളൂവെന്നു ടി പി സെന്‍കുമാര്‍ മറുനാടന്‍ മലയാളിയോട്
സുനിത ദേവദാസ്
ടി പി സെന്‍കുമാര്‍ കേരളത്തിലെ പ്രമുഖരായ ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളാണ്. മൂന്നുപതിറ്റാണ്ടിന്റെ സര്‍വീസ് ചരിത്രമുള്ള വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഓഫീസര്‍. ഇന്റലിജന്‍സ് വിഭാഗം തലവനായി ചുമതലയേറ്റതിനു ശേഷം കേരളത്തിലെ പലവിഭാഗങ്ങളുടെയും കണ്ണിലെ കരടായി സെന്‍കുമാര്‍ മാറുകയായിരുന്നു. കാരണം, മറ്റൊന്നുമല്ല... മുഖം നോക്കാതെ പല കാര്യങ്ങളിലുമെടുത്ത യുക്തമായ തീരുമാനംതന്നെ. ഐപിഎസ് നേടിയതു ജാതിസര്‍ട്ടിഫിക്കറ്റ് തിരുത്തിയാണെന്ന വിവാദമായിരുന്നു സെന്‍കുമാറിനെ ചുറ്റിപ്പറ്റി ഒടുവില്‍ വന്നത്. തിരുവനന്തപുരത്തെ ചില മാധ്യമപ്രവര്‍ത്തകരാണു തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നാണു സെന്‍കുമാറിന്റെ വിലയിരുത്തല്‍. വിവാദത്തില്‍ എന്താണു സംഭവിച്ചതെന്നു ടി പി സെന്‍കുമാര്‍ മറുനാടന്‍ മലയാളിയോടു വ്യക്തമാക്കുന്നു.
- എന്താണ് സംഭവിച്ചത്? മാതൃഭൂമിക്ക് തെറ്റ് പറ്റിയോ?
അറിയാതെ സംഭവിച്ച ഒരു തെറ്റാണെന്നു കരുതാന്‍ കഴിയില്ല. കാരണം ഈ വാര്‍ത്ത മാതൃഭൂമി ചാനലില്‍ വന്നു തുടങ്ങിയപ്പോള്‍ ഞാന്‍ എനിക്ക് പരിചയമുള്ള ഒരു മുതിര്‍ന്ന റിപ്പോര്‍ട്ടറെ വിളിച്ച് വാര്‍ത്ത തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ ഏത് മാധ്യമവും കാണിക്കുന്ന ഒരു പൊതുമര്യാദയുണ്ട്. എന്നെ വിളിച്ച് കാര്യം എന്താണെന്ന് അനേ്വഷിക്കുന്നത്. അതും അവര്‍ ചെയ്തില്ല. വളരെ ഏകപക്ഷീയമായി വ്യക്തിഹത്യ നടത്തണം എന്ന കൃത്യമായ ഉദ്ദേശത്തോടുകൂടി തന്നെയാണ് അവര്‍ വാര്‍ത്ത കൊടുത്തത്. ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ ഞാനത് തെറ്റായ വാര്‍ത്തയാണ് തിരുത്തണം എന്നു പറഞ്ഞിട്ടും മാതൃഭൂമി പത്രത്തിന്റെ പിറ്റേ ദിവസത്തെ ഒന്നാം പേജില്‍ അതേ വാര്‍ത്ത അച്ചടിച്ച് വന്നു. മാതൃഭൂമിക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തെറ്റ് പറ്റിയതല്ല. തെറ്റായ ഉദ്ദേശത്തോട് കൂടി, തെറ്റായ രീതിയില്‍, വേണമെന്ന് കരുതി വാര്‍ത്ത കൊടുക്കുക തന്നെയായിരുന്നു.
- ആരാണ് ഇതിന് പിന്നില്‍? എന്താണ് അവരുടെ ഉദ്ദേശം?
ചില മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് ഇതിന് പിന്നില്‍. മാതൃഭൂമി എന്ന സ്ഥാപനം ഇതിന് പുറകിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ സ്വന്തം താല്‍പ്പര്യമനുസരിച്ച് നല്കിയ വാര്‍ത്തയാണിത്. ഇക്കൂട്ടര്‍ പലപ്പോഴും സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് ചിലരെ പൊക്കുകയും ചിലരെ താഴ്ത്തുകയുമൊക്കെ ചെയ്യാറുണ്ട്. ഞാനത്തരം പ്രശസ്തി ദാഹിയല്ലാത്തത് കൊണ്ട് ഇവരുടെയൊന്നും താല്പ്പര്യങ്ങള്ക്കുനിന്നു കൊടുക്കാറില്ല. ആത്മാര്‍ത്ഥമായി കൃത്യ നിര്‍വഹണം നടത്തുക എന്നതില്‍ മാത്രമാണ് എന്റെ ശ്രദ്ധ. അല്ലാതെ ഒരിക്കലും ഞാന്‍ ഇത്രയിത്ര കാര്യങ്ങള്‍ ചെയ്തു എന്നോ ഇനിയും ഇത്ര ചെയ്യുമെന്നോ വിളിച്ച് പറയാറില്ല. പത്രക്കാരെകൊണ്ട് പറയിപ്പിക്കാറുമില്ല. ഈ വാര്‍ത്ത കൊടുക്കുന്നവരുള്പ്പെടെയുള്ള വളരെ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആഢംബര ജീവിതം നയിക്കുന്നവരാണ്. അവരുടെ ജീവിത രീതി ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണിത്. അവര്‍ കമ്പനി കൂടുന്നു. മദ്യപിക്കുന്നു. അവിടെ വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു.
- മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിക്കുകയാണോ? സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ ധാരാളമില്ലേ?
സത്യസന്ധരായ ആത്മാര്‍ഥതയുള്ള പത്രപ്രവര്‍ത്തകരാണ് കൂടുതലും. ഞാന്‍ പറഞ്ഞത് വിരലിലെണ്ണാവുന്നവരെ കുറിച്ച് മാത്രമാണ്. ഈ വാര്‍ത്ത വന്നപ്പോള്‍ ധരാളം മാധ്യമപ്രവര്‍ത്തകര്‍ എന്നെ വിളിച്ചു. ഞങ്ങളെല്ലാം അങ്ങയോടൊപ്പമാണ് എന്നു പറഞ്ഞു. മാതൃഭൂമിയുടെ ഈ വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു എന്നാണവര്‍ പറഞ്ഞത്. അല്ലെങ്കില്‍ തന്നെ എന്തൊരു നാണം കെട്ട വാര്‍ത്തയാണത്. ഒരു ഊമ പരാതിയിലാണ് ഇതിന്റെയൊക്കെ തുടക്കം. ഊരും പേരുമില്ലാത്ത ഒരു പരാതി മുഖവിലക്കെടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്നതിന്റെ യുക്തിയെന്താണ്? അങ്ങനെയെങ്കില്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലും ശത്രുതയുണ്ടെങ്കില്‍ പല പേരിലും വിലാസത്തിലും നൂറു പരാതി വേണമെങ്കിലും കൊടുക്കാമല്ലോ? ഏത് പരാതിയെക്കുറിച്ചും പ്രാഥമികാനേ്വഷണം നടത്തുമ്പോള്‍ പരാതിക്കാരനെ കണ്ടെത്തും. പരാതിക്കാരനെ വെളിപ്പെടുത്തിയില്ലെങ്കിലും ഒരു യഥാര്‍ഥ വ്യക്തി ഉണ്ടെങ്കിലല്ലേ പരാതിയുടെ ഉദ്ദേശം മനസിലാവൂ.
വാര്‍ത്തയെക്കുറിച്ച് കൃത്യമായ അറിവില്ലായ്മ കൊണ്ട് ചില വാര്‍ത്തകളൊക്കെ സംഭവിക്കാറുണ്ട്. അത് പത്രപ്രവര്ത്തകന് പറ്റുന്ന മനുഷ്യസഹജമായ തെറ്റാണ്. എന്നാല്‍ മാതൃഭൂമിയുടെ ഈ വാര്‍ത്ത ബോധപൂര്‍വ്വം വ്യക്തിഹത്യ നടത്താന്‍ വേണ്ടി കെട്ടിച്ചമച്ചെടുത്തതാണ്.
- ശത്രുക്കള്‍ ധാരാളമുണ്ടാകുമല്ലോ? ആരൊക്കെയാണ് ശത്രുക്കള്‍? ആരാണ് താങ്കളെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍
ശത്രുക്കളുടെ കാര്യമൊന്നും പറയാതിരിക്കുകയാണ് ഭേദം. എല്ലാ മേഖലയിലും ധാരാളമുണ്ട്. സുപ്രീംകോടതിയില്‍ എനിക്കെതിരെ ഏകദേശം അമ്പതോളം കേസുകളുണ്ട്. നിരവധി സ്ത്രീപീഡനക്കേസുകള്‍ ഞാനനേ്വഷിച്ചിട്ടുണ്ട്. അതുമുഖാന്തിരമുണ്ടായ ശത്രുക്കള്‍ ധാരാളമുണ്ട്. ഒരു പ്രത്യേക കേസ് അനേ്വഷിക്കുമ്പോള്‍ ഒരു മാധ്യമസുഹൃത്ത് എന്നോടു പറഞ്ഞു, ചിലര്‍ അയാളെ സമീപിച്ചിരുന്നു. ആ കേസില്‍ ഞാന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തുകൊടുത്താല്‍ മൊത്തം തുകയുടെ പത്തുശതമാനം എനിക്കു തരാമെന്ന്. പത്തുശതമാനമെന്നുവച്ചാല്തന്നെ കോടികള്‍ വരും. എനിക്ക് 56 വയസായി. സര്‍വ്വീസില്‍ 30 വര്‍ഷമായി. ഇന്നേവരെ ഒരു തരത്തിലുമുള്ള പ്രലോഭനങ്ങള്‍ക്കും വഴങ്ങേണ്ടിവന്നിട്ടില്ല. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ല. പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ല. ധാരാളം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഞാന്‍ അനേ്വഷിച്ചിട്ടുണ്ട്. എല്ലാറ്റിലും സംസ്ഥാന താല്പര്യത്തിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കിയത്.
- തീവ്രവാദക്കേസുകളും ദേശവിരുദ്ധ കുറ്റകൃത്യങ്ങളും അനേ്വഷിക്കുമ്പോഴുള്ള അനുഭവങ്ങള്‍ എന്തൊക്കെയാണ്?
കേരളം വളരെ അപകടകരമായ ഒരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പുറമേ നാം കാണുന്ന കേരളമല്ല യഥാര്‍ഥ കേരളം. ഈ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല കേസുകളിലുമെന്നപോലെ മലയാളികളുള്‍പ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ധാരാളം ഉണ്ടാകുന്നുണ്ട്. പല സംഘടനകളുടെ പേരില്‍ പല രീതിയില്‍ നിശബ്ദമായി കൃത്യമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ അതിരൂക്ഷമായ ഒരപകടാവസ്ഥ രൂപപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. കോഴിക്കോടുനിന്നും റെയ്ഡ് ചെയ്യുകയും നിരോധിക്കുകയും ചെയ്ത ദഅ#്വത്തും ജിഹാദും എന്ന പുസ്തകം പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന പല സംഭവങ്ങളും പ്രവര്‍ത്തനങ്ങളും അടിത്തട്ടില്‍ ആരുമറിയാതെ നടക്കുന്നുണ്ട്. ആരും ഇത്തരം കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല എന്നതാണ് സങ്കടകരമായ വസ്തുത.
- പ്രബുദ്ധ കേരളം എന്ന് നാം അഭിമാനത്തോടെ കരുതുന്ന നമ്മുടെ നാട്ടില്‍ ജാതിയും മതവും വര്‍ഗീയതയും അസമത്വവുമൊക്കെ തിരിച്ചുവരുന്നുണ്ടോ? ശത്രുവിനെ തോല്പിക്കാന് ജാതി പോലും ഉപയോഗിക്കുന്ന രീതിയിലേക്ക് മലയാളികള്‍ തരം താഴുന്നുണ്ടോ?
കേരളത്തില്‍ എന്നും ജാതീയത ഉണ്ടായിരുന്നു. എന്റെ കസേരയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളാണ് ഇരിക്കുന്നതെങ്കില്‍ തീവ്രവാദവും വിധ്വംസകപ്രവര്ത്തനും മറ്റുമായി ബന്ധപ്പെട്ട് ചില മതസമൂഹത്തില്പ്പെട്ടവര്ക്കെതിരെ നടപടിയെടുക്കുമ്പോള്‍, സ്ഥാപിതതാത്പര്യക്കാര്‍ക്ക് അയാള്‍ സവര്‍ണ ഫാസിസത്തിന്റെ വക്താവാണെന്ന് കുറ്റപ്പെടുത്താന്‍ കഴിയുമായിരുന്നു. ഞാനിരിക്കുമ്പോള്‍ അങ്ങനെ പറയാന്‍ കഴിയില്ല. അതുകൊണ്ട് ശത്രുക്കള്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കും.
ജാതീയത എല്ലാക്കാലത്തുമുണ്ട്. ചിലയിടങ്ങളില്‍ വളരെ കൂടുതലാണ്. ചില സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വലിയതോതില്‍ ജാതീയവേര്തിരിവും ചിന്തകളും നിലനില്‍ക്കുന്നുണ്ട്. ഞാന്‍ കലാഭവന്‍ മണിയെക്കുറിച്ച് വെറുതെ നടത്തിയ ഒരു പരാമര്‍ശം പോലും വലിയ വിവാദമായിട്ടുണ്ട്. വളരെ താഴ്ന്നനിലയില്‍ നിന്നും കഠിനാദ്ധ്വാനംകൊണ്ട് മാത്രം ഉയര്‍ന്നുവന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്‍ കലാഭവന്‍ മണിയെക്കുറിച്ച് പരാമര്‍ശിച്ചത്.
ജാതിസംവരണം ഇന്നും നമ്മുടെ നാട്ടില്‍ ആവശ്യമുണ്ട്. കാരണം, ചരിത്രപരമായ നിരവധി കാരണങ്ങള്‍കൊണ്ട് എല്ലാതരത്തിലും പിന്നോക്കാവസ്ഥയില്‍ നിലനില്‍ക്കുന്ന ജാതിവിഭാഗങ്ങള്‍ ധാരാളമുണ്ട്. പെട്ടെന്നൊരു ദിവസം ഇന്നുമുതല്‍ നിങ്ങളും ഞങ്ങളെപ്പോലാകൂ എന്നു പറഞ്ഞാലൊന്നും ഈ പ്രശ്നം തീരില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ ഇന്നും ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഒരു തുണ്ട് ഭൂമിക്കുവേണ്ടിയാണ്. ഭൂമി, തൊഴില്‍, മൂലധനം എന്നിവയില്‍ പിന്നോക്കക്കാരുടെ കൈയ്യില്‍ തൊഴില്‍ ചെയ്യാനുള്ള മനസ് മാത്രമേയുള്ളു. ഭൂമിയുമില്ല, മൂലധനവുമില്ല
എത്ര സംവരണം നല്‍കിയിട്ടും ഇന്നേവരെ ഒരു പിന്നോക്കക്കാരനും മുന്നോക്കക്കാരനൊപ്പം എത്തിയിട്ടില്ല. ഇന്‍കംടാക്സ് നല്കുന്നവരുടേയോ വ്യാവസായികളുടെയോ ലിസ്റ്റ് എടുത്ത് പരിശോധിച്ചാല്‍ അതില്‍ മിക്കവാറും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരൊറ്റയാളെയും കണ്ടെത്താന്‍ കഴിയില്ല.
നൂറു തലമുറകളോളം ശാരീരികാദ്ധ്വാനം മാത്രം ചെയ്ത് ജീവിച്ചവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ ഇനിയും കാലങ്ങളെടുക്കും. ഒരു തലമുറകൊണ്ടോ രണ്ടുതലമുറകൊണ്ടോ അതു സാധിക്കണമെന്നില്ല. എല്ലാവരും മനുഷ്യരാണ്, തുല്ല്യരാണ് എന്നൊന്നും പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. സംവരണം കിട്ടേണ്ടവര്‍ക്ക് അത് കിട്ടിയേ തീരൂ. എന്നാല്‍ ചില പ്രത്യേക ജോലികള്‍ക്ക് സംവരണത്തിലുപരിയായി കഴിവ് മാത്രം അടിസ്ഥാനപ്പെടുത്തി നിയമനം നടത്തേണ്ടി വരും.
- പുതിയ വിവാദങ്ങളെയും വാര്‍ത്തകളേയും എങ്ങനെ കാണുന്നു? വ്യക്തിപരമായി ഇതിനെയൊക്കെ എങ്ങനെയാണ് വിലയിരുത്തുന്നത്?
എന്നെ ജാതി സംവരണത്തിലേക്കും വാര്ത്തയിലേക്കുമൊക്കെ ചില പത്രപ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം തള്ളിയിട്ടതാണ്. സത്യാവസ്ഥ അറിഞ്ഞുകൊണ്ട് മന:പൂര്‍വ്വം എന്നോടുള്ള വിരോധം തീര്‍ക്കാനും അപമാനിക്കാനുമാണ് അവരതു ചെയ്തത്. എന്നാല്‍ വായനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സഹപ്രവര്‍ത്തകരുടെയും പ്രതികരണം എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. രണ്ടുമൂന്നു ദിവസമായി എന്റെ ഫോണിലേക്കുവരുന്ന കോളുകള്‍ അതിന്റെ തെളിവാണ്. വരുന്ന മുഴുവന്‍ കോളുകളും അറ്റന്‍ഡ് ചെയ്യാന്‍ പോലും കഴിയുന്നില്ല. രാത്രി വൈകിയും ആളുകള്‍ വിളിച്ച് പിന്തുണയറിയിക്കുന്നു.
സാധാരണ ഏതെങ്കിലുമൊരു മാധ്യമം ഒരു വാര്‍ത്തകൊടുത്താല്‍, ആ വാര്‍ത്ത തെറ്റാണെന്നു തെളിഞ്ഞാല്‍ വാര്‍ത്ത കൊടുത്തവര്‍തന്നെ തിരുത്തട്ടെ എന്ന സമീപനമാണ് മറ്റു മാധ്യമങ്ങള്‍ സ്വീകരിക്കാറ്. എന്നാല്‍ മാതൃഭൂമിയില്‍ എനിക്കെതിരെ വാര്‍ത്ത വന്നപ്പോള്‍ മറ്റ് മാധ്യമങ്ങള്‍ ആ വാര്‍ത്ത തിരുത്താന്‍ തയ്യാറായി. അതിലെനിക്ക് സന്തോഷമുണ്ട്. പിന്തുണച്ച എല്ലാവര്ക്കും നന്ദി.
മാതൃഭൂമിക്ക് ഞാന്‍ നോട്ടീസയച്ചിട്ടുണ്ട്. അതില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അവര്‍ ചെയ്യുന്നില്ലെങ്കില്‍, തിരുത്താന്‍ തയ്യാറല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികളുമായി ഞാന്‍ മുന്നോട്ടു പോകും. സ്വഭാവഹത്യയും വ്യക്തിഹത്യയും അറിഞ്ഞുകൊണ്ട് സങ്കുചിത താത്പര്യത്തോടെ ചെയ്യുന്നത് ഒരു മാധ്യമത്തിനും ഭൂഷണമല്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍