ചട്ടം ലംഘിച്ച് സ്വന്തക്കാരെ ജയിപ്പിച്ചു; സഭയും പാർട്ടിയും ഇടപെട്ട കോട്ടയം പ്രസ് ക്ളബ് തെരഞ്ഞെടുപ്പ് കോടതിയിലേക്ക്; പത്രപ്രവർത്തക രാഷ്ട്രീയം പുരോഗമിക്കുന്നത് ഇങ്ങനെ!
കെ വി നിരഞ്ജൻ
കോട്ടയം: എല്ലാ സംഘടനകളുടെയും പുഴുക്കുത്തുകൾ ചികഞ്ഞെടുക്കുന്നവരാണ് മാദ്ധ്യമപ്രവർത്തകർ. എന്നാൽ വൻ കിട ക്ളബുകൾപോലും നാണിച്ചുപോകുന്ന അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും കഥകളാണ് കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ള്യു.ജെ) ജില്ലാ കമ്മറി ഓഫീസുകളായ പ്രസ്ക്ളബുകളിൽനിന്ന് പുറത്തുവരുന്നത്. സർക്കാർഫണ്ടും, വ്യാപാരി വ്യവസായികളിൽനിന്നുള്ള വൻ പിരിവും മറ്റുമായി കോടികൾ മറയുന്ന വേദികളായി പ്രസ്ക്ളബുകൾ മാറിയതോടെ യൂണിയൻ പിടക്കാൻ കടുത്ത മൽസരമാണ് നടക്കുന്നത്. കോട്ടയം പ്രസ്ക്ളബ് പിടിക്കാൻ പള്ളിയും പാർട്ടിക്കാരുംവരെ ഇടപെട്ടതായാണ് ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകൾ ആരോപിക്കുന്നത്.
കെ.യു.ഡബ്ള്യു.ജെയുടെ നിയമവും ചട്ടങ്ങളുമൊക്കെ കാറ്റിൽ പറത്തി കോട്ടയം ജില്ലാ കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പാണ് വിഭാഗീയത രൂക്ഷമാക്കിയത്. ഇത് റദ്ദാക്കണമെന്ന ആവശ്യവുമായി എതിർവിഭാഗം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയെ സമീപിച്ചതോടെ വിഷയം നിയമപ്രശ്നത്തിലേക്കു നീങ്ങുകയാണ്. സംസ്ഥാന കമ്മിറ്റി ന്യായമായ നിലപാടെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എതിർ വിഭാഗത്തിന്റെ തീരുമാനം. പുറെമെനിന്ന് നോക്കുമ്പോൾ ഏറെ കൗതുകകരവും അസംബദ്ധവുമായി തോനുന്ന ഒന്നാണ് പത്രപ്രവർത്തക യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ. ഇവിടെ ദേശാഭിമാനിയും മനോരമായും ഒന്നാവും! മനോരമ ലേഖകന് മനോരമയിലെ തന്നെ സഹപ്രവർത്തകൾ പാര പണിയും.അത്തരത്തിലൊന്നാണ് കോട്ടയത്ത് നടന്നത്്.
മറ്റു ജില്ലകൾക്കൊപ്പം കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് ഓഗസ്റ്റ് 18ന് നടന്ന തെരഞ്ഞെടുപ്പാണ് വിവാദത്തിലായത്. കെ.യു.ഡബ്ള്യു.ജെ കോട്ടയം ജില്ലാ കമ്മിറ്റിതന്നെയാണ് കോട്ടയം പ്രസ് ക്ളബിന്റെ ഭരണസമിതിയും. സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹി സ്ഥാനത്തേക്ക് ഒരാൾ തുടർച്ചയായി രണ്ടു തവണയിലധികം വരാൻ പാടില്ലെന്നാണ് കേരള പത്രപ്രവർത്തക യൂണിയന്റെ ബൈലോ അനുശാസിക്കുന്നത്. സ്ഥാനമൊഴിഞ്ഞ സംസ്ഥാന ട്രഷററും മലയാള മനോരമ കോട്ടയം യൂനിറ്റ് ചീഫ് സബ് എഡിറ്ററുമായ ബി. ജ്യോതികുമാർ സംസ്ഥാന വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഇക്കാര്യം പ്രത്യകേം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
എന്നാൽ, ചട്ടങ്ങൾ മറികടന്ന് മംഗളം കോട്ടയം ബ്യൂറോ ചീഫും നിലവിലെ സെക്രട്ടറിയുമായ ഷാലു മാത്യു മൂന്നാം തവണയും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിരുന്ന കൈരളി ടി.വി ബ്യൂറോ ചീഫ് ടി.പി പ്രശാന്ത് സൂക്ഷ്മപരിശോധനാവേളയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി ജില്ലാ വരണാധികാരി ജയ്സൺ ജോസഫിനു പരാതി നൽകിയെങ്കിലും തള്ളിപ്പോവുകയായിരുന്നു. ഷാലു മാത്യു ആദ്യ തവണ സെക്രട്ടറിയുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു നിലവിലെ ഭരണസമിതിയുടെ അടുപ്പക്കാരനായ ജില്ലാ വരണാധികാരിയുടെ നിലപാട്. ഇതിനെതിരെ ഒരു വിഭാഗം കോട്ടയം യൂനിറ്റ് സംസ്ഥാന വരണാധികാരിക്കു പരാതി നൽകിയെങ്കിലും ജില്ലാ വരണാധികാരിയാണു പരമാധികാരിയെന്നു പറഞ്ഞ് അദ്ദേഹവും കൈമലർത്തിയതായി കെ.യു.ഡബ്ള്യൂ.ജെയുടെ സജീവപ്രവർത്തകരായ കോട്ടയത്തെ ഒരു സംഘം മാദ്ധ്യമപ്രവർത്തകർ ഒപ്പിട്ട് സംസ്ഥാന കമ്മിറ്റിക്കു സമർപ്പിച്ച പരാതിയിൽ പറയുന്നു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16ന് കാസർകോട്ട് ചേർന്ന സംയുക്ത നിർവാഹക സമിതിയിൽ പരാതി ചില അംഗങ്ങൾ ഉന്നയിച്ചങ്കെിലും പുതുതായി സ്ഥാനമേൽക്കുന്ന പ്രസിഡന്റും ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ. പ്രേമനാഥ് നിലപാടെടുക്കുകയായിരുന്നു. കോട്ടയത്ത് വ്യക്തമായ ചട്ടലംഘനമാണുണ്ടായതെന്ന് ചില സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പരസ്യമായും ചിലർ രഹസ്യമായും നടത്തിയ അഭിപ്രായ പ്രകടനത്തിനൊപ്പം പുതിയ പ്രസിഡന്റ് പി.എ അബ്ദുൽ ഗഫൂറും (മാദ്ധ്യമം) ജനറൽ സെക്രട്ടറി സി.നാരായണനും ( മാതൃഭൂമി) എതിർവിഭാഗത്തോട് അനുഭാവം പുലർത്തുന്നവരാണെന്നതാണ് ഷാലുവിനെയും സംഘത്തെയും കുഴക്കുന്നത്. കോട്ടയത്ത് ഗഫൂറിന്റെയും നാരായണന്റെയും പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് റോബിന്റെ പാനലായിരുന്നു.
ഷാലുവിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.പി റജി മാദ്ധ്യമം ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് . മാദ്ധ്യമം ജേണലിസ്റ്റ് യൂണിയന്റെയും ദേശാഭിമാനി ജേണലിസ്റ്റ് യൂനിയന്റെയും സ്ഥാനാർത്ഥികളായാണ് ഗഫൂറും ,സി. നാരായണനും കെ.യു.ഡബ്ള്യു.ജെ ഭാരവാഹികളായി ജയിച്ചുകയറിയത്. ഇവരുടെ എതിർസ്ഥാനാർത്ഥികളായിരുന്ന ബോബി എബ്രഹാമിനും എൻ. പത്മനാഭനുമൊപ്പമായിരുന്നു ഷാലു മാത്യുവിന്റെ പാനൽ. കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. മനോജ്, ദേശാഭിനാനി ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റായിരുന്നെങ്കിലും കോട്ടയം പ്രസ് ക്ളബിൽ പകുതിയോളം വരുന്ന മലയാള മനോരമ അംഗങ്ങളുടെ പിന്തുണ ലാക്കാക്കി ബോബി എബ്രഹാമിന്റെ പാനലിനൊപ്പമാണു നിന്നിരുന്നത്. സംസ്ഥാന കമ്മിറ്റിയിൽ നിർണായക പ്രാതിനിധ്യമുള്ള ദേശാഭിമാനി അംഗങ്ങളെ സ്വാധീനിച്ച് ഷാലു മാത്യുവിനെതിരായ പരാതി മുക്കാൻ മനോജ് കാസർകോട്ട് ശ്രമം നടത്തിയിരുന്നെങ്കിലും ഭൂരിപക്ഷവും ഒപ്പം നിൽക്കാൻ തയാറായിരുന്നില്ല. ശനിയാഴ്ച തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയാവുമെന്നാണ് അറിയുന്നത്.
നാളുകളായി കോട്ടയം പ്രസ് ക്ളബിൽ ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഒരു വിഭാഗം ഏകപക്ഷീയമായി കാര്യങ്ങൾ കൈകാര്യം ചെയ്യന്നു എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് വന്നത്. കോട്ടയത്തിന്റെ എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രിയായിരിക്കെ നഗരഹൃദയത്തിൽ പതിച്ചുനൽകിയ 10 സെന്റ് ഭൂമിയിൽ, പല തവണയായി സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണി തീർത്ത പുതിയ പ്രസ് ക്ളബ് മന്ദിരമായിരുന്നു തെരഞ്ഞെടുപ്പിൽ എസ്. മനോജിന്റെയും ഷാലു മാത്യുവിന്റെയും മുഖ്യ പ്രചാരണായുധം. മുൻ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെയും സെക്രട്ടറി ആർ. രാജീവിന്റെയും ശ്രമഫലമായാണ് സർക്കാർ ഭൂമിയും തുടർന്ന് കെട്ടിട നിർമ്മാണത്തിനായി 70 ലക്ഷത്തോളം രൂപയുടെ സർക്കാർ ഫണ്ടും അനുവദിച്ചു കിട്ടിയതെന്നതു മറന്നുകൊണ്ടായിരുന്നു ഈ പ്രചാരണം.
ജോസഫ് സെബാസ്റ്റ്യന്റെ സ്ഥാപനമായ മലയാള മനോരമയിൽനിന്നുള്ള ഒരു വിഭാഗവും ഒപ്പം കൂടിയതോടെ മനോജിനും സംഘത്തിനും ശക്തിയേറുകയും ചെയ്തു. സംസ്ഥാന വരണാധികാരിയായ ബി. ജ്യോതികുമാർ തന്നെയാണ് ജോസഫ് സെബാസ്റ്റ്യൻ വീണ്ടും പ്രസ് ക്ളബ് ഭാരവാഹിയാവുന്നതു തടയാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത്. കോട്ടയത്തെ പ്രധാന മാദ്ധ്യമ സ്ഥാപനങ്ങളെ സ്വാധീനിച്ച് ഏകപക്ഷീയമായി ജയം ഉറപ്പിച്ചു നീങ്ങുന്നതിനിടെയാണ് എ.സി.വിയിലെ റോബിൻ പി. തോമസ് പ്രസിഡന്റും മാദ്ധ്യമത്തിലെ കെ.പി റജി സെക്രട്ടറിയുമായി അപ്രതീക്ഷിതമായി എതിർപാനൽ രംഗത്തുവരുന്നത്. വേജ് ബോർഡ് ശിപാർശകളിൽ വെള്ളം ചേർക്കുന്ന മാനേജ്മെന്റ് നിലപാടിനൊപ്പം നിന്നെന്ന് ആരോപിതനായ ഷാലു മാത്യുവിനോട് മംഗളത്തിലെ പത്രപ്രവർത്തകർക്കിടയിലുള്ള വ്യാപകമായ അസംതൃപ്തിയും മനോരമയിൽ ജോസഫ് സെബാസ്റ്റ്യൻ വിഭാഗത്തിനുള്ള സ്്വാധീനവുമായിരുന്നു ഇവരുടെ പ്രതീക്ഷ.
എന്നാൽ തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. മത്സരം ഒഴിവാക്കാൻ സമുദായ, രാഷ്ട്രീയ നേതാക്കളെ ഇടപെടുവിച്ച് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഔദ്യോഗിക വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഭരണസമിതിക്കെതിരെ കടുത്ത നിലപാടുമായി മത്സരരംഗത്തുവന്ന മാദ്ധ്യമ പ്രവർത്തകനെ പിന്തിരിപ്പിക്കാൻ സിപിഐ(എം) ജില്ലാ സെക്രട്ടറി വി.എൻ വാസവനെ ഇടപപെടുവിച്ച എസ്. മനോജിന്റെ നടപടി ദേശാഭിമാനിയിൽതന്നെ കടുത്ത എതിർപ്പിന് ഇടയാക്കി. റോബിൻ തോമസിനെ പിന്തിരിപ്പിക്കാൻ സഭാതലത്തിൽ ഉന്നത ഇടപെടലുണ്ടായതായും ആരോപണമുണ്ട്. ഒടുവിൽ മത്സരം ഉറപ്പായപ്പോൾ തീവ്രമായ വർഗീയ പ്രചാരണം ഇളക്കിവിട്ടതായും പരാജിതരായവർ ആരോപിക്കുന്നു. സെക്രട്ടറി സ്ഥാനാർത്ഥി ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയുടെ ഭാഗമായാണ് മത്സരിക്കുന്നതെന്നും പാനലിൽപെട്ട ചിലർ മുസ്ലിം മാനേജ്മെന്റ് ഉടമസ്ഥതയിലുള്ള പത്രങ്ങളിൽ ജോലി ചെയ്യന്നവരായതിനാൽ മുസ്ലിം അജണ്ടയാണ് അവരുടെ ലക്ഷ്യമെന്നുമായിരുന്നു പ്രചാരണം.
സാമ്പത്തിക തുടർച്ച എന്ന ഒറ്റ വാദത്തിലൂന്നി നിലവിലെ ഭരണസമിതി തുടരണമെന്ന പ്രചാരണമുണ്ടായതിനു പിന്നിലെ ദുരൂഹതകളും ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞതണത്തെ ട്രഷറർ കേരള കൗമുദിയിലെ ശ്രീകുമാർ ആലപ്ര ഇത്തവണ മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചങ്കെിലും സാമ്പത്തിക തുടർച്ചാവാദത്തിനു വിലങ്ങുതടിയാവുമെന്നതിനാൽ പ്രസിഡന്റും സെക്രട്ടറിയും മറ്റും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു. കെട്ടിടനിർമ്മാണമടക്കം ഏതാണ്ട് രണ്ടു കോടിയോളം രൂപയാണ് രണ്ടു വർഷ കാലാവധിയിൽ ഭരണസമിതി കൈകാര്യം ചെയ്തത്. സർക്കാർ ഫണ്ടിനു പുറമെ വാണിജ്യ, വ്യവസായ രംഗങ്ങളിലെ പ്രമുഖരിൽനിന്ന് വ്യാപകമായ പണപ്പിരിവും നടത്തിയിരുന്നു. ഭരണമാറ്റമുണ്ടായാൽ ഈ കണക്കുകൾ പുറത്താവുമെന്നതായിരുന്നത്രെ തുടർച്ചാവാദത്തിന്റെ അടിസ്ഥാനം.
Stories you may Like
- ആഗോള മാധ്യമ രാജാവ് മർഡോക്കിന്റെ വിചിത്ര ജീവിതം
- രാഹുൽ ഗാന്ധിയല്ല, ഇദ്ദേഹമാണ് ഹിന്ദി ബെൽറ്റിലെ പ്രതിപക്ഷ നേതാവ്!
- എഫ്ഐആർ ഇട്ടുപേടിപ്പിച്ചാൽ ശരിക്കും പേടിക്കും, മിണ്ടാട്ടം മുട്ടും!
- കാട്ടാക്കട കോളേജിൽ സിപിഎം-കോൺഗ്രസ് ഒത്തുകളി ആരോപിച്ച് ബിജെപി
- ആൾമാറാട്ട വിവാദത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രിൻസിപ്പലിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്